Friday, August 1, 2025

വായിച്ച പുസ്തകം / "മുക്തകണ്ഠം വി കെ എൻ " /കെ.രഘുനാഥൻ




"ഓരോ മനുഷ്യനും ഓരോ ഗ്രന്ഥമാണല്ലോ, എഴുതപ്പെടാത്ത ഗ്രന്ഥം. ഗ്രന്ഥശാഖകൾ പോലെയാണ് വ്യക്‌തിയും വ്യക്തിത്വവും. ചിലർ കവിത, ചിലർ നാടകം, ചിലർ കഥ, ചിലർ നോവൽ, ചിലർ അലക്ഷ്യമായ യാത്രാ വിവരണം... ഇതൊന്നുമല്ലാത്ത ദുരന്തമയമായ ആത്മഹത്യാക്കുറിപ്പുക ളാവാം ചില വ്യക്തിത്വങ്ങൾ.

എല്ലാവരും എഴുതപ്പെടാത്ത ഗ്രന്ഥങ്ങളല്ല. ചിലർ സ്വയം എഴുതുകയും എഴുതപ്പെടുകയും ചെയ്യും. അതുപോലും ആ വ്യക്തി യുടെ സമ്പൂർണ്ണ ജീവിതമല്ല; ജീവിതത്തിലെ തിരഞ്ഞെടുക്കപ്പെട്ട സന്ദർഭങ്ങൾ മാത്രമാ യിരിക്കും. എത്ര സത്യസന്ധമായ ജീവിത കഥയും രഹസ്യങ്ങൾ ഒളിപ്പിക്കാ ൻ പരിശ്രമിക്കുന്നതു കാണാം. കുടുംബം, ഭാവി, കേസ്, കടപ്പാട്, സ്നേഹം, മനസ്സാക്ഷിക്കുത്ത്, അജ്ഞാത ഭയം, ആത്മവിശ്വാസ ക്കുറവ്, ബന്ധുക്കൾ, സമൂഹം, ശത്രുത, സുഹൃത്തുക്കൾ എന്നീ പരിഗണനകൾ ഓരോ ഘട്ടത്തിലും എഴുത്തുവഴിയിൽ കയറിനിന്ന് ഇത് വേണോ, ഇത് പ്രശ്‌നമാകുമേ എന്നൊക്കെ തടസ്സപ്പെടുത്തിക്കൊണ്ടിരിക്കും. മറവി ഇന്നോളം ഒരു ജീവിതകഥയേയും തടസ്സപ്പെടുത്തിയിട്ടില്ല- ഓർമ്മകള ല്ലാതെ..."

മുക്തകണ്ഠം മനുഷ്യഗ്രന്ഥത്തിന്റെ ആമുഖത്തിൽ മനുഷ്യഗ്രന്ഥ രചന യിലേക്ക് എത്തിയ വഴികളെ പറ്റി കെ. രഘുനാഥൻ ഇങ്ങനെ പറഞ്ഞ തുടങ്ങുന്നു. ഇതുപോലെ ഒരു ഗ്രന്ഥം ഒരിക്കലും എഴുതാൻ ആഗ്രഹി ക്കാത്ത താൻ, വി.കെ എന്നിൻ്റെ മരണത്തിന് പതിനാലു വർഷത്തിനു ശേഷം തൻ്റെ ശേഖരത്തിലെ വി കെ എന്നിൻ്റ 21 കത്തുകൾ കണ്ടെത്തു ന്നു, എന്നാൽ താൻ വി കെ എൻ എഴുതി കത്തുകളും അദ്ദേഹത്തിൻറെ ശേഖരത്തിൽ ഇല്ല എന്നുള്ളതും , ഇന്നുവരെ ആ ജീവിതം ആരും എഴുതി യിട്ടില്ല എന്ന് ഉള്ളതും വി.കെ എന്നുമായി ബന്ധപ്പെട്ട് അടുപ്പമുള്ളവരു മായുള്ള സംസാരത്തിൽ നിന്ന് കൂടുതലായി ഒന്നും ലഭിക്കുന്നില്ല എന്ന്  വന്നപ്പോഴും, വി.കെ എന്നുമായി ആഴ്ചകളിൽ നടത്തിയ ദീർഘ ഫോൺ സംഭാഷണങ്ങളും, കണ്ടുമുട്ടലു കളും, മറ്റുള്ളവർ പറഞ്ഞ കാര്യങ്ങളും, ഇന്ന്  ഇല്ലാതായിരിക്കുന്നു എന്നും, ആ കത്തുകൾ 21 എണ്ണമൊഴികെ യുള്ളവ ഒക്കെയും നഷ്ടമായിരിക്കുന്നു എന്നതും മറ്റെന്തിൻ്റെയൊ ക്കെയോ നഷ്ടം എന്ന മിന്നലിൻ്റെ  അർത്ഥം തനിക്ക് വ്യക്തമായി എന്നും, ആ നഷ്ടം  ദുർബലമായ ഓർമ്മകളുടെതാണ് എന്നും അത്  സംഭവിച്ച് കൂടാ എന്നും വി.കെ.എൻ ഒരു ജീവിത ഗ്രന്ഥം ആഗ്രഹിക്കുന്നു എന്നും ഇനി കാലത്തെപ്പോലും കാത്തുനിൽക്കുന്നില്ല എന്നും പറയുന്നു. 

