Friday, October 3, 2025
വായിച്ച പുസ്തകം / മള്‍ബറി,എന്നോട് നിന്റെ സോര്‍ബയെ കുറിച്ച് പറയൂ / ബെന്യാമിൻ
Sunday, September 7, 2025
വായിച്ച / ഓർമ്മകൾ ഉപ്പിലിട്ടത് / ബിബിൻ ഏഴുപ്ലാക്കൽ
Friday, September 5, 2025
വായിച്ച പുസ്തകം / പായ / മനോജ് വെങ്ങോല
Sunday, August 31, 2025
വായിച്ച പുസ്തകം /സ്വപ്നങ്ങളുടെ പുസ്തകം / ഷാഹിന ഇ.കെ
Saturday, August 30, 2025
വായിച്ച പുസ്തകം/ മേതിൽ Ars Longa, Vita Brevis വ്യാഴാഴ്ചകൾ മാത്രമുള്ള ഏഴു ദിവസങ്ങൾ/ കരുണാകരൻ
Friday, August 29, 2025
▪️വായിച്ച പുസ്തകം /ചിദംബരങ്ങൾ / എഡിറ്റർ -പി.സലിംരാജ്▪️
Wednesday, August 6, 2025
വായിച്ച പുസ്തകം / നെരൂദയുടെ ഓർമ്മക്കുറിപ്പുകൾ / നിത്യചൈതന്യയതിയുടെ പരിഭാഷ
Saturday, August 2, 2025
▪️വായിച്ച പുസ്തകം / "ഒരു തുള്ളി വെളിച്ചം" / പി.എൻ.ദാസ്▪️
Friday, August 1, 2025
വായിച്ച പുസ്തകം / ഞാൻ സ്നേഹിച്ച പുസ്തകങ്ങൾ / ഓഷോ/പരിഭാഷ-പി.മുരളീധരൻ
വായിച്ച പുസ്തകം / "മുക്തകണ്ഠം വി കെ എൻ " /കെ.രഘുനാഥൻ
Tuesday, July 29, 2025
▪️വായിച്ച പുസ്തകം / മരണകൂട്ട് / വിനു പി / നിയാസ് കരീം▪️
Sunday, July 27, 2025
▪️വായിച്ച പുസ്തകം / The Art of Loving / ശൈലൻ▪️
Tuesday, June 24, 2025
▪️വായിച്ച പുസ്തകം/ ആട്ടോബയോഗ്രഫി ഓഫ് ആൻ അല്‍ മല്ലു അഥവാ സുകുമാരൻ്റെ രഹസ്യ ജീവിതം / വി.ടി. പ്രദീപ്▪️
പ്രദീപിന്റെ സുകുമാരനെ, അതെ ആട്ടോബയോഗ്രഫി ഓഫ് ആൻ അല്‍ മല്ലുവിലെ സുകുമാരനെ നിങ്ങള്‍ കണ്ടിട്ടുണ്ടാകും,ചിലപ്പോള്‍ നിങ്ങള്‍ നടന്നു പോകുന്ന വഴിയരികില്‍,നിങ്ങള്‍ക്ക ഒപ്പമോ,നിങ്ങള്‍ക്ക് ഏതിരെയോ സുകുമാരൻ കടന്ന് പോയിട്ടുണ്ടാകാം,മറ്റു ചിലപ്പോള്‍ കവലയിലെ ചായക്കടയില്‍ ഒരു ചില്ല് ഗ്ളാസില്‍ കാലി ചായയുമായി നാട്ടുകാര്‍ക്കിടയില്‍, ചന്തയില്‍,ബസ്സ് സ്റ്റോപ്പില്‍,അടുത്തുള്ള സൂപ്രൈര്‍ മാര്‍ക്കറ്റില്‍,അടുത്ത ബന്ധുക്കളുടെ,സുഹ്യത്തുകളുടെ കല്യാണ വീട്ടില്‍,ബസ്സില്‍, ട്രെയിനില്‍, ചീറിപായുന്ന ബൈക്കില്‍,പിന്നെ ചിലപ്പോള്‍ നിങ്ങളുടെ വീട്ടിലെ നിലകണ്ണാടിക്ക് മുന്നില്‍ നിങ്ങളായി തന്നെ,പക്ഷേ നിങ്ങള്‍ ഇതു വരെ ശ്രദ്ധിച്ചിരിക്കില്ല,എന്നാല്‍ പ്രദീപിന്റെ ഈ കഥകള്‍ വായിച്ച് കഴിഞ്ഞാല്‍, സുകുമാരനെ നിങ്ങള്‍ തിരിച്ചറിയും,അനുഭവിക്കും നിങ്ങളില്‍, സ്നേഹിക്കും ആത്മമിത്രമായി,കൂടപ്പിറപ്പായി, സന്തതസഹചാരിയായി,നിങ്ങളുടെ സന്തോഷത്തില്‍ സങ്കടത്തില്‍ പ്രതിസന്ധികളില്‍,നിങ്ങള്‍ പ്രതീക്ഷിക്കും സുകുമാരനെ നിങ്ങക്കോപ്പം, നിങ്ങള്‍ നിത്യജീവിതത്തില്‍ കണ്ടുമുട്ടി പരിചയിച്ച പലരുമാണ് ഈ കഥകളിലെ സുകുമരൻ,ആ സുകുമാരന്റെ രഹസ്യമായ പരസ്യ ജീവിതമാണ് പുസ്തകത്തിന്റെ താളുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്.42 കഥകള്‍ സുകുമാരന്റെ ബാല്യത്തിലെ,കൌമാരത്തിലെ, യൌവനത്തലെ സാഹസികത നിറഞ്ഞ ജീവിതം നമ്മുക്ക് വായിക്കാം പ്രദീപിന്റെ എഴുത്തുകളില്‍,നമ്മള്‍ നിത്യവും പരിചയിക്കുന്ന അന്തരീക്ഷ ത്തിലാണ് സുകുമാരനും ജീവിക്കുന്നത്,നമ്മള്‍ നേരിടുന്ന ജീവിത പ്രതിസന്ധികള്‍ തന്നെയാണ് സുകുമാരന്റെയും ജീവിതപ്രതിസന്ധികള്‍, നമ്മള്‍ക്ക് പറ്റുന്ന അമളികളും അക്കിടികളിലുമാണ് സുകുമാരനും ചേന്ന് ചാടുന്നത്,നമ്മള്‍ രക്ഷപ്പെടാൻ കാണിക്കുന്ന എല്ലാ വെപ്രാളങ്ങളുമാണ് സുകുമാരനും കാണിക്കുന്നത്.ഈ കഥകളുടെ തലക്കെട്ടുകള്‍ ശ്രദ്ധിക്കു, എല്ലാറ്റിനിലും ഒരു സുകുമാരൻ ടച്ച് കാണും.
പുസ്തകത്തിൻ്റെ ആമുഖമായി ഉറവിടമറിയാത്ത പൂമണത്തില്‍ പ്രദീപ് പറയുന്നുണ്ട് “യുവാക്കളായപ്പോൾ ഞങ്ങൾ ഒരുമിച്ച് തൊഴിൽ തേടിപ്പോയി. ഒരേ സ്ഥലങ്ങളിൽ താമസിച്ചു. പിന്നീട് ഞാൻ നടത്തിയ ജീവിത യാത്രകളിൽ കണ്ടുമുട്ടിയവരിലെല്ലാം സുകുമാരനുണ്ടായിരുന്നു.
ഉറക്കമുണർന്നാൽ ഉടനെ പറന്നുപോകുന്ന വവ്വാലുകളെപ്പോ ലെയുള്ള ജീവിതത്തിനിടയ്ക്ക് കനമില്ലാത്ത നിഴൽപോലെ അവരെ ക്കുറിച്ചുള്ള ഓർമ്മകൾ അകന്ന് പോവാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധ വച്ചു.
കാറ്റെടുത്ത് പോവുന്ന നിമിഷങ്ങൾ. അതിൽ ഒരിക്കലും തിരിച്ചു വരാത്ത അനുഭവങ്ങളുടെ കൈയൊപ്പുകൾ. ജീവിതത്തിന്റെ ഏത് ചെങ്കനൽ കുഴിയടുപ്പിൽ വീണാലും ചിരിച്ചുകൊണ്ടിരിക്കാൻ ഊർജ്ജം പകരുന്നതാണ് ഈ ഓർമ്മകൾ.
