Sunday, August 31, 2025

വായിച്ച പുസ്തകം /സ്വപ്നങ്ങളുടെ പുസ്തകം / ഷാഹിന ഇ.കെ


“എനിക്കറിയില്ലല്ലോ കുട്ടീ, അങ്ങനെയൊരു പുസ്‌തകം." വാതിൽ തുറക്കുമ്പോൾ ഉമ്മി പറഞ്ഞു.

"പക്ഷേ, നമുക്കെന്താണ് ഉറപ്പിച്ചു പറയാനാകുക നമ്മുടെ കുഞ്ഞുങ്ങളെ ക്കുറിച്ച്... അവരെച്ചൊല്ലി നമ്മൾ സൂക്ഷിക്കുന്ന ഉറപ്പുകൾ, അവയെല്ലാം നമ്മുടെ സ്വപ്‌നങ്ങളാണെന്ന് തിരിച്ച റിയുക ഒരുണർച്ചയിലാവും... ചിലപ്പോളൊക്കെ ഉണർച്ചയിലോ ഉറക്കത്തിലോ എന്നുകൂടി അറിയാറില്ല ഞാനിപ്പോൾ. ആ പുസ്‌തകം, അതിലെന്തായിരുന്നു അവൻ എഴുതാറ്?"

"സ്വ‌പ്നങ്ങൾ." ഉമ്മി വിസ്‌മയത്തോടെ എന്നെ നോക്കി. പിന്നെ താക്കോ ലെടുത്ത്, പൂട്ടിൻ്റെ ദ്വാരത്തിലേക്കും. “നീയത് വായിച്ചിട്ടുണ്ടോ എപ്പോഴെ ങ്കിലും?" "ഞാനത് കണ്ടിട്ടില്ല...” ഞാൻ പിറുപിറുത്തു. അവരൊന്നും പറഞ്ഞില്ല.

നിൻ്റെ മുറി...അതെനിക്കറിയാം, എപ്പോളും ഉറങ്ങാൻ തോന്നുന്ന ഇരുട്ടുണ്ടവിടെ. “കാറ്റിലോരോന്നിലും എന്നെയോർക്കാനായിട്ടെ"ന്ന് ഞാൻ സമ്മാനിച്ച നീലലോഹംകൊണ്ടുള്ള കാറ്റുമണി. ജനൽപ്പടിയിലെ വള്ളിപ്പടർപ്പുകൾ, നിറമുള്ള സ്‌ഫടികക്കുപ്പികൾ, എപ്പോഴും സമയം തെറ്റിച്ചോടുന്ന ചുവന്ന അലാം ക്ലോക്ക്, വലിച്ചുവാരിയിട്ട പുസ്‌തകങ്ങൾ, ഡയറികൾ, കുപ്പായങ്ങൾ... പരതിപ്പരതി അതിനിടയിൽ ഞാനത് കണ്ട ത്തും. നിൻ്റെ സ്വപ്‌നങ്ങളുടെ പുസ്‌തകം. നീ എഴുതി നിർത്തിയിടത്തു നിന്ന് ഞാനെഴുതിത്തുടങ്ങുന്ന ദിവസം നീ തിരികെ വരുമെന്ന് എനിക്ക റിയാം.

തൻറെ കൺമുമ്പിൽ നിന്ന് പ്രതീക്ഷമായ ഒരു ഓർമ്മകളുമായി അവനെ തേടുന്ന ഒരുവളെ "സ്വപ്നങ്ങളുടെ പുസ്തകത്തിൽ" കാണുന്നു, വായിക്കു ന്നു.

എനിക്കു നേരെ കണ്ണുകൾ ചുരുക്കി കനത്ത പുരികങ്ങൾ വളച്ച്, പറഞ്ഞു വന്ന വാചകത്തോട് അദ്ദേഹം ഇത്രകൂടി ചേർത്തു: "കൂട്ടത്തിൽ, അനാവശ്യമായ വൈകാരികത ഇവിടെയിരിക്കുമ്പോൾ നിനക്കും ഗുണം ചെയ്യില്ല."

"അനാവശ്യ വൈകാരികത" എന്ന സാബിൻ്റെ കണ്ടെത്തൽ ചൊടിപ്പിച്ചെ ങ്കിലും ഉറപ്പായും അവ പുതിയ പാഠങ്ങളായിരുന്നു, ടെലികമ്മ്യൂണിക്കേ ഷൻ വിഭാഗത്തിൽനിന്ന് തികച്ചും വ്യത്യസ്‌ത മായ ഈ ഭൂമികയിലേക്ക് എത്തിച്ചേർന്ന എന്നെ സംബന്ധിച്ചിട ത്തോളം. ആ സംഭാഷണത്തിനൊ ടുവിൽ സാബ് കടന്നുപോയപ്പോൾ ഞാൻ വെറുതെ ചുറ്റിനും നോക്കി.

കുറേ മനുഷ്യരുടെ അങ്ങുമിങ്ങുമായി മുറിഞ്ഞു ചിതറിപ്പോയ ഹൃദയ ങ്ങൾക്കിടയിലെ അതിർത്തിപോലെ നീലപ്പച്ചകളുടെ താഴ്‌വര ഒരുപാട് മുറിവുകളും നിലവിളികളും ഒളിപ്പിക്കപ്പെട്ട അഗാധമായ നിശ്ശബ്ദതയും പേറി നിലകൊള്ളുകമാത്രം.

അനുഗ്രഹിക്കപ്പെട്ട താഴ്‌വരയിൽ സമാധാനമായി ജീവിക്കാനായി ആർക്കോവേണ്ടി ജീവിതത്തിൽ അഭിനയിക്കുന്ന ഒരു കൂട്ടം മനുഷ്യർ ക്കിടയിൽ എത്തിപ്പെടുന്ന ഒരുവൻ്റെ മനോവിചാരങ്ങൾ "കാശീർ,കല്ല്, സൂഫിയാനിൽ" വായിക്കുന്നു.

.

എങ്ങോട്ടും പോകണമെന്നുണ്ടായിരുന്നില്ല ഗ്രാമംവിട്ട്, മണ്ണ് വിട്ട്, എല്ലാവ രെയുംവിട്ട്... ഏതോ വേഗത്തീവണ്ടിയിൽ കയറിയിരിക്കുന്നു. തെക്കോ ട്ടാണ്. തെക്കെവിടെയാണ്? വളവോ തിരിവോ ഇല്ലാത്ത ഒറ്റയടിപ്പാത യിലൂടെ പായുന്ന തീവണ്ടിക്ക് എങ്ങനെയാണ് ദിക്കറിയാനാവുക? ഖോകനറിയില്ല ഒരു ദിക്കും. ഗ്രാമംവിട്ട് ഒരിക്കലും പുറം ചാടിയിട്ടില്ല. മണ്ണി ലല്ലാതെ പണിതിട്ടുമില്ല. ഇനി പണിയേണ്ടത് കെട്ടിടങ്ങളാണ്. കൂറ്റൻ സിമൻ്റെടുപ്പുകൾ. തീവണ്ടിയുടെ, പുറപ്പെടുമ്പോളുണ്ടായ കരച്ചിലുകളും കുലുക്കങ്ങളും ഖോകനെ വല്ലാതുലച്ചു. ദയയറ്റ അതാകട്ടെ, ഒറ്റത്തള്ളിന് ഗ്രാമത്തെ പിറകോട്ട് വീഴ്ത്തി. ചെറിയ ചെറിയ ചാഞ്ചാട്ടങ്ങൾ, നീണ്ട അലർച്ചകൾ, അതിവേഗങ്ങളുടെ വെളുത്ത കാഴ്‌ചകൾ. ചിലയിടങ്ങളിൽ വണ്ടി നിശ്ചലമാകുന്നു. ആളുകളും വർത്തമാനങ്ങളും ഛായകളും മാറുന്നു. പിന്നെപ്പിന്നെ തീർത്തുമപരിചിതമാകുന്നു. ആരൊക്കെയോ വന്നു പോകുന്നു....

ഉയരും ഉടലുമൂറ്റി അവർ നിറച്ച ധാന്യപ്പുരകൾ, അവയുടെ സമൃദ്ധി, തങ്ങളുടെ അധ്വാനം എന്ന് തിരിച്ചറിയുമ്പോൾ ,ആ തിരിച്ചറിവി നെ,സ്വപ്നങ്ങളെ കാണുന്നവർ ആ തിരിച്ചറിവിനെ സ്വപ്നങ്ങളെ തല്ലികെടുത്തുന്നവർക്കിടയിൽ നിന്ന്, ജീവിക്കാനുള്ള വഴികൾ തേടി, വളവോ തിരിവോ ഇല്ലാത്ത ഒറ്റടിപ്പാതയിലൂടെ പായുന്ന തീവണ്ടിയിൽ ഇരിക്കുന്ന ഒരുവൻ്റെ മനോഗതങ്ങൾ "കൃഷ്ണചുരയിൽ" വായിക്കുന്നു.

