Saturday, December 31, 2022

2022 ലെ വായന

കഴിഞ്ഞു പോയ ദിനങ്ങളെയും,ആഴ്ചകളെയും,മാസങ്ങളെയും ഓർമ്മിപ്പിക്കുന്ന കലണ്ടറിലെ ആ 12 താളുകൾ മാറ്റി ഇനി വരുന്ന ദിനങ്ങളെ ഓർക്കുവാൻ വേണ്ടി പുതിയ താളുകൾ ദിത്തിയിൽ തൂക്കുമ്പോൾ കടന്നുപോയ 365 ദിനങ്ങളും ഇനി കടന്നു വരുമെന്ന് പ്രതീക്ഷിക്കുന്ന 365 ദിനങ്ങൾക്കുംമായി കാത്തിരിക്കുമ്പോൾ സമയം എത്ര വേഗത്തിലാണ് നമ്മേ കടന്ന് പോകന്നത് എന്ന് അത്ഭുതത്തോടെയും അതിലുപരി ആശങ്കയോടെയുമാണ് ചിന്തിച്ച് നിൽക്കുന്നത്. കഴിഞ്ഞു പോയ ആ 365 ദിനങ്ങളിൽ എത്ര ദിനങ്ങൾ ഓർമ്മയിൽ നിന്ന് വേഗം തിരികെ എടുക്കാൻ കഴിയും എന്ന് ശ്രമിച്ചു നോക്കുമ്പോൾ അത് വിരലിൽ എണ്ണാവുന്നത് മാത്രമായി ഒതുങ്ങുന്നു എന്നത് അല്പം ഭയത്തോടെ മാത്രമേ നേരിടാൻ കഴിയു ,കാരണം ഭൂമിയിൽ ജീവിക്കുന്ന നാളുകളുടെ എണ്ണം കൂടും തോറും ഓർമ്മകളുടെ എണ്ണം കുറയുന്നു എന്ന് തിരിച്ചറിയുന്നതാണ്. ഈ ഭയത്തെ മറികടക്കുവാൻ ഈ കാലങ്ങളിലൊക്കെയും കൂടെ നിന്നത് പുസ്തകങ്ങളും വായനയുമാണ് ,പ്രത്യേകിച്ച് കഴിഞ്ഞ രണ്ട് മൂന്ന് വർഷക്കാലമായി. 2019 ൽ ഇതു പോലൊരു ദിനത്തിൽ കഴിഞ്ഞു പോയ നാളുകളിൽ വായിച്ച് കഴിഞ്ഞ പുസ്തകങ്ങളെ ഓർമ്മിച്ചെടുക്കുവാൻ നടത്തിയ ഒരു ശ്രമത്തിൽ നിന്ന് കിട്ടിയത് മുമ്പ് പറഞ്ഞ മറവിയിലെക്കുള്ള യാത്രയേ പറ്റിയുള്ള ഓർമ്മപെടുത്തലായിരുന്നു , എങ്കിലും ഓർത്തേടുത്തവ വിരലിൽ എണ്ണാവുന്നത് മാത്രമായിരുന്നു. വായനാ മുറിക്കുള്ളിൽ വാങ്ങി കൂട്ടി അട്ടിയട്ടിയായി അടുക്കി സൂക്ഷിക്കുന്ന പുസ്തങ്ങളെ കഴിഞ്ഞ നാളുകളിൽ തൊട്ടും തലോടിയും പ്രണയിച്ചും പോയതല്ലാതെ ഭൂരിഭാഗത്തെയും ഒരിക്കൽ പോലും വായിച്ചിരുന്നില്ല എന്ന വെളിപാട് വല്ലാതെ സങ്കടം തരുന്ന ഒന്നായിരുന്നു. എങ്കിലും സൗഹാർദ്ദങ്ങളിൽ നിന്ന് ഒറ്റ തിരിയുമ്പോൾ എന്നും ആശ്വാസമാകുന്ന ഈ മുറിയും അവിടുത്തെ പുസ്തകമണങ്ങളുമായിരുന്നു. ആ കാലത്ത് ഉറ്റ ചങ്ങാതി അയച്ചു തന്ന ഹാരിസ് നെർമേനിയുടെ FB കുറിപ്പിന്റെ വായനയും ഹാരിസിന്റെ തന്നെ ലിറ്റിൽ മാഗസിനിലെ വായനയെ പറ്റിയുള്ള എഴുത്തും ചില മാറ്റങ്ങളിലെക്ക് കൊണ്ട് എത്തിച്ചു. പിന്നെ 2020ലും 2021 ലും തീവ്ര വായനയുടെ ദിന രാത്രങ്ങളായിരുന്നു. ആ കാലത്ത് പടർന്നു പിടിച്ച മഹാമാരി നൽകിയ ഏകാന്തതയും വീട്ടുതടങ്കലും അതിന് ഏറേ സഹായം ചെയ്തു. വർഷം 100 പുസ്തകം വായിക്കണം എന്ന് തീരുമാനിച്ച് ഉറച്ച് 2020 ൽ വായനാ ഗോദായിലെക്ക് ഇറങ്ങിയെങ്കിലും 70 തിലും 80 തിലും ഒക്കെ എത്തുവാനെ കഴിഞ്ഞുള്ളു , എങ്കിലും വായിച്ച പുസ്തകളും അവ നൽക്കിയ അനുഭവങ്ങളും , വായിച്ചവയെ പറ്റിയുള്ള ഡയറികുറിപ്പുകളും ചില വായനാനുഭവങ്ങളെ പറ്റിയുള്ള എഴുത്തും ആ എണ്ണത്തിലേറെ സന്തോഷം തരുന്നവയായിരുന്നു. വായിച്ച പുസ്തകങ്ങളും എഴുതിയവരിലും, എഴുത്തിൽ തങ്ങളുടെ ഇടം മുമ്പ സ്ഥാപിച്ചവരും അവിടെ തങ്ങളുടെ പ്രതിഭ കൊണ്ട് ഇടം സ്ഥാപിക്കാൻ എത്തിയവരും ഉണ്ടായിരുന്നു. പല എഴുത്തുകളും നമ്മെ അത്ഭുതപ്പെടുത്തുന്നത് തന്നെയായിരുന്നു. ഈ കാലങ്ങളിലെ വായനയിലെ അഭ്യസങ്ങൾ 2022 ലും തുടർന്നു , പാൻഡമിക്കിൽ നിന്ന് സാധാരണത്ത്വതിലെക്ക് തിരികെ പൊക്കു തുടങ്ങി 22 ൽ വായനക്കായി കഴിഞ്ഞ കാലത്ത് കിട്ടിയ സമയത്തെ ഔദോഗിക ജീവിതവും വ്യക്തി ജീവിതവും പകുത്ത് എടുത്തു തുടങ്ങി , കൂടാതെ മനുഷ്യ സഹജമായ മടിയും കൂടെ കൂടിയപ്പോൾ വായിച്ച പുസ്തകങ്ങൾ 60 കളിൽ മാത്രമേ എത്തിയുള്ളു എങ്കിലും നിരാശയില്ലായിരുന്നു ,വായന കൂടെയുണ്ട് എന്നു തന്നെ ഇത് സ്വയം ബോധ്യപ്പെടുത്തി കൊണ്ടിരുന്നു. 22ലെ വായിച്ച പുസ്തകങ്ങളിൽ വായനയേ ഏറ്റവും ബാധിച്ച പുസ്തകം "പി.കെ.ഫസൽ റഹ്മാന്റെ ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങൾ" എന്ന പുസ്തമായിരുന്നു ,വിദേശികളായ 50 പുസ്തകങ്ങളെ പറ്റിയുള്ള ഈ എഴുത്തുക്കളിൽ ഭൂരിഭാഗവും അറിയാത്ത എഴുത്തുകാരും അവരുടെ പുസ്തകങ്ങളെ പറ്റിയുമായിരുന്നു എന്ന് ഒരു പുതിയ അനുഭവമാ.യിരുന്നു. "അൻവറിന്റെ കോമയും" "ബിവിൻ ചന്ദ്രന്റെ കപ്പിത്താന്റെ ഭാര്യയും" "നീല പത്മനാഭന്റെ സൃഷ്ടിയിലെ നൊമ്പരങ്ങളും" , "പി.എഫ് മാത്യൂസിന്റെ കടലിന്റെ മണവും" "എൻ ശശിധരൻ മാഷിന്റെ ഏകാന്തത പോലെ തികക്കേറിയ പ്രവൃത്തി വേറെയില്ലയും" , "എസ്.ഹരീഷിന്റെ ആഗസ്റ്റ് 17" ഉം , "അജയ് . പി.മങ്ങാടിന്റെ മൂന്ന് കല്ലും", "ശ്രീകണ്ഠൻ കരിക്കകത്തിന്റെ തെറ്റിയും തിരുത്തിയും ഒരു ജീവിതവും" "ഇ.പി.രാജഗോപാലിന്റെ അടുപ്പങ്ങളുടെ സൂചികയും", "നാരായന്റെ തുടക്കങ്ങൾ ഒടുക്കങ്ങളും" "കെ.ആർ.മീരയുടെ ഖബറും" "മുഹമ്മദ് അബ്ബാസിന്റെ വിശപ്പ് പ്രണയം ഉന്മാദവും" ഒക്കെ തന്നത് ചില മറു ജീവിതങ്ങളാണ്. വിവരങ്ങൾ വിരൽ തുമ്പിലുള്ള ഈ കാലത്ത് പുസ്തകങ്ങൾ വായിക്കുന്നത് കൊണ്ട് എന്താണ് പ്രയോജനം എന്ന്    ചോദിക്കുന്ന ചങ്ങാതിമാരോട്  എന്താണ് പറയുക ,വായിച്ച എല്ലാ പുസ്തങ്ങളും എഴുത്തുകാരും തരുന്ന, നമ്മൾ അനുഭവിക്കുന്ന ജീവിതങ്ങളും നമ്മൾ ജീവിച്ച ദേശങ്ങൾക്കും , ഒക്കെ അപ്പുറമുള്ള മനുഷ്യരുടെ ജീവിതങ്ങളും അവർ ജീവിക്കുന്ന ദേശങ്ങളും ഉണ്ടേന്നും,നമ്മൾ ജീവിക്കുന്ന ജീവിതത്തിൽ നിന്ന് മാറി മറ്റോരു ജീവിതം സാധ്യമാണ് എന്നും ഉള്ള ഓർമ്മപ്പെടുത്തലുകളുമാണ് എന്ന് മാത്രമേയുള്ളു. ഇങ്ങനെ ഒക്കെയുള്ള 22 ലെ വായനയിലെ പുസ്തങ്ങളെ ഈ കുറിപ്പിനോപ്പം ചേർക്കുകയാണ്. 22 ലെ ജീവിതവും ആ നാളിൽ വായിച്ച പുസ്തകങ്ങളും ഓർമ്മകളുടെ ആർകെവിലേക്ക് മാറ്റപ്പെട്ടു എങ്കിലും അവരെ മറന്നു കൊണ്ടുള്ള ഒരു വായന ജീവിതം ജീവിക്കുവാൻ നമ്മുക്ക് ആവില്ലലോ .
  
 2022 ലെ വായനയിലെ പുസ്തകങ്ങൾ
  
1.കോമ -അൻവർ അബ്ദുള്ള 
2.കപ്പിത്താന്റെ ഭാര്യ - ബിപിൻ ചന്ദ്രൻ 
3.നഗ്നത എന്ന വസ്ത്രം -  ജോണി.എം.എൽ
4.എഴുത്തുമേശകൾ- ശ്രീജിത്ത് പെരുന്തച്ചൻ 
5.വെളിച്ചത്തിന്റെ വഴി -ഇ എം ഹാഷിം 
6.സമാധാനത്തിനു വേണ്ടിയുള്ള യുദ്ധങ്ങൾ -
കെ രഘുനാഥൻ 
7.കമ്പിറാന്തലിന്റെ  വെളിച്ചം -അഷ്ടമൂർത്തി 
8.സൃഷ്ടിയിലെ നൊമ്പരങ്ങൾ - നീല പത്മനാഭൻ 
9.കടലിന്റെ മണം -പി എഫ് മാത്യൂസ് 
10.പുസ്തകത്തിന്റെ പൂമുഖം -എംടി 
11.പകൽ നടക്കാനിറങ്ങുന്ന ഇരുട്ട് -ബിജോയ് ചന്ദ്രൻ 
12.വെയിൽതുണ്ടുകൾ -എസ് ജയചന്ദ്രൻ നായർ 
13.ഓർമ്മപ്പാടം -പി ബാലചന്ദ്രൻ 
14.ഉടൽ ഭൗതികം  -വി ഷിനിലാൽ 
15.തിരിഞ്ഞു നടപ്പ് -ബാലചന്ദ്രൻ വടക്കേടത്ത് 
16.ഏകാന്തത പോലെ തിരക്കേറിയ പ്രവൃത്തി വേറെയില്ല - എൻ ശശിധരൻ 
17.ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങൾ -ഫസൽ റഹ്മാൻ പി.കെ 
18.ആഗസ്റ്റ് 17 -ഹരീഷ് .എസ്
19.ഏകാകിയുടെ അക്ഷരയാത്ര - യു കെ കുമാരൻ 
20.അഹം പരം -അമ്പിളി എം
21.പെണ്ണുങ്ങളെ പ്രേമം വിചാരങ്ങൾ -എഡിറ്റർ 
റിനി രവീന്ദ്രൻ 
22.എടത്തട്ട നാരായണൻ പത്രപ്രവർത്തനവും കാലവും -പി രാം കുമാർ
23.ജീവിതം ഒരു കൽക്കണ്ട തുണ്ടാണ്  -ജെറിടോം 
24.റാം c/o ആനന്ദി -അഖിൽ പി ധർമ്മജൻ 
25.അടി -വി ഷിനിലാൽ 
26.സിംഹത്തിന്റെ കഥ -അഖിൽ കെ 
27.ഇഷാംബരം -അരുൺ ആർ
28.സന്യാസിയോട് എൽ സി യിലെ സ്വാമിമാർ -ഇടപ്പോൺ അജയകുമാർ 
29.മനുഷ്യന് ഒരു ആമുഖം -സുഭാഷ് ചന്ദ്രൻ
30.ജീവിച്ചിരിക്കാനുള്ള കാരണങ്ങൾ -മാറ്റ്‌ ഹെയ്ഗ് വിവ-പ്രഭാ സക്കറിയാസ്
31.മൂന്നു കല്ലുകൾ -അജയ് പി മങ്ങാട് 
32.വാൻഗോഗിനെ കാമുകി -ജേക്കബ് എബ്രഹാം
33.ലോകം അവസാനിക്കുന്നില്ല -അജയ് പി മങ്ങാട്
34.ശലഭ ജന്മങ്ങൾ ലിറ്റിൽ മാസിക ജീവചരിത്രം
35.ഏറ്റവും പുതിയ കവികൾക്ക് ഒരു മാനിഫെസ്റ്റോ - എസ് ജോസഫ് 
36.സോർബയോടൊപ്പമുള്ള  സഞ്ചാരങ്ങൾ 
പല ലോകങ്ങളിലേക്ക് ഉള്ള യാത്രകളുടെ പുസ്തകം - ശ്രീകാന്ത് കോട്ടക്കൽ 
37.നേർപാതി - സുധ തെക്കേ മഠം
38.മഷിയിൽ വരച്ച മരത്തിന്റെ ചിത്രം - ഇ സന്തോഷ് കുമാർ 
39.പ്രേമനഗരം -ബിനീഷ് പുതുപ്പണം 
40.മിഠായിതെരുവ് ഓർമ്മകളുടെ കോഴിക്കോടൻ ആൽബം - വി ആർ സുധീഷ് 
41.തെറ്റിയും തിരുത്തിയും ഒരു ജീവിതം - ശ്രീകണ്ഠൻ കരിക്കകം 
42.ഏതോ യുറാനസിൽ ഒരു ശിവനും ഗംഗയും -
സിതാര എസ് 
43.യെർവാഡ സ്മരണകൾ -കെ മുരളി 
44.മിലിനിപയും ഞാനും ദൈവവും -അംബികാസുതൻ മാങ്ങാട് 
45.ആൽബട്രോസിന്റെ കരച്ചിൽ -മേതിൽ
46.തുടക്കങ്ങൾ ഒടുക്കങ്ങൾ ഒരു പ്രാന്തവത്കൃതന്റെ സാഹിത്യ ഭാവങ്ങൾ- നാരായൻ
47.അടുപ്പങ്ങളുടെ സൂചിക -ഇ പി രാജഗോപാൽ 
48.കടമ്മനിട്ട കാലം -കെ എസ് രവികുമാർ 
49.തരകൻസ് ഗ്രന്ഥവരി -ബെന്യാമിൻ 
50.മരിച്ചവരുടെ മേട -കെ ജി ശങ്കരപ്പിള്ള 
51.നോവൽ മാഫിയ- നകുൽ  വിജി 
52.ഖബർ -കെ ആർ മീര 
53.വിശപ്പ് പ്രണയം ഉന്മാദം - മുഹമ്മദ് അബ്ബാസ് 
54.ജലഭരദിനരാത്രങ്ങൾ -എം എസ് ബനേഷ് 
55.ഇരുണ്ട വനസ്ഥലികൾ -ബെന്യാമിൻ 
56.എന്നിട്ടുമുണ്ട് താമരപ്പൊയ്കൾ -അയ്മനം ജോൺ
57.പറിച്ചു പുത -എം ആർ രേണുകുമാർ 
58.മഹേശ്വതാ ദേവി ക്ലോസപ്പ് -ജോഷി ജോസഫ് , ദൃശ്യാഖ്യാനം - എം.എസ്.ബനേഷ്
59.കോട്ടയം ഡയറി -സ്മിത ഗിരീഷ് 
60.മറുജീവിതം -ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്
61.തീരജീവിതത്തിന് ഒരു ഒപ്പീസ് -പി എഫ് മാത്യൂസ്

Wednesday, July 20, 2022

▪️ ഒറ്റപ്പെടലിനെ കുറിച്ച് ചില അലോചനകൾ ▪️


തനിക്ക് ഒരു ദിവസത്തിന്റെ തുടക്കത്തിൽ എത്തപ്പെടേണ്ട ഇടത്തിലേക്ക് ,അത് പണിസ്ഥലമായാലും, മറ്റെന്തിടമായാലും യാത്രക്കായുള്ള ഒരുക്കത്തിൽ വീടിന്റെ ഏതോ ഇടത്തിൽ നിന്ന് തന്റെ ശരീരത്തിൽ കയറി പറ്റിയ ഒരു കുഞ്ഞ് ഉറുമ്പിനെ ,  ശ്രദ്ധയിൽ പെടുമ്പോൾ മനസ്സിൽ എന്തു തരം ചിന്തയാവും ഉണ്ടാവുക. സാധാരണ ഗതിയിൽ മനുഷ്യസഹജമായ പതിവ് ചിന്ത "നാശം ഈ നേരമില്ലാത്ത നേരത്ത് ഇവിടുന്ന് വന്നു " എന്നതാവും , അതോ ഞാനറിയാതെ ഇതെവിടുന്ന് കയറിപ്പറ്റി എന്നൊ, അതുമല്ലെങ്കിൽ കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ടുപോയ ആ കുഞ്ഞു ഉറുമ്പിനോട് ആ നിമിഷം തോന്നിയത് സഹതാപമോ , അതോ എല്ലാ മനുഷ്യരെയും പോലെ ഇങ്ങനെയോന്നും ചിന്തിക്കാതെ തനിക്ക് ശല്യമുള്ള ഒന്നായി കരുതി കൈത്തലം കൊണ്ട് തട്ടി ദൂരെ എറിയുകയാവും ചെയ്യുക . ആ തട്ടി എറിയലിൽ ആ കുഞ്ഞ് ഉറുമ്പിന്റ , ഒരുപക്ഷേ ഈ ലോകത്തിൽ അതിനായി അനുവദിച്ചു കിട്ടിയ  സമയത്തിന്റെ പൂർത്തിയാക്കലിന് കാരണമാവും ,നിങ്ങളുടെ ആ പ്രവൃത്തി കൊണ്ട് .അല്ലായെങ്കിൽ ഒരു മനുഷ്യന്റ തട്ടികളയലിന്റെ   ശക്തിയിൽ , മനുഷ്യനെ അപേക്ഷിച്ച് എത്രയോ ദുർബലനായ ആ കുഞ്ഞ് ഉറുമ്പിന്റെ ശരീരത്തിലെ പല ഭാഗങ്ങളിലും ക്ഷതം സംഭവിച്ച്  ,ഇനിയും ഒരിഞ്ചുപോലും മുന്നോട്ടു നീങ്ങാൻ കഴിയാത്ത അവസ്ഥയിൽ ആയിട്ടുണ്ടാകാം. എന്നാൽ മുമ്പ് പറഞ്ഞതിൽ മൂന്നാമതായി തോന്നിയ വികാരം, ഒറ്റപ്പെട്ടുപോയ ആ കുഞ്ഞ് ഉറുമ്പിനോടുള്ള , ഒരു കുഞ്ഞ് സ്നേഹം മനസ്സിൽ ഉണ്ടായാൽ ,അതിനെ അതിന്റെ കൂട്ടത്തിൽ എത്തിക്കണം എന്ന് തോന്നലുണ്ടാവും . എന്നാൽ ഈ കുഞ്ഞ് ഉറുമ്പിന്റെ കൂട്ടത്തെ തേടിപ്പോകാനുള്ള തന്റെ ജീവിതത്തിലെ സമയം കുറവ് ഓർത്തുകൊണ്ട് പതിയേ അതിനെ വേദനിപ്പിക്കാതെ, മുറിവേൽപ്പിക്കാതെ , താൻ നിന്നിടത്ത് മറ്റാരാലും ഉപദ്രവിക്കപ്പെടുവാൻ  സാധ്യതയില്ലാത്ത  ഒരു ഓരത്ത് ഒരല്പം സ്നേഹത്തോടെ പതിയെ ഇറക്കി വിടുന്നു .അതോടെ കുറച്ച് നിമിഷം മുമ്പുവരെ അപരിചിതൻ ആയിരിക്കുകയും തന്റെ തിരക്കുപിടിച്ച ജീവിതത്തിലെ ഏതോ ഒരു നിമിഷം കൂടെ കൂടിയ കുഞ്ഞുറുമ്പുമായി ഉണ്ടായ ബന്ധം, ആ ഏതാനും നിമിഷങ്ങൾ മാത്രമുള്ള ബന്ധത്തിൽ  ആ കുഞ്ഞു ഉറുമ്പിനോട് തോന്നിയ വികാരങ്ങൾ , സ്നേഹം ,കരുണ, കരുതൽ ,ജീവിതത്തിൽ ഒറ്റപ്പെട്ടു പോകുന്നവരെ പറ്റിയുള്ള വിചാരങ്ങൾ , കുട്ടം തെറ്റിയവനെ തിരികെ കൂട്ടത്തിൽ എത്തിക്കുവാനുള്ള ഓരോ മനസ്സിനെയും ബാദ്ധ്യതയേ പറ്റി സ്വന്തം മനസ്സിനെ ബോധ്യപ്പെടുത്തൽ . ഇതോന്നും ഈ തീ പിടിച്ച ജീവിതം ഇടയിൽ  കഴിയുന്നില്ലല്ലോ എന്ന നഷ്ടബോധ്യങ്ങൾ എല്ലാം ഇങ്ങനെ മനസ്സിലൂടെ കലങ്ങി മറിഞ്ഞ നദി പോലെ ഇങ്ങനെ കടന്നുപോകുന്നു .🐜

