“ഒരു ദിവസം മനുഷ്യൻ സംസാരിച്ചു തുപ്പുന്ന ശബ്ദങ്ങളിൽ എത്ര അത്യാവശ്യമയിട്ടുള്ളവയുണ്ട്? വളരെ കുറച്ചേ കാണു .ബാക്കിയെല്ലാം മനുഷ്യന്റെ പൊങ്ങച്ചങ്ങളുടെയും പരദൂഷണത്തിന്റെയും നുണങ്ങളുടെയും ചതികളുടെയും ആസക്തികളുടെയും ഹിംസ കളുടെയും മാലിന്യങ്ങളാണ്” കെ അരവിന്ദാക്ഷന്റെ “ഒച്ചുകളുടെ മഹായാനങ്ങൾ” എന്ന പുസ്തകത്തിലെ ഈ വരികൾ വായിച്ചപ്പോൾ കുറയെ സമയം നിശ്ബദ്ദമായി പോയി, കണ്ണുകൾ അടച്ച് ഒന്നും ആലോചിക്കാതെ വെറുതെ ശ്വാസം എടുത്ത് ഒരു നിമിഷമാത്രക്ക് ശേഷം ആ വരികൾ നൽകിയ ആഘാതത്തിൽ നിന്ന് പതിയെ ഉണർന്നപ്പോൾ, അന്ന് രാവിലെ മുതൽ കേട്ടതും പറഞ്ഞതുമായ കാര്യങ്ങളെ വെറുതെ ഓർക്കാൻ ശ്രമിച്ചു. എന്നാല്‍ ഓർമ്മയിൽ അവശേഷിക്കുന്നത് വളരെ കുറച്ച് ശബ്ദങ്ങളും വാക്കുകളും മാത്രം, ബാക്കി കേട്ടതും പറഞ്ഞത് ഒക്കെ മനസ്സിന്റെ ഡസ്റ്റ് ബിന്നിൽ ആയിക്കഴിഞ്ഞിരുന്നു. ഉള്ളിൽനിന്ന് കുറിയേ മാലിന്യങ്ങൾ പുറത്തേക്കും പുറത്തുനിന്ന് കുറെ മാലിന്യങ്ങൾ അകത്തോട്ടു എടുത്തിട്ട് ഉണ്ടാവും ഈ ദിവസവും. അങ്ങനെ പുറന്തള്ളുകയും ഉള്ളിലാക്കുകയും ചെയ്ത മാലിന്യത്തിന്റെ അളവ് എനിക്ക് തന്നെ തിട്ടപ്പെടുത്താൻ കഴിയാത്തതായിരുന്നു.ഇന്ന് ഒരു ദിവസത്തെ കാര്യമാണ് ആലോചിച്ചത് എങ്കിൽ ഭൂമിയിലേക്ക് ജന്മം കൊണ്ടു വന്നിട്ട് ഇതു വരെയുള്ള നാളുകളിൽ തുടരുന്ന ഇതെ പ്രക്രിയയിൽ ഉള്ളിലെ എടുത്തതും പുറം തള്ളിയതുമായ എത്രയധികം ശബ്ദമാലിന്യങ്ങള്‍ ആയിരിക്കും . ജീവിതത്തിന്റെ ആദ്യനാളുകളിൽ ശബ്ദങ്ങളും കാഴ്ചകളും കണ്ട് തുടങ്ങിയകാലത്ത് പുറന്തള്ളലിനേക്കാൾ ഉള്ളിലേക്ക് എടുത്ത ശബ്ദങ്ങളായിരിക്കും കൂടുതൽ .ജീവിതത്തിലെക്ക് പിച്ച വെച്ച് തുടങ്ങിയ ആ നാളുകളില്‍ ഏതാണ് തനിക്ക് ആവശ്യമുള്ളതും ആവശ്യമില്ലാത്തതും എന്ന് തിരിച്ചറിവിലെക്ക് എത്താന്‍ കഴിയാതിരുന്നതിനാല്‍ ഉള്ളിൽ കടക്കുന്നതെല്ലാം അവിടെ ഉറഞ്ഞുകൂടി വരും കാലത്തക്കുള്ള ഒരു വലിയ മാലിന്യ ശേഖരമായി മാറിട്ടുണ്ടാവും മിക്കവരിലും.