"സെറീനാ, സത്യമായും എൻ്റേതായ കാരണങ്ങൾകൊണ്ട്, ചില തീർച്ച യില്ലായ്മ‌കളുടെ അസ്വാസ്ഥ്യങ്ങൾ നിരന്തരം അലട്ടുന്നത് കൊണ്ട്, ഞാനീ ലോകത്തെ ഭയക്കുന്നു. ആ ഭയത്തിന്റെ കാരണങ്ങളെക്കുറിച്ച് ബോധ്യ പ്പെട്ടുകൊണ്ടിരിക്കുന്നതിനൊപ്പം ഞാൻ അത്രമേൽ തനിച്ചാവുകയാണ്. പക്ഷേ, എനിക്ക് ഒളിച്ചോടണമെന്നില്ല. ഞാനത് ആഗ്രഹിക്കുന്നുമില്ല. എനിക്ക് ഈ ലോകം വേണം. എന്നെ മോഹിപ്പിച്ചുകൊണ്ടേയിരിക്കുന്ന അതിൻ്റെ മഴവില്ലുകൾ... ഞാൻ നീയാകുന്ന ഒരു ദിവസം. അത് ഞാനത്ര മേൽ ആഴത്തിൽ സ്വപ്‌നം കാണുന്നു. അതെന്തുമാത്രം ചിതറിയ നിറങ്ങ ളുടേതാണെന്ന് നിനക്കറിയാമോ? നീലിച്ചു തിളങ്ങുന്ന ആകാശത്തേക്ക് ആരോ പറത്തിവിട്ട ഒരു പട്ടം പോലെ എവിടെയൊക്കെയോ അലയുന്ന ഒന്ന്......പറയേണ്ടതായ കാര്യങ്ങൾ, ക്ലാസ്‌മുറി വർത്തമാനങ്ങൾ... നീയെന്നിൽ നിന്നകലുന്നത് അത്ര അഗാധം വേദനിപ്പിക്കും എന്നെ. അതുകൊണ്ടുതന്നെ ഒരിക്കൽ നിന്നോടത് പറയണമെനിക്ക്. നീയെന്നെ മനസ്സിലാക്കുമെന്ന് എനിക്കു തോന്നുന്നു. അത്രമേൽ ഞാൻ താദാത്മ്യം പ്രാപിച്ച നീ അത് തിരിച്ചറിയാതെ പോവില്ല. നിൻ്റെ മുന്നിലെങ്കിലും ഞാൻ പരി ഹാസ്യനാവില്ല. എനിക്കത് ആരോടെങ്കിലും പറയണം സെറീന... അത് മറ്റാരോടാണ്...? എനിക്കിത് തുടരാനാവില്ല. നീലദുപ്പട്ട പറത്തി, എനിക്ക് ഒരു പക്ഷിയെപ്പോലെ പറന്നുപോകണം, കൈനഖങ്ങളിൽ എപ്പോളും വിചിത്രനിറങ്ങളുടെ ചിത്രരേഖകൾ വേണം, കറുത്ത രേഖകൾകൊണ്ട് ഇമകൾ വരയ്ക്കണം, വെയിൽ വീഴുന്ന മൂക്കുത്തി, പച്ചക്കല്ലുകളുള്ള കമ്മൽ, കുറുകുന്ന വളകൾ, ഉലയുമുടുപ്പുകൾ...

തന്റേതായ ആരുമില്ലാത്ത അപരിചിത ഭൂഖണ്ഡത്തിലേക്ക് അമ്മയേയും പപ്പയേയും തന്നെ പ്രണയിക്കുന്ന ഒരുവളെയും വിട്ട് ,സ്വയം അറിയാനും, തന്നെ തനിക്കൊപ്പം ആക്കാനും, തന്നെ രൂപപ്പെടുത്തുവാനും മോഹിക്കു ന്ന ഒരവന്റെയോ ? ഒരുവളുടെയോ?,"ഒരുവളുടെ തന്നെ" വിചാരങ്ങളാണ് "ക്രിസാന്ത് ഫെർണാണ്ടസിന് സെറീനയോട് പറയാനുള്ളത്"

 തെല്ലു നീണ്ട നാല് കഥകൾ എന്ന് എഴുത്തുകാരി ആമുഖത്തിൽ പറയു ന്നത് , വായനയിൽ ബോധ്യമാക്കുന്നു ഈ കഥകളെല്ലാം തെല്ല് നീണ്ട കഥകളാണ് എന്നാൽ കഥ പറച്ചിലെ ഹൃദൃത ആ നീളത്തെ ചുരുക്കു ന്നു.ഈ നാല് കഥകളിൽ ഉള്ളവർ സ്വയം തങ്ങളുടെ ജീവിതം തേടുന്ന വരാണ്, അവരുടെതായ വ്യത്യസ്തമായ വഴികളിൽ, ചിന്തകളിൽ, ജീവിതങ്ങളിൽ, അവരെ നമ്മൾ ചുറ്റും കാണുന്നവരാണ് , ഇടപെടുന്ന വരാണ് ,പക്ഷേ അവരെ പലപ്പോഴും തിരിച്ചറിയുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരി ക്കുന്നു .എന്നാൽ ഈ നാല് കഥകളുടെയും വായനയിലൂടെ നമ്മൾ അവരെ തിരിച്ചറിയും നമ്മുടെ ചുറ്റുപാടുകളിൽ നിന്നു തന്നെ.

📙- സ്വപ്നങ്ങളുടെ പുസ്തകം 
✍️- ഷാഹിന ഇ.കെ
📖- 99
🖨️- ഡി.സി.ബുക്സ് ( 2023)
💸-140 ₹

Saturday, August 30, 2025

വായിച്ച പുസ്തകം/ മേതിൽ Ars Longa, Vita Brevis വ്യാഴാഴ്ചകൾ മാത്രമുള്ള ഏഴു ദിവസങ്ങൾ/ കരുണാകരൻ



▪️കരുണാകരൻ ഈ ആഖ്യാനത്തിന് ആദ്യം നൽകിയ പേര് 'മേതിൽ' എന്നായിരുന്നു. കാരണം, കുവൈറ്റിൽ ഞങ്ങളുടെ കൂടിക്കാഴ്ചകൾ വ്യാഴാഴ്‌ചകളിലായിരുന്നു. പക്ഷേ ഈ വസ്തുതക്കടിയിൽ ഏറെ ആഴത്തിലൊരു വിനിമയത്തിൻ്റെ പരപ്പുണ്ട്. ഒരുപക്ഷേ ഈ ആഖ്യാനം എഴുതിയത് ഞാനാവുമായിരുന്നു; ഇതിന്റെ തലക്കെട്ട് 'കരുണാകരൻ' എന്നാവുമായിരുന്നു. എന്തു വ്യത്യാസം? രണ്ട് വ്യക്തികൾ ഒരിടത്തിരുന്ന് സംസാരിക്കുന്നു; അവരിലൊരാൾ അതിൻ്റെ കൈയെഴുത്തുപ്രതി (ട്രാൻസ്ക്രിപ്റ്റ്) തയ്യാറാക്കുന്നു. ഈ ആൾ രണ്ട് പേരിൽ ആരായാലെന്ത്?(മേതിൽ)
▪️കല നീണ്ടുനിൽക്കുന്ന നൈപുണ്യമാകുന്നു. ജീവിതം ഹ്രസ്വവും-"Ars Longa, Vita brevis" എന്ന ലത്തീൻ ഭാഷയിലെ പ്രസിദ്ധമായ പ്രയോഗത്തി ൻ്റെ പരിഭാഷ ഇങ്ങനെയാകണം. ജീവിതത്തെയും കവിഞ്ഞു നിൽക്കുന്ന കലയെ അത് ഭാവന ചെയ്യുന്നു. അല്ലെങ്കിൽ ജീവിതത്തിൻ്റെ ചെറിയ ജീവിതത്തെ ഓർമിപ്പിക്കുന്നു. എങ്കിൽ അതിലെ ആദ്യത്തെ ഭാഗമാണ് ഈ ഓർമക്കുറിപ്പുകളുടെ ഉറവയാകുന്നത്: Ars Longa. നീണ്ടുനിൽ ക്കുന്ന നൈപുണ്യമായി (Skill) ഒരാൾ കലയെ അനുഭവിക്കുന്നതിനെപ്പറ്റി അത് പറയുന്നു. തൻ്റെ കലയെ ആത്യന്തികമായി കലയായും കലയിലെ നൈപുണ്യമായും കണ്ടെത്തുന്ന ഒരെഴുത്തുകാരനുമായി വർഷങ്ങൾക്ക് മുമ്പ് ഞാൻ ചെലവഴിച്ച ദിവസങ്ങളെപ്പറ്റിയാണ് ഈ ഓർമ; മേതിൽ രാധാകൃഷ്ണ‌നുമായി കുവൈറ്റിൽ പങ്കുവെച്ച 'പ്രവാസ വർഷ'ങ്ങളിൽ കലയ്ക്കും ഓർമയ്ക്കുമായി ചെലവിട്ട ചില സന്ദർഭങ്ങളെപ്പറ്റിയും ഓർക്കു ന്നു. (ആമുഖത്തിൽ കരുണാകരൻ)

