Thursday, August 12, 2021
മതിലുകള്‍-ലൌ ഇൻ ദ റ്റൈം ഓഫ് കൊറോണ''
''മതിലുകള്‍-ലൌ ഇൻ ദ റ്റൈം ഓഫ് കൊറോണ'' എന്ന സിനിമ കണ്ടു കഴിഞ്ഞപ്പോൾ ഓർമ്മിയിൽ വന്നത് കലാലയ കാലത്ത് നഗരത്തിലൂടെ നടന്നുകൊണ്ടിരുന്ന ‘എ’ എന്നും ‘ബി’ എന്നും പേരുള്ള രണ്ട് ചങ്ങാതിമാരെയാണ്,അതില്‍ എ അന്നേ കഥകളെഴുതിരുന്നു, ലോകസിനിമകള്‍ കണ്ടിരുന്നു,സാഹിത്യം നന്നായി വായിച്ചിരുന്നു,എന്നാല്‍ ബി ഈ രംഗങ്ങളിലെക്ക് അന്ന് എത്തി നോക്കുന്നതെ ഉണ്ടായിരുന്നുള്ളു.കോളേജ് കഴിഞ്ഞുള്ള നടത്തത്തില്‍ എ,ബിയോട് സാഹിത്യത്തേ പറ്റിയും സിനിമയേ പറ്റിയും,രാഷ്ടീയത്തേ പറ്റിയും സംസാരിച്ചു കൊണ്ടെയിരുന്നു,ആ സംസാരങ്ങളിലൂടെയാണ് ബി ഈ രംഗങ്ങളില്‍ പിച്ചവച്ചു തുടങ്ങിയത്.അന്നേ ബഷീര്‍ ഒരു ലഹരിയായിരുന്ന എയുടെ വാക്കുകളുടെ പ്രചോദനത്താല്‍, എങ്ങനേ ഒക്കെയോ കുറച്ച് കാശ് സംഘടിപ്പിച്ച് കറന്റെ ബുക്ക്സിന്റെ ശാഖയില്‍ നിന്ന് ബഷീറിന്റെ സമ്പൂര്ണ്ണ് കൃതികള്‍ സ്വന്തമാക്കുകയും, വായനയുടെ ഒരു പുതിയ ലോകത്തിലൂടെ ബി സഞ്ചരിച്ചു കൊണ്ടിരുന്നു.എയുടെ കൂട്ടുകെട്ടില്‍ മലയാള സാഹിത്യത്തിലെ അതികായൻമാരെ പരിചയപ്പെടുകയും, അന്ന് വായനക്കാർക്ക് പ്രിയങ്കരങ്ങളായ പുസ്തകങ്ങളെ തേടി പിടിച്ച് വായിക്കുകയും ചെയ്തു കൊണ്ടിരുന്നു.ആ വൈകുന്നേര നടത്തങ്ങളില്‍ എയില്‍ നിന്നാണ് ലോക സിനിമയെ പറ്റിയും അന്താരാഷ്ട്ര ചലച്ചിത്ര മേളയേ പറ്റിയും ബി അറിയുന്നത്.അത് കാണാന്‍ പോകുക എന്നത് ആ കാലത്ത് അവരുടെ സ്വപ്നമായിരുന്നു.അകാലത്ത് ദർശന സാംസ്കാരിക കേന്ദ്ര തുടങ്ങിയ ഫിലിം സൊസെറ്റിയും അവിടെ പ്രദർശിപ്പിച്ചിരുന്ന സിനിമകളും ഈ സ്വപ്നങ്ങൾക്ക് കുറച്ച് ആശ്വാസമേകി. താന്‍ അന്നു വരെ കണ്ടു പരിചയിച്ച സിനിമകൾക്ക് അപ്പുറമുള്ള ഒരു ലോകം ബിയുടെ മുന്നില്‍ തുറക്കുകയായിരുന്നു. ദർശനയിൽ അംഗത്ത്വം എടുക്കുമ്പോളും,സിനിമകള്‍ തുടർച്ചയായി കാണുന്നതും തുടർന്നു കൊണ്ടിരുന്നു. എയില്‍ നിന്ന് ജോണ്‍ എബ്രഹാമിന്റെ സിനിമകളെ പറ്റി കേട്ട് അന്നത്തേ ഏക മലയാളം ചാനലായ ഏഷ്യനെറ്റില്‍ ജോണിന്റെ ചെറിയാച്ചന്റെ കൂരകൃത്യങ്ങള്‍ എന്ന സിനിമ കാണുന്നതിനായി മാത്രമായി അകലേയുള്ള ഒരു ബന്ധുവിന്റെ വീട് തേടി പിടിച്ചു പോകുകയുണ്ടായി.