നേരം സന്ധ്യയായിരിക്കുന്നു പടിഞ്ഞാറ്
ആകാശം നല്ല ചുവപ്പു നിറത്തില്‍ കിഴക്ക് കറുത്തിരിണ്ടാണ്,ഇരുട്ട് പതിയേ കയറി
വരുന്നു,രണ്ട്,മൂന്ന് തുള്ളികള്‍ ഒന്ന് തൂളി പോയി,മഴയുടെ വരവ് അറിയിച്ച്.ഒരു ചെറു
കാറ്റ് പതിയേ മരങ്ങളേയും,ചെടികളെയും ആകെ തലോടി പോയി.ഇപ്പോള്‍ എല്ലാം നിശ്ചലം,മഴതുള്ളികള്‍
വീഴുന്നതൊഴികെ. എങ്കിലും മഴ എന്ന് പറയാറായിട്ടില്ല. കാറ്റ് വീണ്ടും വരുന്നുണ്ട് മുമ്പേത്തേക്കാള്
ശക്തിയായി മരങ്ങളെയും, ചെടികളെയും ഒന്ന് ഉലച്ചു,വാഴയും കപ്ളവും ഒന്ന് ഉലഞ്ഞ് ആടി
നിന്നു.ഒന്ന് കറങ്ങി ആ കാറ്റ് വന്ന വഴിയേ പതിയേ തിരിച്ചു പോയി.ഇപ്പോഴും
മഴതുള്ളികള്‍ ചന്നംപിന്നം വീഴുന്നുണ്ട്. മഴയുടെയും കാറ്റിന്റെയും ഒരുക്കങ്ങള്‍
കണ്ടിട്ടാകാം കിളികള്‍ ഒച്ച വച്ച പറന്നു പോയി തുടങ്ങി.പാവങ്ങള്‍ മഴ നനയേണ്ട
എന്ന് ഓര്‍ത്തി ട്ടുണ്ടകാം.പിന്നെയും കാറ്റ് ഒന്ന് കറങ്ങി തിരിഞ്ഞ് വന്നു,ഇപ്പോള്‍
പഴയതിലും കുറച്ചു കൂടി ശക്തിയോക്കെയുണ്ട്. വാഴയും കപ്ളവും മാത്രമല്ല ചാമ്പയും
ജാതിയും ഒക്കെ പെട്ടമട്ടാണ്,എല്ലാവരെയും ഒന്ന് നല്ലവണ്ണം കറക്കി കാറ്റ് തിരിച്ചു
പോയി.മഴ പെയ്യണോ വേണ്ടയോ എന്ന് ശങ്കിച്ച് നില്കുന്നു,മട്ട് കണ്ടിട്ട് പെയ്യണം എന്ന
ആഗ്രഹത്തിലാണ് എന്ന് തോന്നുന്നു.എന്നാല്‍ അതിനോട്ട് കഴിയുന്നുമില്ല.കിളികളോക്കെ
പോയികഴിഞ്ഞു.പടിഞ്ഞാറും കിഴക്കുമോക്കെ ആകെ ഇരുണ്ടു,മഴ പെയ്തതു തന്നെ.അതാ കാറ്റ്
പിന്നെയും വരുന്നുണ്ട്,ഈപ്രാവശ്യം എന്തോ തീരുമാനിച്ച മട്ടാണ്, ഒന്ന് വട്ടം കറങ്ങി, വാഴയും
കപ്ളവും ചാമ്പയും ജാതിയും റമ്പൂട്ടാനും ആരിവേപ്പും ആഞ്ഞിലിയും പ്ളാവും എല്ലാരും
അതില്‍ പെട്ടു,വട്ടം കറക്കി ചുഴലി എന്ന പോലെ,കൊമ്പുകളോക്കെ ഒടിയുമോ എന്തോ,അവരോക്കെ
പിടിച്ചു നില്കാനുള്ള തത്രപ്പാടിലാണ്,ചുവട് പിഴച്ചാല്‍ നിലം തൊട്ടതു തന്നെ,പക്ഷേ
കാറ്റിന് യാതോരു ദാക്ഷ്യണ്യവുമില്ല,എല്ലാവരെയും ശരിക്കും വട്ടം കറക്കി നെഞ്ച് വിരിച്ച്
മുകളിലെക്ക് പോയി തിരിച്ചി വന്ന് മടങ്ങി പോയി, കാറ്റിന്റെ വികൃതിയില്‍ വിരണ്ടാണ്
എല്ലാവരുടെയും നില്പ്.ആകെ കറുപ്പിച്ചിരുന്ന ആ മഴകാറും ഇപ്പോള്‍ കാണാനില്ല.ഇലകള്‍
മഴയുടെ ശേഷിപ്പുകളുമായി വിറങ്ങലിച്ച് നില്കുന്നു.പെരുംമഴയില്‍ കുളിരാനുള്ള മോഹം
കാറ്റ് കൊണ്ടുപോയതിന്റെ നഷ്ടബോധം അവരില്‍ കാണാമായിരുന്നു.
Saturday, May 2, 2020
Subscribe to:
Comments (Atom)
-
▪️"ഇതെഴുതി നിർത്തുമ്പോൾ ചുള്ളിക്കാടിൻ്റെ വരികൾ ഓർമ്മവരുന്നു. അതെ, രണ്ടു കതിനകളെ കൂട്ടിയിണക്കുന്ന വഴിമരുന്നിന്റെ ഇടവേളയിലാണ്...
-
വസുധ കരുതുന്നതുപോലെയല്ല, ഇത്തരം അപൂർണ്ണമായ വസ്തുക്കൾ നിർഭാഗ്യം കൊണ്ടുവരുന്നവയാണ്,കടല്‍മണമുള്ള പൊട്ടിയ ശംഖിലേക്ക് നോക്കി നിശാന്തി...
-
"ഓരോ മനുഷ്യനും ഓരോ ഗ്രന്ഥമാണല്ലോ, എഴുതപ്പെടാത്ത ഗ്രന്ഥം. ഗ്രന്ഥശാഖകൾ പോലെയാണ് വ്യക്തിയും വ്യക്തിത്വവും. ചിലർ കവിത, ചിലർ നാടകം, ചിലർ കഥ...