▪️ഈ പുസ്തകത്തിൻ്റെ കാലം, എഴുത്തു നിർത്തിയ എഴുത്തുകാരനും, എഴുത്തിനെ അത്രയേറെ സ്നേഹിക്കുന്ന എഴുത്തുകാരനും തമ്മിൽ മറുനാട്ടിൽ വച്ച് നടന്ന കൂടിച്ചേരലുകളും (അത് എല്ലാ വ്യാഴാഴ്ചകളിലും ആയിരുന്നു)  സംഭാഷണങ്ങളുമാണ്.കുവൈറ്റിലെ തങ്ങളുടെ ജീവിതകാലത്ത് ,പരസ്പരം കണ്ടുമുട്ടുന്ന മേതിലും കരുണാകരനും സംസാരിച്ച തുടങ്ങുമ്പോൾ മേതിൽ സാഹിത്യത്തെ ഉപേക്ഷിച്ചിരുന്നു. എന്നാൽ കരുണാകരൻ സഹിത്യത്തെ പറ്റി ഏറെ സംസാരിക്കാൻ കൊതിച്ച കാലവുമായിരുന്നു ആ കാലം . എല്ലാ വ്യാഴാഴ്ചയും നിത്യമായി തടർന്നിരുന്ന കൂടിക്കാഴ്ചകൾക്കിടയിൽ മറ്റു പല വിഷയങ്ങളും സംസാരത്തിനിടയി. ലേക്ക് വരികയും പോകുകയും ചെയ്തിരുന്നു. "വ്യാഴാഴ്‌ചകൾ മാത്രമുള്ള ഏഴു ദിവസങ്ങൾ- ആദ്യത്തെ വ്യാഴാഴ്‌ച,'ആധുനികത' അവസാനിക്കുകയായിരുന്നില്ല,മണം പൊഴിക്കുന്ന പുസ്തകങ്ങൾ, അവ കൈയോടെ കണ്ടുപിടിക്കുന്ന വായനക്കാർ,ഉറപൊഴിക്കുന്ന ഒരിഴജന്തുവാണ് കല (കവികളുടെ മൗനത്തെപ്പറ്റിയും)അടയാളം: ഒരൊറ്റ ലക്കത്തിൽ പല ഓർമകൾ, മരണവും സ്വപ്‌നവും ചില അതിവേഗ പാതകളെപ്പറ്റി, ഗുന്തർ ഗ്രാസ്സ്, ഓസ്‌കാർ വിശ്വസിക്കാനാകാത്ത ആത്യന്തിക ആഖ്യാതാക്കളെപ്പറ്റി, എം. ഗോവിന്ദൻ, 'ആധുനികതയുടെ മറ്റൊരു ഓർമയെക്കുറിച്ച്, ചലച്ചിത്രങ്ങൾ :കീർത്തികരമായ വിമോചനത്തിന്റെ  മരണപ്രഖ്യാപന ത്തെ പ്പറ്റി,കല നീണ്ടുനിൽക്കുന്ന നൈപുണ്യമാകുന്നു ജീവിതം ഹ്രസ്വവും എന്നുള്ള 10 ലേഖനങ്ങളും "വിരലുകൾ അഞ്ചവയവങ്ങളായി എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു" എന്ന അനുബന്ധ ലേഖനവും ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തിലുണ്ട്.ഈ എഴുത്തുകൾക്ക് കാരണമായ മലയാളത്തിൽ വായനക്കാർക്ക് വ്യത്യസ്തമായ എഴുത്തുകൾ നൽകുന്ന ഈ രണ്ട് എഴുത്തുകാരുടെ ചിന്തകൾ, വായിക്കുമ്പോൾ നമ്മുക്കും ചിലതെല്ലാം ചിന്തിക്കാൻ തോന്നി പോകും .


📙- മേതിൽ Ars Longa, Vita Brevis വ്യാഴാഴ്ചകൾ മാത്രമുള്ള ഏഴു ദിവസങ്ങൾ (Literary criticism/memoir)
✍️- കരുണാകരൻ
📖- 96
🖨️- rat books ( 2025)
💸-180 ₹

Friday, August 29, 2025

▪️വായിച്ച പുസ്തകം /ചിദംബരങ്ങൾ / എഡിറ്റർ -പി.സലിംരാജ്▪️


▪️ഞാൻ അറിഞ്ഞതും ആർജ്ജിച്ചതുമായതിൻ്റെ പത്തിലൊന്നുപോലും എനിക്ക് കടലാസിൽ പകർത്താൻ കഴിഞ്ഞിട്ടില്ല. ജീവിതം എനിക്ക് ഒരുപാട് വൈവിധ്യ ങ്ങളും സഹനങ്ങളും പകർന്നുതന്നിട്ടുണ്ട്. നിറയെ ധാതുക്കളുള്ള ഒരു ഖനിയാണ് എൻ്റെ ജീവിതം. എപ്പോൾ ഉൽഖനനം നടത്തിയാലും എന്തെങ്കിലും കിട്ടും. അതു കൊണ്ട് ഇതുവരെ ഒരു കഥ എഴുതണമെന്നു തോന്നുമ്പോൾ നിരാശപ്പെടേണ്ടി വന്നിട്ടില്ല എന്നാൽ, എന്നെ സംബന്ധി ച്ചിടത്തോളം അതിനുള്ളൊരു മുഡാണ് പ്രധാനം.(സ്വകാര്യങ്ങൾ)

▪️സ്വകാര്യങ്ങൾ, കഥയുടെ ജന്മാന്തരങ്ങൾ, പാലായനത്തിന്റെ ഇതിഹാസം, സമീപനങ്ങൾ,സ്വത്വക്കുരുക്കുകൾ മുറുകുമ്പോൾ,  വാക്കിലെ കാഴ്ചകൾ, ചിറകുകൾ പാദുകങ്ങൾ, ഓർമ്മകഥാകാരൻ, അപൂർണ്ണമിദം, സഹയാത്ര, ഒപ്പം ഒറ്റ, പണിപ്പുരയും പണിത്തരങ്ങളും, മടക്കം, കൈയൊപ്പുകൾ 14 അധ്യായങ്ങളിൽ 542 പേജുകളിൽ 93 എഴുത്തുകാർ, സി.വിശ്രീരാമന്റെ എഴുത്ത് ജീവിതം, സിനിമ ജീവിതം, രാഷ്ട്രീയ ജീവിതം, വ്യക്തിജീവിതം ഇതേപ്പറ്റി എല്ലാം പറയുന്നു. വാസ്തുഹാരാ പൊന്തൻമാട, ബോട്ടാപുരം റസ്റ്റ് ഹൗസ്, ക്ഷുരസ്യധാര, ചിദംബരം, പുത്തൂരാൻ മാടിലേക്ക് വീണ്ടും, പന്തിഭോജനം, ശീമത്തമ്പുരാൻ, വേരുകൾ വില്പനക്ക്,മേലെ താമസിക്കുന്നവർ, ഇരിക്കപ്പിണ്ഡം,ഞങ്ങളെ തൊട്ടാൽ ഞങ്ങള്..., തുടങ്ങി സി.വിശ്രീരാമന്റെ   കഥകളെല്ലാം ഇതിലെ എല്ലാ എഴുത്തുകൾക്കും വിഷയമാകുന്നു. തന്റെ   എഴുത്ത് കാലങ്ങളിൽ വ്യത്യസ്തമായ കഥകൾ കൊണ്ട് മലയാളി വായനക്കാരന്റെ  കഥാവായനയിൽ സജീവ സാന്നിധ്യമായി നിന്നിരുന്ന ഒരു എഴുത്തുകാരനെ ആ ജീവിതത്തെ, അനേകർ ഓർമ്മിക്കുമ്പോൾ കേരളത്തിൻ്റെ മാത്രമല്ല മറ്റു പല ദേശങ്ങളുടെയും ജനതയുടെയും ജീവിതത്തെ ഓർമ്മപ്പെടുത്തൽ കൂടി ആകുന്നു ആ എഴുത്തുകളെല്ലാം. ആ കഥകളെ, എഴുത്തുകാരനെ, കഥ എഴുതിയ കാലത്തു മാത്രമല്ല, ഇക്കാലത്തും വായിക്കുമ്പോൾ ആ എഴുത്തുകൾക്കെല്ലാം ഏക്കാലത്തുമുള്ള പ്രസക്തി ഈ പുസ്തകത്തിന്റെ വായന നമ്മോട് പറയുന്നു.

   ▪️കഥാകൃത്തായ സി.വി.ശ്രീരാമനെ അർഹിക്കുന്ന ആഴത്തിൽ തുടക്കത്തിൽ തിരിച്ചറിഞ്ഞിരുന്ന നിരൂപകരും മാധ്യമപ്രവർത്തകരും അധികമുണ്ടായിരുന്നില്ല പ്രവാസജീവിതത്തിൻ്റെ കഥാഖനികളിലെ പര്യവേക്ഷണം അദ്ദേഹം തുടങ്ങുന്ന കാലത്ത് മലയാളത്തിൽ ആധുനികതയുടെ ഈയാപാറ്റകളുടെ സാഹിത്യ പ്രളയമായിരുന്നു. അതുകൊണ്ട് ചരിത്രാനുഭവത്തിൻ്റെ നേർക്കാഴ്ചയുള്ള കഥാകരനും ഉദാത്തമായ ആശയങ്ങളുടെ സങ്കലനമായ ആ കഥകളും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അരാജകജീവിതത്തിൻ്റെ അസ്‌തിത്വവ്യഥകളിൽ മുങ്ങിക്കു ളിച്ച് എഴുത്തുകാർ കെട്ടുകാഴ്‌ചപ്പണ്ടങ്ങളായി മാറിയപ്പോൾ സി.വി. ശ്രീരാമൻ കൊളോണിയലിസത്തെയും ആത്മീയതയുടെ ആനമയക്കിഭാവങ്ങളെയും പ്രവാസ ജീവിതത്തിന്റെ നഷ്‌ടസ്ഥലി കളെയും സാഹിത്യത്തിലെ സാന്ദ്രാനുഭൂതിയാക്കി മാറ്റുകയായിരുന്നു. ഇതിനെ കണ്ണുതുറന്നു ദർശിക്കാനുള്ള സാംസ്കാരികബോധം അന്നത്തെ നിരൂപകരിൽ കുറവായിരുന്നു.