ഏത് പ്രതിസന്ധിഘട്ടത്തിലും പഴയ നാൾവഴികളിലൂടെ സഞ്ചരിക്കാനായി ഏതോ ഒരു വലിവ് എന്നെ ക്ഷണിച്ചുകൊണ്ടിരിക്കും. സുകുമാരൻ കഥകളി ലേക്ക് ഓർമ്മകൾ പോവും. ആർത്തു ചിരിച്ചു ല്ലസിച്ചു നടക്കുന്ന ഒരു ബാല്യം എന്നെ കെട്ടിപ്പിടിച്ചതുപോലെ അനുഭവപ്പെടും. മാനസിക സംഘർഷങ്ങൾ അകലും. സന്തോഷ ത്തിന്റെ ലോകത്തിലേക്ക് വീണ്ടുമെത്തപ്പെടും.”പ്രദീപ് പറഞ്ഞതു പോലെ നമ്മുക്കും ഈ കഥകളുടെ വായനയില്‍ “ആർത്തു ചിരിച്ചുല്ലസിച്ചു നടക്കുന്ന ഒരു ബാല്യം എന്നെ കെട്ടിപ്പിടിച്ചതുപോലെ അനുഭവപ്പെടും. മാനസിക സംഘർഷങ്ങൾ അകലും. സന്തോഷത്തിന്റെ ലോകത്തിലേക്ക് വീണ്ടുമെത്തപ്പെടും”അല്ലെങ്കില്‍ സുമാരനും ആയാളുടെ ജീവിതവും നമ്മെ അതിലേക്ക് എത്തിക്കും തീർച്ച.
📙-ആട്ടോബയോഗ്രഫി ഓഫ് ആൻ അല്‍ മല്ലു അഥവാ സുകുമാരൻ്റെ രഹസ്യ ജീവിതം (കഥകൾ )
✍️- വി.ടി. പ്രദീപ്
🖨️- Logos ബുക്സ് (2024)
💸-299
Sunday, June 15, 2025
▪️വായിച്ച പുസ്തകം/ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം/ഷീബ.ഇ.കെ▪️
വസുധ കരുതുന്നതുപോലെയല്ല, ഇത്തരം അപൂർണ്ണമായ വസ്തുക്കൾ നിർഭാഗ്യം കൊണ്ടുവരുന്നവയാണ്,കടല്‍മണമുള്ള പൊട്ടിയ ശംഖിലേക്ക് നോക്കി നിശാന്തിനി പറഞ്ഞു.” "ഞങ്ങളിതിനെ കടൽക്കൊക്ക് എന്നാണ് പറയാറ്. ഭാഗ്യ മുള്ളവർക്കേ ഈ ശംഖ് കിട്ടാറുള്ളൂ എന്നാണ് വിശ്വാസം... മാഡത്തിന് അതു കിട്ടിയല്ലോ... യൂ ആർ ലക്കി."രാവിലെ കടൽത്തിരയിൽ നിന്നും ശംഖ് എടുത്തു തരുമ്പോൾ ഇന്ദ്രനീൽ ചക്രബർത്തിയുടെ ചുണ്ടിൽ ഒരു നേർത്ത ചിരി പടർന്നിരുന്നു. അപ്രതീക്ഷിതമായാണ് അയാൾ മുന്നിൽ വന്നുപെട്ടതും സംസാരിക്കാൻ തുടങ്ങിയതും.നിശാന്തിനിയും, വസുധയും, ഇന്ദ്രനീല്‍,എന്നീ മനുഷ്യരുടെ ഇടയില്‍ രൂപപ്പെടുന്ന അപ്രതീക്ഷിത മനുഷ്യ ബന്ധങ്ങളുടെ കഥ പറയുന്ന ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം എന്ന് ഷീബ.ഇ.കെയുടെ കഥാസമാഹാരത്തിലെ "ഇന്ദ്രനീലമപൂർണ്ണ രാഗം" എന്ന കഥ തുടങ്ങുന്നത് ഈ വാചകങ്ങളിലാണ്. പിന്നാലെ വരുന്ന ഒൻപത് കഥകളിലെ കഥാപാത്രങ്ങളുടെ ജീവിതം വായിക്കുമ്പോൾ ,“ മുൻകാലത്തിന്റെ തുടർച്ച തന്നെയാണ് പുതുകാലത്തിന്റെ എഴുത്ത്. ഒരാൾ പറഞ്ഞു നിർത്തിയിടത്തു നിന്ന് മറ്റൊരാൾ തുടരുന്നു.അതങ്ങനെ അവിരാമമായി തുടർന്നു പോവുകയും ചെയ്യും.അപരിചിതമായ വിഷയങ്ങളെയല്ല ഞാൻ അന്വേഷിക്കുന്നത്.മറിച്ച് പരിചിതമായ ലോകത്തെ എന്റെതായ രീതിയിൽ ആവിഷ്കരിക്കാനാണ് ശ്രമിക്കുന്നത്” എന്ന എഴുത്തുകാരിയുടെ ഈ വാക്കുകള്‍ തന്നെയാണ് വായനക്കാരന് തീര്‍ച്ചയായും ബോദ്ധ്യമാവുക .
"കെഡാവറിലെ" അരുഷിയും വർഷങ്ങളായി ഫോർമാലിനിലും ഫിനോളിലും ഗ്ളിസറിലും മെഥനോളിലും മുടങ്ങിക്കിടക്കുന്ന ഒരുപാടു ശരീരങ്ങൾക്കിടയിലെ അവളുടെ ബാബയും, രാംനഗർ ചൗക്കിലെ ബുബുറാമും കാണാതായ അച്ഛനെ തേടുന്ന പരാതിക്കാരനും, കാപ്പിക്കപ്പുകൾക്കപ്പുറം ഇങ്ങനെ മുഖാമുഖം ഇരിക്കുവാൻ ഇരുപത് വർഷം എടുക്കുകയും , ഞാൻ കാരണമാണോ നീ ഇങ്ങനെയൊരു ജീവിതം തിരഞ്ഞെടുത്തത് എന്ന് കുറ്റബോധം പേറുന്ന അവനും എന്നെങ്കിലും കണ്ടുമുട്ടിയാൽ അവന് നൽകാൻ കരുതിയ ജീബനാനന്ദ ദാസിന്റെ കവിതയുമായി എത്തിയ അലളും, എന്നാൽ അവനെ "ഇരുപതു വർഷങ്ങൾ ശേഷം" കണ്ടുമുട്ടിയപ്പോൾ അതു നൽകാൻ മറന്നു പോകുകയും, ഇരുവഴികളിലേക്കെങ്കിലും പരസ്പരം മറിഞ്ഞ് ഒരുമിച്ചു നടന്ന് ഒന്നും ചേരാതെ പിരിഞ്ഞവരും. "അച്ഛനുലക"ത്തിലെ ഹീരയും അച്ഛനും തമ്മിലുടലെടുക്കുന്ന അപൂർവ്വമായ ബന്ധത്തിന്റെ കഥയും, ദാൽ തടാകകരയിലെ സാധാരണക്കാരുടെ ജീവിതം പറയുന്ന "ദാൽ തടാകത്തിലെ ഷിക്കാരക്കാരനും",ലോക്ക്ഡൗണും ക്വാറന്റീനിലും വീടിന് പുറത്തുള്ള തന്റെ സ്വാതന്ത്രത്തിനെ ബന്ധിക്കപ്പെട്ടപ്പോൾ സ്വന്തം വീടിനുള്ളിലെ ജീവിതം അറിയുന്ന "ക്വാറന്റീനിലെ" പ്രമോദും, "ലൈംഗിക ദാരിദ്ര്യം നിഷ്കളങ്കമായ ചില ഓർമ്മപ്പെടുത്തലുകളിൽ" അവിവാഹിതകളിലും വിവാഹമോചിതരിലും വിധവകളിലും എല്ലാവരും ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നവരാണെന്നു കരുതുന്നവർക്കു വേണ്ടി ഒരു കുറിപ്പ്....പെണ്ണിനെ സഹായിക്കാൻ വെമ്പി നിൽക്കുന്ന എല്ലാ അഭ്യുദയകാംക്ഷികൾക്കുമായി സാരംഗി ഫേസ്ബുക്കില്‍ ഇടുന്ന പോസ്റ്റ് ആ കൂട്ടര്‍ക്കുള്ള ഒരു താക്കിതായി മാറുന്നു.കിട്ടിയ ഇടത്തൊക്കെ അള്ളിപ്പിടിച്ചിരിക്കുന്ന പല പ്രായക്കാരായ സ്ത്രീകള്‍…. എല്ലാവര്‍ക്കും ഇതോക്കെത്തന്നെയാണോ പറയാനുണ്ടാകുക. ഒരേപോലുള്ള മുഖങ്ങള്‍. നെറ്റിയിലും ചുണ്ടിൻ വശങ്ങളിലും തെളിഞ്ഞു നില്‍ക്കുന്ന വരകള്‍.മിനുസം കെട്ട കവിളുകള്‍.പരിചരണമില്ലാതെ നരകയറി ചകിരിപോലെയായ മുടിയിഴകള്‍.തേഞ്ഞ വിരലുകള്‍.വെടിച്ചു കീറിയ ഉപ്പൂറ്റികള്‍.തേഞ്ഞ വിരലുകള്‍ മങ്ങിയ താലികള്‍.നെറ്റിയില്‍ നിറം കെട്ട രക്തം പോലെ സിന്ദുരം.ഇവരൊക്കെയും സ്ത്രീകളുടെ നവോത്ഥാനത്തി നുള്ള ഇന്ന് കഴിഞ്ഞ കലാജാഥയില്‍ പങ്കേടുത്തു മടങ്ങുന്നവരാണ്. സ്വന്തം ജീവിതത്തിന്റെ എല്ലാ പ്രസരിപ്പും നഷ്ടപ്പെടുത്തി തങ്ങളുടെ കുടുംബ ജീവിതത്തിന് മാത്രമായി ജീവിതം ഹോമിച്ചവര്‍ അങ്ങയുള്ളവരുടെ ഒത്തു കൂടലായി മാറി ആ കംമ്പാര്‍ട്ടമെന്റെ. സ്ത്രീകളുടെ നവോത്ഥാനത്തി നുള്ളതാണത്രേ ഇന്നു കഴിഞ്ഞ കലാജാഥ. പ്രസംഗിച്ചവരെല്ലാം അതുതന്നെ പറഞ്ഞു കൊണ്ടിരുന്നു.
