Sunday, August 31, 2025

വായിച്ച പുസ്തകം /സ്വപ്നങ്ങളുടെ പുസ്തകം / ഷാഹിന ഇ.കെ


“എനിക്കറിയില്ലല്ലോ കുട്ടീ, അങ്ങനെയൊരു പുസ്‌തകം." വാതിൽ തുറക്കുമ്പോൾ ഉമ്മി പറഞ്ഞു.

"പക്ഷേ, നമുക്കെന്താണ് ഉറപ്പിച്ചു പറയാനാകുക നമ്മുടെ കുഞ്ഞുങ്ങളെ ക്കുറിച്ച്... അവരെച്ചൊല്ലി നമ്മൾ സൂക്ഷിക്കുന്ന ഉറപ്പുകൾ, അവയെല്ലാം നമ്മുടെ സ്വപ്‌നങ്ങളാണെന്ന് തിരിച്ച റിയുക ഒരുണർച്ചയിലാവും... ചിലപ്പോളൊക്കെ ഉണർച്ചയിലോ ഉറക്കത്തിലോ എന്നുകൂടി അറിയാറില്ല ഞാനിപ്പോൾ. ആ പുസ്‌തകം, അതിലെന്തായിരുന്നു അവൻ എഴുതാറ്?"

"സ്വ‌പ്നങ്ങൾ." ഉമ്മി വിസ്‌മയത്തോടെ എന്നെ നോക്കി. പിന്നെ താക്കോ ലെടുത്ത്, പൂട്ടിൻ്റെ ദ്വാരത്തിലേക്കും. “നീയത് വായിച്ചിട്ടുണ്ടോ എപ്പോഴെ ങ്കിലും?" "ഞാനത് കണ്ടിട്ടില്ല...” ഞാൻ പിറുപിറുത്തു. അവരൊന്നും പറഞ്ഞില്ല.

നിൻ്റെ മുറി...അതെനിക്കറിയാം, എപ്പോളും ഉറങ്ങാൻ തോന്നുന്ന ഇരുട്ടുണ്ടവിടെ. “കാറ്റിലോരോന്നിലും എന്നെയോർക്കാനായിട്ടെ"ന്ന് ഞാൻ സമ്മാനിച്ച നീലലോഹംകൊണ്ടുള്ള കാറ്റുമണി. ജനൽപ്പടിയിലെ വള്ളിപ്പടർപ്പുകൾ, നിറമുള്ള സ്‌ഫടികക്കുപ്പികൾ, എപ്പോഴും സമയം തെറ്റിച്ചോടുന്ന ചുവന്ന അലാം ക്ലോക്ക്, വലിച്ചുവാരിയിട്ട പുസ്‌തകങ്ങൾ, ഡയറികൾ, കുപ്പായങ്ങൾ... പരതിപ്പരതി അതിനിടയിൽ ഞാനത് കണ്ട ത്തും. നിൻ്റെ സ്വപ്‌നങ്ങളുടെ പുസ്‌തകം. നീ എഴുതി നിർത്തിയിടത്തു നിന്ന് ഞാനെഴുതിത്തുടങ്ങുന്ന ദിവസം നീ തിരികെ വരുമെന്ന് എനിക്ക റിയാം.

തൻറെ കൺമുമ്പിൽ നിന്ന് പ്രതീക്ഷമായ ഒരു ഓർമ്മകളുമായി അവനെ തേടുന്ന ഒരുവളെ "സ്വപ്നങ്ങളുടെ പുസ്തകത്തിൽ" കാണുന്നു, വായിക്കു ന്നു.

എനിക്കു നേരെ കണ്ണുകൾ ചുരുക്കി കനത്ത പുരികങ്ങൾ വളച്ച്, പറഞ്ഞു വന്ന വാചകത്തോട് അദ്ദേഹം ഇത്രകൂടി ചേർത്തു: "കൂട്ടത്തിൽ, അനാവശ്യമായ വൈകാരികത ഇവിടെയിരിക്കുമ്പോൾ നിനക്കും ഗുണം ചെയ്യില്ല."

"അനാവശ്യ വൈകാരികത" എന്ന സാബിൻ്റെ കണ്ടെത്തൽ ചൊടിപ്പിച്ചെ ങ്കിലും ഉറപ്പായും അവ പുതിയ പാഠങ്ങളായിരുന്നു, ടെലികമ്മ്യൂണിക്കേ ഷൻ വിഭാഗത്തിൽനിന്ന് തികച്ചും വ്യത്യസ്‌ത മായ ഈ ഭൂമികയിലേക്ക് എത്തിച്ചേർന്ന എന്നെ സംബന്ധിച്ചിട ത്തോളം. ആ സംഭാഷണത്തിനൊ ടുവിൽ സാബ് കടന്നുപോയപ്പോൾ ഞാൻ വെറുതെ ചുറ്റിനും നോക്കി.