ബഹുമുഖകർത്തൃത്വങ്ങളുള്ള ഒരു സാമൂഹ്യവ്യക്തിത്വമാണ് ശ്രീരാമന്റേത്. മാർക്‌സിസ്റ്റ് ആയിരിക്കുമ്പോഴും സവിശേഷമായ ഒരിടപെടൽ നടത്തുക. ജന പ്രതിനിധിയും  ഭരണാധികാരിയും ആയിരിക്കുമ്പോൾ തന്നെ സാഹിത്യജീവിതവും തിളക്കമുറ്റതാക്കുക. കഥനശൈലിയിൽ ഒന്നിനും പിറകെ പോകാതെ തൻവഴി വെട്ടിത്തെളിക്കുക. ചുരുക്കത്തിൽ സി.വി.ശ്രീരാമൻ എന്ന വലിയ മനുഷ്യനിൽ വലിയ രാഷ്ട്രീയക്കാരനും വലിയ സാഹിത്യകാരനും ഒരുപോലെ ഉൾച്ചേർന്നിരുന്നു.
(അവതരിക്കപ്പെട്ടവരുടെ ആത്മകഥ -പുരുഷൻ കടലുണ്ടി)

📙- ചിദംബരങ്ങൾ (memories and studies)
✍️- എഡിറ്റർ -പി.സലിംരാജ്
📖- 542
🖨️- കേരള സാഹിത്യ അക്കാദമി ( 2010)
💸-360 ₹

Wednesday, August 6, 2025

വായിച്ച പുസ്തകം / നെരൂദയുടെ ഓർമ്മക്കുറിപ്പുകൾ / നിത്യചൈതന്യയതിയുടെ പരിഭാഷ


    
നെരൂദയുടെ ഓർമ്മക്കുറിപ്പുകൾ 
-----------------------------------------------------

പ്രകൃതിയും 
മനുഷ്യനും
പ്രണയവും സംഗീതവും
രതിയും മഴയും
നിറഞ്ഞുനില്ക്കുന്ന
ഓർമ്മക്കുറിപ്പുകൾ
നിത്യചൈതന്യയതിയുടെ പരിഭാഷ

നാട്ടിൻപുറത്തെ പയ്യൻ
--------------------------------------

എനിക്ക് എല്ലാം ഓർമ്മിക്കാനാവുമോ? ഓർമ്മകളും സ്വപ്‌നങ്ങളും ഒരു പോലെയാണ്. അവയുടെയിടയിൽ അന്തരാളമുണ്ട്. പഴയ കഥ ഓർമ്മിച്ചു കൊണ്ടിരുന്നാൽ മതിയോ? ഇപ്പോൾ എണീറ്റുനിന്ന് പ്രവർത്തി ക്കാനുള്ള സമയമാണ്. ഞാനൊരു കവിയാണ്. ഒരു കവി ആത്മകഥ എഴുതുമ്പോൾ അത് കേവലം വസ്‌തുക്കളുടെ വിവരണമായിരിക്കുകയില്ല. ആയിരുന്നു കൂടാ. തൂലിക പിടിച്ച് ആലേഖനം ചെയ്‌തുവയ്ക്കുവാൻ കഴിയുന്നതിലും എത്രയോ അധികമാണ് അനുഭവങ്ങളിൽ നിന്ന് ഊർന്നുവരുന്ന ഓർമ്മ. ഓർമ്മിക്കാവുന്നതിലും എത്രയോ അധികമാണ് അനുഭവം. സ്വന്തം അനുഭ വങ്ങൾ മാത്രമല്ലല്ലോ കവി അവന്റെ ഓർമ്മയിൽ പേറിക്കൊണ്ടു നടക്കുന്ന ത്. എത്രയോ ആളുകൾ അവരുടെ ജീവിതകഥ കവിയുമായി പങ്കുവയ്ക്കു ന്നു. അവൻ്റെ മനസ്സിൻ്റെ ചുവരിൽ ആരൊക്കെയോ ആവിഷ്ക്കരിച്ച എത്രയെത്ര ചിത്രങ്ങളാണുള്ളത്? കവി അതിനെ യെല്ലാം പുനരാവിഷ്ക്കാരം ചെയ്‌തു പാടു മ്പോൾ അതൊന്നും തൻ്റെ കഥയായിരുന്നില്ല എന്ന കാര്യം താനേ മറന്നു പോകുന്നു. 

 ശൈശവവും കവിതയും
  -------------------------------------
എവിടെനിന്നാണ് ഞാൻ തുടങ്ങുക? കുട്ടിക്കാലത്തെ കഥ പറഞ്ഞു തുട ങ്ങാം. ആണ്ട്, മാസം, തീയതികൾ അതെല്ലാം ഒരു ക്രമത്തിൽ മനസ്സിൽ വെച്ചു കൊണ്ട് പറഞ്ഞാലെ ഒരു ശേലുള്ളൂ. എന്താ, അങ്ങനെയല്ലേ?  

 ഗോതമ്പുവയലിലെ സ്നേഹം
------------------------------------------------
ഹെർണാണ്ടെസ്സ് ക്യാമ്പിൽ ഉച്ചയാകുന്നതിനുമുമ്പ് ഞാൻ എത്തിച്ചേർന്നു. അപ്പോൾ ഞാൻ ഉന്മേഷവാനായിരുന്നു. തലേ രാത്രിയിൽ കിട്ടിയ നല്ല ഉറക്കം, അതിനു മുമ്പ് കഴിച്ച ഹൃദ്യവും പഥ്യവുമായ ആഹാരം, പ്രഭാതത്തിൽ നടത്തിയ കുതിരസവാരി. ഇതെല്ലാംകൊണ്ട് ഉള്ളുണർന്ന് സന്തോഷി ച്ചിരുന്നു. കൗമാരം മാറിയിട്ടില്ലാത്ത എന്റെ മുഖത്തിന് അതുകൊണ്ട് ഒരു പ്രത്യേകമായ കാന്തി ഉണ്ടായിരുന്നിരിക്കണം............തികച്ചും അവിചാരി തമെന്ന പോലെ അവളെന്നെ നോക്കി. ഒരു നിമിഷത്തേക്ക് അവളുടെ കണ്ണുകൾ എൻ്റേതിൽ കുരുങ്ങി. ആ ചുണ്ടുകളിൽ ഒരു ചിരി ഞാൻ കണ്ടോ. അതോ എനിക്കങ്ങനെ തോന്നിയതാണോ? അവൾ ചിരിച്ചിരുന്നെങ്കിലും ഇല്ലെങ്കിലും ഞാൻ കണ്ട മന്ദഹാസം എന്റെ ഉള്ളിൽ നിന്നും വിരിഞ്ഞു വരുന്നതുപോലെ അനുഭവപ്പെട്ടു. ആത്മാവിൽ കുളിരു കോരുന്ന ഒരു പുഞ്ചിരി അന്തരാത്മാവിൻ്റെ ആഴത്തിലെവിടെയോ നിറഞ്ഞുവന്ന തേനിൻ്റെ മാധുര്യം ഉള്ളാകെ വ്യാപിച്ചിരുന്നതു പോലെ തോന്നി.

നഗരത്തിൽ നഷ്‌ടപ്പെട്ടു പോയ കഥ
  --------------------------------------------------------

കുറേ സ്കൂൾ വർഷങ്ങൾ കഴിഞ്ഞു. ഓരോ ഡിസംബർ കഴിയുന്നാലും കണക്കു പരീക്ഷയ് ക്കു വിധേയനാകും പുറമെ ഞാൻ തയ്യാറെടുപ്പിലാണ്. സാന്റിയാഗോ സർവ്വകലാശാലയിൽ ഒരു വിദ്യാർത്ഥിയാവാനുള്ള ഒരുക്ക ത്തിലാണ്. പുറമെ എന്നു പറയാൻ കാരണം എൻ്റെ തലയുടെ ഉള്ളു നിറയെ പുസ്‌തകങ്ങളാ യിരുന്നു. അതിലും ഏറെ സ്വപനങ്ങൾ പിന്നെ, തേനീച്ച യെപ്പോലെ ഹുങ്കാരം കൂട്ടിപ്പറക്കുന്ന കവിതയുടെ കൽപനകൾ.........

 തേജോമയമായ നിർജനസ്ഥാനം വനഭാവനകൾ
 ------------------------------------------------------------------------------

പല സ്മരണകളിൽ ആമഗ്നനായിരുന്ന ഞാൻ ഞെട്ടിയുണർന്നു. കടലിന്റെ ആമന്ത്രണം വരുന്നു. ഞാൻ നെഗ്രാവീപിലിരുന്ന് എഴുതുകയാണ്. വാൽപ റൈസോയിക്ക് അടുത്തുള്ള കടലോരമാണ് സ്ഥലം ചാട്ടവാറു കൊണ്ടെ ന്നതുപോലെ തിരമാലകളെ കടൽക്കരയിലേക്ക് അടിച്ചുകയറ്റി ക്കൊണ്ട് വന്ന കടൽക്കാറ്റ് തനിയെ ഒഴിഞ്ഞുപോയിരി ക്കുന്നു. ഞാനെൻ്റെ ജനാല യിൽ കൂടി ഇതുവരെ കടലിലേക്കു നോക്കിഖയിരിക്കുകയായിരുന്നു. ഇപ്പോഴാകട്ടെ, എന്നെ കടൽ നോക്കുകയാണ്; ആയിരം കുഞ്ഞിക്കണ്ണു കളുള്ള വെളുത്ത പത കൊണ്ട്. നനുത്ത ആ പത പ്രശാന്തമാണ്. അതിനെ അത്രയേറെ വിശ്വസിച്ചു കളയരുത്. അതിന്റെ പിന്നിൽ ഇനിയുമൊരു ക്ഷോഭത്തിനുള്ള കരുക്കൾ നീക്കുന്ന മഹാസാഗരമുണ്ട്. ഇനിയും ഇങ്ങു വന്നെത്തിയിട്ടില്ലാത്ത സംവ ത്സരങ്ങൾ. അവ വർത്തമാനത്തിൽനിന്നും എത്ര ദൂരെയാ ണ്. അത്ര ദൂരെയിരുന്ന് ഇത്ര അടുത്തുള്ള നിമിഷങ്ങളെ ചേർത്തുചേർത്തുവെച്ച് എൻ്റെ ആത്മാവിനെതന്നെ ഒരു രചനാകാലം നടത്തുന്നു എന്നു തോന്നിപ്പോകുന്നു..........