പിന്നെ എന്നത്തേയും പോലെ  തന്റെ പതിവുകളിലേക്ക് കടക്കുന്നതോടെ കഴിഞ്ഞതെല്ലാം മറക്കുന്നു ,ഉറുമ്പിനെയും അതിന്റെ ഒറ്റപ്പെടലും , ആ ഒറ്റപ്പെടലുകളെ  പറ്റിയുള്ള ആകുലതകളും .എന്നാൽ ആ  ഉറുമ്പ് ഈ സമയങ്ങളിലെല്ലാം എന്തു ചെയ്യുകയായിക്കും . കൂട്ടമായി ജീവിക്കുന്ന ജീവികൾ അത് ഉറുമ്പ് ആയാലും മറ്റെന്തായാലും  ,മനുഷ്യരെപ്പോലെ ചിന്തിക്കുവാനും  അതിനനുസരിച്ച് തന്റെ  പ്രവർത്തനങ്ങളെ ക്രമീകരിക്കുവാനും കഴിയാത്തവ , തന്റെ കൂട്ടത്തിൽ നിന്ന് ഒറ്റപ്പെടുമ്പോൾ അതൊരു വല്ലാത്ത ഒറ്റപ്പെടൽ ആയി മാറുന്നു .നിരനിരയായുള്ള ജീവിതക്രമത്തിൽ നിന്നും ഒരെണ്ണം വഴിതെറ്റി മാറുന്നു എങ്കിൽ അതിനു പുറകെ മറ്റു ചിലരും കാണും അവർക്ക് ഒപ്പം പോവാനോ , അല്ലെങ്കിൽ കൂട്ടത്തിലേക്ക് തിരികെ കൊണ്ടുവരാനോ , രണ്ടും സംഭവിക്കാം . അങ്ങനെയുള്ള ജീവിതത്തിൽ നിന്നും ഏതോ ഒരു നിമിഷം എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് , ചില കൈ തെറ്റുകൾ കൊണ്ട് വഴിമാറി പോകുന്ന ഒരുവന് , ഇന്നലെ വരെ   ജീവിച്ച  , സഞ്ചരിച്ച് , പരിസരങ്ങളിൽ നിന്നും അപരിചിതമായ ഇടങ്ങളിലേക്ക് ഒറ്റപ്പെടുമ്പോൾ ഉണ്ടാവുന്ന ആന്തലുകൾ കൈകാര്യം ചെയ്യുക ഒരു വലിയ പണിയാണ് . ഇവിടെ ആ കുഞ്ഞ് ഉറുമ്പ് എത്തിപ്പെട്ട ഇടം അവന്റെ പരിചിത ഇടങ്ങളുമായി ഏറെ ദൂരെയായിരുന്നു. അവിടെയെങ്ങും അവൻ തന്നെ വർഗ്ഗത്തിൽപെട്ട ഒരാളെയും കണ്ടില്ല. നിരകൾക്കൊപ്പം മാത്രം ജീവിച്ചിട്ടുള്ള കാലത്ത് നിന്നും ചുറ്റിലും ശുന്യമായി അന്തരീക്ഷം നൽകിയ ഉൽക്കണ്ഠ പറയാവതല്ല .കുറച്ചു മുമ്പുവരെ ഉണ്ടായിരുന്നു സ്ഥലങ്ങളിൽ നിന്നും അടിക്കടി വന്ന മാറ്റം വല്ലാതെ സംഭ്രമത്തിനിടയാക്കി , ചുറ്റും തിരിഞ്ഞു നോക്കി ഒന്ന് വട്ടം കറങ്ങി ചുറ്റി തിരിഞ്ഞ് അങ്ങോട്ടുമിങ്ങോട്ടും ഒന്നു ഓടി നോക്കി ആരെയും ഒന്നിനെയും കാണുന്നില്ല, എനിക്ക് പരിചിതമായ ഒന്നും ഇവിടെ ഇല്ല ,എല്ലാം എവിടെ പോയി ,എന്ന് ഒരു നിമിഷം അന്ധാളിച്ചിട്ടുണ്ടാവാം. പിന്നെ സമനില വീണ്ടെടുത്ത് ചുറ്റിലും എവിടെയെങ്കിലും തന്റെ കൂട്ടരെ  കാണുന്നുണ്ടോ എന്ന് ആശങ്കപ്പെട്ട തേടി ഓടാൻ തുടങ്ങും , ആ അല്പമായ ജീവിതത്തിൽ ഭാഗ്യം എന്നത് അവശേഷിക്കുന്നുണ്ടെങ്കിൽ തന്റെ തന്നെ അല്ലെങ്കിലും തന്റെ വർഗ്ഗത്തിൽപ്പെട്ട ഒരു കൂട്ടരേ കുറെ തേടലുകൾക്കു ശേഷം കണ്ടെത്താനാവും .ഇല്ലെങ്കിൽ ഏറെ അലച്ചിലുകൾക്കും, പരക്കം പാച്ചിലുകൾക്കും ഒടുവിൽ വിശപ്പും ,ക്ഷീണവും , സങ്കടവും, ഭയവും , ആശങ്കയും എല്ലാം ചേർന്ന് ഒറ്റപ്പെടുന്ന തീവ്രതയിൽ ആ അൽപ ജീവൻ ഒരു പല്ലിയുടെയോ ,എട്ടുകാലിയുടെയോ, മറ്റെന്തിന്റെ എങ്കിലും വിശപ്പിന് പരിഹാരം ആയോ ,അല്ലെങ്കിൽ തനിക്ക് ഈ ഭൂമിയിൽ അനുവദിച്ചു കിട്ടിയ സമയം അവസാനിപ്പിച്ച് , സ്വപ്നങ്ങളും നേട്ടങ്ങളും ഇല്ലാത്ത ആ ചെറു ജീവിതം ആരാലുമറിയാതെ മെല്ലെ അവസാനിക്കുന്നു.🐜

 ഇവിടെ ഈ അവസ്ഥയിൽ എത്തുന്ന ഒരു മനുഷ്യൻ ആണെങ്കിൽ ഒരു നിമിഷം അവൻ എന്തു ചെയ്യും എന്ന് ചിന്തിച്ചാൽ എന്തേല്ലാം കാഴ്ചകൾ കാണാം .അതിൽ ചിലർ അതിജീവിക്കുന്നു ,ചില ഈ അവസ്ഥയുമായി താദാത്മ്യം പ്രാപിക്കുന്നു , ചിലർ അതിനെ , ഈ അവസ്ഥയേ നേരിടാനാവാതെ ഭ്രാന്തിലും മരണത്തിലും ചെന്നെത്തി ജീവിതം അവസാനിപ്പിക്കുന്നു. എവിടെയും ഒറ്റപ്പെടൽ സാമൂഹ്യജീവിയെന്ന നിലയിൽ മനുഷ്യന് ജീവിക്കാൻ പ്രയാസമുള്ള ഒരു അവസ്ഥയാണ് , നന്നായി പോരാടി തന്നെ വേണ്ടിവരും ഈ അവസ്ഥയെ മറികടക്കാൻ , പലപ്പോഴും ഒറ്റപ്പെടുന്ന ഈ സ്ഥിതിവിശേഷത്തിൽ എത്തിച്ചേരുന്നത് മനുഷ്യന്റെ അകമേയും പുറമേയുള്ള പ്രശ്നങ്ങൾ കൊണ്ടാണ് എന്ന് കരുതാം .ചിലർ അവരുടെ ഉള്ളിൽ രൂപപ്പെടുന്ന പല പ്രശ്നങ്ങൾ കൊണ്ടും ചുറ്റുമുള്ളവരിൽ നിന്നും ഉൾവലിയുകയും ഒറ്റപ്പെട്ട ജീവിക്കുകയും ചെയ്യുന്നു, എല്ലാ സാമൂഹിക ബന്ധങ്ങളും വിച്ഛേദിച്ച് തന്റെതായ ഒരു ലോകം സൃഷ്ടിച്ച് അതിനുള്ളിൽ ജീവിക്കാൻ ശ്രമിക്കുന്നു , അതിൽ എത്രത്തോളം ഈ കൂട്ടർ വിജയിക്കുന്നു എന്നത് പരിശോധിക്കപ്പെ ടെണ്ടതാണ് . സമൂഹത്തിൽനിന്നും ഉൾവലിഞ്ഞ് എത്ര കാലം മനുഷ്യന് നിലനിൽക്കാൻ കഴിയും , മനുഷ്യ ജീവിതത്തിലെ പല പല ഘട്ടങ്ങളിലും സാമൂഹിക പിന്തുണ ആവശ്യമായി വരുന്ന സന്ദർഭങ്ങൾ  നിരവധിയാണ് . സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട് നിന്ന് ആ ഘട്ടങ്ങളെ തരണം ചെയ്യാൻ അപാരമായ മനക്കെട്ടി തന്നെ വേണ്ടിവരും. അങ്ങനെ തരണം ചെയ്യുന്നവർ വിരലിൽ എണ്ണാവുന്നവർ മാത്രമാണെന്ന് എന്നത് നമുക്ക് ചുറ്റും നിരീക്ഷിച്ചാൽ കാണാവുന്നതാണ് . മറ്റൊരു കൂട്ടർ  സാമൂഹമായുള്ള അവരുടെ വിയോജിപ്പുകൾ സ്ഥാപിക്കുവാൻ സമൂഹവുമായി ഏറ്റുമുട്ടലിന് തയ്യാറാകുന്നു .തന്റെ  നിലപാടുകൾ സമൂഹത്തിന്റെ നിലപാടിനെക്കാൾ ശരിയാണെന്ന് സ്ഥാപിക്കാൻ ഏറ്റുമുട്ടലുകളുമായി ഏതറ്റംവരെയും ഇവർ പോകുന്നു. അതിനിടയിലുള്ള കാലത്ത് സമൂഹത്തിൽ നിന്നുള്ള ഒറ്റപ്പെടലുകൾക്കിടയിൽ നഷ്ടമാകുന്നതിനെ കുറിച്ച് , നഷ്ടപ്പെടുത്തുന്നതിനെ കുറിച്ച് അവർ ചിന്തിക്കാറുണ്ടാകുമോ, ആ ചിന്തകളിൽ നിന്ന് അവർ അനുഭവിക്കുന്ന ഏകാന്തതയുടെ ഭീതിയിൽ ജീവിതത്തിന്റെയും ആത്മഹത്യയുടെയും ഇടയിലുള്ള നേർത്ത അതിരുകൾ അവരെ ഭീതിപ്പെടുത്തുന്നുണ്ടാവാം, അങ്ങോട്ടോ ഇങ്ങോട്ടോ എന്ന മനസ്സിന്റെ പിടിവലിയിൽ പെട്ട് ഉലയുമ്പോൾ നങ്കൂരമിട്ട് ഉറപ്പിക്കുവാൻ ഒരു ഇടം ആ ഒറ്റപ്പെടലിൽ കിട്ടുമോ , അവരിൽ ചിലർ ഏത് ഉലച്ചിലിലും സ്വയം നങ്കൂരമായി മാറും, അതിനു കഴിയാത്ത ചിലർ തങ്ങൾ അകപ്പെട്ട ഒറ്റപ്പെടൽ(പ്പെടുത്തൽ )എന്ന ചുഴിയിപെട്ട് എവിടെക്ക് എന്നില്ല തെ ഒഴുകി ഒഴുകി അലിഞ്ഞു ചേരുന്നു.🐜
 
  എന്താണ് ഇങ്ങനെ ഒറ്റപ്പെടലുകളിൽ മനുഷ്യർ പെട്ടു പോകുന്നത്, അതിന്റെ കാരണങ്ങൾ അന്വേഷിച്ച് പോകുമ്പോൾ മനുഷ്യർ ജീവിക്കുന്ന സമൂഹവും അതിലെ ഞാനും നിങ്ങളും അടക്കമുള്ള ഓരോ വ്യക്തികളും കാരണക്കാരായി മാറും. വ്യക്തികളും അവരുടെ അഹംഭാവവും അതു മൂലം ഉണ്ടാകുന്ന തെറ്റായ ധാരണകളും സംസാരങ്ങളിലും തുടങ്ങി മതവും , ജാതിയും, വംശവും, വർണ്ണവും, വർഗ്ഗവും,രാഷ്ട്രിയവും, സമ്പത്തും, ലിംഗവ്യത്യാസങ്ങളും തുടങ്ങി നിരവധിയായ ഘടകങ്ങളിലെക്കും, അഭിപ്രായ വ്യത്യാസങ്ങളിൽ തുടങ്ങി വാക്ക് അധിക്ഷേപങ്ങളിലും ശരീരിക ആക്രമങ്ങളിലെക്കും എത്തുന്ന മനുഷ്യരുടെ മനോനിലകളുടെ ഇരകളാണ് ഒറ്റപ്പെടലുകൾക്ക് വിധേയമാക്കുന്നവരിൽ ഒരു ഭാഗം, തന്റെതായ ആശയങ്ങളും അഭിപ്രായങ്ങൾക്കും എന്നും മുൻഗണന കിട്ടണമെന്ന് ചിലരുടെ മനശാഠൃങ്ങൾക്ക് അർഹിക്കുന്ന പരിഗണന കിട്ടാതെ അവഗണനയുടെ മറയിലെക്ക് തള്ളപ്പെടുമ്പോൾ അതിനെ അതിജീവിക്കാനാവാതെ അതിലെ ശരിതെറ്റുകളെ തരം തിരിച്ച് പരിഗണിച്ച് തിരുത്താൻ തയ്യാറാകാതെ സർവ്വതിനോടും കലഹിച്ചു സകലതിൽ നിന്നും ഉൾവലിഞ്ഞ് മനോരോഗത്തിന്റെ കടുത്ത നിറങ്ങളിൽ മുങ്ങി ആത്മഹത്യയിലെക്ക് നടന്നു തുടങ്ങുന്നവരാണ് മറ്റൊരു കൂട്ടർ. അധികാരവും സമ്പത്തും എന്നും ഒരു നാണയ തുട്ടിന്റെ ഇരുവശങ്ങളായി കഴിയുന്ന നമ്മുടെ വ്യവസ്ഥയിൽ, സമൂഹത്തിൽ അതിനായി ജീവിക്കുന്നവർ, അത് കൈപ്പിടിയിൽ അടക്കുന്നവർ ,ജീവിക്കുന്ന ധാരാളിത്വം എന്നും മോഹിപ്പിക്കുന്ന സ്വപ്നങ്ങളായി നിലനിൽകുവോളം ഈ ഒറ്റപ്പെടലുകളും, ഒറ്റപ്പെടുത്തലുകളും തുടർന്നു കൊണ്ടെയിരിക്കും. ചിലർ ഇതെല്ലാം ആസ്വദിച്ച് ജീവിക്കുമ്പോൾ മറ്റ് ചിലർ ഇതിൽപ്പെട്ട് ജീവിതത്തിൽ നിന്നു തന്നെ എന്നന്നേക്കുമായി മാഞ്ഞു പോകുന്നു. മനുഷ്യർ കൂട്ടമായി സമൂഹത്തിൽ ജീവിക്കുമ്പോൾ അവന് ലഭിക്കുന്ന സുരക്ഷിത്ത്വവും, ആത്മവിശ്വാസവും തന്റെ ഒപ്പമുള്ള എല്ലാവർക്കും അനുഭവവേദ്യമാകണമെങ്കിൽ, അത് ഒരു സുരക്ഷിത കവചമെന്ന പോലെ സമൂഹത്തിൽ നിലനിർത്തണമെങ്കിൽ , ജീവിതത്തിന്റെ തീചൂടിൽ പായുമ്പോഴും എവിടുന്നോ കൂടെ കൂടിയ ആ കുഞ്ഞ് ഉറുമ്പിനെ ശല്യമായി കരുതാതെ തിരികെ ജീവിക്കാൻ വിട്ട ആ ഒരു മനസ്സെങ്കിലും സാമൂഹ്യ ജീവി എന്ന നിലയിൽ  ഓരോ മനുഷ്യനും  കൈവരിക്കുവാൻ കഴിഞ്ഞാൽ മാത്രമേ സാധ്യമാകു എന്ന തിരിച്ചറിവ് ഉണ്ടാക്കത്തിടത്തോളം ഒറ്റപ്പെടലുകളുടെയും ഒറ്റപ്പെടുത്തലുകളുടെയും തുടർകാഴ്ചകളെല്ലാം കണ്ടും ,അനുഭവിച്ചും , ഭയന്നും പരിതപിച്ചും , മനുഷ്യനെന്ന സാംസ്കാരിക ജീവി അവന്റെ ജീവിതകാലത്തോളം  അനുഭവിച്ച് തീർത്തേ മതിയാകു.🐜

Tuesday, May 31, 2022

ഒരു മെയ് 31 കൂടി കടന്നു പോകുമ്പോൾ


അന്ന് മലപ്പുറത്ത്, മാറഞ്ചേരിയിൽ ജോലി ചെയ്യുന്ന കാലമായിരുന്നു.സാധാരണയായി ഒരാഴ്ച അവസാനം വീട്ടിലേക്ക് പോകെണ്ടതായിരുന്നു.ആ ആഴ്ച  എന്തുകൊണ്ടോ പോകാൻ കഴിഞ്ഞില്ല.ഞായറാഴ്ച ഒഴിവു ദിനത്തിന്റെ ആലസ്യത്തിൽ ഉച്ചയൂണിന് ശേഷം ഒന്നും മയങ്ങുമ്പോഴാണ് തൃശ്ശൂർ ഉള്ള സുഹൃത്ത് പ്രിൻസ് വിളിക്കുന്നത്.എന്താണ് പരിപാടി എന്ന് ചോദിച്ചത്, പ്രത്യേകിച്ചൊന്നുമില്ല എന്ന മറുപടിക്കിടെ  ഞാനങ്ങോട്ടു വരുവാണ് എന്ന് പറഞ്ഞു .അരമണിക്കൂർ ശേഷം  പ്രിൻസിന്റെ കൂടെ കാറിൽ കയറുമ്പോൾ എങ്ങോട്ടാണ് പോകുന്നത് അറിഞ്ഞിരുന്നില്ല .ആ യാത്ര  അല്പസമയത്തിനുള്ളിൽ ചെന്നെത്തിയത് നീർമാതളത്തിന്റെ ചുവട്ടിലായിരുന്നു ,ആ നീർമാതളം മാധവിക്കുട്ടിയുടെതായിരുന്നു. ആ നീർമാതളവും സർപ്പക്കാവും കുളവും ഒക്കെ ആദ്യമായി കാണുകയായിരുന്നു . ആ കഥകളിൽ അനുഭവിച്ച നീർമാതളവും സർപ്പക്കാവും കുളവുമെല്ലാം ആശ്ചര്യത്തോടെ നേരിൽ കണ്ടപ്പോൾ ,അതിനപ്പുറം ചെറിയ നമ്പരം ഉളവാക്കുന്ന ഒരു കാഴ്ചയും കണ്ടു ,ഉയരുന്ന ഒരു കോൺക്രിറ്റ് കെട്ടിടം, എഴുത്തുകാരിക്കായുള്ള സ്മാരകം. അത് കഥകളിലൂടെ മനസ്സിൽ ഉടലെടുത്ത സങ്കല്പങ്ങളിൽ നേരിയ വിള്ളലുകൾ  ഉണ്ടാക്കി, ആ കഥകളിലൂടെ രൂപമെടുത്ത കാല്പനികതകളായിരുന്നു ആ കാവും നീർമാതളവുമെക്കെ, എഴുത്തുകാരിയുടെ സ്മരണകളായി അതോക്കെ അവിടെ നില്കുമ്പോൾ എന്താണ് അവയ്ക്കിടയിൽ ഈ കെട്ടിടം എന്ന് മനസ്സിൽ ഇടക്കിടെ ചോദിച്ചു കൊണ്ടിരുന്നു.കുറച്ച് സമയം അവിടെ ചെലവഴിച്ച് തിരികെ വരുമ്പോൾ കുറച്ച് മാറിയുള്ള കവലയിൽ ഒരു ബാനർ കണ്ടിരുന്നു,അന്ന് മെയ് 31 ആയിരുന്നു. അന്നു രാവിലെ പ്രിയപ്പെട്ട കഥാകാരിയുടെ അനുസ്മരണം അവിടെ നടന്നിരുന്നു. ഞാൻ താമസിക്കുന്നു സ്ഥലത്ത് നിന്ന് ഏതാനും കിലോമീറ്റർ അകലെയായുള്ള ഈ സ്ഥലത്തേ , ഈ തീയതിയേ പറ്റിയോ , അനുസ്മരണത്തെ പറ്റിയോ ആരും പറഞ്ഞിരുന്നില്ല. ദൂരെ സ്ഥലങ്ങളിൽ നിന്ന് വന്ന് ജോലി ചെയ്യുന്നവരായിരുന്നു കൂടെയുള്ളവരിൽ ഭൂരിപക്ഷവും, ആഴ്ച അവസാനിക്കുമ്പോൾ എങ്ങനെയേങ്കിലും വീടെത്തുക എന്ന ചിന്തകൾക്കിടയിൽ എവിടെ അനുസ്മരണവും ,എവിടെ നീർമാതളവും. എന്തായാലും എനിക്ക്, യാദൃശ്ചികമെങ്കിലും ആ മെയ് 31 മറക്കാൻ കഴിയാത്തതായി .അവിടെ കണ്ട കഴ്ചയിൽ ആ കോൺക്രീറ്റ് രൂപം മനസ്സിൽ സങ്കടവും  നൊമ്പരവും ഉണ്ടാക്കിയേങ്കിലും  ആ എഴുത്തുകാരിയുടെ ഓർമ്മ ദിവസം തന്നെ അവിടെ എത്താൻ പറ്റി എന്നുള്ളതും വളരെ സന്തോഷം നല്കുന്ന ഒന്നായി മാറി.

