Saturday, August 2, 2025

▪️വായിച്ച പുസ്തകം / "ഒരു തുള്ളി വെളിച്ചം" / പി.എൻ.ദാസ്▪️




"വെളിച്ചത്തിൽ നടന്നുനടന്ന് വെളിച്ചമായവൻ, പുലർകാല താരകങ്ങ ളെക്കാളും സാന്ധ്യ നക്ഷത്രങ്ങളെക്കാളും ചന്ദ്രനെക്കാളും സൂര്യനെക്കാളും ലോകത്തെ പ്രകാശിപ്പിച്ചവൻ. ബുദ്ധൻ തന്റെ അന്ത്യനിമിഷങ്ങളിൽ പറഞ്ഞത് 'അപ്പ ദീപോ ഭവ' - 'നീ നിനക്കു തന്നെ ഒരു വിളക്കാവുക, വെളിച്ചമാവുക' എന്നായിരുന്നല്ലോ."(തമസോ മാ ജ്യോതിർ ഗമയാ...)

മഞ്ഞം കുളിരും ഉള്ള ഒരു പുലരിയിൽ അബുപർവതത്തിലെ ബ്രഹ്മകുമാരിസ് ആസ്ഥാനത്തുള്ള പീസ് പാർക്കിലെ റോസ് ഗാർഡനിൽ കണ്ണുവഴി, നാസികവഴി,മനസ്സുവഴി പൂക്കളെ, അതിൻ്റെ സൗന്ദര്യത്തെ, സുഗന്ധത്തെ, സന്തോഷത്തെ ആഴത്തിലനുഭവിച്ച ഒരു സന്ദർഭത്തെ പറ്റി ആമുഖമായി ദാസ്മാഷ് ഈ പുസ്തകത്തിന്റെ ആമുഖത്തിൽ പറയുന്നുണ്ട്. അവിടെനിന്ന് മടങ്ങുമ്പോൾ ബി. കെ. സതിമാതാജി പറഞ്ഞ വാക്കുകളാണ് തന്നെ ഈ ഒരു തുള്ളി വെളിച്ചമെഴുത്തിലേക്ക് എത്തിച്ചെതെന്നും ദാസ്മാഷ് ഓർക്കുന്നു "സൂക്ഷ്‌മമായ സുഗന്ധങ്ങളെ ല്ലാം ഭൂമിയിൽനിന്നു പൂക്കൾവഴി നാം ആസ്വദിക്കുകയും അനുഭവിക്കുക യും ചെയ്യുന്നു. അതുപോലെ മനുഷ്യ ൻ്റെ ആത്മാവിന്റെ ഉള്ളിൽ നിറയെ ഗുണങ്ങളുടെ സുഗന്ധിയായ ഒരു ഭാഗമുണ്ട്. ധ്യാനത്തിലൂടെ മനസ്സ് തണുക്കുമ്പോൾ, ശാന്തമാകുമ്പോൾ, ഒരാളുടെ പെരുമാറ്റത്തിലൂടെ, വാക്കിലൂടെ, ചിന്തയിലൂടെ ഇതു വിടരുമ്പോൾ ലോകം ഒരു സ്വർഗീയ ഉദ്യാനമാകും!' 