എയുടെ പിൽബലത്തില്‍ കോളേജിന്റെ ഫിലിം ക്ളബ് സെക്രട്ടറിയായ ബി,ലോകസിനിമകള്‍ പ്രദർശിപ്പിക്കുന്നതിന് തുനിഞ്ഞങ്കിലും അന്നത്തേ സാമ്പത്തിക പരാധിനതയില്‍ ആ സ്വപ്നം മുങ്ങി പോയി.അന്നത്തേ ആ നടപ്പുകളുടെ ഇടയില്‍ സിനിമ എന്ന സ്വപ്ന ലോകത്തിലേക്ക് എങ്ങനെ കടക്കാൻ കഴിയും എന്ന എ യുടെ ചിന്ത പിന്നിട് തന്റെ ജീവിത ലക്ഷ്യമായി എടുത്തു എന്ന് വേണം കരുതാൻ.ജീവിതത്തിന്റെ മുന്നോട്ടുള്ള പോക്കില്‍ ഈ ചങ്ങാതികള്‍ രണ്ട് വഴികളിലൂടെ യാത്ര ചെയ്തു പോയികൊണ്ടിരുന്നു. ബി തനിക്ക് മുന്നില്‍ തുറന്ന സര്ക്കാാര്‍ ഉദ്യോഗം എന്ന വഴിയിലൂടെ യാത്ര തുടര്ന്ന പ്പോള്‍,ആ മരവിച്ച ലോകത്തിന്റെ ചൂഴികളില്‍ പെട്ട് കറങ്ങി വായനയും,സിനിമയും ഒരു ചടങ്ങായി തീര്ത്ത കാലത്ത് എ തന്റെ എഴുത്തും സിനിമയുമായി മുന്നോട്ട പോയ്ക്കോണ്ടേയിരുന്നു.കഥകളും നോവലുകളുമായ എഴുത്തിലും, സർവ്വകലാശാലയുമായി കൂടി നടത്തിയ സിനിമ പ്രവർത്തനവും ബി എന്നും ശ്രദ്ധിച്ചിരുന്നു.എന്നാല്‍ എയുടെ ഇടക്കാലത്തെ നിശ്ബദ്ധത ശ്രദ്ധച്ചിരുന്ന ബി നേരിട്ടല്ലെങ്കിലും ആ നിശ്ബദ്ധതയോടുള്ള പ്രതികരണം അറിയിച്ചു കൊണ്ടിരുന്നു.കാലം മുന്നോട്ട് പോകവെ വീണ്ടും വായനയില്‍ സജീവമായ ബിയ്ക്ക് പക്ഷേ സിനിമ കാഴ്ച പരിമിതമായിരുന്നു,വർഷത്തില്‍ ഒരിക്കല്‍ മാത്രം നഗരത്തില്‍ നടക്കുന്ന പ്രദേശിക ചലച്ചിത്ര മേളയിലെ കാഴ്ചകളില്‍ മാത്രമായി അത് ഒതുങ്ങിപ്പോള്‍ എ മേളകളില്‍ നിന്ന് മേളകളിലേക്ക് സഞ്ചരിക്കുവായിരുന്നു.2020ല്‍ കൊറോണ എന്ന പരദേശി സ്വദേശിയായി മാറിയപ്പോള്‍,എല്ലാവരും വീടുകളിലേക്ക് പിൻവാങ്ങിയപ്പോള്‍ പഴയ ആ ചങ്ങാതികള്‍ വീണ്ടും വര്ത്ത മാനങ്ങളില്‍ ഏര്പ്പെമട്ടു.ആ കാലത്ത് ഒരു നാളാണ് എ സ്വന്തം സിനിമയേ പറ്റി ബിയോട് പറയുന്നതും,കാണുന്നതിനായി അയച്ചു കൊടുക്കുന്നതും.