റേഡിയോ ഇന്നത്തെ തലമുറക്ക് അത്ര താത്പര്യമുള്ള വിഷയമല്ല , താത്പര്യമുണ്ടേങ്കിൽ തന്നെ എഫ്.എം സ്റ്റേഷനുകളിൽ മാത്രം.പാട്ടും പരസ്യവും മറ്റുമായി യാത്രകൾക്ക് ഇടയിൽ വാഹനങ്ങളിലും ചില വ്യാപാര സ്ഥാപനങ്ങളിലും ചില വീടുകളിലും മറ്റ് പല തിരക്കുകൾക്ക് ഇടയിലൂടെ എഫ്.എം. റേഡിയോ സംപ്രേക്ഷണത്തിലെ പരിപാടികൾ നമ്മുടെ അലസ ശ്രദ്ധയായി കടന്ന് പോകുന്നു.എന്നാൽ വർഷങ്ങൾക്ക് മുമ്പ് ഒരു റേഡിയോ സ്വന്തമാക്കുക എന്നത് എത്രയോ ആളുകളുടെ സ്വപ്നമായിരുന്നു. ആ സ്വപ്നം സഫലമാകതെ നിരാശരായവർ എത്ര കാണും.അന്ന് റേഡിയോ പരിപാടികൾ കേൾക്കുന്നത് ഇന്ന് ടി.വിയോ കാണുന്ന തോ ,എം.എഫ് റേഡിയോ കേൾക്കുന്നതു പോലെ അല്ല .പത്രം മാസികകൾ കഴിഞ്ഞാൽ വിനോദത്തിനും വിജ്ഞാനത്തിനും വാർത്തകൾക്കും അന്ന് ഏക ഉപാധി റേഡിയോ മാത്രമായിരുന്നു.ഇന്ന് യാതോരു ലൈസൻസു മി ല്ലാതെ എല്ലാ പത്ര ദൃശ്യ ശ്രവ്യ മാധ്യമങ്ങളും നമ്മൾ ഉപയോഗിക്കുമ്പോൾ അന്ന് റേഡിയോ ഉപയോഗിക്കുന്നതിന് ഇൻഡ്യൻ പോസ്റ്റ് ആന്റെ ടെലിഗ്രാഫിന്റെ ലൈസൻസ് ആവശ്യമായിരുന്നു. 1885 ലെ ഇൻഡ്യൻ ടെലിഗ്രാഫ് ആക്റ്റ് അനുസരിച്ച് പോസ്റ്റ് മാസ്റ്റർ നൽകപ്പെടുന്ന ഒരോ വർഷവും പുതുക്കേണ്ട റേഡിയോ ലൈസൻസ് ആയിരുന്നു അത്. ഇന്ന് വീട്ടിലെ പഴയ ചില ഫയലുകൾ തിരയുന്നതിനിടയിൽ അത്തരത്തിലുള്ള ഒന്ന് എനിക്കും കിട്ടി. അമ്മയുടെ പേരിലുള്ള Murphy magic TB01201 modal ൽ chase no 57460 ആയിട്ടുള്ള എന്നെക്കാൾ ഒരു വയസ്സ് കൂടുതലുള്ള ആ റേഡിയോ ഇന്ന് എന്റെ ഓർമ്മയിൽ ഇല്ല . പക്ഷേ ആ ലൈസൻസിന് 31.12.80 വരെ പുതുക്കിയിരുന്നു,പിന്നിട് അത് പുതുക്കി കണ്ടില്ല. നാളെകളിലെ തലമുറകളിൽ ആ പഴയകാല റേഡിയോ അന്യം വന്നു പോയ പല വസ്തുകളിൽ ഒന്ന് മാത്രമായിരിക്കും. എന്നാൽ എനിക്കും മുമ്പുള്ള തലമുറയ്ക്ക് അന്നും ഇന്നും റേഡിയോ മധുരിക്കുന്ന ഓർമ്മയാണ് എന്നത് തർക്കമില്ലാത്ത കാര്യമാണ്.
Subscribe to:
Post Comments (Atom)
-
▪️"ഇതെഴുതി നിർത്തുമ്പോൾ ചുള്ളിക്കാടിൻ്റെ വരികൾ ഓർമ്മവരുന്നു. അതെ, രണ്ടു കതിനകളെ കൂട്ടിയിണക്കുന്ന വഴിമരുന്നിന്റെ ഇടവേളയിലാണ്...
-
വസുധ കരുതുന്നതുപോലെയല്ല, ഇത്തരം അപൂർണ്ണമായ വസ്തുക്കൾ നിർഭാഗ്യം കൊണ്ടുവരുന്നവയാണ്,കടല്മണമുള്ള പൊട്ടിയ ശംഖിലേക്ക് നോക്കി നിശാന്തി...
-
"ഓരോ മനുഷ്യനും ഓരോ ഗ്രന്ഥമാണല്ലോ, എഴുതപ്പെടാത്ത ഗ്രന്ഥം. ഗ്രന്ഥശാഖകൾ പോലെയാണ് വ്യക്തിയും വ്യക്തിത്വവും. ചിലർ കവിത, ചിലർ നാടകം, ചിലർ കഥ...





No comments:
Post a Comment