   ഫെഡറിക്കോയെപ്പറ്റി
     ---------------------------------

1938-ൽ ചിലിയിലേക്കു മടങ്ങിവരുന്നതിന് രണ്ടുമാസം നീണ്ടു നിൽക്കുന്ന കപ്പൽയാത്ര വേണ്ടിവന്നു. മടങ്ങിവന്നതിനുശേഷം ഞാൻ എന്റെ പുസ്തക ങ്ങളുടെയും കടലാസ്സുകളു ടെയും ഇടയിൽ വെച്ച് കാണാതെപോയ രണ്ടു കയ്യെഴുത്തുപ്രതികൾ കണ്ടെടുത്ത് പ്രസിദ്ധ പ്പെടുത്തി. ഒന്ന് എൽ ഹൊണ്ടേ റോ എന്തൂസി യാസ്റ്റാ ആയിരുന്നു. മറ്റേത് റസിഡൻസിയ എൻ ലാ ടിയറാ ആയിരുന്നു. ആദ്യത്തേത് എന്നിലു ണ്ടായ ആവേശത്തിൻ്റെ ആഴത്തെ പരാമർശിക്കുന്നതും രണ്ടാമത്തേത് എനിക്ക് താമസിക്കേണ്ടിവന്ന നാടുകളെ സംബന്ധിക്കു ന്നതുമായിരുന്നു. റസിഡൻസിയാ എൻ ലാ ടീറാ പൂർവ്വേഷ്യൻ രാജ്യങ്ങളിൽവച്ച് എഴുതി ക്കൊണ്ടിരുന്നതിനെപ്പറ്റി ഞാൻ നേരത്തെ പരാമർ ശിച്ചിരുന്നു. 1933-ൽ എന്നെ ബ്യൂനസ് എയറിൽ ചിലിയുടെ കോൺസലായി നിയമിച്ചു. ആഗസ്റ്റ് മാസത്തിൽ ഞാൻ അവിടെ പോയി ജോലിയിൽ പ്രവേശി ച്ചു.ഏതാണ്ട് ആ സമയ ത്തുതന്നെയാണ് ഫെഡറിക്കോ ഗാർസിയാലോർ ക്കാ ആ പട്ടണത്തിലെത്തിയത്............

  പരാജിതരെത്തേടി ഞാനെന്റെ വഴി കണ്ടെത്തി
   ------------------------------------------------------------------------------------

അവസാനം ഞാൻ പാർട്ടി പ്രവർത്തകനായി. എനിക്കു പാർട്ടിയുടെ ഔദ്യോഗിക കാർഡ് കിട്ടി. എന്നാൽ, അതിന് എത്രയോ മുനി സ്പെയി നിൽ ആഭ്യന്തര കലാപം നടക്കുമ്പോൾതന്നെ ഞാൻ എന്നെ കമ്യൂണിസ്റ്റുകാരനെ ന്ന് തിരിച്ചറിഞ്ഞു. അങ്ങനെയൊരു വിശ്വാസം എന്നിലുണ്ടാക്കുവാൻ പല സാഹചര്യങ്ങളും ഇണങ്ങിവന്നു................

വായനക്കാർക്ക് ഒരു രഹസ്യക്കുറിപ്പ്
  ---------------------------------------------------------------
"പ്രിയപ്പെട്ടവരേ, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു ന്നു. വിശ്വസിക്കുകയും ചെയ്യുന്നു. അൽപമാ യിട്ടല്ല; വളരെ ഗാഢമായിട്ട്. അതുകൊണ്ടു മാത്രമാണ് ഈ വരികൾ എഴുതുവാൻ എനിക്ക് ധൈര്യമുണ്ടായിരിക്കുന്നത്.........."

"നിങ്ങളെപ്പോലെതന്നെ ഞാനും നെരൂദയുടെ വാക്കുകളുടെ ചുഴിയിൽപ്പെട്ട് നൽകുന്ന മോഹനിദ്രയിൽ നിന്ന് പുറത്തുവരാൻ കഴിയാതെ പലപ്പോഴും നഷ്ടപ്രജ്ഞനെപ്പോലെ, ഇതി കർത്തവ്യതാ മൂഢനെപ്പോലെ, നെരൂദയുടെ വാക്കുകൾ ഉള്ളിലുണർത്തുന്ന സ്വപ്നങ്ങൾക്ക് തീരെ വശഗനായി, ഉറക്ക ത്തിൽ നടക്കുന്ന വനെ പ്പോലെ വഴിതെറ്റിപ്പോകുന്നവനാണ്. അതുകൊണ്ട് ദയവുചെയ്‌ത്‌ ഇത്‌ സത്യസന്ധമായ ഒരു വിവർത്തനമാണെന്നു കരുതരുത്."

നിങ്ങൾ ഈ പുസ്തകത്തിൻ്റെ പിൻതാളുകളിൽ നിത്യചൈതന്യ യതിയുടെ ഈ വാക്കുകൾ വായിക്കുന്നത് ഈ പുസ്തകത്തിൻ്റെ വായന പൂർത്തിയാക്കിയാവും . ഒരിക്കലും മദ്യപിച്ചിട്ടില്ലത്തതും എന്നാൽ ഇപ്പോൾ ഇതായിരിക്കണം മൂക്കറ്റം കുടിച്ചു കുടിച്ചവന്റെ സ്ഥിതി എന്നും നിത്യചൈതന്യയതി യുടെ വാക്കുകൾ ആത്മാവിനെ ഉന്നതമാക്കുന്ന മദ്യമല്ല എന്നും ഇതു പോലു ള്ള ഓർമ്മക്കുറിപ്പുകൾ ആണെന്നും പറയുന്നത് എത്ര സത്യമാണെന്ന് ഈ ഓർമ്മക്കുറിപ്പുകളുടെ വായന നമ്മോട് പറയും. ഈ പുസ്തകം വായി ക്കുന്ന ഏതൊരാളും ഉന്മാദാവ സ്ഥയിലാക്കുമെന്നത് മറ്റോരാളുടെ വാക്കുകളിൽ പറഞ്ഞറിയി ക്കുന്നതിനേക്കാൾ വായനയിലൂടെയേ മനസ്സിലാകു. 12 അധ്യായ ങ്ങളിലായി പടർന്ന് കിടക്കുന്ന നെരുദയുടെ ഓർമ്മക്കുറിപ്പു കളിലെ പാതി മാത്രമാണ് ഈ പുസ്തകം. ഈ പാതി. ഓർമ്മക്കുറി പ്പുകൾ, വായന ക്കാരനെ എത്ര ഇത്ര ഉന്മാദാവസ്ഥയിൽ എത്തി ക്കുമെങ്കിൽ നെരുദയുടെ ഓർമ്മക്കുറിപ്പുറ്റ്യകൾ മുഴുവൻ വായിച്ചാൽ എന്തായി രിക്കും അവസ്ഥ,അറിയില്ല, വായിച്ചു തന്നെ അനുഭവിക്കേണ്ടി വരും.





📙- നെരുദയുടെ ഓർമ്മക്കുറിപ്പുകൾ (ആത്മകഥ)
✍️- നിത്യചൈതന്യയതിയുടെ പരിഭാഷ
📖- 160 
🖨️- ഗ്രീൻ ബുക്സ് ( 2016)
💸-150 ₹

Saturday, August 2, 2025

▪️വായിച്ച പുസ്തകം / "ഒരു തുള്ളി വെളിച്ചം" / പി.എൻ.ദാസ്▪️




"വെളിച്ചത്തിൽ നടന്നുനടന്ന് വെളിച്ചമായവൻ, പുലർകാല താരകങ്ങ ളെക്കാളും സാന്ധ്യ നക്ഷത്രങ്ങളെക്കാളും ചന്ദ്രനെക്കാളും സൂര്യനെക്കാളും ലോകത്തെ പ്രകാശിപ്പിച്ചവൻ. ബുദ്ധൻ തന്റെ അന്ത്യനിമിഷങ്ങളിൽ പറഞ്ഞത് 'അപ്പ ദീപോ ഭവ' - 'നീ നിനക്കു തന്നെ ഒരു വിളക്കാവുക, വെളിച്ചമാവുക' എന്നായിരുന്നല്ലോ."(തമസോ മാ ജ്യോതിർ ഗമയാ...)

മഞ്ഞം കുളിരും ഉള്ള ഒരു പുലരിയിൽ അബുപർവതത്തിലെ ബ്രഹ്മകുമാരിസ് ആസ്ഥാനത്തുള്ള പീസ് പാർക്കിലെ റോസ് ഗാർഡനിൽ കണ്ണുവഴി, നാസികവഴി,മനസ്സുവഴി പൂക്കളെ, അതിൻ്റെ സൗന്ദര്യത്തെ, സുഗന്ധത്തെ, സന്തോഷത്തെ ആഴത്തിലനുഭവിച്ച ഒരു സന്ദർഭത്തെ പറ്റി ആമുഖമായി ദാസ്മാഷ് ഈ പുസ്തകത്തിന്റെ ആമുഖത്തിൽ പറയുന്നുണ്ട്. അവിടെനിന്ന് മടങ്ങുമ്പോൾ ബി. കെ. സതിമാതാജി പറഞ്ഞ വാക്കുകളാണ് തന്നെ ഈ ഒരു തുള്ളി വെളിച്ചമെഴുത്തിലേക്ക് എത്തിച്ചെതെന്നും ദാസ്മാഷ് ഓർക്കുന്നു "സൂക്ഷ്‌മമായ സുഗന്ധങ്ങളെ ല്ലാം ഭൂമിയിൽനിന്നു പൂക്കൾവഴി നാം ആസ്വദിക്കുകയും അനുഭവിക്കുക യും ചെയ്യുന്നു. അതുപോലെ മനുഷ്യ ൻ്റെ ആത്മാവിന്റെ ഉള്ളിൽ നിറയെ ഗുണങ്ങളുടെ സുഗന്ധിയായ ഒരു ഭാഗമുണ്ട്. ധ്യാനത്തിലൂടെ മനസ്സ് തണുക്കുമ്പോൾ, ശാന്തമാകുമ്പോൾ, ഒരാളുടെ പെരുമാറ്റത്തിലൂടെ, വാക്കിലൂടെ, ചിന്തയിലൂടെ ഇതു വിടരുമ്പോൾ ലോകം ഒരു സ്വർഗീയ ഉദ്യാനമാകും!' 