ഒരോ തുള്ളി വെളിച്ചമായി എഴുതി ഈ പുസ്തകത്തിന്റെ 224 താളു കളിലായി തെളിവെളിച്ചമായി കത്തി നിൽക്കുന്ന നൂറിൽപ്പരം നാളങ്ങളാ യി  ദാസ് മാഷിന് ആ വാക്കുകളിൽ നിന്ന്  തെളിഞ്ഞു കിട്ടിയ വെളിച്ചം,   വായനക്കാർക്കും വെളിച്ചമാകുന്നു. സ്നേഹനാളത്തിൽ തുടങ്ങി ബോധ നാളത്തിലൂടെ, നന്മനാളത്തിലൂടെ, ആയുർനാളത്തിലൂടെ, അർഥനാള ത്തിലൂടെ, കരുണാ നാളത്തിലൂടെ, സ്വപ്നനാളത്തിലൂടെ, ധ്യാനനാള ത്തിലൂടെ, പാപനാളത്തിലൂടെ, ഏകതാനാളത്തിലൂടെ, സത്യനാള ത്തിലൂടെ, ജീവനാളത്തിലൂടെ, വെളിച്ചത്തിന്റെ നാളത്തിലെത്തുമ്പോൾ ഈ നാളങ്ങൾക്കൊപ്പം ലഭിക്കുന്നത് ഒരു തുള്ളി വെളിച്ചം അല്ല, വെളിച്ചത്തിന്റെ ഒരു സമുദ്രമാണന്ന്, ജീവിതത്തിൽ വെളിച്ചം അന്വേഷിക്കുന്ന ഏതോരു മനുഷ്യനും ബോദ്ധ്യമാവും.   ഈ പുസ്തക താളുകളിൽ വെളിച്ചമായി കത്തി നിൽക്കുന്ന നൂറിൽ പരം നാളങ്ങളിൽ നിന്നും "സ്വീകരണ നാളവും" "ശാന്തനാളവും" ഇവിടെ ചേർക്കട്ടേ, അത്  നിങ്ങളെ പുസ്തകത്തിലേക്കും അതിൽ പടർന്ന് കത്തുന്ന സ്നേഹത്തി ൻ്റെയും കരുണയുടെയും നാളങ്ങളിലേക്ക് എത്തിക്കുമെന്ന്, ഈ പ്രപഞ്ച ത്തിലും അതിലെ ജീവജാലങ്ങളിലും മറ്റെല്ലാവരിലും നിറയേ വെളിച്ചം നിറഞ്ഞു കാണാൻ മാത്രം ആഗ്രഹിക്കുന്ന ഈ വായനക്കാരന്  ഉറപ്പാണ്.

                                          ***സ്വീകരണനാളം***

സെൻ ദർശനത്തെപ്പറ്റി അറിയാനായി ഒരു സെൻഗുരുവിനെത്തേടി മഹാജ്ഞാനിയായ ഒരാളെത്തി, ഗുരു അതിഥിയെ ആദരിച്ചിരുത്തുകയും അദ്ദേഹത്തിൻ്റെ മുന്നിലെ മേശപ്പുറത്തുള്ള കപ്പിൽ ചായയൊഴിക്കാൻ തുടങ്ങുകയും ചെയ്തു.

കപ്പ് നിറഞ്ഞുകഴിഞ്ഞിട്ടും ഗുരു ചായ ഒഴിച്ചുകൊണ്ടിരുന്നു. ഇനിയൊരു തുള്ളി ചായപോലും കപ്പിൽ കൊള്ളില്ലെന്നറിഞ്ഞിട്ടും ഗുരു സ്വപ്നത്തി ലെന്നവിധം ചായയൊഴിക്കുന്നതു തുടർന്നുകൊണ്ടിരുന്നു.

അതിഥി അമ്പരപ്പോടെ ഗുരുവിനെ തുറിച്ചുനോക്കി. അദ്ദേഹം തെല്ലൊര സ്വാസ്ഥ്യത്തോടെ പറഞ്ഞു: 'കപ്പ് നിറഞ്ഞു കവിഞ്ഞു. ഇനിയതിൽ ഒരുതുള്ളി ചായപോലും ഒഴിക്കാനാവില്ല. ഇതറിഞ്ഞിട്ടും ഗുരു അതിലേക്ക് ചായയൊഴിച്ചുകൊണ്ടിരിക്കുന്നു....