 പിന്നീട് ഏതാനും വർഷങ്ങൾക്ക് ശേഷം ഔദ്യോഗിക ആവശ്യത്തിന്  പുന്നയൂർക്കുളത്ത് പോയപ്പോൾ വീണ്ടും അവിടെ പോയി ,എല്ലാം പഴയത് പോലെ , സ്മാരകെട്ടിടത്തിന്റെ പണി പൂർത്തിയാക്കിട്ടുണ്ട്. പരിസരം നന്നായി ക്രമീകരിച്ചിരിക്കുന്നു. ഒരു സ്മരകത്തിന് യോജിക്കും വിധം .എങ്കിലും മനസ്സിൽ കഥകളിലൂടെ കടന്നു കൂടിയ നീർമാതള സ്മരണയിൽ എവിടെയോ അത് ചേരാതെ നിൽക്കുന്നു .ഇന്ന് ആ കെട്ടിടത്തിനുള്ളിൽ ഒരു മ്യൂസിയം ,എഴുത്തുകാരിയുടെ സ്മരണാർത്ഥം രൂപപെടുത്തിരിക്കുന്നു .എഴുത്തുകാരിയുടെ ഓർമ്മകളെ പൂനർജ്ജീവിപ്പിക്കും വിധം ഓരോ സ്ഥലങ്ങളിലും ബഹു വർണ്ണ ചിത്രങ്ങൾ ഭംഗിയായി ക്രമീകരിച്ചിരിക്കുന്നു  .സ്മരണകൾ ഉണർത്തും വിധം എഴുത്തുകാരി ഉപയോഗിച്ച് പല വസ്തുക്കളും അവിടെല്ലാം വളരെ ഭംഗിയായി ,ആ കെട്ടിടത്തിനുള്ളിൽ സജ്ജീകരിച്ചിരുന്നു .
അൽപ സമയം നടന്നു കണ്ട് തിരികെ പോരുമ്പോൾ മനസ്സിൽ ഓർമ്മ വന്നത് കുറച്ചു നാളുകൾക്കു മുൻപ് യാദൃശ്ചികമായി മെയ് 31ന് പുന്നയൂർക്കുളത്ത് എത്തിയതാണ്. കാലം ഒരോ സ്ഥലങ്ങളെ എങ്ങനെയേല്ലാം മാറ്റുന്നു.

ഇന്നലെ മെയ് 31 ന് നിരവധി പേർ സാമൂഹ മാദ്ധ്യമത്തിൽ എഴുത്തുകാരിയെ ഓർമ്മിക്കുന്നത് കണ്ടു.നിരവധി പേരുടെ മനസ്സിൽ നിന്നും അവർ മറവിലേക്കും പോയിട്ടുണ്ടാവാം.അങ്ങനെ ഒരു മെയ് 31 കൂടി കടന്നുപോകുമ്പോൾ തീഷ്ണമായ ജീവിതത്തിന്റെ കഥകൾ നമുക്ക് നൽകിയ , കവിതകൾ നമുക്ക് നൽകിയ, തന്റെ ജീവിതം കൊണ്ടും എഴുത്തു കൊണ്ടും ജീവിതത്തെ തുറന്നു കാണിച്ച ഈ എഴുത്തുകാരിയുടെ ഓർമ്മ ദിവസം കൂടി കടന്നു പോയിരിക്കുന്നു. ഇനിയും കടന്നു വരും മെയ് 31 കൾ  ജീവിതത്തിൽ ഓരോ ദിനവും കുതിച്ച് പാഞ്ഞ് വേഗത പ്രാപിക്കുന്ന നമ്മുടെ ഓക്കെ ജീവിതത്തിൽ എത്ര കാലം വരെ ആ കഥകളുടെ എഴുത്തുകളുടെ ,ജീവിതത്തിന്റെ സ്മരണകളിൽ നിന്ന് എഴുത്തുകാരിയേ നമ്മൾ ഓർമ്മിക്കും. ഈ എഴുത്തുകാരിയ മാത്രമല്ല ,നമ്മുക്ക് അവരുടെ ജീവിതം കൊണ്ട് കഥകളും കവിതകളും തന്ന് കാലത്തിന്റെ അനിവാര്യതയിലെക്ക് മറഞ്ഞു പോയ എത്രയോ എഴുത്തുക്കാർ ,അവരെ ക്കൈയും . നാളെകളിൽ ഓർക്കുമോ ,എന്നാർക്കറിയാം.

Monday, May 30, 2022

അഹവും പരവുമുള്ള കഥകള്‍


ജീവിതത്തിന്റെ “അകവുംപുറവുമുള്ള” അനുഭവങ്ങള്‍ കഥകളായി വായിക്കുമ്പോള്‍‍ ഏതോരു വായനക്കാരനും തോന്നും ഇത് എന്റെയും അനുഭവങ്ങളല്ലേ എന്ന്,എന്തേ എനിക്കും ഇതു പോലെ എഴുതാന്‍ തോന്നിയില്ല എന്ന്.എന്നാല്‍ സ്വന്തം ജീവിതാനുഭവങ്ങള്‍ മറ്റോരാൾക്ക്  വായിച്ചാസ്വദിക്കാന്‍ തക്ക വിധം കഥകളായി മാറണെങ്കില്‍  അതിന് കഥയെഴുത്തിന്റെ ,ഭാഷയുടെ നല്ല കൈയടക്കം വേണം.അത്തരത്തില്‍ വായനക്കാരനെ കഥകളുടെ ലോകത്തിലെക്ക് ലയിപ്പിക്കുന്ന മുപ്പത്തിരണ്ട് കഥകളാണ് “അമ്പിളി.എംന്റെ അഹം പരം” എന്ന സമാഹാരത്തിലുള്ളത്.ഇന്ന് പല എഴുത്തകാരുടെയും കഥകള്‍ വായിക്കുക എന്നത് ബൗദ്ധികവ്യയാമമാണ്, ഭാഷാ നിഘണ്ടുകളുടെ സഹായത്തോടെ അല്ലാതെ ആ കഥകളോക്കെ വായിച്ചാസ്വദിക്കാന്‍ ഒരു സാധാരണ വായനക്കാരന് കഴിയുകയില്ല.തങ്ങളുടെ വായന വൈപുല്യത്തിന്റെയും,ഗവേഷണപാണ്ഡിത്യത്തിന്റെയും ഭാരം കഥകളായി പാവം വായനക്കരന്റെ മേല്‍ ഇറക്കി വെക്കുമ്പോള്‍‍, കഥകളെ ഇഷ്ടപ്പെടുന്ന വായനക്കാരന്‍ ആ കഥകളുടെ വായനയില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുയാവും ചെയ്യുക. എന്നാല്‍ അത്തരത്തിലുള്ള യാതോരു ജാഡയും ഇല്ലത്ത,വായിക്കുന്നവനെ തന്റെതു കൂടി എന്ന തോന്നിപ്പിക്കുന്ന അനുഭവ പശ്ചാത്തലങ്ങളെ കഥകളാക്കി മാറ്റുമ്പോൾ ,എഴുത്തുകാരി തനിക്ക് ചുറ്റിലും കാണുന്ന ജീവിതങ്ങളെ ,സമൂഹത്തിലെ ചില നേരില്ലായ്മെ തുറന്നു കാട്ടുകയാണ് തന്റെ കഥകളിലൂടെ.

“അഹം എന്നും പരം” എന്നും രണ്ടായി പകുത്ത ഈ സമാഹാരത്തിലെ കഥകളില്‍ “അഹം” തന്റെ തന്നെ ബാല്യം മുതൽക്കുള്ള ചില അനുഭവങ്ങള്‍ രസകരങ്ങളായ ചെറുകഥകളായി പറയുന്നു.എന്നാല്‍ ഈ കഥകൾക്കിടയിലെ ചിലത്  വായിക്കുമ്പോള്‍ ചില നോമ്പരങ്ങളിലെക്ക് വായനക്കാരനും കടന്നു പോകും.സ്കൂള്‍ കാലത്ത് ഉച്ച ഊണിന് അനുവദിച്ച ഇടവേളയില്‍ ഉണ്ട് തീർക്കാതെ അവശേഷിക്കുന്ന ചില സഹപാഠികളെ കുറിച്ചുള്ള ഓർമ്മകള്‍ നമ്മുക്കും ഉണ്ടാകും,അത്തരത്തിലുള്ള സ്വനുഭവം രസകരമായി പറയുന്നു “ഉച്ച ഊണ് തീർക്കാത്ത കുട്ടി” എന്ന കഥയില്‍.ചെറിയ ക്ളാസുകളില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ യുവജനോത്സവത്തിൽ പങ്കെടുക്കാത്തവരായി ആരും ഉണ്ടാകില്ല,ഭൂരിപക്ഷവും രക്ഷിതാക്കളുടെ നിർബന്ധത്തിനു വഴങ്ങിയാണ് അതില്‍ പങ്കെടുക്കുന്ന തന്നെ,എന്താണ് അവതരിപ്പിക്കുന്നതെന്ന് യാതോരു ധാരണയുമില്ലാതെ സ്റ്റേജില്‍ കയറി തട്ടിവിടുമ്പോള്‍ തങ്ങള്‍ ചെയ്യുന്നതെന്തെന്ന് പോലും ആ കൊച്ചു മനസ്സുകൾക്ക്  അറിയുന്നുണ്ടാവില്ല. ഇത് സ്വജീവിതത്തില്‍ അനുഭവിച്ചിട്ടുള്ളവർക്ക്  “ഒരു  കലാപാതകം” സ്വന്തം അനുഭവം തന്നെയായി മാറും . മതസൌഹാർദ്ദം  അന്യമാകുന്ന ഈ കാലത്ത് തന്റെ ഓർമ്മയിലെ ഒരു പെരുന്നാള്‍ ചിത്രം വരച്ചു കാട്ടുന്നു, “പെരുന്നാള്‍ ഓർമ്മകള്‍” എന്ന കഥയില്‍, ബാല്യത്തില്‍ കളിവീട് കെട്ടാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല,അത്തരം ഒരു അനുഭവം സരസ്സമായി വിവരിക്കുന്നു “പർണ്ണശാലയില്‍”,ജീവിതത്തിലെ പല ശീലങ്ങളും വിദ്യാലയ കാലത്താണ് നമ്മളിലെക്ക് എത്തുക,”വൃത്തിയുടെ പാഠം” വീണ്ടും ആ കാലത്തെ നമ്മളെ ഓർമ്മിപ്പിക്കുന്നു.എന്നാല്‍ ഈ ഓർമ്മകൾക്കെല്ലാം അപ്പുറം എവിടെയോ ഒരു നോമ്പരമാകുന്നു,”എന്റെ ശബരിമല യാത്ര”. കടത്ത് കടന്നുള്ള പള്ളികുടത്തില്‍ പോക്ക് മറക്കാനാകാത്ത് അനുഭവങ്ങളിലോന്നാണ്, വികസനം റോഡുകളുടെയും പാലങ്ങളുടെയും രൂപത്തില്‍ അവതരിച്ചപ്പോള്‍ ആ ഓർമ്മകളോക്കെ വല്ലപ്പോഴും ഓർമ്മിച്ചെടുക്കുന്ന മധുരമുള്ള ഒന്നായി മാത്രമായി തീര്‍‍ന്നു, മഴക്കാലത്തെ കടത്തുവള്ള യാത്ര രസകരമെന്നപോലെ അപകടം നിറഞ്ഞതുമാണ്,മഴയില്‍ കുതിർന്ന രാവിലെകളിൽ തിരക്കില്‍ വള്ളത്തില്‍ നിറയുന്ന ആൾക്കുട്ടം നിറഞ്ഞോഴുകുന്ന പുഴയിലെ അപകടത്തെ പറ്റി ഒരിക്കലും ഓർക്കാറില്ല,അവരുടെ മുന്നില്‍ തങ്ങളുടെ ലക്ഷ്യസ്ഥാനം മാത്രമാണ് ഉണ്ടാക്കുക,ഇത്തരം ഒരു അപകടം ചിത്രം വരച്ചിടുന്നു “അന്ന് ഒരു മഴക്കാലത്ത്” .ഗ്രാമങ്ങള്‍ നഗരങ്ങളാകുവാന്‍ ശ്രമിക്കുന്ന ഈ കാലത്തെ ഗ്രാമത്തിലെ ഓർമ്മകള്‍ നോമ്പരങ്ങളാണ്, ആ നോമ്പരങ്ങളാണ് ഗ്രാമബിംബങ്ങളില്‍ നമ്മക്ക് വായിക്കാന്‍ കഴിയുക “ഉദയകാശത്തിലെ വെള്ളക്കൊക്കുകളും”, “ഗ്രാമബിംബങ്ങളും” ഒക്കെ നമ്മുടെ മറവിലെക്ക് പോയി തുടങ്ങുന്ന ഓർമ്മകളെ തിരികെ പിടിക്കുന്ന കഥകളാണ്.ഇങ്ങനെ സന്തോഷങ്ങളും നോമ്പരങ്ങളും നിറഞ്ഞ പതിമൂന്ന് കഥകള്‍ നിറഞ്ഞിരിക്കുന്ന “അഹം” എന്ന ആദ്യ ഭാഗത്ത്.

“അഹത്തില്‍” നിന്ന “പരത്തിലെക്ക്” വായന കടക്കുമ്പോള്‍ ആദ്യം വായനക്ക് എത്തുന്ന “നൈന” എന്ന കഥയില്‍ തകരുന്ന കുടുബബന്ധങ്ങളില്‍ അകന്നു പോകാത്ത ചില കണ്ണികളുണ്ട് എന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു,തിരക്കു പിടിച്ച ജീവിതത്തിനിടയിലെ ഏതോ ഒരു ഘട്ടത്തില്‍ അകന്നു പോകുന്നവര്‍, മകളിലൂടെ ഒരിക്കല്‍ കൂടി കണ്ടുമുട്ടുന്നു,  ഇന്നലെ വരെ തന്റെ മാത്രം സ്വന്തമായിരുന്ന അച്ഛന് കിട്ടാൻ പോകുന്ന ഒരു കൂട്ട്,ആ കൂട്ട് അച്ഛനെ  തന്റെതു മാത്രം അല്ലാതാക്കുന്നു എന്ന തോന്നല്‍ ,അതിനുമുമ്പ് എന്നൊ അകന്നു പോയ അമ്മയും അച്ഛനും മൊത്തം ഒരു യാത്ര, അതിമനോഹര ചിത്രമായി ഈ കഥയിൽ എഴുത്തുകാരി വരച്ചു ചേർക്കുന്നു. സ്വന്തമാക്കുവാന്‍ ആഗ്രഹിച്ചവളെ ജാതിയും, മതവും, പണവും, പ്രതാപവും, ആഢ്യത്വും തന്നിൽ നിന്ന് അകറ്റിയപ്പോൾ, കാലങ്ങൾക്ക് ശേഷം അവളുടെ ജീവിതമാകുന്ന നൃത്തത്തിന്റെ  സാന്നിധ്യത്തിൽ വിദൂരമായ ഒരു ദേശത്ത് വച്ച് കണ്ടു മുട്ടുന്നതാണ് “ചിദംബരം” എന്ന കഥ, ജീവിതത്തിന്റെ ഒരു കാലത്ത് മാലതി രവിയോട് പറയുന്നുണ്ട് “നമ്മൾക്കൊരുമിച്ച് ചിദംബരത്ത് പോണം രവി. ഒരു മഹാ ശിവരാത്രി  നൃത്തോത്സവത്തിന്. നടരാജശിവന്റെ ആനന്ദ താണ്ഡവം എനിക്ക് മതിമറന്ന് ആടണം. ഒടുവിൽ ഞാൻ അർത്ഥനാരീശ്വരനാകും” എന്ന്. എന്നാൽ കാലം അതൊരിക്കലും അതേ അർത്ഥത്തില്‍ പൂർണമാക്കാൻ അനുവദിച്ചില്ല. എങ്കിലും ഒടുവിൽ രവി മാലതിയെ കാണുന്നത് ഒരു മഹാശിവരാത്രിയില്‍ ചിദംബരത്തിൽ വച്ചാണ്.അന്ന് അവിടെ നടന്ന ഉത്സവത്തിൽ ആനന്ദനടനത്തിന്റെ അനന്ത പ്രവാഹം രവി കാണുന്നു, എങ്കിലും അവള്‍‍ ഒരിക്കലും അർത്ഥനാരീശ്വരനില്‍ അലിഞ്ഞിരുന്നില്ല എന്ന് രവി തിരിച്ചറിയുന്നു .ബന്ധങ്ങളുടെ തീവ്രതയും  കാലം അതിൽ ഉണ്ടാകുന്നു വിള്ളലുകളുമാണ് “വല്യീറ്റയിലെ” പ്രമേയം, ബാല്യത്തില്‍ അനിലിന് വെല്ലീറ്റ ആയിരുന്നു എല്ലാം, നാരങ്ങാമിഠായി കൊതിയായിരുന്നു അനിലിന് ചിലപ്പോഴൊക്കെ വെല്ലീറ്റ  നൽകുന്ന ഒരു രൂപ അവൻ എത്ര വിലപ്പെട്ടതായിരുന്നു എന്ന്  അന്നത്തേക്കാൾ കാലം കടന്നുപോകുമ്പോൾ മാത്രമാണ് മനസ്സിലാകുന്നത്. വളരുകയും  കുടുംബനാഥൻ ആവുകയും ചെയ്തപ്പോൾ വെല്ലീറ്റ ഒരു ഭാരമായി തീരുന്നു,  എന്നാൽ ഇത് തിരിച്ചറിഞ്ഞ് സഞ്ജീവിനിലേക്ക് പോകുന്ന വെല്ലീറ്റയുടെ പിന്നീടുള്ള ജീവിതം സഞ്ജീവനിയിലെ നിരവധി കുട്ടികളായി മാറുന്നു. നിനച്ചിരിക്കാതെ കിട്ടുന്ന കത്ത് തന്റെ മറവിക്കു മേലുള്ള നൊമ്പരമായി മാറുമ്പോൾ, അനിൽ സഞ്ജീവിനിയിലെക്ക് ആകാംഷ നിറഞ്ഞ മനസ്സുമായി യാത്രയാകുന്നു, എന്നാൽ അവിടെ കുട്ടികൾക്കൊപ്പം പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്ന വെല്ലീറ്റയാണ് അനിൽ കാണുന്നത്, അവരുടെ പിറന്നാളായിരുന്നു അന്ന്, എന്നാല്‍ പിറന്നാള്‍ സമ്മാനമായി വെല്ലീറ്റക്ക് നൽകുവാന്‍ അനിലിന്റെ കൈയ്യില്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല ,ഏറെ നാളുകൾക്ക് ശേഷം വെല്ലീറ്റയേ കാണുന്ന അനില്‍ തന്റെ ഒപ്പം രണ്ടുദിവസം പോരമോ എന്ന് ചോദിക്കുന്നുണ്ട്, എന്നാൽ വെല്ലീറ്റയുടെ മറുപടി "ഇല്ലാ അനീകുട്ടാ ഇവിടെ എല്ലാം എന്റെ അനികുട്ടൻമാരാണ് " എന്നതായിരുന്നു .അത് അനിലിന്റെ ഓർമ്മകളെ തന്റെ ബാല്യത്തിലെക്ക് നടത്തുന്നു, ഓറഞ്ച് നിറത്തിലെ നാരങ്ങ മിഠായി വാങ്ങാൻ ഒരു രൂപ വെല്ലീറ്റയോട് ചോദിക്കുന്ന അനിക്കുട്ടനെ വായിക്കുന്ന നമ്മളിലും എവിടെയൊക്കെയോ നോമ്പരങ്ങൾ ഈ കഥ ഉണർത്തുന്നുണ്ട്.ചില ബന്ധങ്ങൾ മറവിയുടെ, തിരസ്കാരത്തിന്റെ ഉള്ളറകളിലേക്ക് പോയാലും ഒരിക്കൽ തിരികെ വരും, അന്ന് കുറ്റബോധത്തിന്റെ നൊമ്പരം നമ്മളെ ആ പഴയ കാലത്തേക്ക് തന്നെ തിരിച്ചു കൊണ്ടു പോകും എന്നതിന് ഈ ഒരു കഥയുടെ വായന മാത്രം മതി. ഇതു പോലെ ജീവിതത്തിന്റെ പല നടവഴികളിലും നാൽക്കവലകളിലും കാണുകയും, അനുഭവിക്കുകയും, മറക്കുകയും ചെയ്യുന്ന പലതും “പരം” എന്ന ഭാഗത്തെ പത്തോമ്പത് കഥകളിലുടെ എഴുത്തുകാരി പറയുന്നു. ഇതിലുള്ള എല്ലാം സമൂഹത്തിൽ ഇന്നു നമ്മൾ കാണുകയും, കേൾക്കുകയും, അനുഭവിക്കുകയും, ചെയ്യുന്ന പലതിന്റെയും കഥാരൂപങ്ങളാണ് . ജീവിത നിസ്സഹായതയുടെ നോമ്പരങ്ങളും സാമൂഹിക മനസാക്ഷിയോടുള്ള  ചോദ്യങ്ങളും ഈ കഥകളുടെ വായനയിലൂടെ വായനക്കാരൻ നേരിടേണ്ടി വരുന്നു. നമ്മൾ മൗനമായി പോയ പല ഘട്ടങ്ങളും ഈ കഥകളിലൂടെ നമ്മെ വീണ്ടും കുത്തിനോവിക്കുമ്പോള്‍, വികസനവും സാങ്കേതിക വിദ്യയുടെ വ്യാപനവും നമ്മുടെ ജീവിതത്തെ എത്ര മാത്രം മാറ്റിമറിച്ചു എന്ന് നമ്മെ ചിന്തിപ്പിക്കുന്നു ഇതിലെ ചില കഥകൾ. ഓരോ കഥകളും വായിച്ച് അവസാനിപ്പിക്കുമ്പോഴും നമ്മുടെ ഉള്ളില്‍ ചില ചോദ്യങ്ങൾ ബാക്കിയാവുന്നു. നിരൂപണജാഗ്രതയും അക്കാദമികപണ്ഡിത്യവും ആവശ്യമില്ല ജീവിതത്തോട് അടുത്തുനിൽക്കുന്ന ഈ കഥകൾ വായിക്കുവാൻ എന്നത് കഥപറച്ചിന്റെ ലാളിത്യത്തെ കുറിക്കുന്നു. എങ്കിലും ഇതിലും മൂർച്ചയുള്ള കഥകൾക്കായി ഇനിയും ജാഗ്രത്തായ വായനയും സമൂഹിക നിരിക്ഷണവും എഴുത്തുകാരിയില്‍ നിന്ന് വായനക്കാരൻ ആവശ്യപ്പെടുന്നു. തുടക്കക്കാരി എന്ന നിലയിൽ തന്നെ കഥകളെ പറ്റിയുള്ള പരിഭ്രമം പുസ്തകത്തിന്റെ ആദ്യതാളുകളിൽ എഴുത്തുകാരി പങ്കുവെക്കുന്നു ഉണ്ടെങ്കിലും കഥപറച്ചിലിലുള്ള കൈയടക്കം ആ സന്ദേഹങ്ങളെ മറികടക്കുന്നു. ഇനിയും "അഹവും പരവുമായ " നിരവധി കഥകൾ എഴുതാനുള്ള വിശാലമായ എഴുത്ത് ലോകം മുന്നിലുള്ള എഴുത്തുകാരിയില്‍ നിന്നും നല്ല നല്ല കഥകള്‍ പ്രതീക്ഷിക്കുന്ന വായനക്കാരനെ “അഹത്തിന്റെ പരത്തിന്റെയും” എഴുത്തുകാരി  നിരാശനാക്കില്ല എന്ന് പ്രത്യാശിക്കാം.