ഇളം നിറത്തിലുള്ള സാരികൾ ഉടുത്ത്, മിതമായി ആഭരണങ്ങൾ ധരിച്ച്, കരിയും പുകയുമേൽക്കാത്ത ചർമ്മമുള്ളവ രായിരുന്നു പ്രസംഗിച്ച സ്ത്രീകളെല്ലാംതന്നെ... അസൂയയോടെ, ആരാധനയോടെ അവരെ നോക്കി നിന്നു പെൺകൂട്ടം. അടുക്കളയിൽ നിന്നും സ്ത്രീകളെ മുഖ്യധാരയിലെ ത്തിക്കുക. അവർക്ക് തന്റേതായ ഇടം ഉണ്ടാക്കിക്കൊടുക്കുക. അവരുടെ അഭിമാനം സംരക്ഷിക്കുക. സമൂഹത്തിലുള്ള വേർതിരിവ് ഇല്ലാതാക്കുക. കൊടുംവെയിലത്ത് അതൊക്കെ കേട്ട് വിയർത്തു നിൽക്കുമ്പോഴും പുറം ലോകത്തിൻ്റെ കാറ്റ് ആദ്യമായി കൊള്ളുന്നതിന്റെ ചെറുതല്ലാത്ത ഒരാഹ്ലാദം പലമുഖങ്ങളിലു മുണ്ടായിരുന്നു. കൂടു തുറന്നുപോയ പക്ഷികളെപ്പോലെ, തിരിച്ചു കയറേണ്ട കൂടിനെ ഒരു മാത്ര നേരത്തേക്കെങ്കിലും മറന്ന്...ആ കൂടിനെ മറന്ന് ഒരു കൂട്ടം പെണ്ണ് ജീവിതങ്ങള്‍ വരച്ചു കാണിക്കുന്നു “പെണ്ണരശ്”. രാവണനെ സ്നേഹിക്കുന്ന ,രാവണന്റെ ജന്മസ്ഥലമായ ഗ്രാമത്തില്‍ എപ്പോള്‍ വേണമെങ്കിലും ഉപേക്ഷിച്ച് പോകെണ്ട വീട്ടില്‍ താമസിക്കുന്ന ജമ്നയുടെയും ദാദീമായുടെ കഥ പറയുന്നു “രാവണ്‍” എന്ന കഥ,അവരുടെ ജീവിതത്തിലെക്ക് വന്നു കയറുന്ന ആള്‍ തങ്ങളുടെ ദുരിതങ്ങള്‍ അറുതി വരുത്താൻ വന്ന രാവണാന് എന്ന കരുതുമ്പോള്‍ , ആയാള്‍ അതല്ല എന്ന് തിരിച്ചറിഞ്ഞ് സ്വന്തമായുള്ള ആ വീടിന് തീ കൊളുത്തി ജമ്നയുമായി എങ്ങോട്ടെന്നില്ലാതെ ഇറങ്ങി പുറപ്പെടുന്നു ദാദീമായുടെയും ഒക്കെ ജീവിതവും ഈ കഥകളില്‍ വായിക്കുമ്പോൾ നമ്മൾ ജീവിക്കുന്ന കാലത്തിന്റെ ലോകത്തിന്റെ മുൻധാരയില്‍ എത്താത്ത ജീവിതങ്ങളാണ് ഈ കഥകളായി മാറിയത് എന്ന് വായനക്കാരൻ തിരിച്ചറിയുന്നു, എന്നാല്‍ ഈ കഥകളുടെ വായനയില്‍ വായനക്കാരൻ തിരിച്ചറിയേണ്ട മറ്റൊന്നു കൂടിയുണ്ട്,ഈ കഥകളിലൂടെ എഴുത്തുകാരി മുന്നോട്ട് വയ്ക്കുന്ന സമകാലത്തിന്റെ രാഷ്ട്രീയം,ആ തിരിച്ചറിവാണ് ഈ കഥകലെ അതിന്റെ പൂര്‍ണ്ണതയിലെത്തിക്കുന്നത്.
“ആർത്തിരമ്പുന്ന ആകുലതകളും വിഷാദവും എതിർപ്പുകളും... ചുറ്റുമുള്ള ജീവിതത്തോട് സമരസപ്പെടാനാവാതെ കുട്ടിക്കാലം മുതൽ ഞാൻ അസ്വസ്ഥതയനുഭവിച്ചു. അതിൽ നിന്നു രക്ഷപ്പെ ടണമെങ്കിൽ ഒന്നുകിൽ ഉന്മാദത്തിൻ്റെ താക്കോൽ അല്ലെങ്കിൽ അക്ഷരങ്ങളുടെ പച്ചപ്പ് വേണമായിരുന്നു. എൻ്റെയുള്ളിലൂടെ യാതൊരു പരിമിതിയുമില്ലാതെ നടത്തുന്ന യാത്രയാണ് എഴുത്ത്. സമൂഹത്തോടും എന്നോടുമുള്ള ചോദ്യങ്ങൾ തന്നെ യാണത്. ചുറ്റുമുള്ള കാഴ്‌ചകളും സാഹചര്യങ്ങളും ആകു ലപ്പെടുത്തുമ്പോഴാണ് എഴുതിപ്പോകുന്നത്. അനീതിയും അവഗണനയും നിരാസവും നിസ്സഹായതയും നിറയുന്ന ലോകത്ത് സ്നേഹംകൊണ്ട് പിടിച്ചു നിൽക്കാൻ ബദ്ധപ്പെടുന്നവരാണ് എൻ്റെ കഥാപാത്രങ്ങളധികവും മദവും മത്സരവും കാപട്യവും അനീതിയും നിറഞ്ഞ ഒരു ലോകം, അതിനു സമാന്തരമായി സ്നേഹംകൊണ്ട് വ്യഥിതരായവരുടെ മറ്റൊരു ലോകമാണ് ആവിഷ്‌കരിക്കാൻ ശ്രമിക്കുന്നത്. ചുറ്റുപാടുമുള്ള ലോകത്തോടു സംവേദിക്കാനുള്ള ഇടംകൂടിയാണ് എഴുത്ത്” എന്ന് ഈ സമാഹാരത്തിന്റെ ഒടുവിലുള്ള അഭിമുഖത്തില്‍ എഴുത്തുകാരി തന്റെ എഴുത്തിനെ കുറിച്ച് പറയുന്നുണ്ട് .ഈ ഒൻപത് കഥകളുടെ വായനയും എഴുത്തുകാരിയുടെ ഈ വാക്കുകള്‍ എത്ര സത്യസന്ധമാണ് തന്റെ കഥകളെ സംബന്ധിച്ച് എന്ന് നല്ലോരു വായനക്കാരനെ ബോദ്ധപ്പെടുത്തും.