കുറേ മനുഷ്യരുടെ അങ്ങുമിങ്ങുമായി മുറിഞ്ഞു ചിതറിപ്പോയ ഹൃദയ ങ്ങൾക്കിടയിലെ അതിർത്തിപോലെ നീലപ്പച്ചകളുടെ താഴ്‌വര ഒരുപാട് മുറിവുകളും നിലവിളികളും ഒളിപ്പിക്കപ്പെട്ട അഗാധമായ നിശ്ശബ്ദതയും പേറി നിലകൊള്ളുകമാത്രം.

അനുഗ്രഹിക്കപ്പെട്ട താഴ്‌വരയിൽ സമാധാനമായി ജീവിക്കാനായി ആർക്കോവേണ്ടി ജീവിതത്തിൽ അഭിനയിക്കുന്ന ഒരു കൂട്ടം മനുഷ്യർ ക്കിടയിൽ എത്തിപ്പെടുന്ന ഒരുവൻ്റെ മനോവിചാരങ്ങൾ "കാശീർ,കല്ല്, സൂഫിയാനിൽ" വായിക്കുന്നു.

.

എങ്ങോട്ടും പോകണമെന്നുണ്ടായിരുന്നില്ല ഗ്രാമംവിട്ട്, മണ്ണ് വിട്ട്, എല്ലാവ രെയുംവിട്ട്... ഏതോ വേഗത്തീവണ്ടിയിൽ കയറിയിരിക്കുന്നു. തെക്കോ ട്ടാണ്. തെക്കെവിടെയാണ്? വളവോ തിരിവോ ഇല്ലാത്ത ഒറ്റയടിപ്പാത യിലൂടെ പായുന്ന തീവണ്ടിക്ക് എങ്ങനെയാണ് ദിക്കറിയാനാവുക? ഖോകനറിയില്ല ഒരു ദിക്കും. ഗ്രാമംവിട്ട് ഒരിക്കലും പുറം ചാടിയിട്ടില്ല. മണ്ണി ലല്ലാതെ പണിതിട്ടുമില്ല. ഇനി പണിയേണ്ടത് കെട്ടിടങ്ങളാണ്. കൂറ്റൻ സിമൻ്റെടുപ്പുകൾ. തീവണ്ടിയുടെ, പുറപ്പെടുമ്പോളുണ്ടായ കരച്ചിലുകളും കുലുക്കങ്ങളും ഖോകനെ വല്ലാതുലച്ചു. ദയയറ്റ അതാകട്ടെ, ഒറ്റത്തള്ളിന് ഗ്രാമത്തെ പിറകോട്ട് വീഴ്ത്തി. ചെറിയ ചെറിയ ചാഞ്ചാട്ടങ്ങൾ, നീണ്ട അലർച്ചകൾ, അതിവേഗങ്ങളുടെ വെളുത്ത കാഴ്‌ചകൾ. ചിലയിടങ്ങളിൽ വണ്ടി നിശ്ചലമാകുന്നു. ആളുകളും വർത്തമാനങ്ങളും ഛായകളും മാറുന്നു. പിന്നെപ്പിന്നെ തീർത്തുമപരിചിതമാകുന്നു. ആരൊക്കെയോ വന്നു പോകുന്നു....

ഉയരും ഉടലുമൂറ്റി അവർ നിറച്ച ധാന്യപ്പുരകൾ, അവയുടെ സമൃദ്ധി, തങ്ങളുടെ അധ്വാനം എന്ന് തിരിച്ചറിയുമ്പോൾ ,ആ തിരിച്ചറിവി നെ,സ്വപ്നങ്ങളെ കാണുന്നവർ ആ തിരിച്ചറിവിനെ സ്വപ്നങ്ങളെ തല്ലികെടുത്തുന്നവർക്കിടയിൽ നിന്ന്, ജീവിക്കാനുള്ള വഴികൾ തേടി, വളവോ തിരിവോ ഇല്ലാത്ത ഒറ്റടിപ്പാതയിലൂടെ പായുന്ന തീവണ്ടിയിൽ ഇരിക്കുന്ന ഒരുവൻ്റെ മനോഗതങ്ങൾ "കൃഷ്ണചുരയിൽ" വായിക്കുന്നു.