പ്രസാധനം-അക്ഷര സ്ത്രീ,കോട്ടയം
വില-120

Tuesday, May 3, 2022

ഒരു പകലവസാനിച്ച് സന്ധ്യ തുടങ്ങുമ്പോള്‍.......


ഒരു പകലവസാനിച്ച് സന്ധ്യ തുടങ്ങുന്നത് നോക്കിയിക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ എന്തായിരിക്കും  തോന്നുക.വേനലിന്റെ ചൂട് പുകയുന്ന പകലിന്റെ ഒടുക്കവും,പകല്‍ പെയ്ത തോർന്ന മഴ ബാക്കിയാക്കിയ കാർമേഘത്തിന്റെ ഇരുളും ഈ സന്ധ്യകളില്‍ കണ്ടിരിക്കുമ്പോള്‍, പകലിന്റെ പ്രതീക്ഷകൾക്ക് മേല്‍ രാത്രിയുടെ ഇരുള്‍  പരക്കുന്നതിന് മുമ്പ് എല്ലാ ജീവജാലങ്ങളും, മനുഷ്യരുൾപ്പടെ സ്വന്തം കൂര തേടി പായുകയാണ്,ആ തിരക്കുകളില്‍ അതുവരെ ഉണ്ടായിരുന്നതിനപ്പുമുള്ള തിരക്കിലാകുന്നു ലോകം. ആകാശത്തിന്റെ മങ്ങിയ വെളിച്ചത്തില്‍ ഏതോ അജ്ഞാതനായ ചിത്രകാരന്റെ സൃഷ്ടി പോലെ രൂപം കൊള്ളുന്ന പറവകളുടെ കൂട്ടങ്ങള്‍ ,തങ്ങള്‍ ചേക്കേറിയ ചില്ലകളില്‍ നിന്ന് ഇര തേടി പുലർച്ചക്ക് പറന്ന ദൂരങ്ങളോക്കെയും തിരികെ പറക്കുമ്പോള്‍ ആ കൂട്ടത്തിന്റെ ഒരുമകള്‍ ഒരു ചലചിത്രത്തില്‍‍ എന്ന പോലെ ഒരോ നിമിഷവും രൂപാന്തിരം പ്രാപിക്കുമ്പോഴും സ്വന്തം കൂട്ടത്തിന്റെ വേഗത്തിനോപ്പം എത്താനാകാതെ പിന്നിലായി പോയവരെയും അവിടെ കാണാം .ഒരു പക്ഷേ വാർദ്ധ്യക്യത്തിന്റെയോ രോഗപീഡയുടെയോ പരുക്കുകളൊ ഒക്കെ ആകാം ഈ പിൻവാങ്ങലുകൾക്കും , ഒറ്റപ്പെടലുകൾക്കും കാരണം ,എത്ര ദൂരം ഒറ്റക്ക് പറക്കാനാകും എന്ന് പോലും നിശ്ചയമില്ലാത്ത ഇവരെ പോലുള്ളവരെ ആകാശത്ത് മാത്രമല്ല,ഭൂമിയിലും കാണാം.നാലും കൂടുന്ന കവലകളില്‍ പണ്ട് പടർന്നു പന്തലിച്ച് നിന്നിരുന്ന വൻ മരങ്ങളില്‍ സന്ധ്യ നേരങ്ങളില്‍ കേട്ടിരുന്ന കലപില ശബ്ദങ്ങള്‍ ഇന്ന് ഏറെ കുറെ അപ്രതിക്ഷമായി കഴിഞ്ഞു,ഇന്ന് ആ സ്ഥാനങ്ങളില്‍ ഉയർന്ന ബഹുനിലമന്ദിരങ്ങൾക്ക്  ചില്ലകളില്ലെന്ന സങ്കടത്തില്‍ അവിടെ ചേക്കേറിയിരുന്ന പറവകളോക്കെ ചേക്കേറുവാന്‍ ചില്ലകള്‍ തേടി എത്രയോ ദൂരങ്ങളിലെക്ക് പറന്നു പോയിരിക്കുന്നു.പണ്ട് കന്നുകാലികളെ മേയിക്കുവാന്‍ പുലർച്ചെ  പോയിരുന്നവർ നേരം മയങ്ങി , മടങ്ങാൻ തുടങ്ങുമ്പോൾ ആ കൂട്ടത്തേ നയിച്ചു പോയവരുടെ മനസ്സിലുണ്ടാകുന്ന ആധി, തെളിച്ചു വന്നവയിൽ ഒന്നിനുപോലും കുറവ്  ഉണ്ടാവരുത് എന്നതായിരുന്നു. ആ കൂട്ടത്തിൽ നിന്ന് ഒന്ന് കൂട്ടം തെറ്റി പോയേങ്കില്‍ അവയേ തോടി മറ്റുള്ളവയേ വിട്ട് കൂട്ടംതെറ്റിയവയ്ക്ക് പിന്നാലെയായിരുന്നു അവര്‍ പോയിരുന്നത്. അന്നത്തെ മെയ്ച്ചിലുകാരന്‍ ഇരുൾ പരക്കും മുമ്പു മേയാൻ പോയ കുന്നിൻപുറത്ത് പുൽമേട്ടിൽ നിന്നോ കൂട്ടത്തിൽ നിന്ന് കൂട്ടംതെറ്റിയവയേ അയാളുടെ സ്നേഹപൂർണമായ വിളികളാൽ തിരികെ എത്തിച്ചിരുന്നു. എന്നാല്‍ അന്നും ആ വഴികൾ ഒക്കയും ഒറ്റപ്പെട്ട് പോയവരെ,വിശപ്പിന്റെ വിളിയുമായി ചിലർ കാത്തിരുന്നിരുന്നു ,വിശക്കുമ്പോൾ മാത്രം ഇരതേടി ഇറങ്ങുന്നവരയിരുന്നു അവർ. വിശപ്പകറ്റാൻ അല്ലാതെ ഒരിക്കൽ പോലും ജിവിതത്തില്‍ അവര്‍ വേട്ടയാടി പിടിച്ചിട്ട് ഉണ്ടാവില്ല. തിരികെ എത്തി കഴിഞ്ഞാൽ ഇരുട്ടിനോടൊപ്പം അടുത്ത പുലരിയിലേക്ക്,പുതിയ മേച്ചിൽപുറങ്ങളെയും കിനാവ് കണ്ടിരുന്നിരിക്കാം  ഇവരും . എന്നാലിന്നോ പുലർച്ചെയെന്നൊ സന്ധ്യയേന്നൊ വ്യത്യാസമില്ലാതെ ഇവരെ ആട്ടിതെളിക്കപ്പെടുന്നത് കത്തിമുനകളിലെക്കാണ്.മുമ്പ് വിശപ്പകറ്റാന്‍ താണ്ടിയ ദൂരങ്ങളോന്നും അവർക്ക് ദൂരങ്ങളെ അല്ലായിരുന്നു,കല്ലും,മുള്ളും നിറഞ്ഞ വഴികളും,കുന്നുകളും,മേടുകളും കടന്നുള്ള യാത്രകളില്‍ അവര്‍ സ്വപ്നം കണ്ടിരുന്നത് ഹരിതാഭമാർന്ന  പുൽമേടുകളും മധുരിക്കുന്ന,കുളിർമ്മയും ജലത്താല്‍ നിറഞ്ഞോഴുകിരുന്ന അരുവികളുമായിരുന്നു. എന്നാല്‍ ഇന്നത്തെ യാത്രകൾ മോട്ടോർ വണ്ടികളിൽ അഞ്ചു പേർക്കുള്ള ഇടങ്ങളിൽ അതിനും ഇരട്ടിയെ കുത്തി നിറച്ചാണ് ഈ വണ്ടികൾ യാത്ര തിരിക്കുന്നത് പച്ചപ്പുകളിലേക്ക് അല്ല രാകിമിനുക്കിയ കത്തിതലപ്പുകളിലെക്കാണ് എന്ന് മിണ്ടാപ്രാണികൾ എങ്കിലും അവർക്കു മനസ്സിലാവുന്നുണ്ടാവാം . ആ കാഴ്ചകൾക്ക് ഇന്ന് രാവെന്നൊ പകലെന്നൊ ഇല്ല, പണ്ട് അവരെ കാത്തിരുന്നവര്‍ വിശക്കുന്നവർ മാത്രമായിരുന്നു,വിശക്കുമ്പോള്‍ മാത്രമായിരുന്ന അവര്‍ ഇരകളെ തേടി ഇറങ്ങിരുന്നത്,അവര്‍ വിരലിലെണ്ണവുന്ന നാൽക്കാലികള്‍ മാത്രമായിന്നെങ്കില്‍ ഇന്ന് അവരെ കാത്തിരിക്കുന്നവർ വിശപ്പിനേക്കാൾ അപ്പുറം സമൂഹത്തിൽ തങ്ങളുടെ സ്ഥാനം എവിടെ നിന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതിന് മുന്തിയതെന്നോ തഴ്ന്നതെന്നൊ  ഇല്ലാത്ത ഇടങ്ങളിലെ  തീൻമേശകളിൽ ആവശ്യത്തിലേറെ വിളമ്പി കൂട്ടുന്ന ഇരുകാലികൾ ആണ് എന്നതാണ് ദുഖകരം .

പകൽ അധ്വാനത്തിന് ശേഷം വെയിൽ മായുമ്പോൾ കൂടണയാൻ പായുന്ന ഓരോരുത്തരുടെയും മനസ്സിൽ എന്തെല്ലാം ഉണ്ടാവുക. രാവിലെ തങ്ങളുടെ പണിഇടങ്ങളിലേക്ക് ഇറങ്ങുമ്പോൾ മുന്നിലേക്ക് നീട്ടിയ വീട്ടു ആവശ്യങ്ങളുടെ നീണ്ട പട്ടികകൾ,അതിനു ഉപ്പും,മുളകും, പയറും,പഞ്ചസാരയും,എണ്ണയും തുടങ്ങി ഇതു വരെ ജീവിച്ച് ജീവിതത്തിനൊടുവിൽ തന്റെതായ നിമിഷങ്ങക്കായി കാത്തിരിക്കുന്നവർക്കായി ആവശ്യവും അനാവശ്യമായ  മരുന്നുകളുടെ കുറിപ്പടികൾ വരെ. ഓരോ മനുഷ്യനും ഉണരുന്നതും ഉറങ്ങുന്നതിന് ഇടയിലുള്ള സമയം ചെലവഴിക്കുന്നത്,പണിയെടുക്കുന്നത്,കച്ചവടം ചെയ്യുന്നത് ഒക്കെ ഇങ്ങനെയുള്ള നീണ്ട പട്ടികയിൽ കയറിക്കൂടിയ ആവശ്യവും അനാവശ്യമായ   സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതിനാണ് എന്ന് തോന്നും ഇന്നുള്ളവരുടെ ജീവിതം കണ്ടാല്‍. സന്ധ്യകൾക്ക് മുമ്പ് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ എവിടെയൊക്കെയാണ് തിരക്കുകൾ കൂടുന്നതെന്ന് ഈ പട്ടികകൾക്കുള്ളിലെ സാമാനങ്ങളുടെ പീടികളുടെ മുന്നിലാകും എന്നത് ഒന്ന് ശ്രദ്ധിച്ചാൽ കാണാൻ കഴിയും.എന്നും ഈ  പ്രാരാബ്ധ പട്ടികയിൽ മാത്രം ശ്രദ്ധിച്ച് അതിലെ ക്രമങ്ങൾ വെട്ടിയും തിരുത്തിയും ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നവർക്ക് തനിക്കു ചുറ്റുമുള്ള മറ്റുള്ള കാര്യങ്ങൾ ശ്രദ്ധിക്കാൻ എങ്ങനെ കഴിയും.പണ്ട് നഗരങ്ങളിൽ ഏതെങ്കിലും തുറസ്സായ ഇടങ്ങളിൽ പാട്ടുകളും,നാടകങ്ങളും,നൃത്തങ്ങളും,സ്വപ്നങ്ങളും സിനിമാപ്രദർശനം ഒക്കെ നടക്കുന്നുണ്ടാവും അന്നോക്കെ ഈ ഓട്ടങ്ങളക്കിടയില്‍ അവർക്ക് ഒന്ന് കണ്ണുകൾ കൊടുക്കുവാൻ പലരും  സമയം  കണ്ടെത്തിയിരുന്നു. എന്നാൽ ഇന്ന് അവരൊക്കെ എവിടെയോ പോയി മറഞ്ഞു കഴിഞ്ഞിരിക്കുന്നു, അല്ലെങ്കിൽ പഴയ തുറസ്സുകളില്‍ നിന്നും അടഞ്ഞുകൂടിയ ചുവരുകൾക്കുള്ളിലെക്ക് അവ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. ഇന്ന് ആ ചുവരുകള്‍ തേടി അധികമാരും പോകാറില്ല,അവിടെ കിട്ടുന്ന ഒക്കെയും തന്റെ കൈയ്യിലെ ചതുരത്തില്‍ കിട്ടുമ്പോള്‍, അവരെല്ലാം തങ്ങളുടെ ഓട്ടത്തിനിടയിൽ വീണു കിട്ടുന്ന അല്പം സമയം അത് ബസ്സിലായാലും തീവണ്ടിയില്‍ ആയാലും മറ്റ് എവിടെയായാലും തന്റെ കയ്യിൽ ചെറിയ ചതുര കണ്ണുകളിലേക്ക് മാത്രം  ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു. എവിടെയെങ്കിലും നാലാൾ കൂടുന്ന ഇടങ്ങളിലൊക്കെ ഉയർന്ന ശിരസ്സുമായി ശബ്ദ കോലാഹലത്തോടെ പരസ്പരം മിണ്ടുന്ന ആളുകളെയിരുന്നു കണ്ടിരുന്നത് എങ്കില്‍ ഇന്ന് എവിടെ എന്നില്ലാതെ അതൊരു മരണ വീടൊ കല്യാണ വീടൊ മറ്റേത് ഇടമോ ആകട്ടെ കുനിഞ്ഞ ശിരസ്സുമായിട്ടുള്ളവരെ മാത്രമാണ്  കാണാൻ കഴിയുക.പണ്ട് സന്ധ്യകളുടെ ഭംഗി കാണുന്നവരില്‍  നിന്ന് ഈ കനിഞ്ഞ ശിരസ്സുമായിരിക്കുന്ന  ആൾകൂട്ടത്തിന് (ഇന്ന് അതിന് പ്രായഭേദമില്ലാ) പുലരികളുടെയൊ സന്ധ്യകളുടെയൊ ഭംഗിയുള്ള  കാഴ്ചകളെപ്പറ്റി എങ്ങനെ ഓർക്കാനാണ്. തന്റെ കയ്യിലെ ചതുരപ്പെട്ടിയുടെ നീലവെളിച്ചതിന്റെ  മാന്ത്രികതയില്‍പെട്ടു പോയ ഈ ആള്‍ക്കൂട്ടം അല്ലെ നമുക്ക് ചുറ്റും ഇന്ന് കാണുന്നത്. ഇങ്ങനെയൊക്കെ കാലവും ലോകവും മാറുമ്പോൾ തന്റെ പതിവ്  നടത്തിന് യാതൊരു  മുടക്കം വരുത്തതെ സൂര്യനും,ചന്ദ്രനും,നക്ഷത്രങ്ങളും പഴയ ഇടങ്ങളിൽ തന്നെയുണ്ട്. ചേക്കേറുവാൻ ചില്ലുകൾ കിട്ടാത്ത പക്ഷികളും,മേച്ചിൽപ്പുറങ്ങളിലെ പുൽമേടുകളുടെ പച്ചപ്പും തേടി അലയുന്ന  മൃഗങ്ങളും.നാലും കൂടുന്ന കവലകളിലെ ചെറുചായക്കടകളിലും ആല്ത്തചറകളിവും നാട്ടുമൈതാനങ്ങളിലും നാടൻ വായനശാലകളും ഒക്കെ നാട്ടിലെ പ്രായമായവരുടെ കിനാക്കളിൽ മാത്രം അവശേഷിക്കുന്നു. കുനിഞ്ഞ ശിരസ്സുമായി മാത്രം ജീവിക്കുന്ന ആൾക്കൂട്ടവും എന്തൊരു ചൂട് എന്ന് ശാപവാക്കുകളൊടെ സൂര്യനെയും,കറണ്ട് പോകുമ്പോള്‍ മാത്രം കോൺക്രീറ്റ് കൂടാരങ്ങളുടെ ജനൽ പഴുതിലൂടെ  കാണുന്ന ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉയർന്ന ശിരസ്സോടെ  നോക്കി ഒരു ചെറുപുഞ്ചിരി പടർത്തുന്ന മുഖമുള്ളവരും ഇനി എന്നാണ് തിരികെ എത്തുക,അറിയില്ലയെങ്കിലും എന്നെങ്കിലും തിരികെ എത്തും എന്നു തന്നെ പ്രതീക്ഷിക്കാം.

Thursday, April 28, 2022

പരിചിത മുഖങ്ങൾ


മേശ മേൽ 
വീണ് തെറിച്ച
വെള്ളം 
തുള്ളികളായി ഒഴുകി
പരന്ന് പല 
രൂപങ്ങളായപ്പോൾ
പരിചയത്തിലെ 
ഏതോക്കൊയോ
മുഖമ്പൊലെയായി. 

അവരെയോക്കെ
ഓർമ്മകളിൽ പരതി 
ഇരിക്കുമ്പോൾ
മച്ചിൽ നിന്ന് 
ഊർന്നു വന്ന 
ചൂട് കാറ്റിനോപ്പം 
മാഞ്ഞു പോയി 
തുള്ളികളായി
പരന്ന വെള്ളവും 
പരിചിതരൂപങ്ങളും

ഒരോ കാലത്തും 
ഓർമ്മകൾക്കും
അപ്പുറം 
ജീവിതത്തിൽ നിന്നും 
മനസ്സിൽ നിന്നും
മാഞ്ഞ് 
പോയവരോടോപ്പം.

Friday, April 15, 2022

ഇന്നത്തേ ആഘോഷങ്ങൾ



ജീവിതം തന്നെ ഒരു ആഘോഷമാണ് എന്ന് വിചാരിക്കുന്നവർ എത്ര ആളുകൾ ഉണ്ടാവും നമ്മുടെ ഇടയിൽ , ഏറെപ്പേർ കാണുമെന്ന് നമുക്ക് തന്നെ അറിയാം .തങ്ങൾ ജനിച്ചതും ജീവിക്കുന്നതും , പണിയെടുക്കുന്നതും, കച്ചവടം ചെയ്യുന്നതും ,സമ്പാദിക്കുന്നതും ജീവിതത്തെ ആഘോഷമാക്കുവാൻ വേണ്ടി മാത്രമാണെന്ന് ആത്മാർത്ഥമായ വിചാരിക്കുന്നവർ ,ജീവിതത്തിൽ അവർ സമ്പാദിക്കുന്ന ഓരോ നാണയവും എങ്ങനെയെല്ലാം ചെലവഴിച്ച ജീവിതത്തെ കൂടുതൽ ആഘോഷമാക്കണം എന്ന് ചിന്തിക്കുന്നവർ , അവർക്ക് ഇന്നുള്ള ഭക്ഷണത്തിനും വസ്ത്രത്തിനും സൗന്ദര്യവർദ്ധകങ്ങൾക്കും  ആഭരണങ്ങൾക്കും വണ്ടികൾക്കും വീടുകൾക്കുള്ളിലെ സൗകര്യങ്ങൾക്കും അപ്പുറം തന്നെ പോലെ മറ്റുള്ളവർക്ക് ഉള്ളതിനപ്പുറം എത്ര കണ്ട് തങ്ങൾക്കും ഉണ്ടാക്കാം എന്ന് സദാ ആലോചനയിൽ മുഴുകി ഇരിക്കുന്നവർ, ഇതു വരെ നേടിയതിൽ നിന്നെല്ലാം കൂടുതൽ മെച്ചപ്പെട്ടതെന്ന് അവർ  കരുതുന്നവ സ്വന്തമാക്കാൻ മാർഗങ്ങൾ തേടി ,നാളകളെ കൂടുതൽ ആഘോഷമാക്കുവാൻ പരക്കം പായുന്നവർ, ചുറ്റും കാണുന്നതൊക്കെ എങ്ങനെ സ്വന്തമാക്കാൻ എന്ത് മാർഗ്ഗം എന്ന് സഭാ ചിന്തിച്ച് ചിന്തിച്ച്  അവരുടെ വണ്ടികൾ നമ്മുടെ വഴികളിലൂടെ ചിറിപ്പായുമ്പോൾ "ഹോ എന്തോരു സ്പീഡ് " എന്ന് തലയിൽ കൈ വച്ച്  വഴി ഓരങ്ങളിൽ നിൽക്കുന്ന ചില മനുഷ്യർ ഉണ്ടാവും, ആരുടെയും ശ്രദ്ധയിൽ പെടാത്തവർ, ആരും ശ്രദ്ധിക്കാൻ ഇല്ലാത്തവർ  ആയിത്തിർന്നവർ. വഴിയോരത്തേ ചെറുകടയിൽ ,മുന്നിൽ നിരത്തിയ തുച്ഛമായ കച്ചവട സാധനങ്ങൾ വിറ്റു പോകുന്നതിനെപ്പറ്റിയും, കയ്യിൽ വിടർത്തി പിടിച്ച ഭാഗ്യ കുറിക്കൾ വിറ്റ് കിട്ടുന്ന കാശിനെ നോക്കി,  രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ കേട്ട ആവലാതികളുടെ പട്ടികയിൽ ഏതെങ്കിലും ഒന്ന്‌ നാളത്തെ ആവർത്തന പട്ടികയിൽ നിന്ന്  ഒഴിവാക്കാൻ കഴിയുമോ എന്ന് ആധിപൂണ്ട് ആലോചിക്കുന്നവർ ,രാവിലെ മുതൽ അന്തി വരെ എല്ല് മുറിയെ പണിയേടുത്തിട്ടും മൊതലാളിയുടെ വായിൽ നിന്ന് വരുന്നു പുളിച്ച വർത്തമാനത്തിൽ മനം നൊന്ത് അന്തിക്ക് അവിടെ നിന്ന് ഇറങ്ങി, മുന്നിൽ മറ്റ് വഴികളില്ലാത്തതിനാൽ നാളെയും അവിടെക്ക് തന്നെ തിരികെ എന്നുന്നവർ, ഈ രണ്ടു കൂട്ടരും തമ്മിലുള്ള വിടവുകൾക്ക് ഏറെ അകലം ഉണ്ട് എന്ന് ആരും കാണുന്നില്ല ഇന്ന് , അതോ മനപൂർവം കണ്ടില്ല എന്ന് നടിക്കുന്നതോ ,ആവോ അറിയില്ല. എന്നാൽ ഇവർക്ക് ഇടയിലെ വിടവുകൾക്ക് ഏറെ അകലമാണുള്ളത് എന്നത് ഒരിക്കലും ഒന്നിനാലും മറക്കാൻ പറ്റാത്ത സത്യമാണ്.ഭൂരിപക്ഷത്തിനും ചിന്തിക്കാൻ കഴിയാത്തതിൽ എത്രയോ അകലെയാണ് ആ അകലം.