📙-ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം (കഥകൾ )
✍️-ഷീബ.ഇ.കെ
🖨️-ഡി.സി.ബുക്സ് (2023)
💸140
Friday, May 16, 2025
▪️വായിച്ച പുസ്തകം/ഒരു ദേശം പല ഭൂഖണ്ഡങ്ങൾ/വി.എസ്.സനോജ്▪️
വിഭിന്ന മനുഷ്യലോകം കണ്ട് രാജ്യത്തെ ഹിന്ദി ഹൃദയഭൂമിയിലൂടെയും വടക്കു കിഴക്കൻ മേഖലകളിലുടെയും ഒരു പത്ര പ്രവർത്തകൻ 14 വർഷങ്ങൾക്കിടെ നടത്തിയ യാത്രയാണിത് ഓരോ മനുഷ്യനും ഓരോ ദ്വീപാണെന്ന് പറയും പോലെ ഓരോ പ്രദേശവും ഓരോ ഭൂഖണ്ഡങ്ങളാകു ന്ന അനുഭവങ്ങളിലൂ ടെയുള്ള കടന്നു പോക്ക്, വടക്കേയിന്ത്യൻ ഗ്രാമങ്ങ ളും തെരുവുകളും റിപ്പോർട്ടിങ് അനുഭവങ്ങളും എല്ലാം ചേർന്ന ഒരു കൊളാഷ്.
തിരക്കൊന്നുമില്ലാതെ വളരെ അനായാസമായാണ് സനോജ് കാര്യങ്ങൾ അവതരിപ്പിക്കുന്നത് പത്രപ്രവർത്തന ത്തിൽ പ്രയാസമുള്ള ക്രാഫ്റ്റാണിത് പ്രഖ്യാപനങ്ങളോ മുൻവിധിയോ കൂടാതെ തെളിമയോടെ വാചകമെഴുതാൻ ശീലിച്ച ഒരു റിപ്പോർട്ടറുടെ ശൈലിയുണ്ട് എഴു ത്തിൽ നഗരത്തെക്കുറിച്ച് വിവരിക്കുന്ന ഭാഗങ്ങൾ അതിമനോഹരമാണ് നിർമ്മമായ പത്രപ്രവർത്തന ത്തിൻ്റെ മറ്റൊരു ഉദാഹരണം... (ആർ. രാജഗോപാൽ, ടെലഗ്രാഫ് മുൻ എഡിറ്റർ )
"പണ്ട്, വായനശാലയിലെ പൊടിപിടിച്ച ലൈബ്രറി അടുക്കുകളിൽനിന്ന് വായിക്കാനാഗ്രഹിച്ച്, തപ്പിക്കൊ ണ്ടിരുന്നവ ഇടയ്ക്ക് കണ്ണിൽപ്പെടുമ്പോ, പുതിയൊരു പുസ്തകം കിട്ടുമ്പോ, എല്ലാം തോന്നിയിട്ടുള്ള സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കില്ല. സ്വന്തം പേര് ഏതെങ്കിലും പത്രത്തിലോ ആഴ്‌ചപ്പതിപ്പിലോ അച്ചടിച്ചുവരുന്നൊരു ദിവസം, കൗമാരത്തിലും യൗവനത്തിൻ്റെ തുട ക്കത്തിലും ഒരു സ്വപ്‌നമായിരുന്നു. ഒരുപാടുവട്ടം നിരാശപ്പെട്ടിട്ടുണ്ട്, പേര് കാണാതെ. പക്ഷേ, ബൈലൈനിന് ക്ഷാമമില്ലാത്ത പത്രപ്രവർത്തനത്തിലേക്ക് പിന്നീട് ജീവിതമെത്തി. പേര് അച്ചടിച്ചു വരുന്നതിലെ കൗതുകം ശമിക്കുംവിധം, ജോലി ചെയ്‌തയിടങ്ങളിലെല്ലാം ക്ഷാമമില്ലാതെ ബൈലൈനുകൾ കിട്ടി. അധ്വാനത്തിലൂടെ കാലം ആ പൂതിയും സാധിച്ചുതന്നു. അതിനിടെ യാത്രാപ്രേമമെന്ന സൂക്കേടുണ്ടായി. വിഭിന്നരായ മനുഷ്യരെ, വ്യത്യസ്‌ത ദേശങ്ങളെ തേടി പുറപ്പെട്ടിറങ്ങി. അത്തരം വഴിവിട്ട യാത്രകളുടെ ബാക്കി പത്രമാണ് ഈ പുസ്‌തകം. പതിമൂന്ന് വർഷങ്ങൾക്കിടെ സംഭവിച്ച അശാന്ത സഞ്ചാരങ്ങളുടെ ഓർമ്മ. കണ്ടു മുട്ടിയ മനുഷ്യ ദേശങ്ങളെ ഓർമ്മയിലൂടെ അടുക്കി പ്പെറുക്കിയതിന്റെ ഭാഷാകാര രൂപം"........
"എട്ടര വർഷത്തോളം അന്യസംസ്ഥാന മാധ്യമ തൊഴിലാളിയായിരുന്നു. അത്, ജീവിതം മാറ്റിമറിച്ചു. പത്രസ്ഥാപനം തന്ന, പണിഷ്മെൻ്റ് ട്രാൻസ്‌ഫറെന്ന ആ സമ്മാനം ഉർവ്വശീശാപമെന്ന ഉപകാരമാക്കി യാത്രാസക്തിയുടെ കെട്ടഴിച്ചു വിട്ടു സ്വയം. അതോടെ റിപ്പോർട്ടിങ്ങി നായും അല്ലാതെയും രാജ്യത്തിൻ്റെ പല മുക്കിലും മൂലയിലുമെത്താ നായി. ചില പ്രധാന രാഷ്ട്രീയ- സാമൂഹിക സംഭവ വികാസങ്ങൾ കവർ ചെയ്യാനുമായി. ഇങ്ങനെ കണ്ടറിഞ്ഞ മനുഷ്യലോകത്തിന്റെ സ്മരണയാ ണിത്. ഇന്ത്യൻഗ്രാമങ്ങളിലും നഗരങ്ങളിലും അലയാൻ വിട്ട ആ ട്രാൻ സ്‌ഫർ ഓർഡറുകളോടും അതിന് പത്ര മാനേജ്‌മെന്റ്റിനുണ്ടായ പ്രേരണയ്ക്കും പ്രത്യേകം നന്ദി. ഭൂകമ്പങ്ങൾ ചിലപ്പോൾ പുതിയ ഭൂപ്രദേശങ്ങളെ സൃഷ്ടിക്കും, വിദൂരസ്ഥലം മാറ്റങ്ങൾ മറ്റൊരു ലോകം കാട്ടിത്തരും"
"ഒരൊറ്റ ദേശമായിട്ടും എത്രയെത്ര വിചിത്ര ഭൂഖണ്ഡങ്ങളാണ് ഓരോ മേഖലയും എന്നത് പുറപ്പെട്ടുപോകലുകളിൽ ഉടനീളം ബോധ്യപ്പെട്ട കാര്യമാണ്. ഓരോ മനുഷ്യനും ഓരോ ദ്വീപാണെ ന്നതുപോലെ ഓരോ പ്രദേശവും വേറിട്ട രാജ്യ ങ്ങളോ വൻകരകളോ ആണ് മിക്കപ്പോഴും എന്ന് തോന്നാറുണ്ട്. സംസ്കാരം, വിശ്വാസം, പ്രാദേശിക വേർതിരിവ്, ആചാരം. ഇതിനെല്ലാം മേലേ ഉദ്ധ്യതമായി നിലകൊള്ളുന്ന ജാതി വിവേചനം. ഇതെല്ലാം ചേർന്നാൽ ഈ ദേശമായി. രാജ്യത്തിന്റെ ഏകതയെന്നത് കേവല രാഷ്ട്രീയ പരസ്യവാചകം മാത്രമാണന്നത് കണ്ണുതുറന്ന് യാത്രയൊരുമ്പെട്ടാൽ ആർക്കും ബോധ്യപ്പെട്ടോളും.."
(ഒരുമ്പെട്ടയിറക്കങ്ങൾ)
"പാ തുലെ ബോഷൂണിൽ തുടങ്ങി ധോളാ വീരയ്ക്ക് നീളുന്ന റാപ്പറിലെ തന്നിഷ്ടവേഗങ്ങളുടെ വണ്ടിക്കാരനിൽ" അവസാനിക്കുന്ന 27 യാത്രാ അനുഭവങ്ങൾ,ഈ അനുഭവങ്ങളെല്ലാം എഴുത്തുകളാകുമ്പോൾ സാധാരണ സഞ്ചാരമെഴുത്തിൽ നിന്നും വേറിട്ട നിൽക്കുന്നു. വായനക്കാ രൻ, പലപ്പോഴും ആസ്വദിച്ച് വായിച്ചു പോയിട്ടുള്ള സഞ്ചാര അനുഭവങ്ങ ൾ, അവയെല്ലാം പലപ്പോഴും കേട്ട് പരിചയിച്ച സ്ഥലങ്ങളിലെ ഉള്ള യാത്രകളുടെ സ്മരണകൾ ആകാം, അതുമല്ലെങ്കിൽ എഴുത്തുകാരൻ ചെന്നേത്തുന്ന ദേശത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും അവയുടെ സൗന്ദര്യ വർണ്ണനകളുമാകാം. എന്നാൽ ഈ എഴുത്തുകളെല്ലാം അതിൽ നിന്ന് ഏറെ വ്യത്യസ്തമായ നിൽക്കുന്ന ഈ എഴുത്തുകൾ. ഒരുപക്ഷേ വായനക്കാരൻ കേട്ടിട്ടില്ലാത്ത പല ദേശങ്ങൾ, അവിടങ്ങളിലെക്ക് ഉള്ള യാത്രകൾ, ആ യാത്രകളിൽ, യാത്രികൻ നേരിട്ട കാര്യങ്ങൾ, ചെന്നേത്തിയ ദേശത്തിൻ്റെ മിന്നിത്തിളങ്ങുന്ന മുഖങ്ങൾക്കപ്പുറമുള്ള യാഥാർത്ഥ്യ ജീവിതങ്ങൾ, അവയെല്ലാമാണ് ഈ 27 യാത്രാ അനുഭവ ങ്ങളിൽ വായനക്കാരന് വായിക്കുവാൻ, അനുഭവിക്കാ ൻ ,കഴിയുക. ഉത്തരേന്ത്യയിലെയും നോർത്ത് ഈസ്റ്റിലെയും പച്ചയായ ജീവിതങ്ങൾ, ഈ എഴുത്തുകളിൽ നമ്മൾ കാണുന്നു. അവരുടെ ജീവിതാവസ്ഥക്ക് പിന്നിലെ രാഷ്ട്രീയ, സാമൂഹിക കാരണങ്ങൾ വായനക്കാരൻ അനുഭവിക്കുന്നു ' രാജ്യത്തിൻെറ അതിർത്തി ഗ്രാമങ്ങളിലെ , മഞ്ഞ് മൂടിയ ദേശങ്ങളിലെ, ഉൾനാടൻ ഗ്രാമ ദേശങ്ങളിലെ ,അവിടുത്തെ മനുഷ്യരും അവരുടെ ജീവിതവും, "ഒരു ദേശം പല ഭൂഖണ്ഡങ്ങളി ലൂടെ" വായിക്കുമ്പോൾ നമ്മൾ കാണാത്ത, കേൾക്കാത്ത, മനുഷ്യജീവിത അവസ്ഥയി ലേക്കാണ് വായനക്കാരൻ എത്തിചെരുന്നത്. ഓരോ യാത്രക്കാർക്കും രാഷ്ട്രീയമുണ്ടെന്നും ഈ പുസ്തകത്തിലെ എഴുത്തുകൾ വായനക്കാരനോട് പറയുന്നു. ആ രാഷ്ട്രീയം മനസ്സിലാ ക്കലാണ് ഈ പുസ്തക വായനയിലൂടെ ചെയ്യാൻ കഴിയുന്ന വായനക്കാരന്റെ രാഷ്ട്രീയ ദൗത്യം.
📙-ഒരു ദേശം പല ഭൂഖണ്ഡങ്ങൾ (യാത്ര)
✍️-വി.എസ്.സനോജ്
🖨️-ഡി.സി.ബുക്സ് (2024)
💸360
Wednesday, May 14, 2025
▪️വായിച്ച പുസ്തകം / മഴയുടെ ആത്മകഥയിലെ കടൽ /വി.ടി.പ്രദീപ്▪️
"താഴോട്ടൊഴുകിയ നദിക്ക് ഒരിക്കലും മേലോട്ട് തിരിച്ചൊഴുകാൻ കഴിയില്ല എന്നതുപോലെ എനിക്ക് നഷ്ടപ്പെട്ട ആ ഒതളൂരിനെ ഇനിയൊരിക്കലും തിരിച്ചുകിട്ടില്ല.
അന്നത്തെ കാറ്റ്, മണങ്ങൾ, പ്രിയപ്പെട്ടവർ എല്ലാം ഓർമ്മകളിൽ മാത്രം.
ആ നഷ്ടബോധത്തിൽ നിന്നാവണം ഞാനെഴുതാൻ തുടങ്ങിയത്.
പ്രിയപ്പെട്ട നാടിൻ്റെയോർമ്മകൾ ഏകാകിയുടെ ആത്മരാഗം പോലെ എന്നെയെപ്പോഴും പിൻതുടർന്നു".(അരൂപികളുടെ ആകാശത്തിലെ പ്രിയങ്ങൾ)
"മരിച്ചവർ യാത്രയാകുന്നത് സ്വർഗ്ഗത്തിലേക്കോ നരകത്തിലേക്കോ അല്ല, ജീവിച്ചിരിക്കുന്നവരുടെ ഓർമ്മകളിലേക്കാണ്. അവിടെ അവർ അനശ്വരതയെ പ്രാപിക്കുന്നു. വി.ടി. പ്രദീപിൻ്റെ പുസ്‌തകം വായിച്ചപ്പോൾ തോന്നിയ വരികളാണ്. ഒ.വി. വിജയന്റെ ഖസാക്ക് പോലെ സ്വപ്നത്തിനും യാഥാർത്ഥ്യത്തിനും ഇടയിലെ ഒരത്ഭുത ദ്വീപായ ഒതളൂരിൻ്റെ ജീവിതമാണ് പ്രദീപ് എഴുതുന്നത്. അയാൾ ഓർമ്മയുടെ വേട്ടമൃഗമാണ്. അതിൻ്റെ അമ്പേറ്റ് താഴെ വീഴുമ്പോൾ ഇയാളിൽനിന്ന് സ്‌മൃതി ഉർസുലയുടെ ചോര പോലെ കഥകളിലേക്ക് ഒഴുകിയെത്തുന്നു. കേരളത്തിന് അമ്പത് വർഷങ്ങൾക്കിടയിൽ സംഭവിച്ച സാമ്പത്തികവും സാമൂഹികവുമായ പരിണാമം ഒതളൂരിലൂടെ നമുക്ക് വായിച്ചെടുക്കാം. തേനീച്ചയറിയാതെ തേനെടുക്കുന്ന ഒരാളുടെ കൗശലത്തോടെ ഓർമ്മകളെ വരച്ചിടുന്ന പുസ്തകം. മറവിക്കുമേൽ ഓർമ്മകളുടെ കലാപമായിത്തീരുന്ന ഈ പുസ്‌തകം പ്രദീപ് എന്ന വില്ലിൽനിന്ന് പുറപ്പെട്ടുപോയ ഈ ഗ്രാമം വായനക്കാരൻ്റെ മനസ്സിനെ തുറക്കുകതന്നെ ചെയ്യും."(വില്ലിൽ നിന്ന് പുറപ്പെട്ട ഗ്രാമം -സന്തോഷ് ഏച്ചിക്കാനം)
എനിക്ക് അവന്റെ മുഖം എപ്പോഴും ഓർമ്മ വന്നിരുന്നു. മരണ ത്തിലേക്കടക്കമുള്ള പല ഒളിച്ചോട്ടങ്ങളിൽനിന്നും എന്നെ പുറകോട്ടു വലിച്ചത് ദൈന്യം നിറഞ്ഞ അവൻ്റെയാ മുഖം തന്നെയാണ്.