അന്ന് ആ സിനിമ,കാഴ്ചക്ക് ഇടവേള നല്കാ്തെ ഒറ്റ ഇരിപ്പില്‍ കണ്ടു തീർക്കുമ്പോള്‍, ഓർമ്മകളിലൂടെ കടന്നു പോയത് പണ്ട് വൈകുന്നേരങ്ങളിലെ നടപ്പുകളില്‍ മതിലുകളില്‍ ബഷീര്‍ കോറി ഇട്ട വാക്കുകള്‍ ആവർത്തിക്കുമായിരുന്ന എ പറ്റിയായിരുന്നു,ആ കാലത്തേ പറ്റിയായിരുന്നു.ഇന്ന് ഈ ദുരന്ത കാലത്ത് ബഷീറിന്റെ ഏകാന്ത പ്രണയം കോറന്റെയിൻ മനുഷ്യന്റെ പ്രണയമായി മാറുമ്പോള്‍,ചുറ്റിലും എല്ലാവരും ഉണ്ടേങ്കിലും ഏകാകിയായി പോകുന്ന മനുഷ്യന്റെ രക്ഷപെടലിനുള്ള ശ്രമമായി ആ പ്രണയം മാറുന്നു.എന്നാല്‍ സിനിമ ഈ പ്രണയത്തില്‍ മാത്രം ഒതുങ്ങി പോകുന്നില്ല,അത് തനിക്ക് ചുറ്റിലുമുള്ള രാഷ്ട്രീയത്തേയും,കലയേയും,സാഹിത്യത്തേയും ചര്ച്ച് ചെയ്യുന്നു,ഏകാന്തമായി,അത് ബിയുടെ മനസ്സില്‍ തോന്നിപ്പിച്ചത് ചെറുതല്ലാത്ത സന്തോഷമായിരുന്നു.പണ്ടോ എയുമായുള്ള സഹവാസത്തിന്റെ ബലത്തില്‍ കോളേജ് ആര്ട്ട്ച ഫസ്റ്റിവലിന് സിനിമ നിരൂപണം നടത്താന്‍ ഇറങ്ങി പുറപ്പെട്ട് പരാജയപ്പെട്ടു എങ്കിലും ആ സാഹസത്തില്‍ കൂറേയേറെ സിനിമ പുസ്തകങ്ങള്‍ വായിക്കാൻ കഴിഞ്ഞതും,ആ സിനിമയുടെ ജനിതാക്കാളെ പരിചയപ്പെട്ടതും ഈ സൌഹൃദത്തിന്റെ വഴിയിലെ ചില തണലുകളാണ്.ഒരു നിരൂപകന്റെ പാണ്ഡിത്യത്തോടെ സമീപിക്കാനുള്ള ശേഷി ഇല്ലാത്തതിനാല്‍ ഒരു വെറും സിനിമ കാഴ്ചകാരന്റെ ആവേശത്തോടെ ചങ്ങതിയുടെ സിനിമ കൂറെ സുഹൃത്തുകളെ കാണിക്കാനായി എന്നത് ആ പഴയ സൌഹൃദത്തിന്റെ ശുഷ്കമായി പോയ കാലത്തെ മറികടക്കുവാനുള്ള ഉണർവായി കാണുന്നു.ഈ കുറിപ്പ് അവസാനിപ്പിക്കുമ്പോള്‍ എ എന്ന ചങ്ങാതി അൻവര്‍ അബ്ദുള്ളയും ബി ഞാനുമാണ് എന്ന് മാത്രം പറഞ്ഞു കൊള്ളട്ടേ
Subscribe to:
Post Comments (Atom)
-
▪️"ഇതെഴുതി നിർത്തുമ്പോൾ ചുള്ളിക്കാടിൻ്റെ വരികൾ ഓർമ്മവരുന്നു. അതെ, രണ്ടു കതിനകളെ കൂട്ടിയിണക്കുന്ന വഴിമരുന്നിന്റെ ഇടവേളയിലാണ്...
-
വസുധ കരുതുന്നതുപോലെയല്ല, ഇത്തരം അപൂർണ്ണമായ വസ്തുക്കൾ നിർഭാഗ്യം കൊണ്ടുവരുന്നവയാണ്,കടല്‍മണമുള്ള പൊട്ടിയ ശംഖിലേക്ക് നോക്കി നിശാന്തി...
-
"ഓരോ മനുഷ്യനും ഓരോ ഗ്രന്ഥമാണല്ലോ, എഴുതപ്പെടാത്ത ഗ്രന്ഥം. ഗ്രന്ഥശാഖകൾ പോലെയാണ് വ്യക്തിയും വ്യക്തിത്വവും. ചിലർ കവിത, ചിലർ നാടകം, ചിലർ കഥ...
No comments:
Post a Comment