▪️കഴിഞ്ഞദിവസം നാട്ടിലെ ലൈബ്രറിയില്‍ നിന്ന് മാസങ്ങൾക്കു മുമ്പ് എടുത്ത പുസ്തകങ്ങള്‍ തിരികെ നല്‍കാൻ പോയപ്പോള്‍ റാക്കുകളിലേ തിരിച്ചിലിനിടയില്‍ ആദ്യം കയ്യില്‍ കിട്ടിയത് “എം.ടിയുടെ ലോകങ്ങൾ” എന്ന പുസ്തകമായിരുന്നു. അടുത്തൊരു പുസ്തകത്തിനായുള്ള തിരച്ചിലില്‍ കണ്ണില്‍ തടഞ്ഞതെല്ലാം വായിച്ചതും കൈയ്യിലുള്ളതു മായിരുന്നു. പഴയ പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്ന റാക്കിൽ പരതിയപ്പോൾ കണ്ണുകൾ കുടുങ്ങിയത് വായനയുടെ ആദ്യ കാലങ്ങളില്‍ ഏറെ മോഹിപ്പിച്ചിരുന്ന ഒരു പഴയ പുസ്തകത്തിലാണ്. "മള്‍ബറിയുടെ, ഷെല്‍വിയുടെ(എഡിറ്റര്‍) ഓർമ്മകൾ" എന്ന പുസ്തകം. കയ്യിൽ കിട്ടിയ പുസ്തകം മൾബറയുടെ ഓർമ്മകളുടെ രണ്ടാം തുടർച്ചയാണ്. പുസ്തകത്തിലെ പ്രസാധനകുറിപ്പില്‍ ഹൃദയപൂര്‍വ്വം ഷെല്‍വി എഴുതുന്നുണ്ട് “1995 പ്രസിദ്ധികരിച്ച് ഓര്‍മ്മയുടെ ആദ്യവോള്യം ഒരു തരംഗം തന്നെ സൃഷ്ടിക്കുകയുണ്ടായി ഈ പുസ്തകം ആദ്യവോളിയ ത്തിന്റെ തുടര്‍ച്ച തന്നെയാണ് (പുനപ്രസിദ്ധീകരണമല്ല) .ഓര്‍മ്മകളുടെ ന്യുറോണുകള്‍ പിൻവാങ്ങിക്കൊണ്ടിരിക്കുന്ന ഒരു ജീവിത കാലഘട്ട ത്തില്‍ ഈ വോള്യത്തിന് പ്രസക്തിയേറുന്നു” .പണ്ട് വായനയുടെ വസന്തകാലം എന്നോർക്കാൻ ഇഷ്ടപ്പെടുന്ന 90 കളിൽ, 1995ൽ പ്രസിദ്ധികരിച്ച് “മള്‍ബറിയുടെ ഓര്‍മ്മകള്‍” കണ്ടപ്പോൾ, വായിക്കാനായി കൈയ്യില്‍ കിട്ടിയപ്പോൾ, ഉണ്ടായ അത്ഭുതവും ആകാംക്ഷയും, ഇന്ന് ഒരു പുസ്തകവും കിട്ടുമ്പോൾ ഉണ്ടാകാറില്ല. അന്ന് എഴുത്തുകാരുടെ ആത്മകഥകൾ പുസ്തകമായി ഇറങ്ങിയിരുന്നു, എന്നാൽ ഓർക്കുവാൻ ഏറെ ആഗ്രഹിക്കുന്ന, എഴുത്തുകാരുടെ ഓർമ്മകൾ, അതും ഒരു പുസ്തകത്തിൽ അനേകം എഴുത്തുകാരുടെ ഓർമ്മകളെ ഒന്നിച്ച്, മനോഹരമായി രൂപകല്പന ചെയ്ത് ഇങ്ങനെ വായിക്കാൻ കഴിയുന്നു എന്നത്,ഒരു വായനക്കാരനെ സംബന്ധിച്ച്, അക്കാലത്ത് ചിന്തിക്കാൻ കഴിയാത്തതായിരുന്നു. , പരമ്പരാഗത പുസ്തകം നിർമ്മാണത്തിന് വിധേയമായി ആ കാലത്ത് പുറത്തുവന്നുകൊണ്ടിരുന്ന പുസ്തകങ്ങളെ, ഞെട്ടിച്ചു കൊണ്ടാണ് മള്‍ബറിയുടെ ഓരോ പുസ്തകവും വന്നിരുന്നത്. അതുവരെ വായനക്കാര്‍ക്ക് ചിന്തിക്കാത്ത കഴിയാത്തതായിരുന്നു ആ പുസ്തകങ്ങളുടെ സൌന്ദര്യവും ഉള്ളടക്കവും, മനോഹരമായ കവറിലും, രൂപത്തിലും, ഉള്ളടക്കത്തിലും അച്ചടിയിലും വിഷയത്തിലും ഈ പുസ്തകങ്ങൾ കിട്ടുമ്പോൾ,ഈ പുസ്തകങ്ങളെ പറ്റിയുള്ള “പ്രിയ സുഹൃത്ത് “ മായി പോസ്റ്റ്മാൻ വീട്ടില്‍ എത്തുമ്പോള്‍, ഇന്നത്തെ ഏതൊരു വായനക്കാരനും ഒരിക്കലും ഉണ്ടാകാൻ ഇടയില്ലാത്ത ഒരു സന്തോഷം മള്‍ബറി കാലത്തെ വായനക്കാർക്ക് മാത്രം സ്വന്തമായിട്ടുണ്ടായിരുന്നു. കെ.പി നിർമ്മല്‍ കുമാറും,മേതില്‍ രാധാകൃഷ്ണനും അവരുടെ പുസ്തകങ്ങളും, അന്യഭാഷകളിലെ കഥകൾ, നോവലുകളുമായി അനേകം പുസ്തകങ്ങൾ അന്ന് മള്‍ബറി വായന കേരളത്തിന് നൽകി. അത് ഒരാളുടെ മാത്രം പ്രയ്കത്നമായിരുന്നു, സ്വപ്നമായിരുന്നു, ഷെല്‍വിയുടെയും, അയാളുടെ മള്‍ബറി എന്ന അച്ചടിശാലയുടെയും. 1990 കളിലെ മലയാള പുസ്തകം ലോകത്തിനെ,വായനാലോകത്തിനെ, അമ്പരിപ്പിച്ച ഒരാൾ, പുസ്തകങ്ങളെ പറ്റിയുള്ള തന്റെ സ്വപ്നങ്ങളെ, മള്‍ബറിയുടെ വായനക്കാരിൽ എത്തിക്കാൻ ജീവിതം മാറ്റി വച്ച ഒരാള്‍, അതായിരുന്നു ഷെൽവി. കാലമെത്തുമുമ്പ് വായനക്കാരിൽ നിന്നും, ജീവിതത്തിൽ നിന്നും,പുസ്തകങ്ങളില്‍ നിന്ന് തിരികെ നടന്നുവെങ്കിലും, ആ കാലത്തെ വായനക്കാരുടെ മനസ്സിൽ എന്നും മൾബറുടെയും ഷെൽവിയും ഉണ്ടായിരുന്നു.
പക്ഷേ ജീവിതത്തിന്റെ ഒഴുക്കില്‍ എവിടെയോ ഒലിച്ച് പോയ ആ ഓർമ്മകളെ, ജീവിതത്തെ,ആ ജീവിതത്തിലെ ഡിയേ ഒക്കെ വീണ്ടും ഓർമിപ്പിക്കുന്നു, “ബെന്യായാമിന്റെ മള്‍ബറി,എന്നോട് നിന്റെ സോര്‍ബയെ കുറിച്ച് പറയൂ” എന്ന പുസ്തകത്തിലൂടെ.
“എങ്ങനെയാണ് ഒരാള്‍ക്ക് ഒരെഴുത്തുകാരൻ അത്രമേല്‍ പ്രിയപ്പെട്ടവനായി മാറുക? എഴുത്തുകാരൻ എന്ന
അഗാധഗർത്തത്തിലേക്കു വീണുപോവുക? അയാളെ ഭ്രാന്തമായി അഭിനിവേശത്തോടെ സ്നേഹിക്കാനും പിന്തുടരാനും തോന്നുക ?
