Monday, August 19, 2024

പൊന്ത വായിക്കുമ്പോൾ



വെന്ത് കിട്ടുവാൻ എന്ത് ചെയ്യണം ? തീയിൽ ചുട്ടെടുക്കാം. ആവിയിൽ പുഴുങ്ങാം. എണ്ണായിൽ പൊരിക്കാം .പൊരിവെയിലത്ത് പാറക്കല്ലിൽ നിരത്തിയിട്ടാലും മതി വേകണമെന്നല്ലേയുള്ളൂ. ജീവിതം പാകപ്പെടണ്ണമെങ്കിലോ? ചുമ്മാ നിന്നു കൊടുത്താൽ മതി .അനുഭവം തേടി പരക്കം പായേണ്ട കാര്യമൊന്നുമില്ല. ഓരോന്നും ഊഴം വച്ച് വന്നു കയറിക്കൊളളും . പെന്തയിലേ "കഥയ്ക്കു മുമ്പ്" തുടങ്ങുന്നത് ഈ വാചകങ്ങളിലുടെയാണ്. അങ്ങനെ ജീവിതത്തിൽ വെറുതെ നിന്നു കൊടുത്ത് പാകപ്പെട്ടതും പാകപ്പെടാത്തതുമായ കുറേ ജീവിതങ്ങൾ 
പൊന്തക്കുള്ളിൽ കഥകളായി നിറയുന്നു. "എന്തെങ്കിലും അന്വേഷിക്കാനോ ശനിയെക്കുറിച്ച് വ്യാകുലപ്പെടാതെ വലിയ രാഷ്ട്രീയ നിലപാടുകൾ പറയാനുള്ളതല്ല ജീവിതമെന്ന ഈ കഥകൾ വായിച്ചാൽ തോന്നും" എന്ന്.  കാത്തിരുന്ന പുസ്തകം എന്ന കുറിപ്പിലുടെ എസ്.ഹരിഷ് പുസ്തകത്തെ പറ്റി പറയുന്നത് ഈ കഥകൾ വായിക്കുമ്പോൾ ശരിയാണെന്ന് തോന്നും .ഈ കഥകളിലെ മനുഷ്യൻ ഇതോന്നും  പറയുന്നില്ല, പാകപ്പട്ടതും പാകപ്പെടാത്തതുമായ  കുറേ ജീവിതങ്ങൾ, അതും നമ്മൾ ചുറ്റുപാടും കണ്ടിട്ടുള്ളതും കാണാതെ പോയതുമായ ജീവിതങ്ങൾ, ഉണ്ണികൃഷ്ണൻ കിടങ്ങൂർ കഥകളുടെ രൂപത്തിലാക്കി നമ്മുടെ മുന്നിലേക്ക് വായനക്കായി നീട്ടുമ്പോൾ നമ്മൾ  വായിക്കാതിരുന്നാൽ നമ്മുടെ ജീവിതവും പാകപ്പെടുന്നതെങ്ങനെ.  രണ്ടായിരത്തിൽ എഴുതിയ "മുയൽക്കുരുതിയും" "നദീമുഖത്തെ കുഞ്ഞുങ്ങളും" കഴിഞ്ഞ് കഥഴുത്തിന്റെ ലോകത്ത് അല്പകാല നിശബ്ദതയ്ക്കു ശേഷം 2017 പൊന്തയിലൂടെ വീണ്ടും വായനക്കാരോട്    കഥ പറഞ്ഞ് തുടങ്ങിയ ഉണ്ണികൃഷ്ണന്റെ  11 കഥകളാണ് പൊന്ത എന്ന ആദ്യ സമാഹാരത്തിലുള്ളത്. ഈ കഥകളൊക്കെ വായിക്കുവാൻ യാതൊരു കഷ്ടതകളും വായനക്കാരൻ എടുക്കേണ്ടതില്ല പുതിയ കാലത്തെ പല കഥകളുടെയും ഡേക്കറേഷനുകൾ ഒന്നുമില്ലാത്ത ഈ കഥകളിൽ വായിക്കാൻ കഴിയുന്നത് കഥകളിൽ  നിറയുന്നത് ജീവിതങ്ങൾ മാത്രമാണ്,

No comments:

Post a Comment