2018 ആഗസ്റ്റിൽ ഭാഷാപോഷിണിയിൽ ആദ്യ ലക്കമായി എഴുതി തുടങ്ങിയ മുക്തകണ്ഠത്തിൻ്റെ  89 അധ്യായങ്ങളിലായിട്ടുള്ള സമാഹൃത രൂപമാണ് "മുക്തകണ്ഠം വി കെ എൻ " എന്ന വി കെ എന്നിന്റെ ജീവിതാഖ്യായിക. വായനക്കാരായ മലയാളികൾ അറിഞ്ഞതും അറിയാത്തതുമായ വി കെ എൻ ജീവിതമാണ് ഇവിടെ കെ രഘുനാഥൻ എഴുതുന്നത്, ആദ്യകാല വികെഎൻ കഥകളുടെ പകർപ്പുകളും, അതിലെ ചിത്രങ്ങളും, വി കെ എൻ നെ സംബന്ധിക്കുന്ന ഛായാ ചിത്രങ്ങളും, നമ്പൂതിരിയുടെ "വി കെ എൻ എൻ്റെ  എഴുത്തുകാരൻ" എന്ന അവതാരികയും ഉൾപ്പെടുന്ന ഈ പുസ്തകം  വായിക്കുമ്പോൾ അതിലെ  അവസാന അധ്യായത്തിലെ ചില വരികൾ ഇവിടെ ഓർക്കാതെ വയ്യ അത് ഇതാണ്.....

" ബർണാഡ്ഷായുടെ ശവകുടീരത്തിലെ വാക്യമാണ് തനിക്കിഷ്ട പ്പെട്ടത് എന്നായി വികെഎൻ.

I KNOW IF I STAYED AROUND HERE SOMETHING LIKE THIS WOULD HAPPEN.

മറ്റൊന്ന് ഷേക്സ്‌പിയറുടെ കല്ലറയിലെ സ്വന്തം വാക്യം.

GOOD FRIEND FOR JESUS SAKE FORBEAR TO DIG THE DUST ENCLOSED HERE BLESSED BE THE MAN THAT SPARES THESE STONES AND CURSED BE HE THAT MOVES BY BONES

ജീവിതത്തെയും മരണത്തെയും നിഷേധിച്ച് ഓഷോയുടെ ശവ കുടീരത്തിൽ രേഖപ്പെടുത്തിയ വാക്യമായിരുന്നു എനിക്കു ബോധിച്ചത്. ശരിക്കും ഒരു ഇന്ത്യൻ ആത്മാവ്.

NEVER BORN NEVER DIED
ONLY VISITED
THE PLANET EARTH

BETWEEN DECEMBER 17, 1931-JUNE 10, 1990.

-അതിനെപ്പറ്റിയൊക്കെ പഠനങ്ങളുണ്ടായിട്ടുണ്ട്. വികെഎൻ പറഞ്ഞു. നമ്മുടെ കല്ലറകളിലൊന്നും ഇത്തരം എപിറ്റാഫ് കണ്ടിട്ടില്ല.

-വികെഎൻ എങ്ങനെയാണു സ്വയം രേഖപ്പെടുത്തുക?

-ASK MY ENEMIES, വികെഎൻ പറഞ്ഞു.

-എങ്കിലും-

-VKN IS NOT A PERSON...വികെഎൻ ചിരിച്ചു.

വികെഎൻ ഒരു വ്യക്തിയല്ല.

-പിന്നെ?

-VKN IS A STATE OF MIND.

വികെഎൻ ഒരു മാനസികാവസ്ഥയാണ്.

അത്ര സാഹസികവും മനോഹരവുമായ ഒരു നിർവചനം അന്നു വരെ ഞാൻ കേട്ടിട്ടില്ല. അനുഭവിച്ചിരുന്നില്ല എന്നതാണു ശരി.പരമാർഥമാണ്. ഒരു മനുഷ്യന്റെയോ മൃഗത്തിന്റെയോ അല്ല; ഒരു മാനസികാവസ്ഥയുടെ പേരാകുന്നു വികെഎൻ."


📙- മുക്തകണ്ഠം വി കെ എൻ   (Lifesketch)
✍️- കെ.രഘുനാഥൻ
📖-416
🖨️-ലോഗോസ് ബുക്സ്  ( 2019 )
💸-550

No comments:

Post a Comment