 ആദ്യ കൂട്ടർ കഴിച്ചു ബാക്കി വയ്ക്കുന്ന ഭക്ഷണത്തിനും നാമമാത്ര കാലം മാത്രം ധരിച്ച് വസ്ത്രങ്ങൾ ഇടയ്ക്ക് ഇടക്കിടെ മാറുന്നതും , ഉപയോഗിക്കുന്ന വീട്ട് സമാനങ്ങളിൽ  തൃപ്തി വരാതെ പുതിയവക്കായി കടകൾ തോറും കയറി ഇറങ്ങുന്നതും സ്വപ്നത്തിൽ പോലും കാണുവാൻ രണ്ടാമത്തെ കൂട്ടർ കഴിയാറില്ല എന്നത് വാസ്ഥവമാണ്. ഇങ്ങനെയുള്ളവർക്ക് എന്താഘോഷം. സമൂഹസൃഷ്ടിയായ കൊണ്ടാടുന്ന വിശേഷദിവസങ്ങൾ ഒന്നാമത്തെ കൂട്ടർ ആഘോഷിക്കുന്നത് പോലെ രണ്ടാമത്തെ കൂട്ടർക്ക് ആഘോഷിക്കാൻ  സ്വന്തം ആഗ്രഹങ്ങളിൽ പലതും മറന്ന് ഇതുവരെ ജീവിതത്തിൽ സ്വരുക്കൂട്ടിയവയിൽ നിന്ന് ചിലവഴിച്ചാൽ മാത്രമേ കഴിയൂ എന്നാൽ അപ്പോൾ തകിടം മറിയുന്നത് പിന്നീടുള്ള എത്രയോ നാളുകളിലെ സ്വസ്ഥതയാണ് . പണ്ട് ഗ്രാമങ്ങൾ മാത്രം ആയിരുന്നപ്പോൾ ആഘോഷങ്ങൾ ഈ വില പിടിച്ചതായിരുന്നോ എന്ന് സംശയമാണ്, നഗരങ്ങൾ വളരുകയും ഗ്രാമങ്ങൾ ചുരുങ്ങി ഇല്ലാതാകുകയും ചെയ്യുന്ന ഈ കാലത്ത് ഏത് ആഘോഷവും ഇത്ര ചെലവെറിയതായി മാറിയത് പുത്തൻ കാലത്തേ വിപണിയുടെ താല്പര്യപ്രകാരമാണ് എന്ന് കാണാതിരിക്കുന്നത് നമ്മൾ ജീവിതത്തിലും ചിന്തകളിലും വിപണി സൃഷ്ടിച്ച അന്ധത ബാധിച്ചവർ ആയി മാറിയതു കൊണ്ടാണ് എന്നത് തർക്കമറ്റ കാര്യമാണ്.

കയ്യിൽ കാശുള്ളവൻ ആഘോഷിച്ച് തിമിർക്കുകയും കയ്യിൽ കാശില്ലാത്തവൽ കടം വാങ്ങി ആഘോഷിക്കാൻ ശ്രമിക്കുകയും കടം കയറി മരിക്കുകയും ചെയ്യുന്ന ഈ കാലത്ത് പണ്ട് ഈ ആഘോഷങ്ങൾ ഒകെയും മനുഷ്യരെ തമ്മിൽ അടുപ്പിച്ചിരുന്നവ ആയിരുനെങ്കിൽ ഇന്ന് അത് എല്ലാം വെറും കെട്ടു കാഴ്ചകളായി മാറി കഴിഞ്ഞു.  ഇവയെല്ലാം  ഉള്ളിൽ തട്ടി ആഘോഷിക്കുന്നവയാണോ എന്നത്  ഒരോരുത്തരും ഒന്ന് സ്വയം പരിശോധിക്കുന്നത് നല്ലതാണ് . സമൂഹം ഓരോ വർഗ്ഗം എന്ന് നിശ്ചയിച്ച കള്ളികളിൽ എത്തപ്പെടുന്നതിന്ന് എന്ത് മാർഗ്ഗവും തേടുന്ന രീതിയാണ് ഇന്ന് എല്ലാ തട്ടിലുള്ള ആളുകളിലും കണ്ടുവരുന്നത് , അതിൽ ആത്മാർത്ഥത തരിമ്പും ഇല്ല എന്നതുകൊണ്ട്  അങ്ങനെ ഒരു പരിശോധന നാളെകളിൽ നമ്മെ ഉപഭോഗത്തിന്റെ ധ്യതരാഷ്ട ആലിംഗനത്തിൽ നിന്ന് അല്പമെങ്കിലും അകന്ന് മാറുന്നതിന് ഉപകാരപ്പെടുത്തുന്ന ഒന്നായിരിക്കും , അത് എത്രത്തോളം ദുഷ്കരമായിക്കുമ്പോൾ തന്നെയും .

Friday, March 25, 2022

ചില നേരം ചില സങ്കടങ്ങൾ



ചില നേരം
സങ്കടങ്ങൾ കൊണ്ട് 
വീർപ്പ് മുട്ടുമ്പോൾ 
അവയെ എല്ലാം
കവിതകളാക്കിയാലോ
എന്ന് വെറുതെ ഓർക്കും 
എന്നാൽ ഉള്ളിലെ
സങ്കടങ്ങൾ എല്ലാം കവിതയായി
തീർന്നാൽ 
ചിലരെല്ലാം വല്ലാതെ
 സങ്കടപ്പെടുമല്ലോ എന്ന 
ആധിയാൽ അവയെല്ലാം
കവിതയാകാതിരിക്കുവാൻ
എന്തു ചെയ്യണം 
എന്ന് ഓർത്ത്
വെറുതെ സങ്കടപ്പെട്ടു 
കൊണ്ടേ ഇരിക്കുന്നു.

പുതിയ ലോകങ്ങൾ



നാല് കണ്ണുകൾ തമ്മിൽ കുരുങ്ങുമ്പോൾ,
ആ നോട്ടങ്ങൾ
അവന്റെയും അവളുടെതുമാകുമ്പോൾ ,
ഒരോ നോട്ടത്തിലും
ഒരോ പുതിയ 
ലോകങ്ങൾ പിറക്കുന്നു. 

അവൾ അവനേയും ,
അവൻ അവളേയും ,
നോക്കി കൃഷ്ണമണികളാൽ 
പരസ്പരം ബന്ധിക്കപ്പെടുമ്പോൾ ,
പിറക്കുന്നത് പുതിയ യുദ്ധഭൂമികളാണ്.
അവിടെ ,
ഇനിയുള്ള നോട്ടങ്ങളേല്ലാം
ഇതുവരെ തുറക്കാത്ത 
ഹൃദയത്തിലേക്ക്  ഇരുവരും
നടത്തുന്ന പടയോട്ടമാണ് .

അവിടെ കലാൾ ,തേരാൾ , 
ആന  ,കുതിര  ,അങ്ങനെ എന്തെല്ലാം .

യുദ്ധ വേഗതയിൽ 
ഇതു വരെയും തുറക്കപ്പെടാതിരുന്ന 
എല്ലാ 
കോട്ടവാതിലുകളും തകർക്കപ്പെടുകയാണ്,
പുതിയ ലോകങ്ങൾ
തുറക്കപ്പെടുകയാണ്.

അവിടെ തുറക്കപ്പെടുന്ന
ഓരോ നോട്ടത്തിനും 
ഓരോ അർത്ഥമാണ് ,
ഓരോ ലോകത്തിനും
അനേകം അർത്ഥങ്ങളാണ് .

ഒടുവിൽ

വെറുതെ നടക്കാം
കൈകൾ കോർക്കാതെ
തോളുരുമാതെ
കൺകളിൽ പരസ്പരം
കുരുങ്ങാതെ
ഒരു ചുബനമോ
ചെറു ചിരിയോ
അറിയാതെ പോലും
പകരാതെ
ഈ വഴി രണ്ടാകുവോളം
എന്തെന്നാൽ
പിന്നിലായ
ഓർമ്മകൾ
നമ്മെ നയിക്കുന്നത്  
അവിടെക്കാണല്ലോ
ഒടുവിൽ...

Friday, February 11, 2022

▪️ കടത്തുകാർ ▪️

 

▪️  കുറച്ച് കാലം മുമ്പ് വരെ പുഴകളുണ്ടായിരുന്ന നമ്മുടെ നാട്ടിൻപുറ ജീവിതങ്ങളുടെ ഭാഗമായിരുന്നു കടവും,വള്ളവും,കടത്തുകാരുമൊക്കെ , പുഴയുള്ള നാടുകളിലെ കടവുകള്‍ ,  ആ നാട്ടിലെ ഒരോ മനുഷ്യരുടെ നിത്യ ജീവിതവുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടിരുന്നു. പുഴയിലെ കുളിയും പുഴയിലെ തുണി അലക്കലും,പുഴയൊരത്തെ കൃഷിയും, കന്നുകാലിയെ കുളിപ്പിക്കുന്നതും അങ്ങനെ എന്തേല്ലാം കാര്യങ്ങളിലുടെ പുഴ അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു ,കൂടാതെ ആ കാലത്ത് പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തുടർ പഠനത്തിനായി പലര്‍ക്കും  പുഴകടക്കാതെ നിവ്യർത്തിയില്ലായിരുന്നു. അന്ന് ഇന്നത്തെ പോലെ പുഴകൾക്ക് കുറുകെ പാലങ്ങൾ സുലഭമല്ലയിരുന്ന കാലമായിരുന്നു, പുഴയ്ക്കു കുറുകെ പലയിടങ്ങളിലായി നാല് അഞ്ച് കടവുകളും അവിടങ്ങളില്‍ വള്ളവും കടത്തുക്കാരും നിത്യ കാഴ്ചയായിരുന്നു . ഈ കടത്തുവള്ളങ്ങളിലെ കടത്തുകാരൻ നാട്ടിലെ ഒരോ മനുഷ്യർക്കും തിരിച്ചും നേർ പരിചയക്കാരനായിരുന്നു, കാരണം ആയാളെ കടന്ന് ഒരാൾക്കും പുഴകടന്നു പോകുവാൻ കഴിയില്ലായിരുന്നു. ഈ പുഴയും കടവും കടത്തു വള്ളവും ആക്കാലത്ത് നമ്മുടെ കവിതകളിലും, കഥകളിലും, നോവലുകളിലും, സിനിമകളിലും അവിഭാജ്യ ഭാഗമായിരുന്നു , പുഴയുള്ള നാട്ടിലെ കഥപറയുമ്പോൾ ഇവരെ ഒഴിവാക്കല്‍  സാദ്ധ്യമല്ലായിരുന്നു. പുഴയും വള്ളവും കടവും കടത്തുകാരനും ഒക്കെ എത്രയോ പ്രാവശ്യം  പ്രധാന കഥാപാത്രങ്ങളായിരിക്കുന്നു ,അവർ കഥാഗതിയെ തന്നെ സ്വാധീനിക്കുന്ന തരത്തില്‍ ചിലപ്പോൾ വളർന്നു കൊണ്ടെയിരുന്നു.

▪️       കോട്ടയം നഗരത്തിലെ സ്കൂളിൽ ചെറിയ ക്ളാസിൽ പഠിക്കുമ്പോൾ തന്നെ എന്റെ താമസം അമ്മ വീടുള്ള കുമ്മനം എന്ന ഗ്രാമത്തിലെക്ക് മാറിയിരുന്നു .  നഗരത്തിൽ നിന്ന് പടിഞ്ഞാറോട്ടുള്ള യാത്രയിൽ മീനച്ചിലാറിനെ ആദ്യം കണ്ട് തുടങ്ങുന്ന ആലുംമൂടിനും അതിന് ശേഷം ബസ്സ് നിർത്തുന്ന അറുപുഴയിൽ ഇറങ്ങി മീനച്ചിലാറിനെ കടന്ന് എത്തുന്ന ആ പ്രദേശം , മീനച്ചിലാറും അതിന്റെ കൈവഴികളായ ചെറിയ തോടുകളാലും ചുറ്റപ്പെട്ടിരുന്നു ,വള്ളത്തില്‍ പുഴ കടക്കാതെ അവിടെക്കും അവിടെ നിന്നും പുറത്തേക്കുള്ള യാത്ര അസാദ്യമായിരുന്നു ഒരു കാലം. അവിടെ ജീവിക്കാന്‍ തുടങ്ങിയതോടെ അതുവരെ വിദൂരമായ കണ്ടിരുന്ന പുഴയും വള്ളവും കടവും കടത്തുകാരനും ഒക്കെ എന്റെയും ജീവിതത്തിന്റെ ഭാഗമായി. ആദ്യമായി കടത്തുവള്ളത്തിൽ കയറിയത് എന്നാണെന്ന് ഓർമ്മയില്ലെങ്കിലും,പുഴ കടന്നുള്ള ആ യാത്രയിൽ ഞാൻ പേടിയോടെ തന്നെ ആയിരിക്കണം വള്ളത്തില്‍ ഇരുന്നത് എന്ന് ഉറപ്പാണ്,അന്നു വരെ എന്റെ ജീവിതത്തിന്റെ ഭാഗമല്ലായിരുന്ന പുഴ ആ നിമിഷം മുതല്‍ ജീവിതത്തിലെക്ക് കടന്നു വരികയായിരുന്നു .മറ്റ് വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ അവയുടെ കുടക്കത്തിൽ ശരീരം ഇളകുമ്പോൾ ഒന്ന് പിടിച്ചിരിക്കുവാൻ മുകളിലോ സൈഡിലോ ഒരു കമ്പിയെങ്കിലും കാണും ,എന്നാൽ വള്ളത്തെ സംബന്ധിച്ച് അങ്ങനെയുള്ള ഏർപ്പാട് ഒന്നും തന്നെയില്ല . സാധാരണ ഒരു കടത്തുവള്ളത്തിന് ആകെ മൂന്ന് പടികൾ കാണും, മുന്നിലും നടുക്കും പിന്നിലും , പിന്നിലെ പടിയിലിരുന്നാണ് കടത്തുകാരൻ വള്ളം തുഴയുന്നതും , നിയന്ത്രിക്കുന്നതും ,പിന്നെ അതിലെ യാത്രക്കാർക്ക് ഇരിക്കാനായി കിട്ടുക രണ്ട് പടികളാണ്. അതിൽ പ്രായമുള്ളവരും, യാത്രക്കാർക്ക് ഇടയിൽ സുഖമില്ലാത്തവരുണ്ടെങ്കിൽ അവരും ചെറിയ കുട്ടികളെ കൂടെ കൂട്ടിട്ടുള്ളവരും ഒക്കെ ആകും ഇരിക്കുക , പിന്നെ തടിമിടുക്കുള്ള ചെറുപ്പക്കാർ വള്ളത്തിന്റെ വശങ്ങളിൽ ബാലൻസ് ചെയ്ത് അങ്ങനെ ഇരിക്കും ,ആ ഇരിപ്പിന്റെ ശക്തിയിൽ വള്ളം ഒന്ന് ചഞ്ചാടും അപ്പോൾ നിൽക്കുന്നവർ സർക്കസ്സിലെ അഭ്യാസികളെ പോലെ ഒന്ന് അങ്ങോട്ടും ഇങ്ങോട്ടും ചഞ്ചാടി ബാലൻസ് ചെയ്യത് വള്ളത്തെയും തങ്ങളെയും വെള്ളത്തിലാകാതെ നോക്കണം , ഇല്ലെങ്കിൽ ആകെ വെള്ളത്തിലായതു തന്നെ. ഈ അഭ്യാസങ്ങൾ വള്ളത്തിലെ യാത്രയിൽ പരിചിതമുള്ളവരുടെതാണ് , പരിചിതമല്ലാത്തവർ ഈ ഉലച്ചിലിൽ നിലവിളിക്കുകയും ഉലയുന്ന ശരീരത്തേ നിയന്ത്രിക്കുവാൻ സാധിച്ചില്ലെങ്കിൽ വള്ളത്തിലോ വെള്ളത്തിലോ വീഴുമെന്ന് കാര്യം ഉറപ്പാണ്, വളളത്തിലാണ് വീഴുന്നേങ്കിൽ തുഴകൊണ്ട് അടിച്ച് കൊല്ലണം എന്ന് പഴമക്കാർ പറയാറുണ്ട് , എന്താണ് കാരണം എന്ന് അറിയില്ല എങ്കിലും വള്ളത്തിലുള്ള വീഴ്ചയിൽ ശരീരത്തിന്റെ എവിടെ എങ്കിലും വള്ളത്തിൽ തട്ടുകയും , പുറമേ കാണില്ല എങ്കിലും ആന്തരികമായി നല്ല പരിക്ക് ഉണ്ടാകുവാൻ സാദ്ധ്യത വളരെ കൂടുതലാണ് എന്നതു തന്നെ ആയിരിക്കണം പഴമക്കാരുടെ ആ വാക്കുകൾക്ക് കാരണം. അങ്ങനെ പേടിയൊടെ തുടങ്ങിയ ആ യാത്ര ഇരുപത്തി അഞ്ച് കൊല്ലത്തിലധികം നിത്യജീവിതത്തിന്റെ ഭാഗമായി മാറും എന്ന് അപ്പോൾ ഓർത്തിരുന്നോ ? ഇല്ലെയില്ല , ഓർത്തിരിക്കാൻ  ഒരു സാദ്ധ്യതയുമില്ല.