അവനെപ്പോലെ സങ്കടം നിറഞ്ഞ ജീവിതം ജീവിക്കേണ്ടി വരുമായിരുന്ന എന്റെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ഓർമ്മകളാണ്.
ഒരമ്മ സഹനത്തിൽനിന്ന് സ്വാതന്ത്യത്തിലേക്ക് ഇറങ്ങിനടന്ന പ്പോൾ ഒരു മകൻ ലോകത്തിൻ്റെ സ്വാതന്ത്യ്രത്തിൽനിന്ന് അന്തർമു ഖനായി തിരിയെ കയറുന്നു. (സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ)
നാട്ടിൽനിന്ന് നഗരത്തിലെത്തിയതോടെ നിർമ്മലമായ പല ഓർ മ്മകളും അനുഭവങ്ങളും വിറക് വിട്ടതീയിനെപ്പോലെ പൊലിഞ്ഞു പോയി.
യന്ത്രമുരൾച്ചയാൽ കാതുകൾ പാതിയടഞ്ഞുപോയിരിക്കുന്നു.
ഇന്ന് ഈ അർദ്ധരാത്രിയിൽ നഗരമധ്യത്തിലിരുന്ന് ഓർമ്മകളെ തിരികെ വിളിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഞാൻ.
വെറുതെയാണ്.
പുഞ്ചനിലത്തിന്റെ ദാഹമടക്കാൻ തേവിയെത്തുന്ന ഇത്തിരി വെള്ള ത്തിന് കഴിയില്ല. അതിന് കാലവർഷം തന്നെ വരണം.( ഓർമ്മകളുടെ ഭസ്മക്കൊട്ട)
ഒടിയനെ ഒതുക്കാനുള്ള മന്ത്രത്തെപ്പോലെതന്നെ തെയ്യോരനോ ടുള്ള ഭയത്തേയും കീഴ്പ്‌പെടുത്താൻ അവർക്ക് കഴിഞ്ഞിരുന്നില്ല.
സകല കീഴാള വർഗ്ഗത്തെയും പുച്ഛത്തോടെ കാൽക്കീഴിൽ നിറു ത്തിയിരുന്ന ഞങ്ങളുടെ കാരണവന്മാർ തെയ്യാരന് മുൻപിൽ മാത്രം വിനീത വിധേയരായി.
പക്ഷെ ഒടിവിദ്യ വശമില്ലാത്തവന്റെ കുട്ടകൾക്കു ചിലവില്ല.....
പകലന്തിയോളം കണ്മുന്നിൽ ആടുന്ന നമ്മളെക്കാൾ വലിയ ഒടി യനേം ചാത്തനേം മറുതയേം കണ്ടു തളർന്നു മടങ്ങുമ്പോൾ ഇന്നും ഞാൻ തെയ്യോരനെ ഓർത്തു.
സങ്കടം നിറഞ്ഞ ഒരു പുഞ്ചിരിയോടെ.(തെയ്യോരുനും ഞാനും A tale of two sales people)
മോനെ, നിന്റെ അച്ഛൻ ക്ലാസിനുള്ളിൽ പഠിക്കാൻ ശ്രമിച്ചത് കണക്കും ഊർജ്ജതന്ത്രവുമാണ്. പക്ഷെ ജീവിക്കാൻ വേണ്ട തന്ത്ര ങ്ങൾ പഠിച്ചെടുത്തത് ക്ലാസിന് പുറത്തെ അനുഭവങ്ങളിൽ നിന്നാണ്.
എസി റൂമിൽ ഐപാഡിൻ്റെ സ്ക്രീനിൽ നോക്കി എന്ത് പഠിക്കാനാണ്!(തോറ്റു പഠിച്ച ജീവിതം)
സന്തോഷ് എച്ചിക്കാനം പറഞ്ഞപോലെ ഓർമ്മകൾ ഒരു പെട്രോൾ ബങ്കാണ്. ഈ വരണ്ട നഗരത്തിൽ ഓടിത്തീർക്കാനുള്ള മുഴുവൻ ഊർജ്ജവും എനിക്ക് അതിൽ നിന്നും കിട്ടുന്നു. മനസ്സ് വറ്റുമ്പോൾ എനിക്ക് ഇതുപോലെ ഓർമ്മകളിലേക്ക് തിരിച്ചു നടന്നേ പറ്റൂ.
ഞങ്ങൾ ഇനിയും വരും,
ഭീമാകാരനായ ചിറകിനുള്ളിൽ മരണത്തെ ഒളിപ്പിച്ചു കാലം പറ ന്നെത്തുംമുൻപ്.(ഓർമ്മകളുടെ പുനർജനി)
വർഷങ്ങൾ കഴിഞ്ഞ് കണ്ടുമുട്ടുന്ന സഹപാഠികൾക്ക് എന്നെ ഓർത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. ആരെയും രസിപ്പിക്കാനൊരു വിഭവങ്ങളും കൈവശമില്ലാതിരുന്നവനെ ആര് ഓർമ്മിക്കാനാണ്?
നക്ഷത്രങ്ങൾക്ക് ഒപ്പമെരിഞ്ഞിരുന്ന മെഴുകുതിരികളെ, മുഖങ്ങളില്ലാത്ത നിഴലുകളെ ആർക്ക് ഓർമ്മ വരാനാണ്?(ഏകാന്തനാവികൻ)
ഓരോ കൂടിച്ചേരലുകളും ഓർമ്മയുടെ പുനർജനി നൂഴലാണ്. നിങ്ങളിലെ വിരസതയേയും വാർധക്യത്തെയും അത് കഴുകിയെടുക്കുന്നു.
യാത്ര പറഞ്ഞിറങ്ങുമ്പോഴത്തെ കണ്ണുകളിലെ ആർദ്രതയും ശബ്ദ ത്തിലെ ചിലമ്പിച്ചയും ഓരോരുത്തർക്കും എന്താണ് നഷ്ടപ്പെടുന്നത് എന്ന് അടയാളപ്പെടുത്തുന്നു.
ഇനി ഉള്ളിൽ തട്ടാത്ത പൊട്ടിച്ചിരിയുടെയും ഉടുപ്പുലയാത്ത ആലിംഗനങ്ങളുടെയും നഗരത്തിലെ തിരക്കിലേക്ക്.(വസന്തം ഒളിച്ചു പാർക്കുന്ന മൊട്ടുകൾ)
ഈ എഴുത്തുകളെല്ലാം ഒതളൂർ എന്ന തന്റെ ഗ്രാമത്തിൽ നിന്നും എത്രയോ ദൂരെ നഗരതിരക്കുകളുടെ നടുവിൽ,ജീവിതത്തിന്റെ പല കാലങ്ങളിലെ ഓർമ്മകൾ തിരികെ വിളിച്ചപ്പോൾ എഴുതി കൂട്ടിയതും, മറ്റു ചിലപ്പോൾ, പ്രിയപ്പെട്ടവർ സ്നേഹമായും, നൊമ്പരമായും, മനസ്സിൽ നിറയുമ്പോൾ എഴുതിപ്പോയവയാണ്, അതാണ് വി.ടി.പ്രദീപിന്റെ "മഴയുടെ ആത്മകഥയിലെ കടൽ". മഴ തന്റെ ആത്മകഥ എഴുതുകയാണെങ്കിൽ തുടക്കം എവിടെ നിന്നായിരിക്കും, തീർച്ചയായും അത് കടലിൽ നിന്നായിരിക്കും,അവിടെ നിന്നല്ലാതെ പിന്നെ മഴക്ക് തന്റെ ഓർമ്മകൾ എവിടെ നിന്നാണ് തുടങ്ങാൻ കഴിയുക. ഏതെല്ലാം ദേശങ്ങളിൽ ഏതെല്ലാം കാലങ്ങളിൽ പെയ്തു തീർത്ത ഓർമ്മകളാണ് മഴയ്ക്ക് പറയാൻ ഉണ്ടാവുക. അത്തരത്തിൽ ഒതളൂർ നിന്ന് തുടങ്ങുന്ന തന്നെ ഓർമ്മകളും, ജീവിതത്തിനായി ചേക്കേറിയ നഗരത്തിലും , ജീവിക്കാനായി സഞ്ചരിച്ച നഗരങ്ങളിലും കണ്ടുമുട്ടി ജീവിതത്തിന്റെ ഭാഗമായി തീർന്ന് എന്നോ ഓർമ്മകളിൽ നിന്നും മാഞ്ഞുപോയതോക്കെയും പ്രദീപ് ഈ കുറിപ്പുകളിലൂടെ തിരികെ പിടിക്കുന്നു. "നാട്ടിൽ നിന്ന് നഗരത്തിലെത്തിയതോടെ നിർമ്മമായ പല ഓർമ്മകളും അനുഭവങ്ങളും വിറക് വിട്ട തീയിനെപ്പോലെ പൊലിഞ്ഞു പോയി"(ഓർമ്മകളുടെ ഭസ്മക്കൊട്ട).ആ പൊളിഞ്ഞുപോയ ഓർമ്മകളെ ചെറിയ കുറിപ്പുകളായി ഹൃദ്യമായ ഭാഷയിൽ ഊതി തെളിക്കുന്നത് വായിക്കുമ്പോൾ, വായിക്കുന്നവരും തങ്ങളുടെ ഓർമ്മകളുടെ ഉള്ളറകളിൽ എന്നോ പൊലിഞ്ഞു പോയതൊക്കെ തെളിയിക്കാനായി വെമ്പൽ കൊള്ളും. മനോഹരമായ ഭാഷയിൽ തന്റെ ഓർമ്മകൾ 37 കുറുപ്പുകളായി ഈ പുസ്തകത്തിൽ വായനക്കാർക്ക് മുന്നിൽ വായനക്കായി എത്തുമ്പോൾ, എന്നോ എവിടെയോ മറന്നുപോയ പലതിനെയും വായനക്കാരും വെറുതെ ഓർമ്മിച്ചു പോകും, പിന്നെയും മറക്കാൻ.