ഇതു കേട്ട് ഗുരു പറഞ്ഞു: 'നിങ്ങളുടെ മനസ്സും ഇതുപോലെത്തന്നെ യാണ്. നിറയെ അറിവുക ളാണ്. അതിലില്ലാത്തതായൊന്നുമില്ല. നിങ്ങളു ടെ മനസ്സിപ്പോൾ ചായ നിറഞ്ഞു കവിഞ്ഞു നില്ക്കുന്ന ഈ കപ്പുപോലെ യാണ്! സെന്നിനെപ്പറ്റി പറയുന്നതു സ്വീകരിക്കാനാവശ്യമായ ഒരിത്തിരി സ്ഥലംപോലും നിങ്ങളുടെ ഉള്ളിലില്ല!'
                
                                                           ****
നാളം: മനസ്സ് കനക്കുമ്പോൾ അതിൻ്റെ ചലനം വളരെ മന്ദമാകുന്നു. അനുഭവങ്ങൾ, സ്‌മരണകൾ, ജ്ഞാനം, ഭൂതകാലം ഇതൊക്കെയും മനസ്സിനെ ഭാരമുള്ളതാക്കുന്നു.
      ഇതു കൈവെടിയാൻ വർത്തമാനകാലത്തിൽ യത്നരഹിതമായി ഉറച്ചുനില്ക്കാൻ ശീലിക്കണം. ഇതിന് ശ്വസനശ്രദ്ധ നല്ലൊരു മാർഗമായി ബുദ്ധൻ നിർദേശിച്ചിട്ടുണ്ട്. ശ്വാസമെടുക്കുന്നതിൽ,വിടുന്നതിൽ പൂർണമായി മുഴുകിയിരിക്കുമ്പോൾ മനസ്സിലെ ചിന്തകൾ മുഴുവൻ അറ്റുപോകുന്നു. ഒരു ചിന്തപോലും മനസ്സിൽ ഇല്ലാതാകുന്നു. മനസ്സ് നവ്യമാകുന്നു, ഇത്തരമൊരു മനസ്സിൽ സ്ഥല കാലങ്ങളുടെ അനന്തതയ്ക്ക് വസിക്കാനാവുന്നു.
      അത്തരം ഒരു മനസ്സിൽനിന്നത്രേ മഹത്തായ ഉൾക്കാഴ്ച, പുതിയ പുതിയ അനുഭൂതികൾ, പരമസത്യത്തിലേക്കു തുറന്നു തരുന്ന വഴികൾ വെളിപ്പെടുക. ഇത്തരത്തിലല്ലാതെ യാന്ത്രികമായ ഒരു മനസ്സ്, തുറക്കാത്ത ഒരു പുസ്‌തകം പോലെയാകുന്നു.!

                                              ***ശാന്തനാളം***

ഉൻഷോ എന്നും ടാൻസൻ എന്നും പേരുള്ള രണ്ടു സെൻ ബുദ്ധ ഗുരു ക്കന്മാർ ഉണ്ടായിരുന്നു. ഒന്നാമൻ ശ്രീബുദ്ധന്റെ അനുശാസനങ്ങള ളെല്ലാം കടുകു മണിയോളം പോലും തെറ്റാതെ പാലിച്ചു പോന്നു. പുലരുന്നതിനും വളരെ മുൻപ് അയാളുണർന്നു. രാവിന്റെ ആദ്യയാമ ങ്ങളിൽത്തന്നെ ഉറങ്ങാൻ കിടന്നു. ഉച്ചതിരിഞ്ഞാൽ അദ്ദേഹം ഭക്ഷണം തൊടില്ല.

