കവിയാകുവാൻ ആഗ്രഹിച്ചിരുന്നു ,
കഥഴെഴുതുവാൻ ശ്രമിച്ചിരുന്നു ,
ചമയങ്ങൾ തേടി പോയിരുന്നു ,
നിറഞ്ഞു പോകുന്ന ബസ്സിലേക്കും
തീവണ്ടി അകന്നു പോകുന്ന
പാളങ്ങളിലേക്കും
ഓളങ്ങൾ അവശേഷിപ്പിച്ച് മറയുന്ന
യാത്രയാനങ്ങളിലേക്കും
ആർത്തിയോടെ കാണാ ദേശങ്ങളുടെ
സ്വപ്നങ്ങൾ കണ്ടിരുന്നു ,
വർണ്ണങ്ങൾ നിറഞ്ഞ
പ്രണയ കുമിളകൾക്ക് പിറകേ
എത്ര ദൂരങ്ങൾ ഓടി തളർന്നിരുന്നു .
ഒടുവിൽ ,
ഇതിനിടെ എപ്പോഴോ
ഒരു നിമിഷത്തിൽ
ഒരു നേര് പോലെ
ജീവിതം മുന്നിൽ വന്ന്
നിന്നപ്പോൾ
ഇന്നലകളെയും നാളകളെയും
മറന്ന്
ഇന്നിന്റെ മാത്രം
യാത്രികനായി.
അവിടെ കവിതയും ,കഥകളും ,
ചമയങ്ങളും ,
മോഹിപ്പിക്കുന്ന ദേശങ്ങളും ,
പ്രണയങ്ങളും ഒന്നുമില്ല ,
ആകെയുള്ളത്
ഒരു പകപ്പ് മാത്രം
ജീവിതം എന്ന നേര് മാത്രം
ആ നേരിന്റെ പകപ്പ് മാത്രം.
No comments:
Post a Comment