📙-മഴയുടെ ആത്മകഥയിലെ കടൽ (ഓർമ്മ)
✍️-വി.ടി.പ്രദീപ്
🖨️- ലോഗോസ് ബുക്സ് (2024)
💸270
Saturday, April 26, 2025
▪️വായിച്ച പുസ്തകം / തൈമയും കൊളംബസ്സും /കെ.വി.പ്രവീൺ ▪️
▪️വായിച്ച പുസ്തകം / ജീവിച്ചിരിക്കേ കാലഹരണപ്പെട്ടു പോയ ഒരാളുടെ ആത്മകഥ/മുഞ്ഞിനാട് പത്മകുമാർ▪️
▪️"ഇതെഴുതി നിർത്തുമ്പോൾ ചുള്ളിക്കാടിൻ്റെ വരികൾ ഓർമ്മവരുന്നു. അതെ, രണ്ടു കതിനകളെ കൂട്ടിയിണക്കുന്ന വഴിമരുന്നിന്റെ ഇടവേളയിലാണ് ഞാനിത് എഴുതിത്തുടങ്ങി യത്. ഇതു തീരുമ്പോൾ ആത്മരക്ഷാർത്ഥമെഴുതിയ ഈ നേരുകൾ തീ കാത്തിരിക്കുന്നത് എനിക്ക് കാണാം. അതെല്ലാം സമാധാനത്തിനു വേണ്ടി ഞാൻ നടത്തിയ യുദ്ധങ്ങളായിരു ന്നു. ഒരു ബാഷ്പപൗർണ്ണമിയും എന്നെ സ്‌നാനപ്പെടുത്തിയില്ല. ഒരു പാതാളവും എന്നെ ഒളിപ്പിച്ചില്ല. നിരായുധനും ഹതാശയ നുമായ ഞാൻ പിന്നെയും കാലത്തിൻ്റെ നടുമുറ്റത്തേക്കിറങ്ങി നിന്നുകൊണ്ട് നിലവിളിക്കുന്നു. ഉറക്കെയുറക്കെ. അതിലും ഉറക്കെ.(അപൂർണ്ണം) "
▪️ജീവിച്ചിരിക്കേ കാലഹരണപ്പെട്ടു പോയ ഒരാളുടെ ആത്മകഥ അവസാനിക്കുന്നത് (അപൂർണ്ണമായി) ഈ വരികളിലാണ്.
എന്നാൽ ഈ ആത്മകഥ തുടങ്ങുമ്പോൾ നമ്മൾ വായിക്കുന്നു . "ജീവിതത്തിൽ എവിടെ കുഴിച്ചാലാണ് കണ്ണീരു കിട്ടുക എന്ന് ഇടശ്ശേരി ചോദിച്ചിട്ടുണ്ട്. ആ ചോദ്യം ഞാനെന്നിലൂടെ അകത്തേക്ക് നടന്നപ്പോൾ അനുഭവിക്കാനായി. അത് ജഗദ്ഭക്ഷകനായ കാലത്തിൻ്റെ ഒരു തീരുമാനമായിരുന്നു. ആ തീരുമാനത്തെ ഒരു പീഢാനുഭവം പോലെ ഞാൻ സ്വീകരിക്കു കയായിരുന്നു" ആ അകത്തെക്ക് നടപ്പിൽ നമ്മൾ വായിക്കുന്നത് എഴുത്തുകാരൻ്റെ ആത്മകഥയേക്കാൾ ഒരു നഗരത്തിന്റെ, വ്യത്യസ്തരായി അവിടെ ജീവിച്ച അന്നേരം മനുഷ്യരുടെ, പല പല ദേശങ്ങളുടെ, എഴുത്തുകാരുടെ, അവരുടെ എഴുത്തുകളുടെ, പുസ്തകങ്ങളുടെ, സൗഹൃദങ്ങളുടെ, വ്യക്തി ബന്ധങ്ങളുടെ , ഓർമ്മകളിലൂടെയുള്ള ഒരു വെറിട്ട യാത്രയാണ്. ഈ യാത്ര ആത്മകഥ എഴുതുന്ന എഴുത്തുകാരൻ്റെ ഓർമ്മകളുമായി പിണഞ്ഞു കിടക്കുന്നു. അത് മനോഹരമായ ശൈലിയിൽ, ഭാഷയിൽ, നമ്മോട് പറയുമ്പോൾ നമ്മളും സഹയാത്രികരായി കൂടെ സഞ്ചരിക്കുന്നു.
📙-ജീവിച്ചിരിക്കേ കാലഹരണപ്പെട്ടു പോയ ഒരാളുടെ ആത്മകഥ (ആത്മകഥ)
✍️-മുഞ്ഞിനാട് പത്മകുമാർ
🖨️- aesthetics (2022)
💸-340
Tuesday, April 1, 2025
വായിച്ച പുസ്തകം
Wednesday, March 5, 2025
▪️വായിച്ച പുസ്തകം / ഒറവകുത്തി /കാവ്യ അയ്യപ്പൻ ▪️
▪️"ബോധത്തിനും ഉപബോധത്തിനുമിടയിലുള്ള ഒരു നേർത്ത പാളിയിൽ നിന്നുമാണ് കഥകൾ ഉണ്ടാവുന്നത് എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ഉറക്കത്തിൻ്റെ ആഴങ്ങളിലേക്കു മുങ്ങിത്താഴ്ന്നു കൊണ്ടിരിക്കുമ്പോൾ ഉപബോധമനസ്സിൽ കയറിയിറങ്ങിപ്പോകാറുള്ള മനുഷ്യരെ ഞാൻ കഥാപാത്രങ്ങളായി പെറുക്കിയെടുക്കാറുണ്ട്. നിരന്തരം വിചിത്രമായ സ്വപ്നങ്ങൾ കണ്ട് ഉറക്കം വിട്ടുണരുന്ന എൻ്റെയുള്ളിൽ ഓരോ സ്വപ്‌ന ങ്ങളിലൂടെയും വന്നുപോയൊണ്ടിരിക്കുന്ന ഒരുകൂട്ടം ആളുകളെയും തീർത്തും പരിചിതമല്ലാത്ത സംഭവങ്ങളെയും കാലത്തെയും ചേർത്തു വച്ചുകൊണ്ട് ഒരു രഹസ്യലോകത്തെ ഞാൻ തന്നെ പടുത്തുയർത്തി യിട്ടുണ്ട്. എനിക്കുമാത്രം പരിചിതരായ, എവിടെവച്ചോ എപ്പോഴൊ ക്കെയോ കണ്ണിൽ കുരുങ്ങി സ്വപ്നത്തിലേക്ക് അനുവാദമില്ലാതെ കയറിവന്ന ആ മനുഷ്യ രൊക്കെയും ബാഹ്യലോകത്തുനിന്നും വ്യത്യസ്‌തമായി എൻ്റെ ആന്തരിക തയിൽ ജീവിച്ചുകൊണ്ടിരിക്കെ അകവും പുറവും തിരിച്ചറിയാതെ ഞാൻ അസ്വസ്ഥയായി. അത്തരം അസ്വസ്ഥതകളിൽനിന്നും എനിക്ക് ഒരു മോചനം അനിവാര്യമായിരുന്നു." എന്ന് ആമുഖത്തിൽ കാവ്യ തന്റെ കഥയേഴുത്തിനെ പറ്റി പറയുന്നുണ്ട്. ഈ പുസ്തകത്തിലെ കഥകൾ വായിക്കുന്ന ഏതോരാൾക്കും ബോദ്ധ പ്പെടും.