പുസ്തകങ്ങള്‍ക്കുവേണ്ടി ഈ ഭൂമിയില്‍ ജീവിച്ചു മടങ്ങിയ ഷെല്‍വിയുടെയും അയാളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ കസാൻദ്സാകിസിന്റെയും കാലങ്ങളിലുടെ,ഇരുവര്‍ക്കുമിടയിലെ സമാനലോകങ്ങളിലുടെ,അവരുടെആഹ്ലാങ്ങള്‍ക്കും പ്രണയങ്ങള്‍ക്കും വേദനകള്‍ക്കു മൊപ്പംമാണ് ബെന്യാമിൻ,ഒരു നോവലിസ്റ്റിന്റെ സര്‍വസ്വാതന്ത്ര്യത്തോടെ.” (ബള്ര്‍ബ്)
ഷെൽവിയുടെ,ഡിയുടെ ജീവിതത്തെ പറ്റി പറയുമ്പോൾ നിക്കോസ് കസാൻദ്സാകിസ് എന്ന എഴുത്തുകരനെ പറ്റി എങ്ങനെ പറയാ തിരിക്കാനാകും, കാരണം ഷെൽവിക്കും,ഡിയിക്കും നിക്കോസ് കസാൻദ്സാകിസ് വെറും എഴുത്തുകാരൻ മാത്രമല്ല അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു ആ എഴുത്തുകാരനും അയാളുടെ എഴുത്തുകളും പുസ്തകങ്ങളും ആ ജീവിതങ്ങള്‍ക്കോപ്പമാണ് ബെന്യാമിൻ എന്ന എഴുത്തുകാരൻ “മള്‍ബറി,എന്നോട് നിന്റെ സോര്‍ബയെ കുറിച്ച് പറയൂ” എന്ന പുസ്തകത്തിലൂടെ കോഴിക്കോടും ഗ്രീസിലുമെക്കെ നടക്കുന്നത്,
പുസ്തകത്തിൽ ഒരിടത്ത് ഷെൽവിയും ഡിയും ഒന്നിച്ചുള്ള ജീവിതം തുടങ്ങി ദിവസം രാത്രി ആഹാരത്തിനു ശേഷം സാകിസിൻ്റെ The Fratricides എന്ന നോവലിൻ്റെ ഒരു ഭാഗം വായിക്കുന്നതിനെ കുറിച്ച് പറയുന്നുണ്ട്.
"എന്റെ ജീവിതത്തിൽ ഞാനാഗ്രഹിച്ചിരുന്നത് വെറും മൂന്ന് കാര്യങ്ങളാ യിരുന്നു, ഒരു കൊച്ചുവീട്, ഭാര്യ, ചുരുണ്ട ഇലകൾ തിങ്ങിയ ഒരു പൂപ്പാത്രം. എന്റെ പ്രിയപ്പെട്ടവളേ, ജീവിതമെന്നത് വളരെ വിചിത്രമാണ്. മനുഷ്യന് വളരെ കുറച്ചേ വേണ്ടൂ സന്തുഷ്ടനാകാൻ. എന്നാൽ കപടയശസ്സിനു പിന്നാലെ അലഞ്ഞ് അവൻ സ്വയം നഷ്ടപ്പെടുത്തുന്നു. സ്വയം നശിപ്പിക്കുന്നു. എന്റെ മാരിയ, ഇവിടം ഉപേക്ഷിക്കാനും ആ കൊച്ചുമുറി യുടെ വാതിലിനരികെ എത്താനും ഒരക്ഷരംപോലുമുരിയാടാതെ നിൻ്റെ കൈത്തണ്ട തൊടാനും അതിന്റെ ഇളം ചൂട് എൻ്റെ കൈപ്പത്തിക്കു ള്ളിലറിയാനും ഞാനെത്ര തവണ കൊതിച്ചിട്ടുണ്ടെന്നോ. സ്നേഹിക്കുന്ന കൈകളുടെ സ്‌പർശനത്തെ ക്കാളേറെ വലിയ ആനന്ദം മറ്റൊന്നുമില്ലെന്നുതന്നെ ഞാൻ കരുതുന്നു."
ഈ വരികൾ വായിക്കുന്ന ,ഇന്നും മള്‍ബറിയേ ഇഷ്ടപ്പെടുന്ന, ഷെൽവിയെ ഓർക്കുന്ന, കസാൻദ്സാകിസിനെ വായിക്കുന്ന, സോര്‍ബയുടെ ജീവിതം തങ്ങളുടെ കൂടെ ജീവിതമായി സ്വപ്നങ്ങളിൽ എങ്കിലും കാണാൻ ആഗ്രഹിക്കുന്ന വായനക്കാർക്ക് ഈ പുസ്തക വായന നൽകുന്ന ആവേശം, അനുഭവിച്ചറിയാനെ കഴിയൂ, അത് പറഞ്ഞു മറ്റോരാളെ മനസ്സിലാക്കിക്കുവാൻ ശ്രമിച്ചാൽ തീർച്ചയായും അത് ഒരു പരാജയം മാത്രമായിരിക്കും. കസാൻദ്സാകിസിന്റെ മണ്ണിലേക്ക് 2023 ലെ ഡിയുടെ യാത്രയും, 1985 മുതൽ 2023 വരെയുള്ള ഡിയുടെ കോഴിക്കോട് ജീവിതവുമാണ് "ഷെഹ്നായിയുടെ" മുറ്റത്തെ മള്‍ബറി വായനക്കാരനോട് പറയുന്നത് ,ആ കഥ പറച്ചിൽ അവസാനിക്കുന്നത് നിക്കോസ് കസാൻദ്സാകിസിന്റെ ഈ വാക്കുകളിലാണ്...