 ▪️    മുമ്പ് പഠിച്ചിരുന്നിടത്ത് സ്കൂളില്‍ നിന്ന് വീടിന് കുറച്ചു കൂടി അടുത്തുള്ള സ്കൂളിലെക്ക് മാറിയതോടെ വളളവും കടത്തും കടത്തുകാരനും ജീവിതത്തിന്റെ ഭാഗമായി .രാവിലെ സ്കൂളിലേക്കുള്ള അന്നത്തെ യാത്രകൾ കൂട്ടുകാർ ഒപ്പം നടന്നായിരുന്നു, ബസ്സുകൾ കുറവായിരുന്ന ആ കാലത്ത് ,സ്കൂൾ കുട്ടികൾക്ക് ഒരു സ്വപ്നം മാത്രമായിരുന്നു ബസ്സുകളിലെ യാത്രകൾ . കുമ്മനത്ത് നിന്ന് പുറത്ത് പോയി സ്കൂളിലും കോളേജിലും കൈ പഠിക്കുന്നവരും, ജോലിക്കായി നഗരത്തിലെക്ക് പോകുന്നവരുടെയും തിരക്കാണ് കടവിൽ രാവിലെ , ഇവരെയെല്ലാവരെയും സമയത്ത് അക്കരെ എത്തിക്കുക എന്നത് കടത്തുകാരനെ സംബന്ധിച്ച് വളരെ ആ സമയത്ത് വളരെ റിസ്കുള്ള പണിയാണ്. സമയത്ത് എത്തുവാനുള്ള തിരക്കിൽ എല്ലാവരും വള്ളത്തിലേക്ക് ധൃതി പിടിച്ച് ചാടി കയറും ,അപ്പോള്‍ ശ്രദ്ധിച്ചില്ലെങ്കിൽ വള്ളം  വേണമെങ്കില്‍ മറിയാം,വള്ളത്തില്‍ ആ സമയത്ത് കൂടുതലും കുട്ടികളായതിനാൽ അവർ തമ്മിൽ വഴിയിൽ വച്ച് തുടങ്ങിയ ചെറിയ ചെറിയ വഴക്കുകൾ വള്ളത്തിലും തുടരും ,പിന്നെ വള്ളത്തിൽ കയറുവാൻ പേടിയുള്ളവർ ഉണ്ടെങ്കിൽ പിന്നെത്തെ കാര്യം പറയുകയും വേണ്ട . ആളുകൾ നിറഞ്ഞ വള്ളത്തിനെ പതിയേ തുഴഞ്ഞ് അക്കരെ എത്തിക്കുന്ന ആ കടത്തുകാരന്റെ ക്ഷമയും കഴിവും മറ്റ് ഏത് തൊഴിലിലും ഏർപ്പെടുന്നവരിലും മേലെയാണ്. വർഷ കാലങ്ങളിൽ കിഴക്ക് നിന്ന് ഉണ്ടാകുന്ന മഴ വെള്ള പാച്ചിലില്‍  ,പുഴയിലെ വെള്ളം കര കവിഞ്ഞ് ഒഴുക്കും ,കലങ്ങി മറിഞ്ഞ് നിറഞ്ഞ് ഒഴുകുന്ന വെള്ളത്തിന്റെ ആ സമയത്ത് ആ കടത്തുകാരുടെ മുഖത്തെ ആശങ്കയും നെഞ്ചിപ്പിനെയും വള്ളത്തിലും തുഴയിലും മനസ്സും ശരീരവും അർപ്പിച്ചുള്ള അവരുടെ ജീവിതം കൊണ്ടാണ് അതിജീവിക്കുന്നത് , സാധാരണ ഒരാളാണ് വള്ളം തുഴയുന്നതെങ്കിൽ ആ സമയത്ത് രണ്ട് പേര് ഉണ്ടാകും ,എങ്കിലും ഇവരുടെതല്ലാത്ത കാരണം കൊണ്ട് ഒന്നോ രണ്ടോ പ്രാവശ്യം അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. മുമ്പ് പറഞ്ഞ പോലെ വികൃതികളായ കുട്ടികളുടെ അശ്രദ്ധയും ചില യാത്രക്കാരുടെ പേടിയും, രാവിലത്തെ തിരക്കിൽ വള്ളത്തിന് ഉൾക്കെള്ളാവുന്നതിലധികം ആളുകൾ വള്ളത്തിൽ കയറുന്നതും ഒക്കെയാകാം കാര്യം. എന്നാലും ഈ കടത്തുകാരുടെ മനസ്സിന്റെ നന്മ കൊണ്ട് വളളത്തിലുള്ള എല്ലാവരും ആകെ നനയുന്നതിനപ്പുറം പോയിട്ടില്ല ഒരു അപകടവും . ഈ കടവിലെ വളളം സർക്കാരിന്റെതായിരുന്നു, വള്ളക്കാരനും, കുറെ അകലെയുള്ള അദ്ദേഹം രാവിലെ വരുന്നതിനു മുമ്പും, ഉച്ചക്ക് ഊണ് കഴിക്കാൻ പോകുന്ന സമായത്തും ,എല്ലാം മറ്റൊരാളെ ഏൽപ്പിച്ചാണ് പോകുക, ആ ആൾ എപ്പോഴും അക്കരെയുള്ള ഒരു ഓല കൊണ്ട് തീർത്ത വെയിറ്റിംഗ് ഷഡ്ഡിലോ പരിസരത്തോ ഒക്കെ കാണും . ആദ്യത്തെ ആൾ വളരെ സൗമ്യനും എല്ലാവരോടും വീട്ട് വിശേഷങ്ങൾ ഒക്കെ ചോദിക്കുന്ന ആളുമായിരുന്നു , എന്നാൽ മറ്റേയാൾ എപ്പോഴും ദേഷ്യം മുഖത്ത് കൊണ്ട് നടക്കുന്നയാളുമാണ് . രണ്ട് പേരും നല്ല പ്രായമുള്ളവരും . എത്രയോ കാലമായിട്ടുണ്ടാകും അവർ ഈ വള്ളവും തുഴയുമായി ഇങ്ങനെ ഒരോ ദിവസവും അക്കരെ ഇക്കരെ തുഴഞ്ഞിട്ടുണ്ടാകും സ്വന്തം ജീവിതങ്ങൾ തുഴഞ്ഞ് നീക്കുവാനായി . മുതിർന്നപ്പോൾ തിരക്കില്ലാത്ത സമയത്ത് വള്ളത്തിൽ കയറുമ്പോൾ തുഴയാനായി എനിക്കും തുഴ തന്നിട്ടുണ്ട് സൗമ്യനായ കടത്തുകാരൻ , പിറകിൽ യഥാർത്ഥ്യ തുഴക്കാരനുള്ള ധൈര്യത്തിൽ ഞാനും വള്ളം അക്കരെ ഇക്കരെ തുഴഞ്ഞിട്ടുമുണ്ട്. ചിലപ്പോൾ അമ്മയുടെ കൂടെ കടത്ത് കടക്കുവാൻ വള്ളത്തിൽ കയറി ഇക്കരെ ഇറങ്ങുന്ന സമയം ചില നോട്ടുകൾ അവർക്ക് അമ്മ നൽകുന്നത് ഞാൻ കാണ്ടിട്ടുണ്ടലും  എങ്കിലും ഈ കാഴ്ച  കാണാത്തായി നടിക്കാറാണ് പതിവ് , അപ്പോൾ അവരുടെ മുഖത്തേ തെളിയുന്ന ചെറിയ സന്തേഷം ഞാനായിട്ട് എന്തിന് ഇല്ലാതാക്കണം .പിന്നീട് ജോലി കിട്ടിയപ്പോൾ അമ്മയുടെ ഈ ശീലം ഞാനും തുടരാനും ശ്രമിച്ചിരുന്നു , അപ്പോൾ അവരുടെ മുഖത്ത് ഉണ്ടാകുന്ന സന്തോഷത്തിന്റെ ഒരു പങ്ക്  നമ്മുടെ ജീവിതത്തെയും കുളിർപ്പിച്ചിരുന്നു. ഒർമ്മയിലെ ആദ്യ കടത്തുവള്ളക്കാരൻ ജോലിയിൽ നിന്ന് വിരമിച്ച് മറ്റൊരാൾ വരികയും പിന്നീട് അദ്ദേഹത്തിന്റെ മകൻ തന്നെ ഈ ജോലിയിൽ എത്തുകയും ചെയ്യതെങ്കിലും പകരക്കാരൻ അതു പോലെ ആ കാലവും തുടർന്നു. പിന്നെ വീടിന്റെ അടുത്ത് ഒരാൾ കുറച്ച് അപ്പുറത്ത് ഒരു കടവിൽ ഒരു കടത്തു വള്ളം ഇടുകയും ,യാത്രയുടെ എളുപ്പത്തിൽ പുഴക്ക് കുറുകെയുള്ള സഞ്ചാരം അതിലെക്ക് മാറുകയും ചെയ്തപ്പോൾ അന്ന് മനസ്സിന് പ്രത്യേകിച്ച് ഒന്നും തോന്നിരുന്നില്ല , പക്ഷേ ഇപ്പോൾ ഓർക്കുമ്പോൾ ആ പ്രായമുള്ള കടത്തുകാരുടെ മുഖങ്ങൾ ഒരു വേദന ഉള്ളിലുണ്ടാകുന്നു. എത്രയും നാൾ, കുത്തി ഒലിക്കുന്ന ഒഴുക്കിൽ സ്വന്തം ജീവിതവും അപകടത്തിലാക്കി എത്രയോ പേരെ സുരക്ഷിതരായി അക്കര ഇക്കരെ കടത്തിയ ആ വ്യദ്ധരുടെ ജീവിതത്തിലെ ഭൂരിഭാഗവും വെയിലെന്നൊ മഴയേന്നൊ നോക്കാതെ ആ വള്ളത്തിന്റെ കൊമ്പത്തായിരുന്നു. പ്രായം തുഴ കൈയ്യിൽ നിന്ന് താഴെ വയ്യപ്പിച്ചപ്പോഴും തങ്ങൾ തുഴഞ്ഞ വള്ളിൽ ജീവിതത്തിന്റെ ലക്ഷ്യങ്ങളിലെക്ക് പോയി നങ്കൂരമിട്ടവരിൽ എത്ര പേര് ഇന്നും അവരെ ഓർക്കുന്നുണ്ടാകും. തങ്ങളെ  ആദ്യം  പുഴ കടത്തിയ ഇവരെ  ,ആരും ഓർക്കാൻ സാധ്യതയില്ല , പുഴയും വളളവുമെല്ലാം ഇന്ന് എക്സിബിഷൻ കാഴ്ചകൾ മാത്രമായി മാറിയല്ലോ. ജോലിയുടെയും സംഘടന പ്രവൃർത്തനത്തിനും ഇടയിൽ പരിചയപ്പെട്ട ഒരു വാക്കുണ്ട് "ഫെറിമാൻ " ആദ്യമായി ആ വാക്ക് കേൾക്കുമ്പോൾ യാതോരു പരിചയവും അർത്ഥവും അറിയാത്തതായിരുന്നു ആ വാക്ക് . അത് ആദ്യമായി കേൾക്കുന്നത് സംഘടനയുടെ കമ്മിറ്റിയിൽ ആദ്യമായി എത്തിയ കാലത്തായിരുന്നു. ഫെറിമാൻമാരുടെ പ്രശ്നങ്ങൾ ഇന്നു വഞ്ചി തിരുനക്കരയിൽ തന്നെ എന്ന അവസ്ഥയിലാണ് എന്ന ആ ഉറച്ച വാക്കുകളിൽ സംസാരിക്കുന്ന പ്രായമുള്ള ആളെ എനിക്ക് അന്ന് പരിചയമില്ലായിരുന്നു. കൃത്യമായ സംഘടനാ ബോധത്തിന്റെ ആ ശബ്ദത്തിന്റെ ഉടമയുടെ ഭാസ്കരൻ ചേട്ടനെന്നയിരുന്നു. ഉറച്ച സംഘടനാ ബോധമുള്ള ചേട്ടൻ ജോലിയിലെ പ്രശ്നങ്ങൾ എത്ര വലിയ നേതാക്കന്മാർക്ക് മുന്നിലും അവതരിപ്പിക്കുന്നത് സംഘടനാ രംഗത്ത് പ്രവർത്തിക്കാരുന്നവർക്കുള്ള പാഠമാണ്. പവിത്രൻ ചേട്ടൻ, സത്യൻ ചേട്ടൻ എന്നിവരും വിവിധ സ്ഥലത്ത് കടത്തു ജോലി ചെയ്യുന്നവരും സംഘടനാ പ്രവർത്തകരുമായിരുന്നു. തങ്ങളുടെ ജോലി യാതോരു മുടക്കവും കൂടാതെ ചെയ്തതിന് ശേഷമാണ്  എൽപിച്ചിട്ടുള്ള സംഘടനാ പ്രവർത്തനം ഇവർ നടത്തിരുന്നത്. നാട്ടിലെ കടത്തുകാരും കടത്തു വള്ളവും കടവുകളും അവിടെ നിന്ന് ജീവിതം  നഗരത്തിലെക്കുള്ള ചേക്കേറലിലൂടെ എന്നിൽ നിന്ന് അകന്നു എങ്കിലും ഇവരുമായുള്ള അടുപ്പം ഇടയ്ക്കിടെ ആ ഓർമ്മകളിലെക്ക് എന്നെ കൊണ്ടുപോയ് കൊണ്ടിരുന്നു.

▪️     പുഴകൾക്ക് കുറുകെ പാലങ്ങൾ ഉയർന്നപ്പോൾ ഈ കടത്തുവള്ളങ്ങൾ വെള്ളത്തിൽ നിന്ന് പുഴകളിൽ  നിന്ന്   അപ്രത്യക്ഷമാകാൻ തുടങ്ങി. യാത്രകൾക്ക് സൗകര്യങ്ങൾ കൂടിയത് ,ഒരു കാലത്ത് ഇവർ ഇല്ലാതെ ദൈനം ദിന ജീവിതം സാദ്ധ്യമല്ലായിരുന്ന ആളുകളുടെ മനസ്സിൽ പോലും ,ഈ കടത്തുവള്ളങ്ങളും കടത്തുകാരും മനസ്സിൽ തങ്ങി നില്കുന്നു ഓർമ്മകൾ അല്ലാതെയായി തീർന്നു. പക്ഷേ ഇന്നും വെള്ള കെട്ടുകൾ നിറഞ്ഞ ഉൾനാടുകളിൽ ഇവരെ പോലെയുള്ള മനുഷ്യർ ജനങ്ങളുടെ ഭാഗമായി തന്നെ ജീവിക്കുന്നുണ്ടാകും , പക്ഷേ അവരുടെ എണ്ണം വിരലിൽ എണ്ണാവുന്നത് മാത്രമാണ്. എന്നാണ് അവസാനമായി ഒരു കടത്തു വള്ളത്തിൽ കയറിയത് , ജീവിതം നഗരത്തിലേക്ക് കുടിയേറ്റിയപ്പോൾ പഴയ നാട്ടിലെ പഴയ ബന്ധങ്ങളുടെ ഏതോ ഒരു ചടങ്ങിന് പോയി തിരികെ വന്നപ്പോൾ കടത്ത് കടന്നാണ് വന്നത് , മഴക്കാലമായതിനാൽ അന്ന് പുഴ നിറഞ്ഞിരുന്നു ,വള്ളത്തിന്റെ നടുവിലത്തെ പടിയിൽ ഇരിക്കുമ്പോൾ മടിയിൽ മകനുണ്ടായിരുന്നു , അവൻ അന്ന് ആദ്യമായി കടത്തുവള്ളത്തിൽ കയറുകയായിരുന്നു, ഇപ്പോൾ പത്ത് വയസ്സുകാരിയായ മകൾക്കും ഇന്നു വരെ അവളുടെ യാത്രയിൽ ഒരു വള്ളത്തിൽ കയറേണ്ടി വന്നിട്ടില്ല , അവരുടെ യാത്രകളിൽ നിന്ന് എല്ലാം കടത്തുവള്ളങ്ങൾ വളരെ ദൂരെയായിരിക്കുന്നു. പിന്നീട് ആ നാട്ടിലേക്കുള്ള യാത്രകൾ സ്കൂട്ടറിലും കാറിലുമോക്കെയായി , അവിടെക്ക് പോകുമ്പോൾ ഇടക്ക് ആ പഴയ കടവുകളിലെക്ക് ഇന്നും നോക്കാറുണ്ട് , എന്തേങ്കിലും പഴയ ഓർമ്മകൾ ,ഇല്ല ഒന്നും അവിടെ അവശേഷിക്കുന്നില്ല ഒരോ കാലത്തും സമയം തെറ്റി എത്തുന്ന പ്രളയം അവശേഷിപ്പിക്കുന്ന അവശിഷ്ടങ്ങൾക്കിടയിൽ ഓർമ്മകൾ പോലെ ആ കടവുകളും ഇല്ലാതായിരിക്കുന്നു.

Sunday, February 6, 2022

ചില ഉത്തരം തേടൽ


ഞാൻ ആരാണെന്ന് അറിയാമോ എന്ന അന്വേഷണം മനുഷ്യൻ എന്ന ജീവി നാലു കാലിൽ നിന്നും രണ്ടു കാലിലേക്ക് ചുവടുറപ്പിച്ചു നിന്നപ്പോൾ തുടങ്ങി സ്വയം ചോദിക്കാൻ തുടങ്ങിയതാണ് . അന്നു തൊട്ട് ഇന്നു വരെയുള്ള അവന്റെ ജീവിത പ്രയാണം ഈ ചോദ്യത്തിനുള്ള ഉത്തരത്തിന് പിറകെയാണ് . ലോകത്തിലെ ആദ്യ സംസ്കാരത്തിന്റെ തുടക്കം മുതൽ AI യുടെ ഈ കാലത്ത് വരെയും പല തരത്തിൽ പല രൂപത്തിൽ  ഉത്തരങ്ങൾ കണ്ടെത്തുകയും , എന്നാൽ കണ്ടുപിടിച്ചവ  പിന്നീട് തിരുത്തേണ്ടി വരുകയും ,പിന്നെയും ഉത്തരം കണ്ടെത്തുവാനുള്ള   ശ്രമം നാളിതുവരെ തുടരുകയും ചെയ്യുന്നു  .മനുഷ്യജീവിതത്തിന്റെ ആരംഭം മുതൽ ഈ  ഉത്തരം തേടിയവരിൽ  രണ്ടു കൂട്ടരുണ്ടായിരുന്നു . അവരിൽ ചിലർ ഉത്തരം തേടി കാടുകളുടെ സ്വച്ഛതയിലെക്ക് നടന്നപ്പോൾ ചിലർ തങ്ങൾ വസിച്ചിരുന്ന നാടുകളിൽ നിന്നും ഉത്തരം തേടി അടുത്തുള്ള നാടുകളിലെക്ക് നടന്നു . നിരവധി ദിനരാത്രങ്ങളിലെ തപസ്സുകൾ തങ്ങളെ ഉത്തരത്തിന്റെ അരികിലെത്തിച്ചു എന്ന് ആദ്യ കൂട്ടർ സ്വയം വിശ്വസിച്ചപ്പോൾ ,മറ്റേ കൂട്ടർ ദേശങ്ങളിൽ നിന്ന് ദേശങ്ങളിലേക്ക് പ്രയാണം തുടരുകയും തന്റെ  കരുത്തും സംഘബലവും കൊണ്ട് ആ ഇടങ്ങളോക്കെ സ്വന്തമാക്കി ഉത്തരത്തിന് അടുത്തെത്തി എന്ന് സ്വയം വിശ്വസിക്കുകയും ചെയ്തു . പക്ഷെ രണ്ടായിരുന്ന ഈ വഴികളിൽ  ഒന്ന് മനുഷ്യന്റെ ഉള്ളിലെ സ്വാത്വിക ഭാവത്തിൽ നിന്നുള്ള ഉത്തരം തേടലായിരുന്നേങ്കിൽ . മറ്റേത്  കരുത്തിൽ നിന്നുള്ള ഉത്തരം തേടലായിരുന്നു. എങ്കിലും ഈ വഴികളിൽ  ഒക്കെയും കണ്ടെത്തിയ ഉത്തരങ്ങൾ ഒരിക്കലും പൂർണ്ണമായില്ല , ഉത്തരങ്ങൾ പൂർണ്ണതയിൽ എത്തി എന്ന് തോന്നിക്കുന്ന നിമിഷം പുതിയ ചോദ്യങ്ങളും ചോദ്യ ചെയ്യലുകളും ഉണ്ടായി വരികയും ചെയ്തു . ഒന്നാമത്തെ വഴിയിലൂടെ സഞ്ചരിച്ച  ശങ്കരനും ബുദ്ധനും സോക്രട്ടീസും പ്ലേറ്റോയും അരിസ്റ്റോട്ടിലും തുടങ്ങി ചിന്തിക്കുന്ന മനസ്സുകളായിരുന്നുവെങ്കിലും ഈ വഴിയിൽ ഏറെക്കുറെ എന്നല്ല പൂർണമായും ഉത്തരം കണ്ടെത്തുവാൻ സ്വയം സമർപ്പിച്ച ഏക ആൾ ബോധിസത്വൻ മാത്രമായിരുന്നു .

മറ്റേ വഴിയിൽ പേശിബലത്തിന്റെ   കൂടെ ആയുധങ്ങളും തന്ത്രങ്ങളും പുതിയ കൂട്ടുകെട്ടുകളും കടന്നുവന്നു എങ്കിലും അലക്സാണ്ടറിൽ തുടങ്ങി ഇന്ന് വരെയുള്ള  യുദ്ധ പ്രഭുക്കൻമാർക്ക് ആർക്കും  ചോദ്യത്തിന് ഒരു ഉറച്ച ഉത്തരം ആവാൻ കഴിഞ്ഞില്ല എന്നത് ചരിത്രമാണ് . ഓരോ കാലത്തും ഉത്തരം കിട്ടി കിട്ടിയെന്ന് കാണികൾ തീർച്ചപ്പെടുത്തുന്നു സമയം മറ്റ് എവിടെ നിന്നോക്കയോ  ഈ ചോദ്യം കൂടുതൽ കരുത്തോടെ ഉയർന്നു വന്നുകൊണ്ടിരുന്നു . അപ്പോൾ കണ്ടെത്തി എന്ന് കരുതിയ ഉത്തരം  തിരശ്ശീലയ്ക്ക് പിന്നിലേക്ക് മറയുകയും ആ തട്ടിൽ പുതിയ അഭിനേതാക്കൾ ഉത്തരങ്ങളുമായി രംഗം കൊഴിപ്പിക്കുന്നത് കാണികൾ കണ്ടു കൊണ്ടിരുന്നു. ഒന്നാം വഴിയിൽ ബുദ്ധൻ കണ്ടെത്തിയ ഉത്തരം പിന്നീട് അതേ വഴിയിലൂടെ സഞ്ചരിച്ച എത്ര ആളുകൾ  ഏറ്റി നടന്നുവെന്നത് പരിശോധിക്കുമ്പോൾ ഉത്തരം കണ്ടെത്തുവാൻ ബുദ്ധൻ സ്വയം സമർപ്പിച്ച സമർപ്പണത്തിൽ എത്തിയവർ ആ ഉത്തരത്തേ പിൻപറ്റിയവർ വിരലിൽ  എണ്ണാവുന്നവരിൽ മാത്രമായി ചുരുങ്ങി.

പിന്നീട് മതങ്ങൾ എന്ന സ്ഥാപനം ഈ ഉത്തരത്തിന്റെ കണ്ടേത്തലുകളുടെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത  കാലഘട്ടം മുതൽ അന്വേഷണങ്ങളുടെ  വഴികളിൽ പല പുതിയ രൂപങ്ങൾ ഉണ്ടായി എങ്കിലും ബുദ്ധൻ  നടന്നു വഴികളൊന്നും പിന്നാലെ വന്നവർ ആരും തന്നെ  നടന്നില്ല .അവർ ഉത്തരങ്ങൾക്കായി എളുപ്പവഴികൾ അന്വേഷിക്കുന്നവർ ആയിരുന്നു. എല്ലാ മതങ്ങളിലും ഇവർ കണ്ടെത്തി എന്ന്  പറയുന്ന ഉത്തരങ്ങൾക്ക് പിന്നാലെയായിരുന്നു  ഭൂരിപക്ഷവും . അതിനാൽ ഞാൻ ആരാണെന്ന് അറിയാമോ എന്ന ചോദ്യത്തിന് ഉത്തരം ഭൂരിപക്ഷത്തിന്റെ ഉത്തമായി ഒരു തരത്തിൽ . എന്നാൽ മറുവഴിയിൽ  ഇതേ സമയം മറ്റു പുതിയ പുതിയ അന്വേഷണങ്ങൾ പല രീതികളിൽ പല പരീക്ഷണങ്ങളായി നടന്നു കൊണ്ടേയിരുന്നു അതിന്റെ ഫലമായി പുതിയ പുതിയ തത്ത്വശാസ്ത്രങ്ങൾക്ക്  രൂപം കൊണ്ടു.അത് പുതിയ പുതിയ തന്ത്രങ്ങൾക്കും യന്ത്രങ്ങൾക്കും രൂപം നൽകി .അവിടെ ആരും ആരെയും പരിഗണിക്കുന്നത് രണ്ടാമത്തെ കാര്യം ആയിരുന്നു ചോദ്യത്തിനുള്ള ഉത്തരം അത് മാത്രമായിരുന്നു ഒന്നാമതായി വന്നത് . ഇങ്ങനെയേല്ലാം ഈ ഉത്തരം തേടലുകൾ ഒടുവിൽ നമ്മുടെ മുന്നിൽ നില്ക്കുന്ന ഈ കാലത്ത് അതിനായി നടന്ന വഴികൾക്കും മാർഗ്ഗങ്ങൾക്കും  തുടക്കത്തിൽ നിന്ന് വന്ന മാറ്റം നമ്മളെ പരിഭ്രാന്തിയിലാക്കുന്നതായിരുന്നു .ആദ്യം ഉത്തരം തേടി കാടുകളിലേക്കും പിന്നീട് മനുഷ്യനിലേക്കും പോയി വന്ന വഴികളിൽ ഇന്ന് മനുഷ്യർ ഉത്തരങ്ങൾ തേടി ചില പ്രത്യേക സ്ഥാപനങ്ങളിലേക്ക് പായുന്ന കാഴ്ചയിലാണ് എത്തി നില്ക്കുന്നത്. അവിടെയും കാടുകളുണ്ട് , അത്ഭുതപ്രവൃർത്തികളുടെ  ,അന്ധവിശ്വാസങ്ങളുടെ  ,ആർഭാടങ്ങളുടെ നിഗൂഢതകൾ നിറഞ്ഞ കാടുകൾ പക്ഷേ അവിടെ ആർക്കെങ്കിലും ഉത്തരം കിട്ടുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം ഇല്ല എന്നു മാത്രമല്ല ചോദ്യം അവിടെ  ചോദിച്ചു കൊണ്ടിരിക്കുന്നവരെപ്പറ്റിയും ഉത്തരമില്ലാതെയാവുന്നു മറുവഴിയിൽ Power  , അധികാരം ആണ് ഉത്തരത്തിലേക്ക് ഉള്ള ഉപാധിയെന്ന ഏകദേശം നിശ്ചയം ആയിരിക്കുന്നു .ഈ അധികാരം എന്ന് പറഞ്ഞാൽ ദേശത്തിന്റെ രാഷ്ട്രത്തിന്റെ  അധികാരത്തിന്റെ അപ്പുറം അറിവിന്റെ  കമ്പോളത്തിന്റെ സമ്പത്തിന്റെ ഡേറ്റകളുടെ ഒക്കെ അധികാരമാണ്  ,അത് ഉള്ളവൻ ആണ് ഈ ചോദ്യം ഉറക്കെ ചോദിക്കുന്നത് ഞാൻ ആരാണെന്ന് അറിയാമോ എന്ന ചോദ്യത്തിന് മുന്നിൽ നിൽക്കുന്ന ജനം എന്ന രൂപമില്ലാത്ത രൂപത്തിന് ഒരു പക്ഷേ ഉത്തരം പറയണം എന്ന് ഉണ്ടങ്കിലും പറയാൻ ആയുന്ന  അടുത്ത നിമിഷ അവർ  ഉത്തരമില്ലാതാകുന്നു എന്നാൽ ഉത്തരം പറയാൻ കഴിയാത്ത ഏത് ഒരുവനും, പക്ഷേ   ഒരു കാര്യം അറിയാം തുടക്കത്തിൽ രണ്ട് ചോദ്യമായി ആരംഭിച്ച ഉത്തരം തേടൽ ഈ ഒറ്റ ചോദ്യത്തിലേത്തി നിൽക്കുന്നു എന്നത് "ഞാൻ ആരാണെന്ന് അറിയാമോ " എന്ന ചോദ്യം " ഞാൻ ആരാണെന്ന് അറിയാമോടാ "എന്നിടത്ത് .