എന്നാല്‍ തനിക്ക് ചുറ്റിലും ഉള്ളതിനെ എല്ലാം തിരിച്ചറിയാന്‍ തുടങ്ങുന്ന കാലത്ത് സംസാരിച്ച്‍ തുടങ്ങുന്ന ശബ്ദങ്ങളില്‍ നിഴലിക്കുന്നത് ജീവിതത്തിന്റെ തുടക്ക കാലത്തിൽ ശരിയേത് തെറ്റേത് എന്ന് തിരിച്ചറിയിയാതെ മുമ്പ് തന്റെ ഉള്ളില്‍ ഉറഞ്ഞുകൂടിയവ രൂപപ്പെടുത്തിയ വിചാരങ്ങളായിരിക്കും കൂടുതലും . അന്നെ ഉള്ളില്‍ ഉറഞ്ഞു കൂടിയ മതവും ജാതിയും വർണ്ണവും വർഗ്ഗവും തന്നെ രൂപപ്പെടുത്തിയ വിചാരങ്ങളില്‍ നിന്ന് അതാണ് ശരി എന്ന് തീര്‍പ്പിലെക്ക് പതിയേ വളരാൻ തുടങ്ങുന്ന കാലത്താണ്, താന്‍ ചങ്ങാത്തത്തിലായ മറ്റു പലരിൽ നിന്നും കേട്ട പല ശബ്ദങ്ങളും ഉള്ളിലോട്ട് എടുക്കുവാൻ ശ്രമിക്കുന്നത് . അപ്പോള്‍ തന്റെ ഉള്ളിൽ ഉള്ളതും പുതിയതായി കിട്ടയതും തമ്മിലുള്ള സംഘർഷത്ത ഉള്ളില്‍ ഉിന്റെ പാരമ്യത്തില്‍ ഉള്ളില്‍ ഉറഞ്ഞതിനെ നിക്ഷേധിക്കാനും പുതിയതിനെ ഉള്ളില്‍ ഉറപ്പിക്കാനും നടത്തുന്ന ശ്രമത്തിന്റെ സംഘര്‍ഷത്തില്‍ പലതും അറിയാതെ പുറത്തേക്കു വിസർജ്ജിച്ചു കൊണ്ടിരിക്കും, അവയേല്ലാം മാലിന്യങ്ങൾ ആണെന്ന് അറിയാതെ, തനിക്ക് കിട്ടിയതെല്ലാം ശരിയാണ് എന്ന് തർക്കിക്കുകയും വാദിക്കുകയും ചിലപ്പോഴൊക്കെ ആ മാലിന്യങ്ങൾക്ക് വേണ്ടി അടിപിടികൾ വരെ കൂടുകയും ചെയ്തിട്ടുണ്ടാകാം.ഇങ്ങളെ തന്റെ ഉള്ളിലുള്ളത് കൊണ്ട് താന്‍ എന്തോക്കെയോ ആയി തീര്‍ന്നു എന്ന ധാരണയില്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ താൻ പുറത്തേക്ക് വിടുന്ന ശബ്ധങ്ങളെ സ്ഥാപിച്ചേടുക്കാന്‍ എത്രയെത്ര നുണകൾ പടച്ച് ഉണ്ടാക്കുകയും താൻ പറയുന്നതൊക്കയാണ് ശരിയെന്ന ധാരണയിൽ തനിക്ക് ചുറ്റിലുമുള്ള അല്പജ്ഞാനികൾക്ക് ഇടയിലെ അല്പം കൂടി കൂടിയ അല്പജ്ഞാനി ആയി പൊങ്ങച്ചങ്ങളില്‍ ആറടിതിമിർത്തി ട്ടുണ്ടാവാം. തന്നെക്കാൾ മുമ്പന്മാരെ എന്ന് തനിക്ക് തോന്നുന്നവരെ തറപറ്റിക്കുവാൻ എന്തെല്ലാം പരദൂഷണങ്ങൾ പറഞ്ഞ നടന്നിട്ടുണ്ടാവാം ,ഇതിനെല്ലാം ഉപരിയായി തന്റെ ഉള്ളില്‍ നിന്നുള്ള ശബ്ദങ്ങളെ ന്യായികരിക്കുവാന്‍ അറിഞ്ഞും അറിയാതെയും എത്രയെത്ര ഹിംസകൾ നടത്തിയിട്ടുണ്ടാവാം.താന്‍ മറ്റുള്ളവരില്‍ നിന്നെല്ലാം ഭിന്നനാണ് എന്നും , ആസക്തികളില്‍ നിന്ന് മുക്തമാണ് എന്ന് ഉച്ചത്തില്‍ വിളിച്ചു പറയുന്നവര്‍ തന്നെ ആ ആസക്തികളിൽ പുളഞ്ഞ് നടന്നിട്ടുണ്ടാവാം. പിന്നെ പതിയെ പതിയെ കഴിഞ്ഞ കാലത്തിന്റെ എല്ലാം പരിണിതങ്ങൾ എന്നതു പോലെ ബുദ്ധിയും ശക്തിയും ശബ്ദവും ക്ഷയിച്ചു തുടങ്ങുന്ന കാലത്തും തങ്ങളാൽ കഴിയും വിധം മുമ്പ് ഉള്ളില്‍ ഉറഞ്ഞതെല്ലാം പുറത്തേക്കു് കളയാതെ എത്രയും വലിപ്പമെറിയ മാലിന്യ ഭാണ്ഡങ്ങള്‍ പേറിയാണ് നടക്കുന്നുണ്ടാവുക ,അപ്പോഴും പടച്ചുവിടുന്ന വാക്കുകളിൽ എതാണ് ആവശ്യമുള്ളത് എന്ന് തിരിച്ചറിയാൻ കഴിയാതെ ഇത്രയും കാലം വിസര്‍ജ്ജിച്ച് പോരാ ഇനിയും വേണം എന്ന നിലയിൽ മുമ്പ് പറഞ്ഞതെല്ലാം ആവർത്തിച്ചു സ്ഥാപിക്കുവാൻ ശ്രമിച്ചു പരാജയപ്പെടുമ്പോഴും, ഇതൊന്നും ഒഴിവാക്കാനാവാതെ വീണ്ടും വീണ്ടും ശ്രമിച്ചു കൊണ്ടെ ഇരിക്കുമമ്പോഴും മുന്നില്‍ കാണുന്നത് പരാജയത്തിന്റെ പടുകുഴിയാണ് എന്ന് തിരിച്ചറിയാൻ കഴിയാതെ തളർന്നും പകച്ചും പതറിയും ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാൻ പുതിയ ആശയങ്ങളും വാക്കുകളും പിടി പള്ളികളും തേടി അലഞ്ഞ് അവശനായി ഒരുനാൾ ഒരു ശബ്ദങ്ങലും പുറന്തള്ളാൻ കഴിയാതെ ആകുമ്പോള്‍, കാഴ്ചക്കാരായി ചുറ്റും കൂടുന്നവരില്‍ നിന്നും പുറത്തേക്ക് വരുന്ന വാക്കുകൾ, അത് തനിക്ക് ആവശ്യമുള്ളതും ഇല്ലാത്തതുമായ എന്ന് വേർതിരിക്കാനുള്ള കഴിവ് നഷ്ടമായി എന്ന തിരിച്ചറിവ് കിട്ടി തുടങ്ങുമ്പോൾ, ജീവിതം അതിന്റെ പ്രാരംഭ കാലത്തെ പോലെ തന്നെ ആയി മാറിയിട്ടുണ്ടാവാം . തന്റെ ശബ്ദങ്ങലെല്ലാം ദുര്‍ബലമായി തീരുമ്പോഴും ഉള്ളില്‍ കഴിഞ്ഞ കാലങ്ങളില്‍ കുമിഞ്ഞ് കൂടിയ മാലിന്യങ്ങള്‍ പുറത്തേക്ക് കളയാനാകാതെ ഒടുവിലത്തെ ശ്വാസത്തിനായി കാത്തു കൊണ്ടുള്ള ആ കിടപ്പിൽ തനിക്ക് ചുറ്റും ആർത്ത് തിമിർക്കുന്നവരോട് ഇത്രയും കാലം താൻ പറഞ്ഞതിൽ നിന്നും കേട്ടതിൽ നിന്നും ആവശ്യമുള്ളത് ഓർത്ത് എടുത്ത് പറയാനാകാതെയുള്ള ആ നിസ്സഹായതയിൽ ഇന്നലകളില്‍ താന്‍ അനുഭവിച്ചതും ഇന്ന് താന്‍ അനുഭവുക്കുന്നതുമായി ജീവിതത്തില്‍ നിന്ന് ഏതാണ് ശരിയായ ജീവിതം എന്ന് ചുറ്റും ഉള്ളവരോട് പറയാൻ പോലും കഴിയാതെ നിസ്സാരനായി പോകുന്ന തന്റെ അവസ്ഥ തനിക്ക് ചുറ്റിലും ഉള്ളവരിൽ ആർക്കെങ്കിലും തിരിച്ചറിയാൻ കഴിഞ്ഞിരുന്നു എങ്കിൽ അവരുടെ ജീവിതത്തിൽ ശേഖരിച്ചു വച്ചിട്ടുള്ളവയില്‍ കുറെ മാലിന്യങ്ങളുടെ അളവ് കുറക്കുവാൻ കഴിയുകയില്ലെ എന്ന് ചിന്തിക്കാന്‍ തക്ക അവസ്ഥയിലാകുന്ന ജീവിതം.ആ കിടപ്പില്‍ തന്റെ കണ്‍മുന്നിലുള്ളവര്‍ക്ക് എങ്കിലും തങ്ങളുടെ സംസാരത്തില്‍ നിന്ന് തനിക്ക് ആവശ്യമുള്ളത് തിരിച്ചറിഞ്ഞ് തനിക്ക് ചുറ്റും ദിവസവും പരക്കുന്നു മാലിന്യങ്ങളുടെ തോത് ഇനിയേങ്കിലും കുറക്കാന്‍ ആരെങ്കിലും ഒക്കെ ശ്രമിച്ചിരുന്നെങ്കില്‍ എന്ന് വെറുതെ ആശിച്ചു പോകുന്നു.
Subscribe to:
Post Comments (Atom)
-
▪️"ഇതെഴുതി നിർത്തുമ്പോൾ ചുള്ളിക്കാടിൻ്റെ വരികൾ ഓർമ്മവരുന്നു. അതെ, രണ്ടു കതിനകളെ കൂട്ടിയിണക്കുന്ന വഴിമരുന്നിന്റെ ഇടവേളയിലാണ്...
-
വസുധ കരുതുന്നതുപോലെയല്ല, ഇത്തരം അപൂർണ്ണമായ വസ്തുക്കൾ നിർഭാഗ്യം കൊണ്ടുവരുന്നവയാണ്,കടല്‍മണമുള്ള പൊട്ടിയ ശംഖിലേക്ക് നോക്കി നിശാന്തി...
-
"ഓരോ മനുഷ്യനും ഓരോ ഗ്രന്ഥമാണല്ലോ, എഴുതപ്പെടാത്ത ഗ്രന്ഥം. ഗ്രന്ഥശാഖകൾ പോലെയാണ് വ്യക്തിയും വ്യക്തിത്വവും. ചിലർ കവിത, ചിലർ നാടകം, ചിലർ കഥ...
No comments:
Post a Comment