“അവര്‍ എന്നെക്കുറിച്ച് കരുതിയത്
പണ്ഡിതൻ,ബുദ്ധിജീവി,എഴുത്തുകാരൻ എന്നൊക്കെയാണ്,
എന്നാല്‍ ഞാനിതൊന്നുമായിരുന്നില്ല.
ഞാനെഴുതുമ്പോള്‍ എന്റെ വിരലുകളില്‍ പടര്‍ന്നത് മഷിയായിരുന്നില്ല,രക്തമായിരുന്നു.
ഞാനിതില്‍ കൂടുതല്‍ മറ്റൊന്നുമല്ല എന്ന് ഞാൻ വിചാരിക്കുന്നു:
ധൈര്യമുള്ള ഒരാത്മാവ് !”
നിക്കോസ് കസാൻദ്സാകിസ്
(1883-1957)
ആ വരികളിൽ പറയുന്നതു പോലെ, മൾബറി എന്ന പുസ്തകശാലയിൽ നിന്ന് പുറത്തു വന്നവ, വെറും പുസ്തകങ്ങൾ മാത്രം ആയിരുന്നില്ല അത് ഷെൽവിയുടെ സ്വപ്നങ്ങളായിരുന്നു, ജീവിതമായിരുന്നു, ആ ജീവിതം അവസാനിക്കുമ്പോൾ, ആ സ്വപ്നങ്ങള്‍ അവസാനിക്കുമ്പോൾ അവസാനിച്ചത് ,പുസ്തകങ്ങളെ ജീവിതം പോലെ സ്നേഹിക്കുന്ന വായനക്കാരന്റെ സ്വപ്നങ്ങൾ കൂടിയായിരുന്നു,പുസ്തകത്തിന്റെ പുറത്തും അകത്തും അതിന്റെ മനോഹരിതയേ എന്നും സ്വപ്നം കാണുന്ന വായനക്കാരന്റെ സ്വപ്നങ്ങളുടെ അവസാനമായിരുന്നു അത്. വായനക്കാരന്റെ ഓര്‍മ്മകളില്‍ നിന്ന് എന്നോ മറവിയിലേക്ക് മടങ്ങി പോയിരുന്ന ഷെല്‍വിയും മൾബറി എന്ന പുസ്തകശാലയും, അവിടുന്ന് വായനക്കായി പുറത്തുവന്ന പുസ്തകങ്ങളെയുമാണ് ബെന്യാമിന്‍ “മള്‍ബറി,എന്നോട് നിന്റെ സോര്‍ബയെ കുറിച്ച് പറയൂ” എന്ന "കേട്ടുകേഴ്വിയില്‍ നിന്നും കെട്ടുകഥകളില്‍ നിന്നും പൊലിപ്പിച്ചെടു ത്തവ.അവിടവിടെ ജീവിതത്തിന്റെ നേര്‍ത്ത നിഴല്‍ വീണു കിടക്കുന്നു ഒരു കഥയായിമാത്രം ഇതിനെ കാണുക” എന്ന് പറയുന്ന ഈ കഥയിലൂടെ (ഒരു വാക്ക്- ബെന്യാമിന്‍) മള്‍ബറിയില്‍ നിന്നും, ജീവിതത്തില്‍ നിന്നും ഷെല്‍വിയും മള്‍ബറിയും പിൻതിരിഞ്ഞു നടന്ന കാലത്ത്, നിരാശയി ലേക്ക് ആണ്ടു പോയ, പുസ്തകങ്ങളെ,വായനയെ ജീവിതത്തിനോപ്പം പ്രണയിച്ച് വായനക്കാര്‍ക്കായി വീണ്ടും മൾബറി ഓർമ്മകളുടെ ഒരു വസന്തമായി ബെന്യാമിന്‍ നല്‍കുന്നത്.
📙- മള്‍ബറി,എന്നോട് നിന്റെ സോര്‍ബയെ കുറിച്ച് പറയൂ” (നോവൽ)
✍️- ബെന്യാമിന്‍
📖- 352
🖨️- ഡി.സി ബുക്സ് ( 2025)
💸 499 ₹