ആത്മബന്ധം എന്ന വാക്ക്



നൗഫലിന്റെ വാക്കിലയിലെ ഒരു സംസാരം ആത്മബന്ധത്തേ കുറിച്ചായിരുന്നു. ആ  വാക്കുകൾ കേട്ട് ഇങ്ങനെ  ഇരിക്കുമ്പോൾ ജീവിതത്തിന്റെ ഏതെല്ലാമോ  ഘട്ടങ്ങളിൽ നമ്മളിലേക്കും നമ്മളും ചെന്നേത്തുന്ന ചില അടുപ്പങ്ങളെ പറ്റിയാണ്  ഓർത്തത്. ആ ബന്ധങ്ങളെ ഏറെ കാലം കഴിഞ്ഞ് എന്നെങ്കിലും വീണ്ടും കണ്ടുമുട്ടുമ്പോൾ പഴയ ഊഷ്മളത ആ കണ്ടുമുട്ടലിൽ തുടരുന്നുവെങ്കിൽ അതൊരു പക്ഷേ ആത്മബന്ധം ആയിരിക്കാം. ആത്മബന്ധങ്ങൾ ജീവിതത്തിൽ എവിടെ നിന്നാണ് തുടങ്ങുന്നത് പിറന്നു വീഴുമ്പോൾ ചുണ്ടിൽ മധുരമാക്കുന്ന അമ്മിഞ്ഞപ്പാലിൽ നിന്നോ ,തന്നെ ചേർത്ത് പിടിക്കുന്ന സുരക്ഷിതത്ത്വതിന്റെ കരുത്തേകുന്ന പിത്യ വാത്സല്യത്തിൽ നിന്നോ തന്റെ സ്ഥാനങ്ങൾ ഒക്കെ തട്ടിയെടുക്കും എന്ന സന്ദേഹത്തിന്റെ ഇടയിലും ഒരു നിഷ്കളങ്ക ചിരിയിൽ എല്ലാം മറക്കുന്ന കൂടെ പിറപ്പിൽ നിന്നോ ,പിന്നെയും എങ്ങനെയോ എവിടെയോ ഒക്കെ വച്ച് എത്തി ചേരുന്ന എത്രയെത്ര ബന്ധങ്ങൾ ,കൂടെ കളിച്ചവർ കൂടെ പഠിച്ചവർ ,ആദ്യമായി പ്രണയം തോന്നിയവർ , ആദ്യമായി പ്രണയം പറഞ്ഞവർ , ആദ്യം പ്രണയിച്ചവർ ,  പിന്നെ പിരിഞ്ഞുവെങ്കിലും വല്ലപ്പോഴും ഓർമ്മകളിലെത്തുന്ന പഴയ പ്രണയ ഓർമ്മകൾ,  സൗഹൃദങ്ങൾ, പിന്നെ ജീവിതത്തിന്റെ ഓരം ചേർന്ന് നടന്നവർ , നടന്നവൾ, തന്റേതായി ഭൂമിയിലേക്ക് പിറന്നു വീണവർ ജീവിതത്തിലെ കുതിപ്പിലും കിതപ്പിലും ഇടയ്ക്കെപ്പോഴെങ്കിലും കൈയിൽ മുറുകെ പിടിച്ചവർ , പിന്നെ അകന്നു പോയവർ ഒരു കുളിർ കാറ്റായി ഒരു ചെറു നീറ്റലായി സ്മൃതിയിൽ ഇടയ്ക്ക് എപ്പോഴോക്കെയോ കടന്നു വരുന്നവർ , കളിസ്ഥലങ്ങളിൽ , പള്ളിക്കൂട വരാന്തയിൽ, കലാലയ ഇടനാഴികയിൽ, തെരുവ് നടത്തങ്ങളിൽ പണിസ്ഥലങ്ങളിൽ , ആശുപത്രികളുടെ മരുന്ന് മണക്കുന്ന ഇടങ്ങളിൽ ഉത്സവ പറമ്പുകളിൽ സമരസ്ഥലങ്ങളിൽ ' ബസ്സുകളിൽ തീവണ്ടികളിൽ . ഒരോരോ യാത്രകളിലും ഭാഷ അന്യമായ വിദൂര ദേശങ്ങളിൽ വച്ച് ഒക്കെ കണ്ടുമുട്ടി പിരിയുന്നവർ പിന്നീട് ഒരിക്കലും കണ്ട് മുട്ടാത്തവർ എന്നാൽ ഇടക്കിടക്ക് ഓർമ്മകളിൽ കടന്നുവരുന്നവർ ഈ കടന്നു വരവിലെല്ലാം ഓർമ്മകളിലേക്ക് എല്ലാം ആത്മബന്ധത്തിന്റെ ഒരു ഈണം നിറഞ്ഞു നില്പുണ്ടാകും. ബാല്യത്തിൽ കിട്ടാത്ത കളിപ്പാട്ടങ്ങൾ നോമ്പരങ്ങൾ , എപ്പോഴോ കിട്ടിയ ഒരു കളിപ്പാട്ടത്തേ പറ്റിയുള്ള വർണ്ണനകൾ പങ്കു വെക്കുവാൻ വേലി പഴുതിലൂടെയും ഒരിക്കലും ചേർന്ന് അടയാത്ത ഗേറ്റിന്റെ തുറപ്പിലൂടെയും ഓടി പിടിക്കുന്ന സമപ്രായങ്ങളിൽ കണ്ടേത്തുന്നു ഒരു ആത്മബന്ധമുണ്ടല്ലോ അത് ഒരു പക്ഷേ ആ കളിപ്പാട്ട പ്രായത്തേയും കടന്ന എത്രയോ ദൂരം നടക്കുന്നു .യൗവനത്തിലെ കളിക്കളങ്ങളിൽ നടത്തുന്ന പോരാട്ടങ്ങളിൽ തോളോട് തോൾ ചേർന്ന് പോരുതുമ്പോൾ , പുഴയിൽ നീന്താനും സൈക്കിൾ ഓട്ടാനും മരം കയറാനും ഒക്കെ പരസ്പരം കൈകൊർത്തു പിടിക്കുമ്പോൾ ആ കൈകൊർക്കലുകൾ ഒരിക്കലും അഴിയില്ല എന്ന വിശ്വാസമാണ് പല സാഹസങ്ങൾക്കും ആ കാലങ്ങളിൽ എടുത്തു ചാടുവാൻ നമ്മൾ ധൈര്യപ്പെടുത്തുന്നത്. കാലം പോകെ പോകെ ആ കൈകോർക്കുലുകളിൽ ചിലത് അഴിയുന്നു ചിലത് തുടരുന്നു അങ്ങനെ തുടരുന്ന എത്ര കാലം കഴിഞ്ഞാലും തുടരും എന്ന് വിശ്വസിക്കാം. അൽപം കൂടി മുതിർന്ന് മുഖത്ത് ഒരു ചെറിയമീശ കിളിർക്കുവാൻ തുടങ്ങുകയും ഇന്നലെ വരെ കൂടെ ഉണ്ടായിരുന്ന നാട്ടിൻ പുറത്തേ കൂട്ടുകാരെ ഒക്കെ വിട്ട് നഗരയാത്രകളിൽ എന്നും അത്ഭുതത്തോടെ മാത്രം കണ്ടിരുന്നു കലാലായങ്ങളുടെ  വലിയ കവാടം കടന്നുചെല്ലുകയും വിവിധ വർണ്ണങ്ങളിൽ പാറിപറക്കുന്ന പറവകളെ പോലെയുള്ള അനേകരെ കാണുമ്പോൾ മെല്ലെ മെല്ലെ അവരിൽ പലരുടെയും പരിചയക്കാരനാകുമ്പോൾ, സൗഹൃദത്തിലാക്കുമ്പോൾ ഒരിക്കല്ലെങ്കിലും നമ്മൾ ഓർക്കാറുണ്ടോ ഇതിൽ ആരോക്കെയുമായി ആത്മബന്ധമുണ്ടാകുമെന്ന്. അവിടുത്തെ ഓരോ ദിനങ്ങളും കഴിഞ്ഞു പോകുമ്പോൾ പുതിയ കൂട്ടുകളുടെ പുതിയ രൂചികളും മണങ്ങളും ലഹരിയാകുമ്പോൾ , ആ ലഹരിയിൽ ഇതു വരെ രൂചിക്കാത്ത പ്രണയവും ചൊല്ലാത്ത കവിതയും പറയാത്ത കഥകളും കാണാത്ത സിനിമകളും കേൾക്കാത്ത സംഗീതവും ജീവിതമാകുമ്പോൾ ഇതിനോക്കെ ഒപ്പം ഊണിലും ഉറക്കത്തിലും തോളിൽ കൈയിട്ട് നടക്കുന്ന ചില ആത്മബന്ധങ്ങൾ മുളപൊട്ടി കഴിഞ്ഞിരുന്നു എന്ന് അറിയുമ്പോൾ, അത്‌ഭുതം ഊറിയ കണ്ണകളുമായി കടന്നു വന്ന കവാടത്തിലൂടെ തിരികെ ഇറങ്ങുവാൻ സമയമായി എന്ന അലാറം മുഴങ്ങുന്നത്. അവിടെ നിന്ന് ഇറങ്ങി നടന്ന്  ജീവിതത്തിലേക്ക് കണ്ണ് തുറക്കുമ്പോൾ അവിടെ നിവർന്ന് നടക്കണം എന്ന് കൂടെ കൂടെ ഉള്ളിലിരുന്ന് ആരോ ഓർമ്മപ്പെടുത്തുമ്പോൾ ഞാൻ ഒറ്റക്കല്ല എന്നും ഞാൻ കൈയിട്ട ഒരു തോളും എന്റെ തോളിൽ പതിഞ്ഞ ഒരു കൈയ്യും കൂട്ടിനുണ്ട് എന്ന ധൈര്യത്തിൽ തിരക്കുകൾ പാറിപറക്കുന്ന വഴിയുടെ ഓരത്തൂടെ അല്ല നട്ടു വിലൂടെ തന്നെ നടക്കുവാൻ ധൈര്യം വരുന്നത്. എന്നാൽ അധികം നടന്നു നീങ്ങുന്നതിന് മുമ്പ് മുന്നിലുള്ള വഴി രണ്ടായി പിരിയും എന്നും പരസ്പരം കൈകൾ കോർത്ത തോളുകൾ അകലും എന്നും ബോദ്ധ്യമാകുമ്പോൾ ജീവിതം ഇതാ അവസാനിക്കുകയാണ് എന്ന് തോന്നിപ്പോകും. എന്നാൽ അവസാനിക്കുന്നത് ജീവിതമല്ല എന്നും ഒരിക്കലും അറ്റ് പോകില്ല എന്ന് കരുതിയ ആത്മബന്ധമാണ് എന്ന് തിരിച്ചറിഞ്ഞ് കഴിയുമ്പോളത്തെക്കും നമ്മൾ നഗരത്തിൽ നിന്ന് നടന്ന നാട്ടിൽ പുറത്ത് തിരികെ എത്തിയിട്ടുണ്ടാകും , അവിടെ നാലും കൂടുന്ന കവലയിലെ പലചരക്ക് കടയിലും ഇളകുന്ന കാലുള്ള ബഞ്ചുകൾ കഥ പറയുന്ന ചായകടയിലും എന്നോ പരിചയിച്ച് മറന്നു കഴിഞ്ഞിരുന്ന ചില മുഖങ്ങളെ ,പുഞ്ചിരികളെ , പണ്ട് കൂറേ നാളുകൾക്ക് മുമ്പ് വീട്ടിൽ നിന്ന് നാലഞ്ച് കിലോമീറ്റർ ദൂരെയുള്ള പള്ളി കുടത്തിലേക്കുള്ള പാച്ചിലിൽ കൂടെ ഉണ്ടായിരുന്നവർ , നഗരത്തിലെ വലിയ കവാടമുള്ള കലാലയം തേടി പോയ നാളിൽ വീട്ടിലെ അടുപ്പ് പുകക്കുവാൻ ഏതോക്കെയോ പണികൾ തേടി പോയവർ , നഗര കാഴ്ചകളുടെ തിക്കിതിരക്കിൽ നമ്മൾ മറന്നവർ, അവരുടെ മുഖത്തേ ചിരിക്ക് മറുചിരി നൽക്കി പേര് ഓർമ്മിക്കുവാൻ വിഷമിച്ച്  നിൽക്കുമ്പോൾ കുടിച്ചിരുന്ന ചായ ഗ്ളാസ് അവിടെ വച്ച് ഇറങ്ങി വന്ന് പുറത്ത് തട്ടി പേര് വിളിച്ച് സംസാരിക്കുമ്പോൾ അവിടെ അപ്പോൾ തിരിച്ചറിയുന്നതും ചില ആത്മബന്ധങ്ങളാണ്. ഇനിയുള്ള കുറേ നാൾ ചായകടയിലെ രാഷ്ടിയ ചർച്ചകളിൽ അമ്പല മൈതാനത്തെ ആൽത്തറയിലെ ഉത്സവ കാഴ്ചകളിൽ വായന   തഴമ്പുള്ള ബഞ്ചിലെ സാഹിത്യ ചർച്ചകളിൽ ഒക്കെയും ഒരു പക്ഷേ നിശബ്ദമായി തന്നെ ഇവർ കൂടെ ഉണ്ടാകും ഒരിക്കലും ഒന്നിനും മുന്നിൽ കയറാതെ പിന്നിൽ വളയാത്ത നട്ടെല്ലുപൊലെ , വെയിൽ ചായുന്ന വൈകുന്നേരങ്ങളിലെ വെടി പറച്ചിലുകൾക്കായി കൂടുന്ന അറ്റുതീര കെട്ടുകളിൽ കണ്ടത്തിൻ കരയിൽ പാലത്തിൽ കൈകളിൽ ഒക്കെയും പൂത്തുലയുന്ന ചങ്ങാതി കൂട്ടങ്ങളിൽ പൂക്കുന്നത്ര ആത്മബന്ധങ്ങൾ മറ്റോരു ചങ്ങാതി കൂട്ടങ്ങളിലും കാണില്ല. നാട്ടിലെ ഒരു കല്യാണമോ , കയറി താമസമോ, അടിയന്തിരമോ എന്തുമാകട്ടെ അതിന്റെ നടത്തിപ്പ് ഒരു ഉത്സവമാക്കി മാറ്റും ഈ ആത്മബന്ധങ്ങൾ, വീട്ടിലേക്ക് അരി വാങ്ങുവാൻ പോകുന്ന പണികൾ വരെ മാറ്റിവയ്ക്കുന്ന ഇവർ ചങ്ങാതിമാരുടെ എന്ത് കാര്യത്തിനായും. അപ്പോഴേക്കും വീട്ടിനുള്ളിൽ നിന്നും നാട്ടിൽ നിന്നും ഉയരുന്ന ഒരു ചോദ്യമുണ്ട് പണിയൊന്നും ആയില്ലെ എന്ന് .

ആ ചോദ്യം കുത്തുന്ന കുത്തലിനെ അതിജീവിക്കുവാൻ പിന്നെ ഒരു പാച്ചിലാണ് എവിടെ ഒക്കെയോ തട്ടിയും തടഞ്ഞും വീണും എഴുന്നേറ്റും ഒടുവിൽ ഒന്ന് നിവരുമ്പോൾ മറ്റ് ചോദ്യങ്ങളുടെ വരവായി . ഈ ഓട്ടത്തിനിടയിൽ നഷ്ടപ്പെട്ടുന്നത് , മറവിലേക്ക് പിൻ തിരിഞ്ഞ് പോകുന്നത് ഒപ്പം നടന്നവരാണ് ആ നടത്തത്തിലെ ആത്മബന്ധങ്ങളാണ് . ഇതിനൊക്കെ ഇടയിൽ ഒപ്പം നടക്കുവാൻ ഒരുവൾ വരുമ്പോൾ മറ്റ് എല്ലാ ബന്ധങ്ങളും പിന്നിലാകുന്നു.  "  ചിലരുടെ ശരിയാകും ചിലരുടെ ശരിയാകില്ല  " എന്ന് കുട്ടി പറഞ്ഞതു പോലെയാണ് ഈ ബന്ധങ്ങളോക്കെയും . നാം ജീവിക്കുന്ന സമൂഹം നിർമ്മിച്ചിട്ടുള്ള ചില മതിലുകൾക്കുള്ളിൽ ജീവിക്കുമ്പോൾ ആ ജീവിതങ്ങളിലോക്കെയും എത്രത്തോളം ആത്മബന്ധങ്ങൾ ഉടലെടുക്കുന്നുണ്ട് എന്ന് അറിയാൻ രാവിലെ മുറ്റത്ത് വീഴുന്ന പത്രത്തിന്റെ താളുകൾ പരതുകയോ ഒരോ മണിക്കൂർ ഇടവിട്ട് മാറി മാറി വരുന്ന സീരിയൽ ജീവിതങ്ങളെ നിർമ്മിക്കുന്ന കഥകളും കണ്ടാലോ മതി . സ്വന്തം രക്തത്തിൽ നിന്ന് ജന്മമെടുക്കുന്ന മക്കളിൽ ഇന്ന് എത്ര പേര് കാണും സ്വന്തം അമ്മയോടും അച്ചനോടും ആത്മബന്ധം ഉള്ളവർ . നല്ല വിദ്യാഭ്യാസം നല്കി നല്ല ജോലി നേടി ഉയർന്ന  ജീവിത സാഹചര്യങ്ങൾ ഉണ്ടാക്കി കൊടുക്കുവാൻ സ്വന്തം ജീവിതത്തിന്റെ നല്ല നേരങ്ങൾ മാറ്റിവയ്ക്കുന്നവർ ,മക്കൾ അത് നേടി കഴിയുമ്പോൾ , പിന്നെ അവരെ ഒന്ന് അടുത്ത് കാണുവാൻ നേർച്ചകൾ നേരുന്ന കാലമാണിത് . വീട്ടിനുള്ളിലേക്കും തെരുവിലേക്കും പ്രായമായവർ പാർക്കുന്ന ഇടങ്ങളിലേക്കും വലിച്ചെറിയപ്പെടുന്ന അച്ഛൻ  അമ്മമാരുടെ കഥകൾ ഇന്ന് കഥകളല്ലാതായിരിക്കുന്നു .ജീവിതം ജീവിക്കുവാൻ ഓടുന്നതിനിടയിൽ എവിടെ ബന്ധങ്ങളും ആത്മബന്ധങ്ങളും . വർഷങ്ങളിൽ ഭാര്യയും ഭർത്താവും അച്ഛനും അമ്മയുമെക്കെയായി ജീവിച്ച ജീവിതങ്ങൾ മക്കൾക്കു വേണ്ടി കൊച്ചു മക്കൾക്ക് വേണ്ടി രണ്ടിടങ്ങളിൽ  ജീവിക്കാൻ നിശ്ചയിക്കപ്പെടുമ്പോൾ അവരുടെ ഉള്ളിൽ നിന്ന് പറയാതെ പറയുന്ന വരികളാണ് സ്പിരിറ്റ് എന്ന് ചലച്ചിത്രത്തിലെ  " മരണമെത്തുന്ന നേരത്ത് നീ എന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ " എന്ന റഫീക്ക് അഹമ്മദിന്റെ വരികൾ എന്നത് ഇനിയും അറ്റ് പോയിട്ടില്ലാത്ത ആത്മബന്ധങ്ങളുടെ നോവായി തോന്നിയാൽ തെറ്റ് പറയാൻ കഴിയില്ല. എല്ലാ പ്രവൃത്തികളുടെയും കണക്കേടുപ്പുകൾ ഒടുവിലാണ് ചെയ്യുന്നത് , അതു തന്നെയാണ് ഒരോ മനുഷ്യനും ജീവിതത്തിലും ചെയ്യുന്നത് . ജീവിതത്തിൽ മുട്ടിലിഴഞ്ഞ് പിച്ചവച്ച് നടന്ന് ഓടി ഒടുവിൽ , ഈ പറഞ്ഞതിൽ ആദ്യത്തേതിൽ തിരികെ എത്തുമ്പോൾ മനസ്സിൽ എടുക്കുന്ന കണക്കെടുപ്പിൽ ആത്മബന്ധങ്ങൾ എന്ന കോളത്തിൽ ഒറ്റ അക്കങ്ങളിലെ സഖ്യകൾ മാത്രമാണ് ഉണ്ടാകുക എന്നത് ഒരിക്കലും മനസ്സിൽ നിന്ന് പുറത്ത് വരാത്ത ഒരു സത്യമാണ്. ഇനിയും കാലങ്ങൾ ഇതു പോലെ മുന്നോട്ട് പോകുമ്പോൾ ആത്മബന്ധമെന്നത് നീഘണ്ടുവിലും , അന്യം  നിന്നു പോയ വാക്കുകളുടെ സമാഹാരത്തിലും മാത്രം അവശേഷിക്കുന്ന ഒന്നായി തീരും എന്ന് മനസ്സ് പറയുന്നു , അത് ഒരിക്കലും സത്യമാകല്ലേ എന്ന് ആഗ്രഹിച്ചാലും , സത്യങ്ങൾ എത്ര വേദന നിറഞ്ഞവയാണ് എന്ന സത്യത്തേ മറക്കുവാൻ ആർക്കെങ്കിലും കഴിയുമോ ?