ഒരോ തുള്ളി വെളിച്ചമായി എഴുതി ഈ പുസ്തകത്തിന്റെ 224 താളു കളിലായി തെളിവെളിച്ചമായി കത്തി നിൽക്കുന്ന നൂറിൽപ്പരം നാളങ്ങളാ യി  ദാസ് മാഷിന് ആ വാക്കുകളിൽ നിന്ന്  തെളിഞ്ഞു കിട്ടിയ വെളിച്ചം,   വായനക്കാർക്കും വെളിച്ചമാകുന്നു. സ്നേഹനാളത്തിൽ തുടങ്ങി ബോധ നാളത്തിലൂടെ, നന്മനാളത്തിലൂടെ, ആയുർനാളത്തിലൂടെ, അർഥനാള ത്തിലൂടെ, കരുണാ നാളത്തിലൂടെ, സ്വപ്നനാളത്തിലൂടെ, ധ്യാനനാള ത്തിലൂടെ, പാപനാളത്തിലൂടെ, ഏകതാനാളത്തിലൂടെ, സത്യനാള ത്തിലൂടെ, ജീവനാളത്തിലൂടെ, വെളിച്ചത്തിന്റെ നാളത്തിലെത്തുമ്പോൾ ഈ നാളങ്ങൾക്കൊപ്പം ലഭിക്കുന്നത് ഒരു തുള്ളി വെളിച്ചം അല്ല, വെളിച്ചത്തിന്റെ ഒരു സമുദ്രമാണന്ന്, ജീവിതത്തിൽ വെളിച്ചം അന്വേഷിക്കുന്ന ഏതോരു മനുഷ്യനും ബോദ്ധ്യമാവും.   ഈ പുസ്തക താളുകളിൽ വെളിച്ചമായി കത്തി നിൽക്കുന്ന നൂറിൽ പരം നാളങ്ങളിൽ നിന്നും "സ്വീകരണ നാളവും" "ശാന്തനാളവും" ഇവിടെ ചേർക്കട്ടേ, അത്  നിങ്ങളെ പുസ്തകത്തിലേക്കും അതിൽ പടർന്ന് കത്തുന്ന സ്നേഹത്തി ൻ്റെയും കരുണയുടെയും നാളങ്ങളിലേക്ക് എത്തിക്കുമെന്ന്, ഈ പ്രപഞ്ച ത്തിലും അതിലെ ജീവജാലങ്ങളിലും മറ്റെല്ലാവരിലും നിറയേ വെളിച്ചം നിറഞ്ഞു കാണാൻ മാത്രം ആഗ്രഹിക്കുന്ന ഈ വായനക്കാരന്  ഉറപ്പാണ്.

                                          ***സ്വീകരണനാളം***

സെൻ ദർശനത്തെപ്പറ്റി അറിയാനായി ഒരു സെൻഗുരുവിനെത്തേടി മഹാജ്ഞാനിയായ ഒരാളെത്തി, ഗുരു അതിഥിയെ ആദരിച്ചിരുത്തുകയും അദ്ദേഹത്തിൻ്റെ മുന്നിലെ മേശപ്പുറത്തുള്ള കപ്പിൽ ചായയൊഴിക്കാൻ തുടങ്ങുകയും ചെയ്തു.

കപ്പ് നിറഞ്ഞുകഴിഞ്ഞിട്ടും ഗുരു ചായ ഒഴിച്ചുകൊണ്ടിരുന്നു. ഇനിയൊരു തുള്ളി ചായപോലും കപ്പിൽ കൊള്ളില്ലെന്നറിഞ്ഞിട്ടും ഗുരു സ്വപ്നത്തി ലെന്നവിധം ചായയൊഴിക്കുന്നതു തുടർന്നുകൊണ്ടിരുന്നു.

അതിഥി അമ്പരപ്പോടെ ഗുരുവിനെ തുറിച്ചുനോക്കി. അദ്ദേഹം തെല്ലൊര സ്വാസ്ഥ്യത്തോടെ പറഞ്ഞു: 'കപ്പ് നിറഞ്ഞു കവിഞ്ഞു. ഇനിയതിൽ ഒരുതുള്ളി ചായപോലും ഒഴിക്കാനാവില്ല. ഇതറിഞ്ഞിട്ടും ഗുരു അതിലേക്ക് ചായയൊഴിച്ചുകൊണ്ടിരിക്കുന്നു....

ഇതു കേട്ട് ഗുരു പറഞ്ഞു: 'നിങ്ങളുടെ മനസ്സും ഇതുപോലെത്തന്നെ യാണ്. നിറയെ അറിവുക ളാണ്. അതിലില്ലാത്തതായൊന്നുമില്ല. നിങ്ങളു ടെ മനസ്സിപ്പോൾ ചായ നിറഞ്ഞു കവിഞ്ഞു നില്ക്കുന്ന ഈ കപ്പുപോലെ യാണ്! സെന്നിനെപ്പറ്റി പറയുന്നതു സ്വീകരിക്കാനാവശ്യമായ ഒരിത്തിരി സ്ഥലംപോലും നിങ്ങളുടെ ഉള്ളിലില്ല!'
                
                                                           ****
നാളം: മനസ്സ് കനക്കുമ്പോൾ അതിൻ്റെ ചലനം വളരെ മന്ദമാകുന്നു. അനുഭവങ്ങൾ, സ്‌മരണകൾ, ജ്ഞാനം, ഭൂതകാലം ഇതൊക്കെയും മനസ്സിനെ ഭാരമുള്ളതാക്കുന്നു.
      ഇതു കൈവെടിയാൻ വർത്തമാനകാലത്തിൽ യത്നരഹിതമായി ഉറച്ചുനില്ക്കാൻ ശീലിക്കണം. ഇതിന് ശ്വസനശ്രദ്ധ നല്ലൊരു മാർഗമായി ബുദ്ധൻ നിർദേശിച്ചിട്ടുണ്ട്. ശ്വാസമെടുക്കുന്നതിൽ,വിടുന്നതിൽ പൂർണമായി മുഴുകിയിരിക്കുമ്പോൾ മനസ്സിലെ ചിന്തകൾ മുഴുവൻ അറ്റുപോകുന്നു. ഒരു ചിന്തപോലും മനസ്സിൽ ഇല്ലാതാകുന്നു. മനസ്സ് നവ്യമാകുന്നു, ഇത്തരമൊരു മനസ്സിൽ സ്ഥല കാലങ്ങളുടെ അനന്തതയ്ക്ക് വസിക്കാനാവുന്നു.
      അത്തരം ഒരു മനസ്സിൽനിന്നത്രേ മഹത്തായ ഉൾക്കാഴ്ച, പുതിയ പുതിയ അനുഭൂതികൾ, പരമസത്യത്തിലേക്കു തുറന്നു തരുന്ന വഴികൾ വെളിപ്പെടുക. ഇത്തരത്തിലല്ലാതെ യാന്ത്രികമായ ഒരു മനസ്സ്, തുറക്കാത്ത ഒരു പുസ്‌തകം പോലെയാകുന്നു.!

                                              ***ശാന്തനാളം***

ഉൻഷോ എന്നും ടാൻസൻ എന്നും പേരുള്ള രണ്ടു സെൻ ബുദ്ധ ഗുരു ക്കന്മാർ ഉണ്ടായിരുന്നു. ഒന്നാമൻ ശ്രീബുദ്ധന്റെ അനുശാസനങ്ങള ളെല്ലാം കടുകു മണിയോളം പോലും തെറ്റാതെ പാലിച്ചു പോന്നു. പുലരുന്നതിനും വളരെ മുൻപ് അയാളുണർന്നു. രാവിന്റെ ആദ്യയാമ ങ്ങളിൽത്തന്നെ ഉറങ്ങാൻ കിടന്നു. ഉച്ചതിരിഞ്ഞാൽ അദ്ദേഹം ഭക്ഷണം തൊടില്ല.

രണ്ടാമൻ പ്രസിദ്ധനായ ബുദ്ധതത്ത്വപ്രബോധകനായിരുന്നു. പക്ഷേ, ബുദ്ധന്റെ അനുശാസനങ്ങളൊന്നും അദ്ദേഹം പാലിച്ചില്ല. വിശക്കുമ്പോൾ തിന്നുക, ഉറക്കം വരുമ്പോൾ ഉറങ്ങുക - ഇതായിരുന്നു അദ്ദേഹത്തിൻ്റെ രീതി.
ഒരുനാൾ ഉൻഷോ ടാൻസനെ കാണാൻ പോയി. അദ്ദേഹം മദ്യപിച്ചി രിക്കുക യായിരുന്നു. ഇത് ഉൻഷോവിന് സഹിക്കാനായില്ല. കാരണം, ഒരിറ്റുമദ്യം പോലും ഒരു ബുദ്ധഭിക്ഷുവിൻ്റെ നാവിൽ സ്പർശിക്കരുതെ ന്നാണ് നിയമം. 'വരൂ ചങ്ങാതീ, ഒരല്പം കഴിക്കാം,' ടാൻസെൻ പറഞ്ഞു. ഉൻഷോവിന് ഉഗ്രമായ കോപം വന്നു. പക്ഷേ, സ്വയം നിയന്ത്രിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: 'ഞാനൊരിക്കലും മദ്യപിക്കാറില്ല!'
'കുടിക്കാത്തവൻ മനുഷ്യനാണോ?' ടാൻസൻ ചോദിച്ചു.
ഉൻഷോവിന് ക്രോധം നിയന്ത്രിക്കാനായില്ല.
'ബുദ്ധഭഗവാൻ വ്യക്തമായും നിരോധിച്ചതായ മദ്യം തൊടാത്തതുകൊണ്ട് ഞാൻ മനുഷ്യനല്ലെന്നാണോ നിങ്ങൾ പറയുന്നത്? പിന്നെ എന്താണ് ഞാൻ?'
അദ്ദേഹം ആക്രോശിച്ചു.
'ഒരു ബുദ്ധൻ...' ഒരു കുസൃതിച്ചിരിയോടെ ടാൻസൻ പറഞ്ഞു.
ബുദ്ധനിയമങ്ങളെല്ലാം അനുസരിച്ചിട്ടും ക്രോധത്തിൽ കത്തിയെരിയുന്ന സുഹൃത്തിനെ ടാൻസൻ കരുണയോടെ നോക്കി.
തന്റെ ജീവിതത്തിലുള്ള അസാധാരണത്വം ടാൻസൻ മരിക്കുമ്പോൾ പ്പോലും കാണിക്കുകയുണ്ടായി.
തന്റെ അന്ത്യദിനത്തിൽ അദ്ദേഹം അറുപതു പോസ്റ്റുകാർഡുകൾ എഴുതി: ഇതായിരുന്നു കത്ത്. 'ഞാൻ ലോകത്തിൽനിന്ന് മടങ്ങുകയാണ്. ഇതാണെൻ്റെ അവസാനത്തെ പ്രഖ്യാപനം!'