രണ്ടാമൻ പ്രസിദ്ധനായ ബുദ്ധതത്ത്വപ്രബോധകനായിരുന്നു. പക്ഷേ, ബുദ്ധന്റെ അനുശാസനങ്ങളൊന്നും അദ്ദേഹം പാലിച്ചില്ല. വിശക്കുമ്പോൾ തിന്നുക, ഉറക്കം വരുമ്പോൾ ഉറങ്ങുക - ഇതായിരുന്നു അദ്ദേഹത്തിൻ്റെ രീതി.
ഒരുനാൾ ഉൻഷോ ടാൻസനെ കാണാൻ പോയി. അദ്ദേഹം മദ്യപിച്ചി രിക്കുക യായിരുന്നു. ഇത് ഉൻഷോവിന് സഹിക്കാനായില്ല. കാരണം, ഒരിറ്റുമദ്യം പോലും ഒരു ബുദ്ധഭിക്ഷുവിൻ്റെ നാവിൽ സ്പർശിക്കരുതെ ന്നാണ് നിയമം. 'വരൂ ചങ്ങാതീ, ഒരല്പം കഴിക്കാം,' ടാൻസെൻ പറഞ്ഞു. ഉൻഷോവിന് ഉഗ്രമായ കോപം വന്നു. പക്ഷേ, സ്വയം നിയന്ത്രിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: 'ഞാനൊരിക്കലും മദ്യപിക്കാറില്ല!'
'കുടിക്കാത്തവൻ മനുഷ്യനാണോ?' ടാൻസൻ ചോദിച്ചു.
ഉൻഷോവിന് ക്രോധം നിയന്ത്രിക്കാനായില്ല.
'ബുദ്ധഭഗവാൻ വ്യക്തമായും നിരോധിച്ചതായ മദ്യം തൊടാത്തതുകൊണ്ട് ഞാൻ മനുഷ്യനല്ലെന്നാണോ നിങ്ങൾ പറയുന്നത്? പിന്നെ എന്താണ് ഞാൻ?'
അദ്ദേഹം ആക്രോശിച്ചു.
'ഒരു ബുദ്ധൻ...' ഒരു കുസൃതിച്ചിരിയോടെ ടാൻസൻ പറഞ്ഞു.
ബുദ്ധനിയമങ്ങളെല്ലാം അനുസരിച്ചിട്ടും ക്രോധത്തിൽ കത്തിയെരിയുന്ന സുഹൃത്തിനെ ടാൻസൻ കരുണയോടെ നോക്കി.
തന്റെ ജീവിതത്തിലുള്ള അസാധാരണത്വം ടാൻസൻ മരിക്കുമ്പോൾ പ്പോലും കാണിക്കുകയുണ്ടായി.
തന്റെ അന്ത്യദിനത്തിൽ അദ്ദേഹം അറുപതു പോസ്റ്റുകാർഡുകൾ എഴുതി: ഇതായിരുന്നു കത്ത്. 'ഞാൻ ലോകത്തിൽനിന്ന് മടങ്ങുകയാണ്. ഇതാണെൻ്റെ അവസാനത്തെ പ്രഖ്യാപനം!'

ടാൻസൻ ജനവരി 27, 1892.

ഈ കാർഡുകളയയ്ക്കാൻ ഒരു സുഹൃത്തിനെ ഏല്പിച്ചശേഷം അയാൾ ശാന്തമായി മരണമടഞ്ഞു.
                         
                                                          ****
നാളം: മതനിയമങ്ങൾ, അനുഷ്‌ഠാനങ്ങൾ യാന്ത്രികമായി ചെയ്യുന്നതു കൊണ്ട് ഒരു ഗുണവും ഇല്ല. മറിച്ച്, അതിലടങ്ങിയ ആന്തരിക മൂല്യം സൂക്ഷ്മമായി ഉള്ളിലുണ്ടാവുന്ന തരത്തിൽ പെരുമാറ്റത്തിൽ അയത്ന മായി വിരിഞ്ഞുവരണം.
      ശാന്തപ്രകൃതിയുള്ള ഒരു ലൗകികനാണ് മുൻകോപിയായ ഒരു വിശുദ്ധ നെക്കാൾ നല്ലത്!

📙- ഒരു തുള്ളി  വെളിച്ചം  (Malayalam Philosophy)
✍️- പി.എൻ.ദാസ്
📖- 224
🖨️- മാതൃഭൂമി  ബുക്സ്  ( 2013 )
💸- 150

No comments:

Post a Comment