Monday, January 3, 2022

2021 ലെ വായനകൾ


2021 ഡിസംബർ 31 തീയതി ഡോ. രാജൻ ചുങ്കത്തിന്റെ ഉമിനീർ പക്ഷികൾ എന്ന യാത്രയുടെ പുസ്തകം വായിച്ച് അവസാനിപ്പിക്കുമ്പോൾ , വായിച്ച പുസ്തകങ്ങളെ പറ്റി കുറിപ്പുകൾ എഴുതുന്നു പുസ്തകത്തിൽ എഴുതി തുടങ്ങിയ ചെറുകുറിപ്പിന്റെ തുടക്കത്തിലെ വരികൾ ഇങ്ങനെയായിരുന്നു "വായന ഒരു പ്രതിരോധമാണ് " , കുറിപ്പ് അവസാനിപ്പിച്ച് രണ്ടാമത് ഒന്ന് കൂടി വായിച്ചപ്പോൾ ആ വരികൾ കഴിഞ്ഞ രണ്ട് വർഷ കാലത്തേ വച്ച് നേക്കുമ്പോൾ എത്ര നേരാണ് എന്ന് തിരിച്ചറിയുന്നു. സുഹൃത്ത് സജീവ് അയ്മനം അയച്ചു തന്ന ഹാരീസ് നെൻമേനിയുടെ FB കുറിപ്പ് വായിച്ച ആവേശത്തോടെ 2019 ൽ വായിച്ച പുസ്തകങ്ങളെ പറ്റി ഒന്ന് തിരിഞ്ഞ് നോക്കിയപ്പോൾ മനസ്സിലായി എന്റെ വായന എത്ര ശുഷ്കമാണ് എന്ന് , ഏതോക്കെ പുസ്തകങ്ങൾ വായിച്ചു എന്ന് തിട്ടപ്പെടുത്താൻ പോലും അപ്പോൾ കഴിഞ്ഞില്ല. ആ തിരിച്ചറിവ് 2020 വർഷത്തേ വായനയേ , ഒന്ന് ഗതി മാറ്റി വിടുവാൻ ചിന്തിപ്പിച്ചു. വായിക്കുവാൻ തുടങ്ങിയ പുസ്തകത്തിന്റെ ലഘുവിവരണം ഒരു നോട്ട് ബുക്കിൽ കുറിക്കുന്നത് അന്ന് മുതൽ ശീലമാക്കി. 2020 ൽ തുടർന്നുള്ള നാളുകളിൽ എല്ലാവരുടെയും ജീവിതം നിശ്ചലമാക്കിയ വൈറസ്സും അടുച്ചുപൂട്ടലും പിന്നീട് വന്ന നിയന്ത്രണങ്ങൾക്കും മുന്നിലെ പകച്ചു നിൽക്കലിൽ നിന്ന് കുതറുവാൻ വായന ഒരു നല്ല പ്രതിരോധമായി. മുൻ കാലങ്ങളിൽ വാങ്ങി കൂട്ടിയ പുസ്തകങ്ങൾ അലമാരകളിൽ നിശ്ചമായി ഇരിക്കുവാൻ തുടങ്ങിട്ട് കാലങ്ങൾ ഏറേ ആയിരുന്നു. അവ ഒരോന്നും വായനക്കായി എടുത്തപ്പോൾ ഉണ്ടായ സന്തോഷം ,എനിക്കും അവർക്കും പറയുവാൻ പറ്റാത്തതായിരുന്നു. മുൻ വർഷം വെറും 19 പുസ്തകങ്ങളിൽ ഒതുങ്ങിയ വായന 2020 ൽ 70 പുസ്തത്തിൽ എത്തി, വായിച്ച എല്ലാ പുസ്തകങ്ങളെ പറ്റിയും ചെറിയ കുറിപ്പുകൾ കുറിച്ചു , അവ ഇന്ന് മറിച്ച് നോക്കുമ്പോൾ വായിച്ച പുസ്തകങ്ങളെ വീണ്ടും ഓർമ്മയിൽ പുതുക്കുന്നു. 2020 ലെ പ്രതിസന്ധികൾക്ക് കുറച്ച് അയവ് 2021 ൽ വന്നുവെങ്കിലും സാഹചര്യങ്ങൾ പഴയതു പോലെ തുടർന്നു ,അവിടെയും വായന എന്ന പ്രതിരോധത്തിൽ തന്നെ പിടിച്ചു നിന്നു . പുസ്തകശാലയിൽ പോയി പുസ്തകം വാങ്ങുന്നത് കുറഞ്ഞു എങ്കിലും ഈ കാലത്ത് ഒട്ടേറേ online പുസ്തകക്കാരെ പരിചയപ്പെട്ടു, ഒട്ടേറെ പുസ്തകങ്ങൾ വാങ്ങി, അവയിൽ പലതും നാട്ടിലെ പുസ്തകശാലകളിൽ കിട്ടാൻ കഴിയാത്ത പുസ്തകങ്ങളായിരുന്നു എന്നത് ഏറെ സന്തോഷിപ്പിക്കുന്നു. ലൈബ്രറി കൗൺസിൽ പുസ്തകമേളയിൽ നിന്നും ഇത്തരത്തിലുളള കുറേ പുസ്തകങ്ങൾ വാങ്ങുന്നതിനും കഴിഞ്ഞു,വായിച്ച ചില പുസ്തകളെ കുറിച്ച് ചില കുറിപ്പുകൾ FB യിൽ എഴുതി. കൂടാതെ മനസ്സിൽ തോന്നിയ ചില വരികളും കുറിച്ചിട്ടു, വായിച്ച ചിലർ കവിത എന്ന് പറഞ്ഞു, പക്ഷേ എനിക്ക് ഒട്ടും ഉറപ്പില്ല അവയോക്കെ കവിതയാണോ , കവിത ആകാതിരിക്കാട്ടേ എന്ന് ഗൂഢമായി പ്രാർത്ഥിക്കുന്നു ,എന്നും ഉറങ്ങുന്നതിന് മുമ്പ്, കവിത എഴുതുന്നവരുടെ ശാപം ഒഴിവാക്കാമല്ലോ എന്ന് ഓർത്ത് . വായിച്ച പുസ്തങ്ങളിൽ ചില പുസ്തകങ്ങളേ പറ്റി മാത്രം പറയുന്നു ,മുഹമ്മദ് അബ്ബാസിന്റെ   "ഒരു പെയിന്റെ പണിക്കാരന്റെ ലോക സഞ്ചാരങ്ങൾ " പുസ്തകങ്ങൾ വായിക്കുവാൻ എന്തേല്ലാം അനുകൂല സാഹചര്യങ്ങൾ ഉണ്ടായിട്ടും പലപല കാരണങ്ങൾ പറഞ്ഞ് വായിക്കാതെ മാറ്റിവയ്ക്കുന്ന പുസ്തകങ്ങൾ സ്വന്തമായി ഉള്ളവരുടെ ലോകത്തിൽ നിന്നും എത്രയോ അകലങ്ങളിലൂടെ വായന സഞ്ചാരം നടത്തുന്ന ഈ എഴുത്തുകാരന്റെ വായനജീവിതം നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ നമ്മൾ പുസ്തക പ്രേമികൾ എന്ന് മുഖത്ത് എഴുതി നടന്നിട്ട് യാതോരു കാര്യവുമില്ല ഈ ജീവിതത്തിൽ എന്ന് ഈ പുസ്തകത്തിന്റെ വായന എന്നെ പഠിപ്പിച്ചു. മറ്റൊരു പുസ്തകം നൗഫൽ.എൻ ന്റെ  "ഇനി പറയാമോ ജീവിതത്തിൽ ഒരല്പവും ജീവിതം ബാക്കിയില്ലന്ന് " ഈ എഴുത്തുകൾ കഴിഞ്ഞു പോയ യാത്രകളിൽ എവിടെ ഒക്കെയോ മറന്നു വച്ചു പോയ ഒരു പാട് കാര്യങ്ങൾ ഓർമ്മിപ്പിച്ചു. ഇഷ്ടമുള്ള രണ്ട് എഴുത്തുകാരുടെ ജീവിതമെഴുത്തായ , എൻ.ശശിധരൻ മാഷിന്റെ "മഹാ വ്യസനങ്ങളുടെ നദിയും ", എൻ.പ്രഭാകരൻ മാഷിന്റെ "ഞാൻ മാത്രമല്ലാത്ത ഞാൻ " എന്നീ പുസ്തകങ്ങൾ വായിക്കാനെടുക്കുമ്പോൾ , ഇവരുടെ എഴുത്ത് ജീവിതത്തേ പറ്റി ഏറെ പ്രതീക്ഷിച്ചിരുന്നു , എന്നാൽ അതിലധികം അവർ ജീവിച്ച കാലത്തേ പറ്റിയാണ് എഴുത്തുകൾ നിറയേ . നാടകങ്ങളും, വായിച്ച ഫിക്ഷനുകളെ പറ്റിയും, ശശിധരൻ മാഷ് എഴുതിയത് വായിക്കുമ്പോഴും, പ്രഭാകരൻ മാഷിന്റെ കഥകളും മറ്റും വായിക്കുമ്പോഴും കാണാത്ത  ജീവിതം ഈ എഴുത്തുകളിൽ വായിച്ചു. മറ്റാരു പുസ്തകം  "ന്യൂസ് റൂമാണ് "ബി.ആർ.പി.ഭാസ്കർ എന്ന് പത്രപ്രവർത്തകൻ സഞ്ചരിച്ച പാതകൾ നമ്മുടെ രാജ്യത്തിന്റെ ആ കാലത്തേ രാഷ്ടിയ ചരിത്രത്തിന് ഒപ്പമാണ്. നമ്മൾ കണ്ട കാഴ്ചകളുടെ കാണാത്ത കേൾക്കാത്ത പുറങ്ങൾ ഈ പുസ്തകത്തിന്റെ വായനയിലൂടെ നമ്മൾ കാണുന്നു കേൾക്കുന്നു. ഷിനി ലാലിന്റെ" 124 " ഈ കാര്യങ്ങൾ ഓക്കെ തന്നെയാണ് പറയുന്നത്. ഒരോ എഴുത്തുകാരുടെയും പുസ്തങ്ങൾ വായിക്കുമ്പോൾ ആ എഴുത്തിലേക്ക് അവർ എത്തിയ വായനയും പുസ്തകങ്ങളും കാണിച്ചു കൊടുത്ത ചില സ്ഥാപനങ്ങൾ ഉണ്ട് , എന്ന് അവർ തന്നെ പറയുന്നു എസ്.ആർ ലാൽ എഡിറ്റ് ചെയ്ത "എന്റെ ഗ്രന്ഥശാല "എന്ന സമാഹാരത്തിലൂടെ. "വെജിറ്റേറിയൻ "വായിക്കുമ്പോൾ അത് ഒരു മൊഴിമാറ്റ പുസ്തകമാണ് എന്ന് പറയുക അസാദ്ധ്യമാണ്. അത് സി.വി.ബാലകൃഷ്ണൻ എഴുതിയ പുസ്തകം തന്നെയാണ്. ഇതിനിടയിൽ ഒന്നുരണ്ട് ഇംഗ്ലീഷ് പുസ്തകങ്ങളും വായിച്ചു. കൂടുതൽ ഇംഗ്ലീഷ് പസ്തകങ്ങൾ വായിക്കണം എന്ന അഗ്രഹത്തിനായി  ഇനിയുള്ള വായനയിൽ ശ്രമിക്കണം. അങ്ങനെ 2021 ൽ 82 പുസ്തകങ്ങളിൽ എത്തി വായനയിൽ ഏറെ സന്തോഷം തരുന്നത് എന്നെ പുസ്തകങ്ങളുടെ ലോകത്തും ഗൗരവമായ വായനയിലേക്കും എത്തിച്ച ചങ്ങാതിയുടെ കഥകളുടെ സമാഹാരത്തിന്റെ വായനയാണ്. അതിന്റെ മുഖ കുറിപ്പിൽ എന്നെയും ഓർക്കുന്നു എന്നത് സ്വകാര്യ സന്തോഷമാണ്. 2021 ൽ അച്ചടക്കമുള്ള വായന എന്ന ഉദ്ദേശത്തോടെ ആണ് വായിക്കുവാൻ തുടങ്ങിയത് എങ്കിലും അത് നടപ്പിലായില്ല ,ജീവിതത്തിനും ജോലിക്കും ഒക്കെയുള്ള സമയത്തിനു ശേഷം വായനയിലേക്ക് എത്തുമ്പോൾ വായനക്ക് അത് വളരെ ചെറിയ സമയം മാത്രമാകുന്നു . ഇനി അതോന്നും വെറുതെ പറഞ്ഞിട്ട് കാര്യമില്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെ 2022 ൽ കൂടുതൽ സമയം വായിക്കണം എന്ന് വെറുതെ വിചാരിച്ച് നിർത്തുന്നു. 2021 ൽ വായിച്ച പുസ്തകങ്ങളുടെ പേരുകൾ കൂടി ചേർക്കുന്നു. ആ പുസ്തകങ്ങൾ വായിക്കാത്തവർ വായിക്കാൻ ഒരു കാരണമാകട്ടേ .....
                                      ***********************
1.സുന്ദരികളും സുന്ദരമാരും/ഉറുബ്
2..ഭവസാഗരം /ആഷാ മേനോൻ
3.ബറേക്ക /കെ.ടി.സതീശൻ
4.വെജിറ്റേറിയൻ /ഹാൻ കാങ്ങ്/ മൊഴിമാറ്റം സി.വി.ബാലകൃഷ്ണൻ
5.The Long March/ Namita Waikaar
6. ആത്മം  അപരം അധിനിവേശം /സുനിൽ പി. ഇളയിടം
7.പയസ്വിനി /ആഷാ മേനോൻ
8.ദർവിഷ് കവാടം /അഹമ്മദ് ഉമിദ്
9. ഓർമ്മയിലെ പച്ച ... ചോപ്പ് /ബി.രവികുമാർ 
10.മരങ്ങൾ ഓടുന്ന വഴിയേ /ലിപിൻ രാജ് എം.പി.
 11. സമ്പാർക്കക്രാന്തി /വി.ഷിനിലാൽ
12.ഏലി ഏലി ലാമ സബക് താനാ /കിംഗ് ജോൺസ് 
13.മഴ തോർന്നിട്ടും മരം പെയ്യുന്നു /അബുള്ള കുട്ടി എടവണ്ണ
14.പ്രണയ പുസ്തകം /ജോണി എം.എൽ
15.കണ്ടാരി/ ഷക്കത്ത്ലിഖാൻ
16.The Hungary tide /Amitav Ghosh 
17.മഞ്ഞ ചുവപ്പ് /ടി.ഡി.രാമകൃഷ്ണൻ
18.എന്റെ എഴുപതുകൾ /സി.ആർ.പരമേശ്വൻ 
19. പാപങ്ങളുടെ ഇന്ത്യ /അരുൺ എഴുത്തച്ഛൻ 
20.പുസ്തകം /ജോണി.എം.എൽ
21.ബുദ്ധപഥം /വി.ഷിനിലാൽ
22.ജൈവം /പി.സുരേന്ദ്രൻ
23.ഓക്കിനൊവയിലെ പതിവ്രതകൾ /
യു.പി ജയരാജ്
24.മുയൽ ഒരു മാംസഭോജിയാണ് /കെ.എസ് റജി 
25.പാരായണങ്ങളുടെ കപ്പിത്താൻ /സജയ് .കെ.വി 
26.ഡിക്റ്റിവ് പ്രഭാകരൻ /ജി.ആർ ഇന്ദുഗോപൻ 
27.ഒരാൺകുട്ടി വാങ്ങിയ ആർത്തവ പൂമെത്ത/ അജിജേഷ് പച്ചാട്ട്
28.Tales from a vending machine /Anees salim
29. മാർജിനാലിയാ/അഖിൽ എസ് മുരളീധരൻ
30.രാത്രികൾ വേഗത്തിൽ അവസാനിക്കുന്നു/
ഇ എം ഹാഷിം
31.നിരീശ്വരൻ /വി ജെ ജെയിംസ്
32.ഏകാന്തതയുടെ നൂറു വർഷങ്ങൾ/ ഗബ്രിയേൽ ഗാർഷ്യ മാർക്വേസ്
33.എന്റെ ഗ്രന്ഥശാല / എഡിറ്റർ എസ് ആർ ലാൽ
34.കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ /ആർ.രാജശ്രീ
35.തനിച്ചിരിക്കുമ്പോൾ ഓർമ്മിക്കുന്നത് /
കെ പി അപ്പൻ
36.ഇഎംഎസിന്റെ ആത്മകഥ /ഇഎംഎസ് നമ്പൂതിരിപ്പാട്
37.കത്തി തീരാത്ത ഇന്നലകൾ /കവിയൂർ ബാലൻ
38.ഭ്രാതൃഹത്യകൾ /നിക്കോസ് കസാൻ സാക്കിസ്
39.അനുഭവങ്ങളുടെ യാത്ര /ഇ എം ഹാഷിം
40.ന്യൂസ് റൂം /ബി ആർ പി ഭാസ്കർ
41.തെരഞ്ഞെടുത്ത കഥകൾ /ഇ. സന്തോഷ് കുമാർ
42.ജനം /പി വി ഷാജികുമാർ
43.ചുവപ്പ് ഇടതുപക്ഷ കഥകൾ /എഡിറ്റർ കെ പി രാജഗോപാൽ
44.മോഡസ് ഓപ്പറാണ്ടി /റിഹാൻ റഷീദ്
45.റാബിയ ദൈവത്തിൻറെ പ്രിയപ്പെട്ടവൾ /ഇ എം ഹാഷിം
46.300 രാമായണങ്ങൾ /എ കെ രാമാനുജൻ /
വിവർത്തനം പി എൻ ഗോപീകൃഷ്ണൻ
47.വാക്കിന്റെ നിലാവ് /മങ്ങാട് രത്നാകരൻ
48.അഹോർ ശിവ പാണൻ /ഗോവിന്ദനുണ്ണി
49.പച്ചമണം ഉള്ള വഴികൾ/ നന്ദിനി മേനോൻ
50. മാക്സ് ചതുരത്തിലെ ഒഴിഞ്ഞ ഇരിപ്പിടങ്ങൾ /വി മുസഫർ അഹമ്മദ്
51.ഏകാന്തതയെക്കുറിച്ച് ഒരു നോവൽ കൂടി /
വി എച്ച് നിഷാദ്
52.മാർക്സിസം ദർശനവും പ്രയോഗവും ഒരു പ്രവേശിക/  പി രാജീവ്
53.ഒരു പെയിൻറ് പണിക്കാരൻ ലോക സഞ്ചാരങ്ങൾ/ മുഹമ്മദ് അബ്ബാസ്
54.മഹാ വ്യസനങ്ങളുടെ നദി /എൻ ശശിധരൻ
55.ഞാൻ മാത്രമല്ലാത്ത ഞാൻ /എൻ പ്രഭാകരൻ
56.അന്വേഷിപ്പിൻ കണ്ടെത്തും /അമൽ
57.അതിസുന്ദരം ഒരു മരണം  /സിവിക് ജോൺ 
58.1975 അടിയന്തരാവസ്ഥയുടെ ഓർമ്മപുസ്തകം/ എഡി ഷാനവാസ് എം  എ
59.വാക്കുകളുടെ വിസ്മയം /എം ടി വാസുദേവൻ നായർ
60.124 /വീ ഷിനിലാൽ
61.കഥകൾ /അൻവർ അബ്ദുള്ള
62. മുകിലൻ / ദീപു
63. അരവിന്ദായനം  / പ്രദീപ് പനങ്ങാട്
64. ആൾവാർ ചന്ദന / ഹാരിസ് നെന്മേനി
65.ഇനി പറയുമോ, ജീവിതത്തിൽ ഒരല്പവും ജീവിതം ബാക്കിയില്ലെന്ന് ? / നൗഫൽ എൻ
66. ഇക്കിഗായ് / ഫ്രാൻസെസ്ക് മിറാലൊസ് / ഹെക്തർ ഗാർസിയ / പരി: കെ.കണ്ണൻ
67. പെൺ സുന്നത്ത് / അനിത ശ്രീജിത്ത്
68. ഉഷ്ണഭൂമി / എം. സുകുമാരൻ
69. ഇളം നീല നിറത്തിൽ ആടിക്കുഴഞ്ഞു വരുന്ന മാദകമനോഹര ഗാനമേ / മങ്ങാട് രത്നാകരൻ
70. എം.എൻ. റോയി /എൻ. ദാമോദരൻ
71. മലാല ടാക്കീസ്/ വി.എച്ച്.നിഷാദ്
72. ദൽഹി ഗാഥകൾ/ എം.മുകുന്ദൻ
73 ലൂയിസ് പീറ്ററുടെ കവിതകൾ / ലൂയിസ് പീറ്റർ
74. മോട്ടോർ സൈക്കിൾ ഡയറീസ് ജോണിനൊപ്പം / പ്രൊഫ. ശോഭീന്ദ്രൻ
75.ഉൾക്കഥ /ഇ.പി.രാജഗോപാലൻ
76.എളങ്കൂർ 676122/ വിദ്യ പൂവഞ്ചേരി
77 അലഞ്ഞവന്റെ ആരണ്യകം / ഗിരീഷ് ജനാർദ്ദനൻ
78. ഒറ്റ വൈക്കോൽ വിപ്ളവം / മസനോബു ഫുക്കുവോക്ക / സി.പി.ഗംഗാധരൻ
79. മിനിമലിസം/രാധിക പത്‌മാവതി
80. ജീവിതം പറഞ്ഞത് / ഷൗക്കത്ത്
81. തുറന്ന ആകാശങ്ങൾ / ഷൗക്കത്ത്
82. ഉമിനീർ പക്ഷികൾ / ഡോ.രാജൻ ചുങ്കത്ത്