"സെറീനാ, സത്യമായും എൻ്റേതായ കാരണങ്ങൾകൊണ്ട്, ചില തീർച്ച യില്ലായ്മ‌കളുടെ അസ്വാസ്ഥ്യങ്ങൾ നിരന്തരം അലട്ടുന്നത് കൊണ്ട്, ഞാനീ ലോകത്തെ ഭയക്കുന്നു. ആ ഭയത്തിന്റെ കാരണങ്ങളെക്കുറിച്ച് ബോധ്യ പ്പെട്ടുകൊണ്ടിരിക്കുന്നതിനൊപ്പം ഞാൻ അത്രമേൽ തനിച്ചാവുകയാണ്. പക്ഷേ, എനിക്ക് ഒളിച്ചോടണമെന്നില്ല. ഞാനത് ആഗ്രഹിക്കുന്നുമില്ല. എനിക്ക് ഈ ലോകം വേണം. എന്നെ മോഹിപ്പിച്ചുകൊണ്ടേയിരിക്കുന്ന അതിൻ്റെ മഴവില്ലുകൾ... ഞാൻ നീയാകുന്ന ഒരു ദിവസം. അത് ഞാനത്ര മേൽ ആഴത്തിൽ സ്വപ്‌നം കാണുന്നു. അതെന്തുമാത്രം ചിതറിയ നിറങ്ങ ളുടേതാണെന്ന് നിനക്കറിയാമോ? നീലിച്ചു തിളങ്ങുന്ന ആകാശത്തേക്ക് ആരോ പറത്തിവിട്ട ഒരു പട്ടം പോലെ എവിടെയൊക്കെയോ അലയുന്ന ഒന്ന്......പറയേണ്ടതായ കാര്യങ്ങൾ, ക്ലാസ്‌മുറി വർത്തമാനങ്ങൾ... നീയെന്നിൽ നിന്നകലുന്നത് അത്ര അഗാധം വേദനിപ്പിക്കും എന്നെ. അതുകൊണ്ടുതന്നെ ഒരിക്കൽ നിന്നോടത് പറയണമെനിക്ക്. നീയെന്നെ മനസ്സിലാക്കുമെന്ന് എനിക്കു തോന്നുന്നു. അത്രമേൽ ഞാൻ താദാത്മ്യം പ്രാപിച്ച നീ അത് തിരിച്ചറിയാതെ പോവില്ല. നിൻ്റെ മുന്നിലെങ്കിലും ഞാൻ പരി ഹാസ്യനാവില്ല. എനിക്കത് ആരോടെങ്കിലും പറയണം സെറീന... അത് മറ്റാരോടാണ്...? എനിക്കിത് തുടരാനാവില്ല. നീലദുപ്പട്ട പറത്തി, എനിക്ക് ഒരു പക്ഷിയെപ്പോലെ പറന്നുപോകണം, കൈനഖങ്ങളിൽ എപ്പോളും വിചിത്രനിറങ്ങളുടെ ചിത്രരേഖകൾ വേണം, കറുത്ത രേഖകൾകൊണ്ട് ഇമകൾ വരയ്ക്കണം, വെയിൽ വീഴുന്ന മൂക്കുത്തി, പച്ചക്കല്ലുകളുള്ള കമ്മൽ, കുറുകുന്ന വളകൾ, ഉലയുമുടുപ്പുകൾ...

തന്റേതായ ആരുമില്ലാത്ത അപരിചിത ഭൂഖണ്ഡത്തിലേക്ക് അമ്മയേയും പപ്പയേയും തന്നെ പ്രണയിക്കുന്ന ഒരുവളെയും വിട്ട് ,സ്വയം അറിയാനും, തന്നെ തനിക്കൊപ്പം ആക്കാനും, തന്നെ രൂപപ്പെടുത്തുവാനും മോഹിക്കു ന്ന ഒരവന്റെയോ ? ഒരുവളുടെയോ?,"ഒരുവളുടെ തന്നെ" വിചാരങ്ങളാണ് "ക്രിസാന്ത് ഫെർണാണ്ടസിന് സെറീനയോട് പറയാനുള്ളത്"

 തെല്ലു നീണ്ട നാല് കഥകൾ എന്ന് എഴുത്തുകാരി ആമുഖത്തിൽ പറയു ന്നത് , വായനയിൽ ബോധ്യമാക്കുന്നു ഈ കഥകളെല്ലാം തെല്ല് നീണ്ട കഥകളാണ് എന്നാൽ കഥ പറച്ചിലെ ഹൃദൃത ആ നീളത്തെ ചുരുക്കു ന്നു.ഈ നാല് കഥകളിൽ ഉള്ളവർ സ്വയം തങ്ങളുടെ ജീവിതം തേടുന്ന വരാണ്, അവരുടെതായ വ്യത്യസ്തമായ വഴികളിൽ, ചിന്തകളിൽ, ജീവിതങ്ങളിൽ, അവരെ നമ്മൾ ചുറ്റും കാണുന്നവരാണ് , ഇടപെടുന്ന വരാണ് ,പക്ഷേ അവരെ പലപ്പോഴും തിരിച്ചറിയുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരി ക്കുന്നു .എന്നാൽ ഈ നാല് കഥകളുടെയും വായനയിലൂടെ നമ്മൾ അവരെ തിരിച്ചറിയും നമ്മുടെ ചുറ്റുപാടുകളിൽ നിന്നു തന്നെ.

📙- സ്വപ്നങ്ങളുടെ പുസ്തകം 
✍️- ഷാഹിന ഇ.കെ
📖- 99
🖨️- ഡി.സി.ബുക്സ് ( 2023)
💸-140 ₹