ടാൻസൻ ജനവരി 27, 1892.

ഈ കാർഡുകളയയ്ക്കാൻ ഒരു സുഹൃത്തിനെ ഏല്പിച്ചശേഷം അയാൾ ശാന്തമായി മരണമടഞ്ഞു.
                         
                                                          ****
നാളം: മതനിയമങ്ങൾ, അനുഷ്‌ഠാനങ്ങൾ യാന്ത്രികമായി ചെയ്യുന്നതു കൊണ്ട് ഒരു ഗുണവും ഇല്ല. മറിച്ച്, അതിലടങ്ങിയ ആന്തരിക മൂല്യം സൂക്ഷ്മമായി ഉള്ളിലുണ്ടാവുന്ന തരത്തിൽ പെരുമാറ്റത്തിൽ അയത്ന മായി വിരിഞ്ഞുവരണം.
      ശാന്തപ്രകൃതിയുള്ള ഒരു ലൗകികനാണ് മുൻകോപിയായ ഒരു വിശുദ്ധ നെക്കാൾ നല്ലത്!

📙- ഒരു തുള്ളി  വെളിച്ചം  (Malayalam Philosophy)
✍️- പി.എൻ.ദാസ്
📖- 224
🖨️- മാതൃഭൂമി  ബുക്സ്  ( 2013 )
💸- 150

Friday, August 1, 2025

വായിച്ച പുസ്തകം / ഞാൻ സ്നേഹിച്ച പുസ്തകങ്ങൾ / ഓഷോ/പരിഭാഷ-പി.മുരളീധരൻ



വർഷം 1984, അമേരിക്കയിലെ ഓറിഗോണിലെ രജ്നീഷ്പുരത്തെ ലാവോഝുഭവനത്തിൽ തന്നെ കേൾക്കാൻ എത്തിയവരോട് ഓഷോ സംസാരിച്ചത് താൻ സ്നേഹിച്ച പുസ്തകങ്ങളെ പറ്റിയായിരുന്നു. ആ125 പുസ്തകങ്ങളിൽ ഫ്രെഡ്റിക് നീഷെയുടെ "സരതുസ്ത്രയുടെ വചനങ്ങളാണ്" (Thus Spake Zarathustra) ഓഷോ തൻ്റെ  പട്ടികയിലെ ആദ്യ പുസ്തകമായി തിരഞ്ഞെടുത്തത്, പുസ്തകങ്ങളെ പറ്റിയുള്ള  തൻ്റെ സംസാരത്തിൻ്റെ പതിനാറാം  നാൾ ആ സംസാരം അവസാനിപ്പിക്കുന്നത് അലൻ വാട്സിൻ്റെ "പുസ്തകം"  (The Book) നെ പറ്റി പറഞ്ഞു കൊണ്ടാണ്  ഇതിനിടയിൽ  പരാമർശിക്കുന്ന 123 പുസ്തകങ്ങളിൽ  Tao Te Ching -Lao Tzu,Bhagavad Gita , The Brothers Karamazov - Fyodor Dostoyevsky,The Book of Mirdad - Mikhail Naima , Jonathan Livingston Seagull - Richard Bach, Dialogues of Socrates - Plato,Rubaiyat-Omar Khayyam,Masnavi - Jalaluddin Rumi,The First and Last Freedom - J. Krishnamurti , The Zen Teachings of Huang Po, The Teachings of Hui Hi, Song of Solomon,The Fragments - Heraclitus ,The Golden Verses of Pythagoras,The Song of Saraha,Zen and Japanese Culture - D.T. Suzuki,Let Go-Hubert Benoit , The Songs of Kabir, Zorba the Greek - Kazantzakis , Siddhartha - Hermann Hesse, Jesus the Son of Man - Kahil Gibran ,Who Am 1-Ramana Maharshi , Das Kapital-Karl Marx,Lectures of Psychoanalysis - Sigmund Freud, Meetings with Remarkable Men - Gurdjieff,The Communist Manifesto - Karl Marx, Friedrich Engels,War and Peace - Leo Tolstoy , Mother-Maxim Gorky, Fathers and Sons - Ivan Turgenev,Notes from the Underground - Fydor Dostoevsky,Anna Karenina - Leo Tolstoy ,Poetics Aristotle, Divan-Mirza Ghalib. ഉം (പട്ടിക അപൂർണ്ണം)  മറ്റ് അനേകം പുസ്തകങ്ങളും ഉൾപ്പെടുന്ന അതി സമ്പന്നമായ  പട്ടിക ഏതോരു പുസ്തകം പ്രേമിയേയും മോഹിപ്പിക്കുന്നതാണ്.

 "ജനിച്ചപ്പോൾത്തന്നെ സരതുസ്ത്ര പൊട്ടിച്ചിരിച്ചുവെന്ന് പറയപ്പെടുന്നു. ഒരു നവജാതശിശു ശബ്ദമുണ്ടാക്കി ചിരിക്കുന്നത് സങ്കല്പ്പിക്കാൻ വളരെ പ്രയാസമാണ്. പുഞ്ചിരിക്കുന്നത് മനസ്സിലാക്കാം. പക്ഷേ, പൊട്ടിച്ചിരിക്കുക? എന്തിനായിരിക്കാം അതെന്ന് അദ്ഭുതത്തോടെ ചിന്തിക്കാതിരിക്കാനാവില്ല. കാരണം, പൊട്ടിച്ചിരിക്കുന്നതിന് ഒരു സാഹചര്യം, കാരണം ആവശ്യമാണ്.

എന്ത് തമാശ കേട്ടാണ് കുഞ്ഞു സരതുസ്ത്ര ചിരിച്ചത്? പ്രാപഞ്ചിക തമാശ കേട്ട്, ഈ ജീവിതംതന്നെയാകുന്ന തമാശ കേട്ട്. " 

ഓഷോ സരതുസ്ത്രയോ പറ്റി പറഞ്ഞു തുടങ്ങുന്നതു പോലെ ഓരോ പുസ്തകങ്ങളെ പറ്റിയും, അതിൻ്റെ എഴുത്തുകാരെ പറ്റിയും, ആ പുസ്തകത്തിൻ്റ ഉള്ളടക്കത്തേ പറ്റിയും ഒക്കെ സരസമായ  തന്റേതായ ശൈലിയിൽ  വിവരിക്കുന്നത്, വായിക്കുന്ന ഏതൊരു വായനക്കാരനും ആ പുസ്തകങ്ങൾ തേടിപ്പോകുവാൻ അതിയായ ആഗ്രഹിക്കുന്ന മാനസികാവസ്ഥയിലേക്ക് എത്തിച്ചേർക്കുന്നു. പുസ്തകത്തിൻ്റെ ബ്ളർബിൽ പറയും പോലെ "ഏതൊരു പുസ്തക പ്രേമിയും സ്വന്തമാക്കേണ്ട പുസ്തകം " തന്നെയാണ് "Books I Have Loved അഥവാ ഞാൻ സ്നേഹിച്ച പുസ്തകങ്ങൾ". നിങ്ങൾ കേൾക്കാത്ത, കാണാത്ത,വായിക്കാത്ത, അനവധി പുസ്തകങ്ങൾ ഓഷോയുടെ പട്ടികയിൽ നിന്ന് നിങ്ങൾക്ക് കണ്ടെത്താം, അവ തേടി പോകാം, സ്വന്തമാക്കാം, വായിക്കാം, വായനയുടെ  ലഹരിയിൽ ഉന്മത്തരായ ഓഷോയെ പോലെ നൃത്തം ചെയ്യാം, പതിനാറാം ദിനത്തിൽ അവസാന പുസ്തകത്തെ പറ്റി ഓഷോ പറയുന്നത് വായിച്ച് കൊണ്ട് , "അവസാനത്തേതും - അലൻ വാട്‌സിൻ്റെ പുസ്തകം (The Book), ഞാനതിനെ ബാക്കിവെക്കുകയായിരുന്നു. അലൻ വാട്സ് ബുദ്ധനല്ലായിരുന്നു. പക്ഷേ, അദ്ദേഹത്തിന് ഒരിക്കൽ ആകാൻ കഴിയും. അദ്ദേഹം അതിലേക്ക് കൂടുതൽ അടുത്തിരിക്കുന്നു. അത് അദ്ദേഹത്തിന്റെ സാക്ഷ്യമാണ്, സെൻ ഗുരുക്കന്മാരുമൊത്തുള്ള, സെൻ ക്ലാസിക്കുകളുമൊത്തുള്ള, അനുഭവത്തിൻ്റെ സാക്ഷ്യമാണ്. ഉജ്ജ്വലമായ ധിഷണയുള്ളയാളാണ് അദ്ദേഹം; മദ്യപാനിയുമായിരുന്നു. ധിഷണയും വീഞ്ഞും ചേർന്ന് രസനിഷ്യന്ദിയായ ഒരു പുസ്‌തകം സൃഷ്ടിച്ചിരിക്കുന്നു. പുസ്തകത്തെ എനിക്കിഷ്ടപ്പെട്ടു, അതിനാൽ അവസാനത്തേക്കായി മാറ്റിവെച്ചു.....'"