▪️അത്തരം അസ്വസ്ഥകളിൽ നിന്നുള്ള മോചനത്തിലെ പരിണാമായി കഥകളും കഥാപാത്രങ്ങളുമായി രൂപം പ്രാപിച്ചവയാണ് "ഒറവ കുത്തിയി" ലെ ഏലിക്കുട്ടിയും, തോമയും, "അരൂപിയുടെ കണ്ണുകളി"ലെ കരിനീലച്ച രണ്ട് കണ്ണുകളെ ഭയപ്പെടുന്ന ഒരു കൂട്ടം ആളുകളും "ഉണക്ക മരങ്ങളി" ലെ സ്വന്തം പേരുവിളിച്ച് കേൾക്കാൻ കൊതിക്കുന്ന ദാസേട്ടന്റെ കേസൂ എന്ന മമ്മയെന്നും ഗ്രാന്റെമായെന്നും മക്കളാലും പേരക്കുട്ടികളാലും വിളിക്കപ്പെടുന്ന കേസരിയും "തിരക്കുള്ള ബസ്സി"ലെ ജനൽ പാളിയിലൂടെ പുറത്തെക്ക് നോക്കി സ്വപ്നം കാണുന്നതി നിടയിൽ ഓടിമറയുന്ന മരങ്ങൾക്ക് പിന്നാലെ ഇറങ്ങിയോടാൻ കൊതിക്കു കയും, നിശ്ചലമായ മരങ്ങളെ കടന്നു വാഹനങ്ങൾ ഓടുകയാണെന്ന് തിരിച്ചറിഞ്ഞ് മുതൽ മരങ്ങൾ ഓടുന്ന കാഴ്ചകൾ ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ടപ്പെടും എന്ന് മനസ്സിലാക്കുന്ന മയൂഖ എന്ന പെൺകുട്ടിയും ബസ്സ് ഓർമ്മകളും, "പണ്ടാരത്തൊഴുത്തി"ലെ കാണാതാകുന്ന അവറാനും,അവറാനെ തിരക്ക് നടക്കുന്ന കുഞ്ഞാമ്മയും അവറാന്റെ തൊഴുത്തിലെ പശുക്കളെ നോക്കി ജീവിതം മടുത്തു ആനിയും, "പാതിരതല്ലി"ലെ കണ്ണമ്മയുടെ ജീവിതവും, ആ ജീവിതത്തിൽ ഇടപെടാൻ ശ്രമിക്കുന്ന കുഞ്ഞച്ചനും ആ കുഞ്ഞച്ചനെ കൈകാര്യം ചെയ്യുന്ന കണ്ണമ്മയും,"പെലകുളി"ലെ ചന്ദ്രമതിയും മല്ലിയും, "പ്രകാശനെ കാണ്മാനില്ല"യിലെ കാണ്മാനില്ലതാ കുന്ന പ്രകാശിനെ ഒടുവിൽ വരിക്കപ്ളാവിനിന്ന് കിണറ്റിൻ കരയിലെക്ക് വലിച്ച് കെട്ടിയ കയറിന്റെ അറ്റത്ത് കിണറ്റിൽ കണ്ടേത്തുന്നതും അവിടെ നിന്ന് കയറുവാൻ കൂട്ടാക്കാതെ കിണറ്റിൽ കഴിയുന്നതും ഒടുവിൽ അവിടെ നിന്നും കാണാതാകുന്നതും "ഭാരതി ക്ലബ്ബിലെ എഴുപത്തിയ ഞ്ചാം വാർഷിക"ത്തിലെ കമ്മറ്റി തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയവും, ഗൗരവമായി ഈ കഥകളിലൂടെ കടന്നുപോകുന്ന ഏതൊരു വായനക്കാര നും ബോധ്യപ്പെടും.
▪️"ചെത്തിമിനുക്കിയ ഭാഷ കൊണ്ട് പണിയുന്ന മാന്ത്രികസൗധമാണ് കാവ്യയുടെ ഓരോ കഥയും. എഴുതി തുടങ്ങുന്ന ഒരാളുടെ പതർച്ചയോ നോട്ടപ്പിശകോ ഈ സൗധത്തിന്റെ നിർമ്മാണത്തെ അപകടപ്പെടുത്തി യിട്ടില്ല എന്ന് പുതുകഥാവഴിയിലെ പാതിരാ നടത്തങ്ങൾ എന്ന പഠന ത്തിൽ ഡോ: സജി മാത്യു നിരീക്ഷിക്കുന്നത് എത്രയോ ശരിയാണ് എന്ന് ഈ കഥകളുടെ സൂക്ഷ്മ വായനയിൽ ഏർപ്പെടുന്ന വായനക്കാരും കണ്ടേത്താനാകും. "മനുഷ്യാവസ്ഥകൾക്ക് ശരീരനിഷ്ഠമായ ഊന്നലുകൾ കൊടുത്തു കൊണ്ടുള്ള ആഖ്യാനപരീക്ഷണങ്ങളാണ് കാവ്യയുടെ കഥകൾക്ക് ആഴവും പരപ്പും നൽകുന്നത്. തുറന്നെഴുത്തിന് കഥാകാ രിയെ പ്രാപ്തമാക്കുന്നതും ശരീരനിഷ്ടമായ പുതിയ ലോകത്തെ കുറിച്ചുള്ള തിരിച്ചറിവാണ്" ഡോ: സജി മാത്യു തുടരുന്നു,ഈ സാമാഹാര
ത്തിലെ ഒൻപത് കഥകൾ വായിച്ച് കഴിയുമ്പോൾ കാവ്യയുടെ ഈ തിരിച്ചറിവുകളാണ് പുതിയ കഥകളുടെ ലോകത്ത് ഈ കഥകളെ വെറിട്ട് നിർത്തുന്നുത് എന്നതിൽ ആർക്കും തർക്കമുണ്ടാകാനിടയില്ല.📙- ഒറവകുത്തി (കഥകൾ)
✍️- കാവ്യ അയ്യപ്പൻ
🖨️- ഡി.സി ബുക്ക്സ് (2024)
💸-170
-
▪️"ഇതെഴുതി നിർത്തുമ്പോൾ ചുള്ളിക്കാടിൻ്റെ വരികൾ ഓർമ്മവരുന്നു. അതെ, രണ്ടു കതിനകളെ കൂട്ടിയിണക്കുന്ന വഴിമരുന്നിന്റെ ഇടവേളയിലാണ്...
-
വസുധ കരുതുന്നതുപോലെയല്ല, ഇത്തരം അപൂർണ്ണമായ വസ്തുക്കൾ നിർഭാഗ്യം കൊണ്ടുവരുന്നവയാണ്,കടല്‍മണമുള്ള പൊട്ടിയ ശംഖിലേക്ക് നോക്കി നിശാന്തി...
-
"ഓരോ മനുഷ്യനും ഓരോ ഗ്രന്ഥമാണല്ലോ, എഴുതപ്പെടാത്ത ഗ്രന്ഥം. ഗ്രന്ഥശാഖകൾ പോലെയാണ് വ്യക്‌തിയും വ്യക്തിത്വവും. ചിലർ കവിത, ചിലർ നാടകം, ചിലർ കഥ...