📙- ഞാൻ സ്നേഹിച്ച പുസ്തകങ്ങൾ  (Speeches /non-fiction)
✍️- ഓഷോ/പരിഭാഷ-പി.മുരളീധരൻ 
📖-208
🖨️-മാതൃഭൂമി ബുക്സ്  ( 2018 )
💸-200

വായിച്ച പുസ്തകം / "മുക്തകണ്ഠം വി കെ എൻ " /കെ.രഘുനാഥൻ




"ഓരോ മനുഷ്യനും ഓരോ ഗ്രന്ഥമാണല്ലോ, എഴുതപ്പെടാത്ത ഗ്രന്ഥം. ഗ്രന്ഥശാഖകൾ പോലെയാണ് വ്യക്‌തിയും വ്യക്തിത്വവും. ചിലർ കവിത, ചിലർ നാടകം, ചിലർ കഥ, ചിലർ നോവൽ, ചിലർ അലക്ഷ്യമായ യാത്രാ വിവരണം... ഇതൊന്നുമല്ലാത്ത ദുരന്തമയമായ ആത്മഹത്യാക്കുറിപ്പുക ളാവാം ചില വ്യക്തിത്വങ്ങൾ.

എല്ലാവരും എഴുതപ്പെടാത്ത ഗ്രന്ഥങ്ങളല്ല. ചിലർ സ്വയം എഴുതുകയും എഴുതപ്പെടുകയും ചെയ്യും. അതുപോലും ആ വ്യക്തി യുടെ സമ്പൂർണ്ണ ജീവിതമല്ല; ജീവിതത്തിലെ തിരഞ്ഞെടുക്കപ്പെട്ട സന്ദർഭങ്ങൾ മാത്രമാ യിരിക്കും. എത്ര സത്യസന്ധമായ ജീവിത കഥയും രഹസ്യങ്ങൾ ഒളിപ്പിക്കാ ൻ പരിശ്രമിക്കുന്നതു കാണാം. കുടുംബം, ഭാവി, കേസ്, കടപ്പാട്, സ്നേഹം, മനസ്സാക്ഷിക്കുത്ത്, അജ്ഞാത ഭയം, ആത്മവിശ്വാസ ക്കുറവ്, ബന്ധുക്കൾ, സമൂഹം, ശത്രുത, സുഹൃത്തുക്കൾ എന്നീ പരിഗണനകൾ ഓരോ ഘട്ടത്തിലും എഴുത്തുവഴിയിൽ കയറിനിന്ന് ഇത് വേണോ, ഇത് പ്രശ്‌നമാകുമേ എന്നൊക്കെ തടസ്സപ്പെടുത്തിക്കൊണ്ടിരിക്കും. മറവി ഇന്നോളം ഒരു ജീവിതകഥയേയും തടസ്സപ്പെടുത്തിയിട്ടില്ല- ഓർമ്മകള ല്ലാതെ..."

മുക്തകണ്ഠം മനുഷ്യഗ്രന്ഥത്തിന്റെ ആമുഖത്തിൽ മനുഷ്യഗ്രന്ഥ രചന യിലേക്ക് എത്തിയ വഴികളെ പറ്റി കെ. രഘുനാഥൻ ഇങ്ങനെ പറഞ്ഞ തുടങ്ങുന്നു. ഇതുപോലെ ഒരു ഗ്രന്ഥം ഒരിക്കലും എഴുതാൻ ആഗ്രഹി ക്കാത്ത താൻ, വി.കെ എന്നിൻ്റെ മരണത്തിന് പതിനാലു വർഷത്തിനു ശേഷം തൻ്റെ ശേഖരത്തിലെ വി കെ എന്നിൻ്റ 21 കത്തുകൾ കണ്ടെത്തു ന്നു, എന്നാൽ താൻ വി കെ എൻ എഴുതി കത്തുകളും അദ്ദേഹത്തിൻറെ ശേഖരത്തിൽ ഇല്ല എന്നുള്ളതും , ഇന്നുവരെ ആ ജീവിതം ആരും എഴുതി യിട്ടില്ല എന്ന് ഉള്ളതും വി.കെ എന്നുമായി ബന്ധപ്പെട്ട് അടുപ്പമുള്ളവരു മായുള്ള സംസാരത്തിൽ നിന്ന് കൂടുതലായി ഒന്നും ലഭിക്കുന്നില്ല എന്ന്  വന്നപ്പോഴും, വി.കെ എന്നുമായി ആഴ്ചകളിൽ നടത്തിയ ദീർഘ ഫോൺ സംഭാഷണങ്ങളും, കണ്ടുമുട്ടലു കളും, മറ്റുള്ളവർ പറഞ്ഞ കാര്യങ്ങളും, ഇന്ന്  ഇല്ലാതായിരിക്കുന്നു എന്നും, ആ കത്തുകൾ 21 എണ്ണമൊഴികെ യുള്ളവ ഒക്കെയും നഷ്ടമായിരിക്കുന്നു എന്നതും മറ്റെന്തിൻ്റെയൊ ക്കെയോ നഷ്ടം എന്ന മിന്നലിൻ്റെ  അർത്ഥം തനിക്ക് വ്യക്തമായി എന്നും, ആ നഷ്ടം  ദുർബലമായ ഓർമ്മകളുടെതാണ് എന്നും അത്  സംഭവിച്ച് കൂടാ എന്നും വി.കെ.എൻ ഒരു ജീവിത ഗ്രന്ഥം ആഗ്രഹിക്കുന്നു എന്നും ഇനി കാലത്തെപ്പോലും കാത്തുനിൽക്കുന്നില്ല എന്നും പറയുന്നു. 

2018 ആഗസ്റ്റിൽ ഭാഷാപോഷിണിയിൽ ആദ്യ ലക്കമായി എഴുതി തുടങ്ങിയ മുക്തകണ്ഠത്തിൻ്റെ  89 അധ്യായങ്ങളിലായിട്ടുള്ള സമാഹൃത രൂപമാണ് "മുക്തകണ്ഠം വി കെ എൻ " എന്ന വി കെ എന്നിന്റെ ജീവിതാഖ്യായിക. വായനക്കാരായ മലയാളികൾ അറിഞ്ഞതും അറിയാത്തതുമായ വി കെ എൻ ജീവിതമാണ് ഇവിടെ കെ രഘുനാഥൻ എഴുതുന്നത്, ആദ്യകാല വികെഎൻ കഥകളുടെ പകർപ്പുകളും, അതിലെ ചിത്രങ്ങളും, വി കെ എൻ നെ സംബന്ധിക്കുന്ന ഛായാ ചിത്രങ്ങളും, നമ്പൂതിരിയുടെ "വി കെ എൻ എൻ്റെ  എഴുത്തുകാരൻ" എന്ന അവതാരികയും ഉൾപ്പെടുന്ന ഈ പുസ്തകം  വായിക്കുമ്പോൾ അതിലെ  അവസാന അധ്യായത്തിലെ ചില വരികൾ ഇവിടെ ഓർക്കാതെ വയ്യ അത് ഇതാണ്.....

" ബർണാഡ്ഷായുടെ ശവകുടീരത്തിലെ വാക്യമാണ് തനിക്കിഷ്ട പ്പെട്ടത് എന്നായി വികെഎൻ.

I KNOW IF I STAYED AROUND HERE SOMETHING LIKE THIS WOULD HAPPEN.

മറ്റൊന്ന് ഷേക്സ്‌പിയറുടെ കല്ലറയിലെ സ്വന്തം വാക്യം.

GOOD FRIEND FOR JESUS SAKE FORBEAR TO DIG THE DUST ENCLOSED HERE BLESSED BE THE MAN THAT SPARES THESE STONES AND CURSED BE HE THAT MOVES BY BONES

ജീവിതത്തെയും മരണത്തെയും നിഷേധിച്ച് ഓഷോയുടെ ശവ കുടീരത്തിൽ രേഖപ്പെടുത്തിയ വാക്യമായിരുന്നു എനിക്കു ബോധിച്ചത്. ശരിക്കും ഒരു ഇന്ത്യൻ ആത്മാവ്.

NEVER BORN NEVER DIED
ONLY VISITED
THE PLANET EARTH

BETWEEN DECEMBER 17, 1931-JUNE 10, 1990.

-അതിനെപ്പറ്റിയൊക്കെ പഠനങ്ങളുണ്ടായിട്ടുണ്ട്. വികെഎൻ പറഞ്ഞു. നമ്മുടെ കല്ലറകളിലൊന്നും ഇത്തരം എപിറ്റാഫ് കണ്ടിട്ടില്ല.

-വികെഎൻ എങ്ങനെയാണു സ്വയം രേഖപ്പെടുത്തുക?

-ASK MY ENEMIES, വികെഎൻ പറഞ്ഞു.

-എങ്കിലും-

-VKN IS NOT A PERSON...വികെഎൻ ചിരിച്ചു.

വികെഎൻ ഒരു വ്യക്തിയല്ല.

-പിന്നെ?

-VKN IS A STATE OF MIND.

വികെഎൻ ഒരു മാനസികാവസ്ഥയാണ്.

അത്ര സാഹസികവും മനോഹരവുമായ ഒരു നിർവചനം അന്നു വരെ ഞാൻ കേട്ടിട്ടില്ല. അനുഭവിച്ചിരുന്നില്ല എന്നതാണു ശരി.പരമാർഥമാണ്. ഒരു മനുഷ്യന്റെയോ മൃഗത്തിന്റെയോ അല്ല; ഒരു മാനസികാവസ്ഥയുടെ പേരാകുന്നു വികെഎൻ."


📙- മുക്തകണ്ഠം വി കെ എൻ   (Lifesketch)
✍️- കെ.രഘുനാഥൻ
📖-416
🖨️-ലോഗോസ് ബുക്സ്  ( 2019 )
💸-550